Activate your premium subscription today
കൊച്ചി ∙ ക്ലബ്ബുകൾ, അസോസിയേഷനുകൾ തുടങ്ങിയവ തങ്ങളുടെ അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് ജിഎസ്ടി ബാധകമാക്കിയ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. തങ്ങളുടെ അംഗങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരള ഘടകം നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുടെ നിർണായക വിധി. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കിയതോടെ മുൻകാല പ്രാബല്യത്തോടെ നികുതി ഏർപ്പെടുത്തിയതും ഒഴിവായി. 2021ൽ പാർലമെന്റും പിന്നീട് സംസ്ഥാന നിയമസഭകളും പാസാക്കിയ ഭേദഗതിയാണ് ഭരണഘടന അനുശാസിക്കുന്ന വിധത്തിലല്ല എന്ന് ഹൈക്കോടതി തീർപ്പു കൽപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഉണർവിന്റെ ട്രാക്കിലാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസത്തെ ചരക്കു-സേവന നികുതി (ജിഎസ്ടി) സമാഹരണം രണ്ടാമത്തെ വലിയ റെക്കോർഡിൽ. 2024 മാർച്ചിലെ 1.78 ലക്ഷം കോടി രൂപയേക്കാൾ 9.9% വളർച്ചയോടെ 1.96 ലക്ഷം കോടി രൂപയാണ് കഴിഞ്ഞമാസം പിരിച്ചെടുത്തതെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. 2024
തിരുവനന്തപുരം ∙ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിരക്കുവർധനകളും ഇളവുകളും ആനുകൂല്യങ്ങളും നാളെ മുതൽ പ്രാബല്യത്തിൽ. ഇൗ സാമ്പത്തിക വർഷം അടച്ചുതീർക്കേണ്ട നികുതികളും ഫീസുകളും പിഴ ഒഴിവാക്കി ഇന്നു കൂടി അടയ്ക്കാം. ഓഫിസുകൾക്ക് ഇന്ന് അവധിയാണെങ്കിലും ഓൺലൈനായി പണം അടയ്ക്കാം. ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും പൊതുജനങ്ങൾക്കുള്ള ഇടപാടില്ല.
പാലക്കാട്∙ സംസ്ഥാനത്തെ സഹകരണ സംഘങ്ങളെല്ലാം ചരക്കുസേവന നികുതി (ജിഎസ്ടി) റിട്ടേൺ ഫയൽ ചെയ്യുന്നതു നിർബന്ധമാക്കി സഹകരണ റജിസ്ട്രാറുടെ ഉത്തരവ്. റിട്ടേൺ ഫയൽ ചെയ്യാത്ത സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഓഡിറ്റ് റിപ്പോർട്ടുകളിൽ ജിഎസ്ടി ഫയൽ ചെയ്യുന്നതു സംബന്ധിച്ച് കൃത്യമായി പരാമർശിക്കണമെന്നും ഓഡിറ്റർമാർക്കു നിർദേശം നൽകി.
ഉയർന്ന മുറിവാടക ഇൗടാക്കുന്ന ഹോട്ടലുകൾക്ക് ഒപ്പമുള്ള റസ്റ്ററന്റിലെ നികുതി കുതിച്ചുയരും. ദിവസവും 7,500 രൂപയ്ക്കുമേൽ മുറിവാടകയുള്ള ഹോട്ടലുകളിലെ റസ്റ്ററന്റിൽ നിലവിൽ ഭക്ഷണത്തിന് ഇൗടാക്കുന്ന 5% ജിഎസ്ടി, 18 ശതമാനമായാണ് വർധിക്കുക.
തിരുവനന്തപുരം ∙ നികുതി നിരക്കുകളുടെ ബാഹുല്യം ജിഎസ്ടി സമ്പ്രദായത്തിന്റെ ഭാവിയിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നതായി 14–ാം ധനകാര്യ കമ്മിഷൻ അംഗമായിരുന്ന പ്രഫ. എം.ഗോവിന്ദറാവു. ജിഎസ്ടിയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന നിയമങ്ങൾ ഉൾപ്പടെ മുപ്പതിൽ പരം നിയമങ്ങൾ നിലനിൽക്കുന്നതും ജിഎസ്ടിയുടെ നടത്തിപ്പ് അതീവ സങ്കീർണമാക്കുന്നു. ഈ സാഹചര്യത്തിൽ നികുതി നിരക്കുകളുടെ എണ്ണം നാലിൽ നിന്ന് രണ്ടാക്കി കുറയ്ക്കണമെന്ന്
കൊച്ചി ∙ മലയാള സിനിമ മേഖലയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് ഒടുവിൽ സർക്കാർ ഇടപെടലും. ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പെടെ ഇരട്ട നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന സിനിമ നിർമാതാക്കളുടെ ആവശ്യം ചർച്ച ചെയ്യാമെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ഈ മാസം നടത്താനിരുന്ന സൂചനാ പണിമുടക്ക് കേരള ഫിലിം ചേംബർ തൽക്കാലം വേണ്ടെന്നു വച്ചു. ഈ മാസം 10നു ശേഷമായിരിക്കും സാംസ്കാരിക മന്ത്രി സജി ചെറിയാനും നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവരടങ്ങുന്ന ചേംബർ പ്രതിനിധികളുമായി ചർച്ച നടത്തുക.
മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇത് മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ ചട്ടങ്ങൾ മ്യൂച്വൽ ഫണ്ട് (എംഎഫ്) ഫോളിയോകൾ, ഡീമാറ്റ് അക്കൗണ്ടുകൾ എന്നിവയ്ക്കുള്ള നോമിനേഷൻ നടപടിക്രമവുമായി ബന്ധപ്പെട്ടതാണ്.
ദേശീയതല ചരക്കു-സേവന നികുതി (ജിഎസ്ടി) സമാഹരണം കഴിഞ്ഞമാസം 9.1% വാർഷിക വളർച്ചയുമായി 1,83,646 കോടി രൂപയിലെത്തി. 2024 ഫെബ്രുവരിയിലെ 1.68 ലക്ഷം കോടി രൂപയേക്കാൾ 9.1% അധികമാണിത്. കഴിഞ്ഞമാസത്തെ വരുമാനത്തിൽ കേന്ദ്ര ജിഎസ്ടി 35,204 കോടി രൂപയും സംസ്ഥാന ജിഎസ്ടി 43,704 കോടി രൂപയുമാണ്.
ധനമന്ത്രാലയുമായി ബന്ധപ്പെട്ട വാർത്തകളിൽ ജിഎസ്ടി (Goods and Services Tax) എന്നു കേൾക്കുന്നത് പതിവാണ്. ജിഎസ്ടി എന്നു കേൾക്കാത്ത വാർത്താ ദിവസങ്ങൾ കുറവാണ്. ജിഎസ്ടി നിലവിൽ വന്നത് 2017 ജൂലൈ 1ന് ആണ്. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ
Results 1-10 of 574