Activate your premium subscription today
കൊച്ചി: മുതിർന്ന പൗരന്മാരുടെ എണ്ണവും ജീവിത ചെലവുകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ പെൻഷൻ ഫണ്ടുകൾ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണെന്ന് പിഎഫ്ആര്‍ഡിഎ ചെയര്മാന് ഡോ. ദീപക് മൊഹന്തി പറഞ്ഞു. പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) അവതരിപ്പിക്കുന്ന
നാഷണൽ പെൻഷൻ സിസ്റ്റം (NPS) ഒരു മാർക്കറ്റ്-ലിങ്ക്ഡ് റിട്ടയർമെൻ്റ് സേവിംഗ്സ് സ്കീമാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80CCD പ്രകാരം NPS സംഭാവനകൾക്ക് നികുതിയിളവിന് അർഹതയുണ്ട്.വിദേശത്ത് താമസിക്കുന്നവർ ഉൾപ്പെടെ 18 നും 70 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും NPS ലഭ്യമാണ്. 2004 ജനുവരി ഒന്നിനോ
വിരമിക്കൽ അഥവാ റിട്ടയര്‍മെന്റ് എന്നത് പലപ്പോഴും സ്വസ്ഥതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട ജീവിതസമ്മർദത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണവിടെ തുറക്കപ്പെടുന്നത്. യഥാർഥത്തിൽ പതിറ്റാണ്ടുകളുടെ അധ്വാനത്തിന്റെ ഫലം സ്വസ്ഥമായി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് റിട്ടയര്‍മെന്റ്. എന്നാൽ പലർക്കും കാര്യങ്ങൾ അങ്ങനെയല്ല. സാമ്പത്തിക ആസൂത്രണമില്ലാതെയാണ് ഈ ഘട്ടത്തിലേക്ക് എത്തുന്നതെങ്കിൽ ജീവിതത്തിലെ സുവർണ വര്‍ഷങ്ങൾ ആകേണ്ട ആ സമയം പക്ഷേ സാമ്പത്തിക പ്രശ്നങ്ങളുടേയും അതുവഴി ആശങ്കയുടേതുമായി മാറും. അവിടെയാണ് റിട്ടയര്‍മെന്റ് പ്ലാനിങ്ങിന്റെ പ്രസക്തി. പല ഓപ്ഷനുകളും ഇതിനുണ്ടെങ്കിലും ഏറ്റവും ശ്രദ്ധേയമായത് നാഷനല്‍ പെന്ഷന് സ്കീം (എന്‍പിഎസ്) തന്നെയാണ്. മധ്യവയസ്കനായ രാജേഷ് എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ എന്‍പിഎസ് റിട്ടയര്‍മെന്റ് പദ്ധതിയുടെ പ്രാധാന്യമെന്താണ് എന്നു പരിശോധിക്കാം.
ഏകീകൃത പെൻഷൻ പദ്ധതിയെ (യുപിഎസ്) ന്യായീകരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. പുതിയ സർക്കാർ പദ്ധതി സർക്കാർ ജീവനക്കാരുടെയും നികുതിദായകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ഭാവിതലമുറയ്ക്ക് ഭാരമുണ്ടാക്കാതെയിരിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചു. മാതാപിതാക്കൾക്കും
കേന്ദ്രസർക്കാർ സർക്കാർ ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതി അടുത്ത വർഷം തുടങ്ങും. 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇത് പ്രയോജനപ്പെടും.വിരമിച്ചശേഷം, ഉറപ്പായ പെൻഷൻ നൽകുമെന്നാണ് യുപിഎസിന്റെ പ്രധാന സവിശേഷത. സംസ്ഥാന സർക്കാരിന് അവരുടെ ജീവനക്കാർക്കും യുപിഎസ്
ആദ്യം മുടങ്ങിയത് ട്രാൻസ്പോർട്ട് ജീവനക്കാരുടെ ശമ്പളം. കേരളത്തിലേതുപോലെത്തന്നെയാണ് ദൈവത്തിന്റെ നാടായ ഹിമാചല്‍ പ്രദേശിലും സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ പുറത്തെത്തിയത്. ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെ 12,000ത്തോളം വരുന്ന ജീവനക്കാർക്കാണ് 2023 മേയ് മാസം ആദ്യമായി ശമ്പളം മുടങ്ങിയത്. തുടർന്ന്, കേരളം അഭിമുഖീകരിച്ച പ്രശ്നങ്ങളെല്ലാം 3000 കിലോമീറ്ററോളം അകലെയുള്ള ഈ കുഞ്ഞു സംസ്ഥാനവും നേരിട്ടു. ഇപ്പോഴിതാ സംസ്ഥാനത്തെ രണ്ടേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാർക്കുള്ള മാസശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഭൂപ്രകൃതിയിലും ജീവിത നിലവാരത്തിലും വരുമാനമാർഗത്തിലും കേരളവുമായി ഒരു സാമ്യവുമില്ലെങ്കിലും നിലവിൽ ഇരുസംസ്ഥാനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപോലെയാണ്. രണ്ടിടത്തും ഭരിക്കുന്നത് ബിജെപി ഇതര സർക്കാരുകളാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി ഈ രണ്ടു സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കുന്നതും. ഹിമാചല്‍ പ്രദേശിനുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളവും അതിവേഗം അടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിലും കഴിഞ്ഞ മാർച്ചിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. സാങ്കേതിക തകരാറെന്ന ന്യായംകൊണ്ടു പ്രശ്നത്തെ മൂടിവെച്ചെങ്കിലും
ഗ്യാരന്റീഡ് പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് എന്നന്നേക്കുമായി തടയിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഏകീകൃത പെൻഷൻ സിസ്റ്റം (യുപിഎസ്) എന്ന പുതിയ ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഗ്യാരന്റീഡ് പെൻഷൻ സിസ്റ്റത്തിന് പകരമായി അവതരിപ്പിച്ച ന്യൂ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ്, സർക്കാർ
ന്യൂഡൽഹി ∙ ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. 2004 മുതലുള്ള പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്) നിലനിൽക്കും. കേന്ദ്ര സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളി. പങ്കാളിത്ത രീതിയിൽത്തന്നെയുള്ളതാണ് പുതിയ പദ്ധതി. പദ്ധതി അടുത്ത ഏപ്രിൽ ഒന്ന് മുതൽ നിലവിൽവരും.
ന്യൂഡൽഹി∙ പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 % പെൻഷൻ ഉറപ്പുനൽകുമെന്നും 23 ലക്ഷം പേർക്കു പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പെൻഷന് പദ്ധതി 2025 ഏപ്രിൽ ഒന്നിന് നിലവിൽവരും. കേന്ദ്രസർക്കാർ
Results 1-10 of 58