Activate your premium subscription today
നടപ്പ് സാമ്പത്തിക വർഷം ഇതുവരെയുള്ള കാലയളവിൽ വിവിധ വിമാനത്താവളങ്ങളിൽ കസ്റ്റംസ്, ഡിആർഐ ഉദ്യോഗസ്ഥർ 544 കോടി രൂപ വിലമതിക്കുന്ന 847 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. ഒരു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണം കള്ളക്കടത്ത് നടത്തിയാൽ 7 വർഷം ജയിൽ ശിക്ഷ ലഭിക്കും. ഇത്ര കടുത്ത ശിക്ഷ ഇന്ത്യയിൽ ഉണ്ടെങ്കിലും
ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ വെട്ടിലാക്കി തുടർച്ചയായ രണ്ടാംദിവസവും ഉച്ചയ്ക്കുശേഷം മാറിമറിഞ്ഞ് സ്വർണവില (gold rate). കേരളത്തിൽ (Kerala gold price) ഇന്നു രാവിലെ ഗ്രാമിന് 15 രൂപ ഉയർന്ന് വില 8,765 രൂപയും പവന് 120 രൂപ വർധിച്ച് 70,120 രൂപയുമായിരുന്നു വില. ഉച്ചയ്ക്ക് ഒന്നരയോടെ ഗ്രാമിന് അധികമായി 90 രൂപയും പവന് 720 രൂപയും ഉയർന്നു.
‘പൊൻ’മനസ്സുള്ളവർക്ക് സമാധാനം സമ്മാനിച്ച് ഇന്നലെ കൂപ്പുകുത്തിയ സ്വർണവിലയിൽ (gold rate) ഇന്നു നേരിയ വർധന. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞിരുന്നു. ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ, യുഎസ്-ചൈന വ്യാപാര ഡീൽ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ സ്വർണവിലയുടെ വീഴ്ച.
സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. രാവിലെ ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കുറഞ്ഞത്. വെള്ളി (Silver) വിലയിൽ ഉച്ചയ്ക്ക് മാറ്റംവരുത്തിയിട്ടില്ല.
ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ (gold rate today) ഇന്നു കനത്ത ഇടിവ്. പ്രതിസന്ധികൾ അകലുന്നതിനാൽ, സ്വർണത്തിന്റെ സെയ്ഫ്-ഹാവൻ പെരുമയും വിലയും മങ്ങുകയുമാണ്. കഴിഞ്ഞ വാരാന്ത്യം ഔൺസിന് 3,346 ഡോളറായിരുന്ന രാജ്യാന്തരവില, ഇന്നൊരു ഘട്ടത്തിൽ 3,262 ഡോളർ വരെ ഇടിഞ്ഞു.
സ്വര്‍ണ നിക്ഷേപകരെല്ലാം കൂടി കുറേക്കാലമായി വെള്ളിയുടെ പിറകേയാണ്. സ്വര്‍ണ വില അതിന്റെ ഏറ്റവും വലിയ ഉയരത്തിലെത്തിയതോടെ ഇനിയും സ്വര്‍ണം വാങ്ങാന്‍ വലിയ രീതിയില്‍ പണം മുടക്കേണ്ടിവരുമെന്നതിനാലാണ് ഈ വെള്ളി പ്രേമം. ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ അവളുടെ തോഴിയെ കിട്ടിയാലെങ്കിലും മതി എന്ന മാനസികാവസ്ഥയിലാണ്
കൊച്ചി ∙ അക്ഷയ തൃതീയ ദിനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ വർധനയുണ്ടായിട്ടില്ലെങ്കിലും വില കഴിഞ്ഞ വർഷത്തേക്കാൾ കൂടി നിൽക്കുന്നതിനാൽ വിൽപന വരുമാനത്തിൽ 20 ശതമാനത്തോളം വർധന ഉണ്ടായതായി വ്യാപാരികൾ. 1500 കിലോഗ്രാം സ്വർണാഭരണ വിൽപനയാണ് അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞ വർഷം ഇത്
അക്ഷയതൃതീയയുടെ പിറ്റേന്ന് സ്വർണ വിലയിൽ കുത്തനെ ഇടിവ്. ഗ്രാമിന് 205 രൂപ ഇടിഞ്ഞ് 8775 രൂപയെത്തി. പവന് 1640 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 70200 രൂപയിലെത്തി. ഇന്നലെ കേരളത്തിലെ സ്വർണ വിപണിയിൽ അക്ഷയതൃതീയ പ്രമാണിച്ച് പുത്തൻ ഉണർവ് ദൃശ്യമായതിന് പിന്നാലെ വില കുത്തനെ ഇടിഞ്ഞത് അക്ഷയതൃതീയ സ്വർണം വാങ്ങിയവരെ
സ്വർണക്കച്ചവടത്തിൽ ജിസിസിയിലെ പരമ്പരാഗത ശക്തിയായ യുഎഇയെ കടത്തിവെട്ടി സൗദി അറേബ്യയുടെ മുന്നേറ്റം. യുഎഇയിലെ ഉപഭോക്താക്കളിൽ മുന്തിയപങ്കും പ്രവാസികൾ ആണെന്നിരിക്കേ, സൗദി വിപണിയുടെ കുതിപ്പിന് നേതൃത്വം കൊടുക്കുന്നത് തദ്ദേശീയർ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്.
മാന്ദ്യഭീതി, ദുർബലമായ വിദേശ നിക്ഷേപം, താരിഫ് ആഘാതങ്ങൾ എന്നിവ കാരണം ഡോളറിന്റെ മൂല്യയിടിവ് കൂടുതൽ വഷളായേക്കാമെന്ന് ഗോൾഡ്മാൻ സാക്സിന്റെ മുന്നറിയിപ്പ്. "കൂടുതൽ ആഴത്തിലുള്ള ഇടിവ് വരാനിരിക്കുന്നുണ്ടാവാം" എന്നും മുന്നറിയിപ്പിലുണ്ട്. ഡോളറിന്റെ കാലം കഴിഞ്ഞോ? "താരിഫ് പിരിമുറുക്കങ്ങൾ, മാന്ദ്യ ഭീതികൾ,
Results 1-10 of 1548