Activate your premium subscription today
കിഫ്ബി വഴി 2024 മാര്‍ച്ച് 31 വരെ അംഗീകാരം നൽകിയത് 66,143.49 കോടി രൂപയുടെ 1,103 പദ്ധതികള്‍ക്ക്. ഇതില്‍ 32,317.03 കോടിയുടെ 625 പദ്ധതികളാണ് ആരംഭിച്ചതെന്നു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിൽ പറയുന്നു. 25,350.22 കോടി രൂപയാണ് ഇതിന്റെ കരാർ തുക.
തിരുവനന്തപുരം ∙ കഴിഞ്ഞ എട്ടര വർഷത്തിനിടെ ആദ്യമായി സാമ്പത്തിക പ്രതിസന്ധി നീങ്ങി നല്ല കാലം വരുന്നുവെന്നു പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ ജനങ്ങളിലേക്കു പണമെത്തിക്കുന്ന പദ്ധതികളില്ല. വരുമാനം വർധിക്കുന്നുവെന്നു കണക്കു നിരത്തി മന്ത്രി വാദിക്കുമ്പോഴും 60 ലക്ഷം പേർക്കു ഗുണം ചെയ്യുന്ന ക്ഷേമ പെൻഷൻ കൂട്ടാത്തത് ബജറ്റിനുമേൽ നിരാശയുടെ കാർമേഘം പടർത്തി. സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ ബജറ്റിലെ പദ്ധതികളിൽ പകുതിയോളം വെട്ടിക്കുറച്ചതിനാൽ ഇൗ ബജറ്റിലെ പദ്ധതികളുടെ ഭാവിയും തുലാസിലാണ്. വൻകിട വികസന പദ്ധതികളിൽ പലതും മുൻ ബജറ്റുകളുടെയും കിഫ്ബി പ്രഖ്യാപനങ്ങളുടെയും ആവർത്തനമായി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആനുകൂല്യങ്ങളും നേരത്തേ വാഗ്ദാനം ചെയ്തതിനപ്പുറം പോയില്ല
ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്, കേന്ദ്ര സഹായത്തിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിന് ഊന്നൽ നൽകുന്ന സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റിലെ ഒരു പ്രധാന മാറ്റത്തെ സൂചിപ്പിക്കുന്നു. മത്സരാധിഷ്ഠിത ഫെഡറലിസ (Competitive Federalism) ത്തിനായുള്ള കേന്ദ്രത്തിന്റെ പ്രേരണയുടെ വർധിച്ചു വരുന്ന
ഈ ഖജനാവിൽ ഒന്നുമില്ലേ... കേട്ടുമടുത്ത സ്ഥിരം പല്ലവി മാറ്റിവച്ച് കേരളത്തിന്റെ ധന സ്ഥിതി മെച്ചപ്പെട്ടെന്നും വരുംകാലങ്ങളിൽ അത് കൂടുതൽ മെച്ചപ്പെടുമെന്നുമുള്ള ‘സന്തോഷകരമായ പ്രഖ്യാപന’ത്തോടെയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗം ആരംഭിച്ചത്. വികസന കുതിപ്പിലേക്ക് പിണറായി സർക്കാർ ടേക്ക് ഓഫ് ചെയ്യുന്നു എന്ന പ്രഖ്യാപനം പിന്നാലെ. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ‘കട’മെല്ലാം പറഞ്ഞു തീർത്ത് ബജറ്റ് അവതരണത്തിന് വേഗം വച്ചപ്പോഴേക്കും രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ജനപ്രിയമാകുമെന്ന് ഉറപ്പായി. പക്ഷേ പിന്നീട് വലിയ ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇതോടെ ബജറ്റ് അവതരണത്തിനു മുൻപേ ക്ഷേമ പെൻഷൻ വർധനവിനെ കുറിച്ചുണ്ടായ പ്രതീക്ഷ നിരാശയ്ക്ക് വഴിമാറി. അതേസമയം ഇടത്തരക്കാർക്കും പുതിയ സംരംഭകർക്കും വയോജനങ്ങൾക്കും ‘ന്യൂ ഇന്നിങ്സ്’ ആരംഭിക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ടായിരുന്നു. കേന്ദ്രബജറ്റിൽ മറന്ന വയനാട് പുനരധിവാസവും വിഴിഞ്ഞം തുറമുഖവും കേരള ബജറ്റിൽ ഇടംപിടിച്ചു. എന്നാൽ ഭൂനികുതിയിലെ വർധനവ് പൊതുജനത്തെ നേരിട്ടു ബാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ സംസ്ഥാനത്ത് വികസനവും ക്ഷേമവും മുൻനിർത്തിയുള്ള ബജറ്റിൽ ബാലഗോപാലിന് വിജയിക്കാനായോ ? മാസങ്ങൾക്കകം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത വർഷം ആദ്യം നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിലും വോട്ടുനേടാൻ ഈ ബജറ്റ് മതിയോ ? വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം∙ കിഫ്ബി പദ്ധതികൾക്ക് ടോളോ യൂസർഫീസോ ഏർപ്പെടുത്തുന്നത് പരിഗണനയിലില്ലെന്നു ധനമന്ത്രിയായിരിക്കെ നിയമസഭയിൽ വ്യക്തമാക്കിയ ഡോ.തോമസ് ഐസക് അതു തിരുത്തി. കാലം മാറിയതനുസരിച്ച് നിലപാട് മാറ്റി മുന്നോട്ടു പോകണമെന്നും ഇപ്പോൾ ടോൾ പിരിക്കുകയേ വഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു
പതിവുപോലെ ഒട്ടേറേ പ്രധാനവാർത്തകൾ നിറഞ്ഞ ദിവസമാണ് കടന്നുപോകുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ അപ്പീൽ, കിഫ്ബി റോഡുകളിലെ ടോൾ പിരിവിനെ അനുകൂലിച്ചുകൊണ്ടുള്ള മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന, ഗാസ മുനമ്പ് ഏറ്റെടുക്കാൻ തയാറാണെന്ന ഡോണൾഡ് ട്രംപിന്റെ
തിരുവനന്തപുരം∙ കിഫ്ബി 50 കോടിക്കു മുകളില്‍ ചെലവിട്ടു പണിയുന്ന റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്. കിഫ്ബി മോഡലിനെ തകര്‍ക്കാന്‍ കേന്ദ്രവും യുഡിഎഫും ശ്രമിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള ബദല്‍ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
തിരുവനന്തപുരം ∙ കിഫ്ബിയുടെ ധനസഹായത്തോടെ നിർമിച്ച റോഡുകളിൽ സർക്കാർ ടോൾ പിരിക്കാൻ തീരുമാനിച്ചാൽ അൻപതോളം റോഡുകളിൽ യാത്ര ചെയ്യുന്നവരുടെ പോക്കറ്റിൽ നിന്നു പണം പോകും. പൊതുമരാമത്ത് വകുപ്പിന്റേതു മാത്രമായി 511 പദ്ധതികളാണു കിഫ്ബി നടപ്പാക്കുന്നത്. ഇൗ പദ്ധതികൾക്കായി 32,000 കോടി ചെലവിടുന്നെന്നാണു കണക്ക്.
പത്തനംതിട്ട ∙ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ച റോഡുകൾക്കും പാലങ്ങൾക്കും ടോൾ പിരിക്കാനുള്ള ശുപാർശ നടപ്പാക്കിയാൽ ജില്ലയിൽ ബാധിക്കുന്നത് 2 പദ്ധതികളെ. കൈപ്പട്ടൂർ – ഏഴംകുളം റോഡ്, അബാൻ മേൽപാലം. 50 കോടിയിലേറെ രൂപ ചെലവിൽ നിർമിക്കുന്ന റോഡുകൾക്കും പാലങ്ങൾക്കുമാണു ടോൾ ഏർപ്പെടുത്താൻ ശുപാർശയുള്ളത്.
തിരുവനന്തപുരം∙ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കവും എൽഡിഎഫിൽ വേണ്ടത്ര ചർച്ചയോ നയപരമായ തീരുമാനമോ ഇല്ലാതെ. ഈ വിഷയത്തിൽ എൽഡിഎഫിൽ ആലോചന നടന്നെന്നും തീരുമാനം എടുത്തെന്നും കൺവീനർ ടി.പി.രാമകൃഷ്ണൻ പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച പരാമർശം മാത്രമാണ് ഏതാനും മാസം മുൻപു നടന്ന മുന്നണി യോഗത്തിൽ ഉണ്ടായതെന്നും ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും ഘടകകക്ഷികൾ വ്യക്തമാക്കുന്നു. ഫലത്തിൽ എലപ്പുള്ളിയിൽ മദ്യ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ അനുമതി നൽകിയതു പോലെ കിഫ്ബി ടോളിലും ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തിയാണ് സിപിഎം നേതൃത്വത്തിന്റെ നീക്കമെന്നു വ്യക്തം. എങ്കിലും ഈ വിഷയത്തിൽ പരസ്യപ്രതികരണത്തിനു ഘടകകക്ഷികൾ തയാറല്ല. മുന്നണിയിലെ തിരുത്തൽ ശക്തിയാകാൻ ആഗ്രഹിക്കുന്ന സിപിഐയും മൗനത്തിൽ തന്നെ. പ്രതികരിക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വിഷയം ചർച്ച ചെയ്തോയെന്ന് ഓർമയില്ലെന്നാണു മുൻമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.
Results 1-10 of 307