Activate your premium subscription today
പത്തനംതിട്ട ∙ ഇറക്കിവിടുമെന്നു ഭയം വേണ്ട. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ മനോജിനും കുടുംബത്തിനും ഇനി അന്തിയുറങ്ങാം. സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ദുരിതത്തിലായ നിരണം വാഴനിലത്ത്പറമ്പിൽ കെ.ജി.മനോജിനും കുടുംബത്തിനും താങ്ങായി മാർത്തോമ്മാ സഭ. സ്വകാര്യ പണമിടപാടു സ്ഥാപനം വീട് പൂട്ടിയതോടെ എടത്വ പള്ളിയിലെ ഓഡിറ്റോറിയത്തിൽ ഒരാഴ്ചയായി അഭയം തേടിയ മനോജിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ മനോരമ തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ കുടുംബത്തെ സഹായിക്കാൻ തയാറാണെന്നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മനോരമയെ അറിയിച്ചു.
തിരുവല്ല ∙ ഒരാഴ്ചയായി എടത്വ പള്ളിയുടെ ഓഡിറ്റോറിയത്തിൽ കഴിയുന്ന നിരണം സ്വദേശി മനോജും കുടുംബവും പെരുന്നാൾ കഴിഞ്ഞ് ഓഡിറ്റോറിയം അടച്ചാൽ പിന്നെ എങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരമില്ല. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത വായ്പ കുടിശികയായതോടെ ബാങ്കുകാർ വീടു പൂട്ടിയ നിരണം വാഴനിലത്ത്പറമ്പിൽ കെ.ജി.മനോജിന്റെയും കുടുംബത്തിന്റെയും അവസ്ഥയാണ് ഇത്.
കട്ടപ്പന∙ ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയും രണ്ടു മക്കളും ജീവനൊടുക്കിയത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നുള്ള ഭീഷണിയെ തുടർന്നെന്ന് വിവരം. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (34), ഭാര്യ രേഷ്മ (30), മകൻ ദേവൻ (5), മകൾ ദിയ (3) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ വാങ്ങുന്നതിനായി സജീവ് കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുത്തിരുന്നു. രണ്ടു മാസം തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ധനകാര്യ സ്ഥാപനത്തിൽനിന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സജീവിന്റെ പിതാവ് മോഹനൻ ആരോപിച്ചു.
ന്യൂഡൽഹി∙ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ 6 വർഷത്തിനിടെ എഴുതിത്തള്ളിയത് 7,28,899 കോടി രൂപയുടെ കടം. 2019–20 മുതൽ കഴിഞ്ഞ ഡിസംബർ 31 വരെയുള്ള കണക്കാണിതെന്ന് ആർ.ഗിരിരാജനു രാജ്യസഭയിൽ കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി മറുപടി നൽകി. അതേസമയം, എഴുതിത്തള്ളിയ കടത്തിൽ 2.27 ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകൾ തിരിച്ചുപിടിച്ചതായി തൃണമൂൽ കോൺഗ്രസ് അംഗം ഋതബ്രത ബാനർജിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ അറിയിച്ചു.
ഉത്സവകാലം സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും ചെലവുകളുടെയും സമയമാണ്. നിങ്ങൾ ഒരു വലിയ കുടുംബ സംഗമം ആസൂത്രണം ചെയ്യുകയാണെങ്കിലും, സമ്മാനങ്ങൾ വാങ്ങുകയാണെങ്കിലും, നിങ്ങളുടെ വീട് നവീകരിക്കുകയാണെങ്കിലും, അല്ലെങ്കിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു അവധിക്കാല യാത്രയ്ക്ക് ധനസഹായം നൽകുകയാണെങ്കിലും,
ബാങ്ക് വായ്പകൾ കാലാവധിക്ക് മുമ്പ് തിരിച്ചടച്ചാൽ പെനാൽറ്റി അല്ലെങ്കിൽ പിഴ പലിശ ഈടാക്കുന്നുണ്ട്. വായ്പ കാലാവധിക്ക് മുമ്പ് തിരിച്ചടക്കുന്നത് ഇടപാടുകാരെന്നവിധം ബാങ്കിനും നല്ലതല്ലേ? പ്രത്യേകിച്ചും ബാങ്ക് വായ്പകൾ സമയത്തിന് തിരിച്ചു അടക്കുന്നില്ല, കിട്ടാക്കടം ബുദ്ധിമുട്ടുണ്ടാക്കുന്നു, എന്ന് ബാങ്കുകൾ
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു വേണ്ടി നബാർഡിൽ നിന്നെടുത്ത വായ്പയുടെ പലിശ സർക്കാർ തിരിച്ചടച്ചു തുടങ്ങി. ഈ വർഷം നൽകിയ 697 കോടി രൂപയുടെ പലിശ അടയ്ക്കാനായി 14.56 കോടി രൂപ സർക്കാർ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിക്ക് (വിസിൽ) അനുവദിച്ചു. വായ്പ സഹായമെന്ന നിലയിൽ നേരത്തേ 4.24 കോടി രൂപ
തിരുവനന്തപുരം ∙ കുടിശിക പിരിച്ചെടുക്കലിന്റെ പേരിൽ സഹകരണ സംഘങ്ങൾ നടത്തുന്ന ഒറ്റത്തവണ തീർപ്പാക്കൽ പരിപാടിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സഹകരണ വകുപ്പ്. ഇനി വകുപ്പിന്റെ അനുമതിയോടെ, എല്ലാ നിർദേശങ്ങളും പാലിച്ച് വർഷത്തിലൊരിക്കൽ മാത്രം ഒറ്റത്തവണ കുടിശിക നിവാരണ പരിപാടി നടത്തിയാൽ മതിയെന്നാണ് നിർദേശം. കുടിശിക വർധിക്കുമ്പോൾ സഹകരണബാങ്കുകൾ, റജിസ്ട്രാറിന്റെ അനുമതി നേടി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സംഘടിപ്പിക്കുന്നതാണ് പതിവ്. ഇതിനു പിന്നിൽ വ്യക്തിതാൽപര്യങ്ങളുണ്ടെന്നു പരിശോധനയിൽ കണ്ടെത്തിയതോടെയാണ് നടപടി. ഓഡിറ്റിനു മുൻപ് കുടിശിക പിരിച്ചെടുത്തെന്ന് കാണിക്കുന്നതിനാണ് സഹകരണ സംഘങ്ങൾ കുടിശിക നിവാരണ പരിപാടി നടത്തുന്നത്. പദ്ധതിയിൽ പിഴപ്പലിശയിലാണ് ഇളവുവരുത്തുക.
സവാള, തക്കാളി തുടങ്ങിയ പച്ചക്കറിയിനങ്ങളുടെ വിലവർധന അടുക്ക ബജറ്റിന്റെ താളംതെറ്റിക്കുക മാത്രമല്ല, നിങ്ങളുടെ ഇഎംഐ ഭാരത്തെയും ബാധിക്കും. ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് അഥവാ റീപ്പോനിരക്ക് പരിഷ്കരിക്കാറുള്ളത്.
Results 1-10 of 102