Activate your premium subscription today
തിരുവനന്തപുരം ∙ ഇൗ മാസം സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നത് പതിനായിരത്തോളം പേർ. ഇവർക്ക് ആനുകൂല്യം നൽകാൻ ഇൗ മാസവും അടുത്ത മാസവുമായി വേണ്ടിവരുന്നത് 3000 കോടിയോളം രൂപ. ഇതിനായി 27നു പൊതുവിപണിയിൽ കടപ്പത്രമിറക്കി 2000 കോടി രൂപ സർക്കാർ കടമെടുക്കും. ഇൗ വർഷം 24,424 പേർ ആകെ വിരമിക്കുന്നതിൽ പകുതിയോളം പേരാണ് ഇൗ മാസം മാത്രം റിട്ടയർ ചെയ്യുന്നത്.തസ്തികയനുസരിച്ച് 15 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് ഓരോരുത്തർക്കും നൽകേണ്ടി വരിക. ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയവയാണു പെൻഷൻ ആനുകൂല്യങ്ങൾ. ഇവ പതിവു പോലെ വിതരണം ചെയ്യുമെന്നു ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
വിരാട് കോലിയുടെ വിരമിക്കൽ പ്രഖ്യാപനം തന്നെ അദ്ഭുതപ്പെടുത്തിയതായി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ‘‘ടെസ്റ്റ് ക്രിക്കറ്റിൽ വിരാടിനു രണ്ടോ മൂന്നോ വർഷംകൂടി കളിക്കാമായിരുന്നു. പക്ഷേ, മാനസികമായി വേറൊരു തലത്തിലായിരുന്നു വിരാട്. വിരമിക്കൽ പ്രഖ്യാപനത്തിന് ഒരാഴ്ച മുൻപ് ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു.’’– രവി ശാസ്ത്രി പ്രതികരിച്ചു.
പ്രിയപ്പെട്ട വിരാട്, നിങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ എന്റെ ഓർമകൾ 12 വർഷം പിന്നോട്ടു പായുന്നു. അന്ന് എന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമായിരുന്നു. മത്സരശേഷം നിങ്ങൾ എനിക്കൊരു ചരട് സമ്മാനിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ താങ്കളുടെ നേട്ടങ്ങളെക്കുറിച്ചും പിന്നിട്ട നാഴികക്കല്ലുകളെക്കുറിച്ചും സംസാരിക്കാൻ ഒട്ടേറെപ്പേർ ഉണ്ടാകും. പക്ഷേ, മറ്റാരും കാണാതെ ഒഴുക്കിയ കണ്ണീരും ഒറ്റയ്ക്കു പടവെട്ടിയ നിമിഷങ്ങളും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് എന്നും എന്റെ മനസ്സിൽ.
ലോകക്രിക്കറ്റിന്റെ മേച്ചിൽപുറങ്ങളിൽ ശാന്തമായി അലഞ്ഞിരുന്ന ഒരു കാട്ടാനക്കൂട്ടമായിരുന്നു 2014 വരെ ടെസ്റ്റ് ക്രിക്കറ്റിൽ ടീം ഇന്ത്യ. ആ കൂട്ടത്തെ കാടിറങ്ങാൻ ശീലിപ്പിച്ച, എതിരാളികളോടു കൊമ്പുകോർത്തു ജയിക്കാൻ പഠിപ്പിച്ച, പടനായകനായ ഒറ്റയാനായിരുന്നു വിരാട് കോലി. 2011ൽ അരങ്ങേറി, 2014ൽ നായകസ്ഥാനം ഏറ്റെടുത്ത് 8 വർഷം ടെസ്റ്റ് ക്രിക്കറ്റിനെ അടക്കിഭരിച്ച് 2022ൽ ക്യാപ്റ്റൻസിയിൽനിന്നു പടിയിറങ്ങിയ കോലി ഇപ്പോഴിതാ 14 വർഷം നീണ്ട തന്റെ ടെസ്റ്റ് കരിയറിനും പൂർണവിരാമം ഇടുന്നു. ടെസ്റ്റിൽ ഒരങ്കത്തിനു കൂടി കോലിക്കു ബാല്യമുണ്ടെന്ന് ആരാധകരും ബിസിസിഐയും ഉറച്ചുവിശ്വസിക്കുമ്പോഴും മുപ്പത്തിയാറുകാരൻ കോലി തന്റെ തീരുമാനം വ്യക്തമാക്കിയിരിക്കുന്നു, തൂവെള്ള ജഴ്സിയിൽ ഇനിയൊരു പകർന്നാട്ടമില്ല.
14 വർഷം മുൻപാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അടയാളമായ ബാഗി ബ്ലൂ ക്യാപ് ഞാൻ ആദ്യമായി അണിയുന്നത്. അന്നു തുടങ്ങിയ യാത്രയ്ക്ക് ഇത്രയേറെ ദൈർഘ്യമുണ്ടാകുമെന്ന് ഒരിക്കൽപോലും കരുതിയില്ല. എന്നെ പരീക്ഷിച്ചും പരുവപ്പെടുത്തിയും പലതും പഠിപ്പിച്ചും കടന്നുപോയ 14 വർഷങ്ങൾ. ടീം ഇന്ത്യയുടെ വെള്ള ജഴ്സി എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു. 5 ദിവസം നീളുന്ന ടെസ്റ്റ് മത്സരത്തിലെ ഓരോ നിമിഷവും നമ്മെ പരീക്ഷിച്ചുകൊണ്ടിരിക്കും. ആ നിമിഷങ്ങൾ നൽകിയ അനുഭൂതി എന്നെന്നും എനിക്കൊപ്പം ഉണ്ടാകും. ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുക എന്നെ സംബന്ധിച്ചിടത്തോളം കഠിനമായ തീരുമാനമാണ്. പക്ഷേ, ഇതാണ് ശരിയായ സമയം എന്നു ഞാൻ വിശ്വസിക്കുന്നു. എനിക്കു സാധിക്കുന്നതെല്ലാം ഞാൻ ടെസ്റ്റ് ക്രിക്കറ്റിനു നൽകി.
ഒഎൻജിസി 2011ൽ പബ്ലിക് ഇഷ്യു തുടങ്ങിയ ആദ്യ ദിവസം തന്നെ 2.23 മടങ്ങ് ‘ഓവർ സബ്സ്ക്രൈബ്’ (വിൽപനയ്ക്കു വച്ചു ഓഹരികൾക്ക് 2.23 ഇരട്ടി ആവശ്യക്കാർ) ചെയ്തു. വ്യാപാരം തുടങ്ങി കേവലം 11 മിനിറ്റിനുള്ളിൽ ഓഹരികൾ ഓവർ സബ്സ്ക്രൈബ്ഡ് ആയപ്പോൾ പ്രാഥമിക വിപണിയിൽ അന്നത് ചരിത്ര നേട്ടമായി.
ലോകത്തിലെ അറിയപ്പെടുന്ന നിക്ഷേപകൻ ആണെങ്കിലും ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ വാറൻ ബഫറ്റിന് അത്ര താല്പര്യം പോരാ. ആഴത്തിലുള്ള ഉൾക്കാഴ്ചകളും ധാരണയുമുള്ള ഓഹരി വിപണികളിൽ നിക്ഷേപിക്കാൻ ബഫറ്റ് എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഇന്ത്യൻ ഓഹരി വിപണിയെ കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണ ഇല്ല എന്ന ഒരു അഭിപ്രായം
80 ശതമാനം ഇന്ത്യക്കാരും വിരമിക്കൽ കാലത്തേക്കായി പണം സ്വരുകൂട്ടുന്നില്ല എന്നാണ് നാല് വർഷങ്ങൾ മുൻപുള്ള ഒരു പഠനം കാണിക്കുന്നത്. പലരും തങ്ങളുടെ സമ്പാദ്യം, വിരമിക്കൽ വരെ പോലും നീണ്ടുനിൽക്കില്ല എന്നും ഭയപ്പെടുന്നവരാണ്. മാക്സ് ലൈഫ് ഇൻഷുറൻസ് ഇന്ത്യ റിട്ടയർമെന്റ് നടത്തിയ പഠനത്തിൽ, നഗരപ്രദേശങ്ങളിലെ
വയസ്സാകുമ്പോള്‍ ചില്ലറ ചെലവുകള്‍ ചെയ്യാന്‍ ഇത്തിരി കാശുണ്ടാകുന്നത് നല്ലതാണ്. ആരുടെയെങ്കിലും മുന്പില് ഈ പ്രായത്തില്‍ കാശിനായി കൈ നീട്ടാന്‍ പോകുന്നത് ബോറല്ലേ? ഇത്തിരി പോക്കറ്റ് മണി വേണ്ടേ? പെന്ഷന് ഉള്ളവര്‍ക്ക് ആ പണം ഉണ്ടാകും. ജോലി ചെയ്ത നാളുകളില്‍ മിച്ചംവച്ച കാശ് വാര്ധക്യത്തിലേക്കായി
Results 1-10 of 82