Activate your premium subscription today
ഇക്കുറി അക്ഷയതൃതീയ (Akshaya Tritiya) ദിനത്തിൽ കേരളത്തിലെ സ്വർണാഭരണ (gold) വിൽപന 1,500 കോടി രൂപ കടന്നേക്കുമെന്ന് പ്രതീക്ഷ. 2023ലും 2024ലും 1,500 കോടി രൂപ കടന്നിരുന്നു. ഇക്കുറി താരതമ്യേന വില വൻതോതിൽ കൂടി നിൽക്കുന്നുണ്ടെങ്കിലും വിറ്റുവരവിനെ അതു ബാധിക്കില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സ് (Kalyan Jewellers) ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ഏപ്രിൽ-ജൂണിൽ ഏകദേശം 37 ശതമാനം വരുമാന വളർച്ച നേടി. ഇന്ത്യയിലെ ബിസിനസിൽ നിന്ന് 39 ശതമാനവും മിഡിൽ-ഈസ്റ്റിൽ നിന്ന് 24 ശതമാനവും വരുമാനവളർച്ചയാണ് അനുമാനിക്കുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച പ്രാഥമിക ബിസിനസ് റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി.
സ്വർണാഭരണ വ്യവസായം ഒട്ടേറെ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധി മറികടക്കാൻ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്നും കല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ്.കല്യാണരാമൻ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികൊളുത്തിയ ആഗോള വ്യാപാരയുദ്ധത്തിന്, അദ്ദേഹം തന്നെ ‘താൽകാലിക’ ബ്രേക്കിട്ടതിന്റെ കരുത്തിലും ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂല ഘടകങ്ങൾ ഊർജമാക്കിയും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നു തിരിച്ചുകയറിയത് മികച്ച നേട്ടത്തിലേക്ക്.
കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 10 ശതമാനത്തിലധികം മുന്നേറ്റത്തിൽ. ഇന്നലത്തെ വ്യാപാരാന്ത്യ വിലയായ 440.65 രൂപയിൽ നിന്ന് കുതിച്ച് 460.05 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപിന്റെ പ്രസ്താവന മുതൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം വരെ നിരവധി കാരണങ്ങൾ ഇന്നത്തെ ദിവസത്തെ ഇന്ത്യൻ ഓഹരികൾക്ക് ‘കറുത്ത ചൊവ്വ’യാക്കി മാറ്റി. ഇന്ത്യ വിക്സ് (India VIX) ഇന്ന് 17.45 വരെ ഉയർന്നു.
കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സ് നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിൽ നേടിയത് 39% സംയോജിത വരുമാനക്കുതിപ്പ്. 76,109 കോടി രൂപ വിപണിമൂല്യമുള്ള കല്യാൺ ജ്വല്ലേഴ്സ്, കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളിലൊന്നാണ്.
കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ രാസവളം നിർമാണക്കമ്പനിയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 12 ശതമാനത്തിലധികം കുതിപ്പോടെ. ഓഹരിവില സെപ്റ്റംബറിന് ശേഷം ആദ്യമായി 1,000 രൂപയ്ക്ക് മുകളിലുമെത്തി.
യുഎസ് ഡോളർ ഇൻഡെക്സ്, യുഎസ് ട്രഷറി ബോണ്ട് യീൽഡ് എന്നിവ ഇടിഞ്ഞതിന്റെ കരുത്തിൽ ഏഷ്യൻ ഓഹരികൾ നേട്ടത്തിലായതും ഇന്ത്യൻ ഓഹരികളെ സ്വാധീനിച്ചു. ജാപ്പനീസ് നിക്കേയ് 1.6%, ദക്ഷിണ കൊറിയയുടെ കൊസ്പി 1.5%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 0.7% എന്നിങ്ങനെ ഉയർന്നിരുന്നു.
Results 1-10 of 56