Activate your premium subscription today
മൂന്നുവർഷം മുൻപാണ് മലയാളികളോട് ക്ഷമയും ചോദിച്ച് 3500 കോടി രൂപയുടെ നിക്ഷേപപദ്ധതികളും പിൻവലിച്ച്, കിറ്റെക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാബു എം. ജേക്കബ് തെലങ്കാനയിലേക്ക് പറന്നത്. 2020ലെ ‘അസെൻഡ് കേരള’ നിക്ഷേപക സംഗമത്തിൽ കേരള സർക്കാരുമായി ഒപ്പുവച്ച കരാറിൽ നിന്ന് പിന്മാറിക്കൊണ്ടായിരുന്നു ആ യാത്ര. ഏകദേശം 20,000 പേർക്ക് പേർക്ക് തൊഴിൽ ലഭിക്കുന്ന അപ്പാരൽ പാർക്കും തിരുവനന്തപുരം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായി ഏകദേശം 5000 പേർക്കുവീതം തൊഴിൽ കിട്ടുന്ന വ്യവസായ പാർക്ക് പദ്ധതികളും അതുവഴി കേരളത്തിന് നഷ്ടമായി. അതേസമയം, തെലങ്കാനയിലേക്കുള്ള പ്രവേശനം കമ്പനിക്ക് വൻ നേട്ടമായെന്ന് പറയുകയാണ് സാബു ജേക്കബ്. 3500 കോടി രൂപ നിക്ഷേപത്തോടെ തെലങ്കാനയിൽ സജ്ജമാക്കിയ ഫാക്ടറിയുടെ ഒന്നാംഘട്ടം ജനുവരി മധ്യത്തോടെ പ്രവർത്തനം ആരംഭിക്കും. അതോടെ കിറ്റെക്സിന്റെ പ്രതിദിന ഉൽപാദനശേഷി നിലവിലെ
ഇന്ത്യൻ ഓഹരി സൂചികകൾ 2024ലെ അവസാന പ്രവൃത്തിദിനം നഷ്ടത്തോടെ അവസാനിപ്പിച്ചു. സെൻസെക്സ് 102.12 പോയിന്റ് (-0.14%) താഴ്ന്ന് 78,139.01ലും നിഫ്റ്റി 0.10 പോയിന്റ് (0%) കുറഞ്ഞ് 23,644.80ലുമാണുള്ളത്. ഒരുവേള ഇന്ന് സെൻസെക്സ് 77,560 വരെ ഇടിഞ്ഞിരുന്നു. പിന്നീട് 600ലേറെ പോയിന്റ് തിരിച്ചുകയറി നഷ്ടം കുറയ്ക്കുകയായിരുന്നു.
മഹാരാഷ്ട്രയിൽ മഹായുതി സംഖ്യത്തിന്റെ വിജയത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ട് കഴിഞ്ഞദിവസങ്ങളിൽ സ്വന്തമാക്കിയ നേട്ടം നിഫ്റ്റിയും സെൻസെക്സും കൈവിടുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഐടി ഓഹരികളാണ് നഷ്ടയാത്രയ്ക്ക് ചുക്കാൻ പിടിക്കുന്നത്.
ഇന്ത്യൻ ഓഹരി സൂചികകൾ മികച്ച നേട്ടത്തിലേറിയ ഇന്ന് കേരളം ആസ്ഥാനമായ കിറ്റെക്സ് (Kitex Garments), കൊച്ചിൻ ഷിപ്പ്യാർഡ് (Cochin Shipyard) എന്നിവയുടെ ഓഹരികളിൽ വ്യാപാരം 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ.
കുട്ടികളുടെ വസ്ത്ര നിർമാണരംഗത്ത് ലോകത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായ കിറ്റെക്സ് ഗാർമെന്റ്സ് ഒരു ഓഹരിക്ക് രണ്ട് എന്ന വിധമാണ് (2:1 അനുപാതം) ബോണസ് ഓഹരി പ്രഖ്യാപിച്ചത്. ഇതിനുമുമ്പ് 2017ൽ കമ്പനി 5 ഓഹരിക്ക് 2 എണ്ണം എന്ന അനുപാതത്തിൽ (2:5) ബോണസ് ഓഹരി പ്രഖ്യാപിച്ചിരുന്നു.
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി ഇന്ന് നേട്ടത്തിലേറി. 5% കുതിച്ച് അപ്പർ-സർക്യൂട്ടിൽ 1,362 രൂപയിലായിരുന്നു ഇന്ന് വ്യാപാരം. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് 2,979.45 രൂപയെന്ന സർവകാല റെക്കോർഡ് ഉയരംതൊട്ട കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് കുത്തനെ താഴ്ന്നിരുന്നു.
വിദേശ ധനകാര്യസ്ഥാപനങ്ങളുടെ (എഫ്ഐഐ) പിന്മാറ്റം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം, യുഎസിലെ സാമ്പത്തിക ചലനങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കമ്പനികളുടെ പ്രവർത്തനഫലം തുടങ്ങിയ വെല്ലുവിളികളാകും വരുംദിവസങ്ങളിലും വിപണിയെ സ്വാധീനിക്കുക.
ഓഹരി നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മുഹൂർത്ത വ്യാപാരം (Muhurat Trading) നവംബർ ഒന്നിന് (വെള്ളിയാഴ്ച) വൈകിട്ട് 6 മുതൽ 7 വരെ നടക്കും. ഉത്തരേന്ത്യൻ, പ്രത്യേകിച്ച് ഗുജറാത്തി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള സംവത്-2081 (Samvat-2081) വർഷാരംഭത്തിന് തുടക്കം കുറിക്കുന്ന മുഹൂർത്തമാണിത്.
Results 1-10 of 115