Activate your premium subscription today
ഇന്ത്യയുമായുള്ള സംഘർഷം കനക്കുന്നതിനിടെ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ പെട്രോൾ പമ്പുകൾ അടച്ചു. 48 മണിക്കൂർ നേരത്തേക്ക് പമ്പുകൾ അടച്ചിടാൻ ഇസ്ലാമാബാദ് ക്യാപിറ്റല് ടെറിട്ടറി ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റാണ് ഉത്തരവിട്ടത്. ഡൽഹിയിലേക്ക് പാക്കിസ്ഥാൻ അയച്ച മിസൈൽ ഹരിയാനയിലെ സിർസയിൽ വച്ച് ഇന്ത്യ തകർത്തിരുന്നു.
കൈവശം പെട്രോളും ഡീസലും എൽപിജിയും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും ജനങ്ങളോട് വ്യക്തമാക്കി പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചില പെട്രോൾ പമ്പുകളിൽ ഉപഭോക്താക്കൾ തിക്കിത്തിരക്കുന്നതിന്റെയും നീണ്ടനിരയുടെയും ചിത്രങ്ങളും വിഡിയോകളും നിറഞ്ഞ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികളുടെ പ്രതികരണം.
പൊതുമേഖലാ എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകൾ വഴി കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വിൽക്കുന്നത് 20% എഥനോൾ ചേർത്ത പെട്രോൾ(ഇ20). ഇതോടെ ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് എല്ലായിടത്തും 20% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കിയിരിക്കുകയാണു രാജ്യം.
2024 മേയ് 8. ഒരു ദീർഘദൂര യാത്രയിലായിരുന്നു പത്തനംതിട്ട ഏഴംകുളം സ്വദേശിനിയും അധ്യാപികയുമായ സി.എൽ.ജയകുമാരി. കാസർകോട്ടുനിന്നു പത്തനംതിട്ടയിലെ അടൂരിലേക്ക് കുടുംബത്തോടൊപ്പമുള്ള യാത്ര. എന്നാൽ കോഴിക്കോട്ടു വച്ച് ആ യാത്രയുടെ സ്വഭാവം മാറി. നീതിക്കു വേണ്ടി നിയമത്തെ കൂട്ടുപിടിച്ചുള്ള അസാധാരണ യാത്രയുടെ
പകരംതീരുവയെ ചൊല്ലി യുഎസും– ചൈനയും തമ്മിലുള്ള പോരാട്ടം മുറുകിയതോടെ താഴേക്ക് വീഴുകയാണ് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില. ക്രൂഡ് വില കുറഞ്ഞതോടെ രാജ്യത്തെ ഇന്ധനവിലയും കുറയുമെന്നാണ് ജനം പ്രതീക്ഷിച്ചത്. പക്ഷേ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി രണ്ടു രൂപ വീതം വർധിപ്പിച്ചു എന്ന വാർത്തയുമായാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എത്തിയത്. ക്രൂഡ് വില കൂടുമ്പോൾ രാജ്യത്തെ ഇന്ധനവില കൂട്ടാൻ തിരക്കു കൂട്ടുന്ന കേന്ദ്രസർക്കാർ ഇത്തവണ നികുതി ഭാരം ജനത്തിന്റെ തലയിലിട്ടില്ലെങ്കിലും വിലക്കുറവുകൊണ്ടുള്ള പ്രയോജനം ജനങ്ങൾക്കു നിഷേധിക്കുകയായിരുന്നു. ഇന്ധനവിലയിൽ പലവിധ ന്യായങ്ങൾ നിരത്തി ജനത്തിന്റെ കണ്ണിൽപ്പൊടിയിടുന്ന കേന്ദ്രസർക്കാരിന്റെ പതിവു നയം തന്നെയാണ് ഇത്തവണയും ആവർത്തിച്ചത്. ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിട്ടും ഇന്ത്യയെന്ന വലിയ രാജ്യത്തെ ജനങ്ങളുടെ ഭാരം കുറയ്ക്കാനല്ല, പകരം സ്വന്തം പോക്കറ്റ് നിറയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് നികുതിയിലെ വർധന വിൽപനവിലയെ ബാധിക്കില്ല എന്ന ന്യായം പറഞ്ഞ സർക്കാർ ഗാർഹികാവശ്യത്തിനുള്ള എൽപിജി പാചകവാതക വിലയിൽ 50 രൂപ വർധിപ്പിക്കുകയും ചെയ്തു. സബ്സിഡി ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല പദ്ധതിയിൽ ഉൾപ്പെട്ടവർക്കും വിലവർധന ബാധകമായതോടെ സാധാരണക്കാരനെ ശരിക്കും വലയ്ക്കുന്നതായി വില മാറ്റം.
തൊടുപുഴ∙ പെട്രോൾ പമ്പിലെ ശുചിമുറി തുറന്നു കൊടുക്കാത്തതിന് ഉപഭോക്തൃ കോടതി പമ്പുടമയ്ക്ക് 1.65 ലക്ഷം രൂപ പിഴയിട്ടത് കഴിഞ്ഞ ദിവസമാണ്. പമ്പുകളിലെ സൗജന്യവും അല്ലാത്തതുമായ സേവനങ്ങൾ അറിയാം.
പത്തനംതിട്ട ∙ അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുക്കാത്ത പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴ. പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എൽ. ജയകുമാരിയുടെ പരാതിയിലാണ് കോഴിക്കോട് പയ്യോളിയിലെ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്ന പിഴയടയ്ക്കേണ്ടത്. പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റേതാണ് വിധി. സംഭവം നടന്ന് പത്തു മാസത്തിനു ശേഷമാണ് കോടതി വിധി.
കോഴിക്കോട് ∙ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയനിലെ ചിലർ കഴിഞ്ഞ ദിവസം മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്നു സംസ്ഥാനവ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടും. രാവിലെ 6 മുതൽ ഉച്ചയ്ക്കു 12 വരെ പമ്പുകൾ അടയ്ക്കാനാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എകെഎഫ്പിടി) നേതൃത്വത്തിൽ തീരുമാനം. കോഴിക്കോട് ജില്ലയിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെയും ടാങ്കർ ലോറി തൊഴിലാളികളുടെയും പ്രശ്നം പരിഹരിക്കാൻ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും ടാങ്കർ ലോറി തൊഴിലാളികൾ പമ്പുടമകളിൽനിന്നു ‘കാപ്പിക്കാശ്’ വാങ്ങുന്നത് നിയമപരമായോ ആധികാരികതയോടെയോ അല്ലാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ ചർച്ച ആവശ്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
കൊച്ചി∙ തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനം. കോഴിക്കോട് എച്ച്പിസിഎൽ ഓഫിസിൽ ചർച്ചയ്ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതൽ ആറുവരെ പമ്പുകൾ അടച്ചിടുമെന്നും അസോസിയേഷൻ അറിയിച്ചു.
ന്യൂഡൽഹി ∙ ദേശീയ തലസ്ഥാന മേഖലയിൽ ‘എൻഡ്-ഓഫ്-ലൈഫ്’ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇന്ധനം ലഭ്യമാക്കരുതെന്ന് പമ്പുകൾക്ക് അധികൃതർ ഉടൻ നിർദേശം നൽകിയേക്കുമെന്നു സൂചന. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയുടേതാണ് തീരുമാനം. കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയാലുടൻ നടപ്പിലാക്കും.
Results 1-10 of 180