Activate your premium subscription today
വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ വായ്പ ലഭിക്കാന്‍ കുറച്ച് ഓടേണ്ടിവരും. ചെറുപ്പക്കാര്‍ക്ക് ലോണ്‍ കിട്ടാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് ലോണ്‍ കിട്ടുമോ.. അതിന് ധനകാര്യ സ്ഥാപനം തയ്യാറാകുമോ.. യഥാര്‍ത്ഥ്യം എന്തെന്നാല്‍ മുതിര്‍ന്ന പൗരന്മാര്ക്കും വായ്പ ലഭിക്കും. ചില
ന്യൂഡൽഹി ∙ സാമ്പത്തികരംഗത്തിന് ആശ്വാസം പകർന്ന് തുടർച്ചയായ രണ്ടാം തവണയും അടിസ്ഥാന പലിശനിരക്കിൽ (റീപ്പോ) റിസർവ് ബാങ്ക് പണനയസമിതി 0.25% കുറവു വരുത്തി. 6.25 ശതമാനമായിരുന്നതാണ് 6 ശതമാനമാക്കിയത്. ഇതോടെ അടുത്ത 2 മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കുറയാൻ വഴിയൊരുങ്ങും.
അടി, തിരിച്ചടി, വീണ്ടും അടി! അമേരിക്കയും ചൈനയും തമ്മിലെ വ്യാപാരയുദ്ധം കൂടുതൽ വഷളാവുകയാണ്. ചൈനീസ് ഉൽപന്ന ഇറക്കുമതിക്കുമേൽ ഇക്കഴിഞ്ഞ ജനുവരിയിൽ പത്തു ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ്, പിന്നീടത് 54 ശതമാനമാക്കി ഉയർത്തി. യുഎസ് ഉൽപന്ന ഇറക്കുമതിക്കുമേൽ 34 ശതമാനം പകരച്ചുങ്കം ചുമത്തി ചൈന അതിനെ തിരിച്ചടിച്ചു. എന്നാൽ, ചൈനയ്ക്കുമേലുള്ള പകരച്ചുങ്കം 104 ശതമാനമാക്കി കൂട്ടിയായിരുന്നു ട്രംപിന്റെ മറുപടി. ഇപ്പോഴിതാ, യുഎസിനുമേലുള്ള പകരച്ചുങ്കം ചൈന 84 ശതമാനമാക്കി ഉയർത്തിയിരിക്കുകയാണ്. ഫലത്തിൽ, വിട്ടുകൊടുക്കാൻ ഇരുകൂട്ടരും തയാറല്ലെന്നു വ്യക്തം. രാജ്യാന്തര വ്യാപാരയുദ്ധം കൂടുതൽ കൂടുതൽ കലുഷിതവുമാകുന്നു. ലോക സമ്പദ്വ്യവസ്ഥയുടെ ഏതാണ്ട് 43 ശതമാനവും ഈ രണ്ടു ലോക സാമ്പത്തിക ശക്തികൾ ചേർന്നാണ് കൈയാളുന്നത്. അതുകൊണ്ടുതന്നെ, ഇവരുടെ കൊണ്ടും കൊടുത്തുമുള്ള പോര് ഏറക്കുറെ എല്ലാ രാജ്യങ്ങളെയും സാരമായി ബാധിക്കും. ഇത്തവണത്തെ പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ജിഡിപി വളർച്ചാ പ്രതീക്ഷ 6.7 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി വെട്ടിക്കുറച്ചതും വെറുതെയല്ല. പണപ്പെരുപ്പത്തേക്കാൾ വലിയ ഭീഷണിയാണ് രാജ്യാന്തര വ്യാപാരയുദ്ധം എന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വിശേഷിപ്പിച്ചത്. ഇന്ത്യയുടെ കയറ്റുമതി മേഖലയെ താരിഫ് യുദ്ധം പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്ക് ഈ അവസരത്തിൽ വലിയ പിന്തുണ നൽകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിസർവ് ബാങ്ക് റീപ്പോനിരക്ക് കാൽ ശതമാനം കൂടിക്കുറച്ചത്.
വീട് വാടകയ്ക്ക് എടുക്കുന്നതാണോ അതോ വിലയ്ക്ക് വാങ്ങുന്നതാണോ കൂടുതൽ നല്ലത്? രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നതാണ് വാസ്തവം. വാടകവീട് വേണോ സ്വന്തമായി വീട് വാങ്ങണോ എന്നത് പണത്തെ മാത്രം ആശ്രയിച്ച് എടുക്കേണ്ട തീരുമാനമല്ല. വ്യക്തിപരമായ ലക്ഷ്യങ്ങൾ, ജീവിതസാഹചര്യം എന്നിവയെല്ലാം പരിഗണനാ വിഷയമാണ്.
ഭവന, റീട്ടെയ്ൽ വായ്പകൾ എടുത്തവർക്ക് ആശ്വാസം സമ്മാനിച്ച് എസ്ബിഐയും പലിശഭാരം വെട്ടിക്കുറച്ചു. വായ്പപ്പലിശ നിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡമായ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിങ് റേറ്റ് (EBLR), റീപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (RLLR) എന്നിവയാണ് എസ്ബിഐ ഫെബ്രുവരി 15ന് പ്രാബല്യത്തിൽ വന്നവിധം കുറച്ചത്.
കേന്ദ്ര ബജറ്റിൽ ആദായ നികുതിയിൽ ഇളവ് ലഭിച്ചതിനു പിന്നാലെ ബാങ്ക് വായ്പയുടെ പലിശഭാരത്തിലും ആശ്വാസം. റിസർവ് ബാങ്ക് റീപ്പോ നിരക്ക് കാൽ ശതമാനം (0.25%) കുറച്ചതോടെ, ബാങ്ക് വായ്പകളുടെ പലിശ നിരക്കും കുറയാൻ വഴിയൊരുങ്ങി. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നത് നിരവധി കുടുംബങ്ങൾക്ക് നേട്ടമാകും. ഉപഭോക്തൃവിപണിക്ക് കരുത്തുപകർന്ന്, ജിഡിപി വളർച്ചയെ വീണ്ടും ഉഷാറാക്കുക ലക്ഷ്യമിട്ടാണ് ഇക്കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആദായനികുതിയിൽ ആനുകൂല്യങ്ങൾ നൽകിയത്. പലിശഭാരം കുറച്ച്, ഇക്കാര്യത്തിൽ കേന്ദ്രത്തിന് ശക്തമായ പിന്തുണ നൽകുന്നതു കൂടിയായി റീപ്പോനിരക്ക് കുറച്ച റിസർവ് ബാങ്കിന്റെ തീരുമാനം. ഡിസംബറിൽ റിസർവ് ബാങ്കിന്റെ ഗവർണർ സ്ഥാനത്തുനിന്ന് വിരമിച്ച ശക്തികാന്ത ദാസിന്റെ പകരക്കാരൻ സഞ്ജയ് മൽഹോത്രയുടെയും കഴിഞ്ഞ മാസം ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഡോ.മൈക്കൽ പാത്രയുടെയും പിൻഗാമി എം.രാജേശ്വർ റാവുവിന്റെയും ആദ്യ എംപിസി യോഗമായിരുന്നു ഇത്. പലിശഭാരം വെട്ടിക്കുറച്ച് തുടക്കം ഗംഭീരമാക്കാൻ ഇരുവർക്കും കഴിഞ്ഞു. രാജ്യത്ത് സ്വകാര്യ ഉപഭോഗം കൂടാനും സാമ്പത്തിക വളർച്ച മെച്ചപ്പെടാനും റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമനും വാണിജ്യമന്ത്രി പീയുഷ് ഗോയലും പരസ്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും,
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ ഇളവുകൾ ലഭിക്കാൻ സാധ്യതയുള്ള പ്രഖ്യാപനങ്ങൾ എന്തെല്ലാമായിരിക്കുമെന്ന ആകാംക്ഷയിലാണ് ജനം. ആദായനികുതി നല്‍കേണ്ടാത്ത വരുമാനപരിധി ഉയര്‍ത്തുമോ എന്നതാണ് ഏറ്റവുമധികം ഉന്നയിക്കപ്പെടുന്ന ചോദ്യം. വിദ്യാഭ്യാസ– ഭവന വായ്പകളെടുത്തിട്ടുള്ള സാധാരണക്കാർ പ്രതീക്ഷിക്കുന്നത് അവർക്ക് ലഭിക്കുന്ന പലിശയിളവിൽ മാറ്റമുണ്ടാകുമോ എന്നതാണ്. ജനത്തിനു മിച്ചം പിടിക്കാൻ പണം ലഭിച്ചാൽ ആ പണം വിപണിയിലേക്കിറങ്ങുമെന്നും അതുവഴി സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയും കേന്ദ്രത്തിനു മുന്നിലുണ്ട്. ഇതിനൊപ്പം, നികുതി നല്കേണ്ടാത്തവരുടെ വരുമാനപരിധി ഉയര്‍ത്തല്‍, വിവിധ വരുമാന സ്ലാബുകള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള നികുതി നിരക്കില്‍ കുറവ് വരുത്തല്‍, അടിസ്ഥാന നികുതിയിളവ് (സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്) വര്‍ധിപ്പിക്കല്‍, വിവിധ നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവ് പരിധി (80 സി) കൂട്ടല്‍, ഭവനവായ്പാ പലിശയ്ക്കുള്ള ഇളവ് കൂട്ടല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള ഇളവ് (80 ഡി) കൂട്ടല്‍, വിദ്യാഭ്യാസ വായ്പ തിരിച്ചടവിനുള്ള ഇളവ് (80 ഇ) കൂട്ടല്‍, സേവിങ്സ് ബാങ്ക് പലിശയ്ക്കുള്ള ഇളവ് (80 ടിടിഎ) കൂട്ടല്‍ തുടങ്ങി ബജറ്റില്‍ വരാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെയാണ്. ഇവയെല്ലാം സംഭവിക്കുമോ? വിശദമായി പരിശോധിക്കാം.
ഭവന വായ്പയെടുക്കുകയും നിശ്ചിത കാലത്തിനുള്ളിൽ അതിന്റെ മുതലും പലിശയും അടച്ചുതീർക്കുകയും ചെയ്യുന്നതിനെക്കാൾ ഏറെ പ്രാധാന്യമുള്ളതാണ് ഒരു സ്വപ്നഭവനം സ്വന്തമാക്കുകയെന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ഭവന വായ്പ. ഇതേസമയം തന്നെ വായ്പയുമായി ബന്ധപ്പെട്ട നിബന്ധനകളും
ന്യൂഡൽഹി ∙ വീടുകളും ഫ്ലാറ്റുകളും വാങ്ങുമ്പോഴുണ്ടാകുന്ന തർക്കങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) പ്രത്യേക സമിതിയെ നിയോഗിക്കുന്നു. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുമായി (റെറ) സഹകരിച്ചാണ് പുതിയ സമിതി രൂപീകരിക്കുന്നത്. ഫ്ലാറ്റുകൾ പറഞ്ഞ സമയത്ത്
ഒരു ലക്ഷം രൂപ വരുമാനമുള്ള പൊതുമേഖലാ ജീവനക്കാരനു റിട്ടയർമെന്റിനുശേഷം ജീവിതം ആസൂത്രണംചെയ്യാനുള്ള പ്ലാൻ Qഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എനിക്കു മാസം ഒരുലക്ഷം രൂപ ശമ്പളമുണ്ട്. ഭാര്യയും മകനും അടങ്ങുന്നതാണ് കുടുംബം. ഭാര്യയ്ക്കു ജോലിയില്ല. മകൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. നാലരവർഷംകൂടിയാണ് ഇനി
Results 1-10 of 182