Activate your premium subscription today
മുംബൈ∙ ട്രംപിന്റെ സ്ഥാനാരോഹണ ദിനത്തിൽ നേട്ടത്തോടെ വിപണികൾ. ട്രംപിന്റെ രണ്ടാമൂഴത്തിലെ നയങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്ക കഴിഞ്ഞ നവംബർ മുതൽ വിപണിയിലുണ്ടെങ്കിലും സ്ഥാനാരോഹണദിനത്തിൽ ഏഷ്യൻ വിപണികളെല്ലാം മുന്നേറി. സെൻസെക്സ് 454 പോയിന്റും നിഫ്റ്റി 141 പോയിന്റും ഇന്നലെ നേട്ടമുണ്ടാക്കി. സാമ്പത്തിക നയങ്ങളിൽ
ട്രംപിന്റെ ‘കിരീട’ധാരണത്തിലേക്കും, ഇന്ത്യയുടെ യൂണിയൻ ബജറ്റിലേക്കും ഒരാഴ്ച ദൂരം കൂടി കുറഞ്ഞപ്പോൾ നിഫ്റ്റിയും, സെൻസെക്സും കഴിഞ്ഞ ആഴ്ചയിൽ യഥാക്രമം 600 പോയിന്റും 1700 പോയിന്റിൽ കൂടുതലും നഷ്ടം കുറിച്ചു. മുൻ ആഴ്ചയിൽ 24000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്ത നിഫ്റ്റി 23440 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ്
ടിസിഎസ്സിന്റെ റിസൾട്ട് വരാനിരിക്കെ ഐടി ഓഹരികളിൽ വന്ന വില്പനസമ്മർദ്ദവും, രൂപയുടെ വീഴ്ചയും, മറ്റ് ഏഷ്യൻ വിപണികളിലെ വില്പന സമ്മർദ്ദവും ഇന്നും ഇന്ത്യൻ വിപണിക്ക് കെണിയൊരുക്കി. ബാങ്കുകൾ സമ്മർദ്ദത്തിലായപ്പോളും നേട്ടത്തിൽ വ്യാപാരം തുടർന്ന ഇന്ത്യൻ ഐടി ഭീമന്മാർ ലാഭമെടുക്കലിൽ വീണതാണ് വിപണിയുടെ വീഴ്ചയുടെ
മറ്റ് ഏഷ്യൻ വിപണികളിന്ന് നഷ്ടത്തിൽ ആരംഭിച്ചപ്പോൾ പതിഞ്ഞ താളത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ക്രമാനുഗതമായി മുന്നേറി മികച്ച ക്ളോസിങ് സ്വന്തമാക്കി. നിഫ്റ്റി 24000 പോയിന്റിലെ കടമ്പയും കടന്ന് 24226 പോയിന്റ് വരെ മുന്നേറിയപ്പോൾ സെൻസെക്സ് ഒരുവേള 80000 പോയിന്റും പിന്നിട്ടു. നിഫ്റ്റി 1.89% മുന്നേറി
കൊച്ചി∙ പുതുവർഷത്തിൽ മികച്ച തുടക്കത്തോടെ രാജ്യത്തെ ഓഹരി വിപണികൾ. സെൻസെക്സ് 368 പോയിന്റും നിഫ്റ്റി 98 പോയിന്റും ഉയർന്നു. വിൽപനയിൽ റെക്കോർഡ് നേട്ടം കൈവരിച്ചതോടെ കാർ നിർമാണക്കമ്പനികളുടെ ഓഹരികൾക്കു പ്രിയമേറിയതാണ് മുന്നേറ്റത്തിന്റെ പ്രധാന കാരണം. മാരുതി സുസുക്കി 3.26% മുന്നേറി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര,
ഇന്ത്യന്‍ ഓഹരിവിപണിയെ സംബന്ധിച്ച് റെക്കോർഡുകളുടെ കൊടിയേറ്റവും ഇടിവുകളുടെ കൊടിയിറക്കവുമെല്ലാം കണ്ട വർഷമാണ് കടന്നു പോവുന്നത്. സൂചികകളായ സെന്‍സെക്സും നിഫ്ടിയും പുതിയ റെക്കോർഡിട്ടു. പിന്നാലെ ശക്തമായ ഇടിവും വന്നു. വിവിധ കമ്പനികളുടെ രണ്ടാം പാദ ഫലങ്ങള്‍ വിപണിക്ക് അത്ര പിടിച്ചില്ല. കൂടെ പുറത്തു വന്ന
അവസാനദിനങ്ങളിൽ നേട്ടമുണ്ടാക്കാതെ പോയതോടെ 2024ൽ നിഫ്റ്റിയുടെയും, സെൻസെക്സിന്റെയും വാർഷികനേട്ടം 9%ൽ താഴെ ഒതുങ്ങി. എന്നാൽ ഇന്ന് 23562 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി 23822 പോയിന്റ് വരെ മുന്നേറിയ ശേഷം 98 പോയിന്റ് നേട്ടത്തിൽ 23742 പോയിന്റിലാണ് ക്ളോസ് ചെയ്തത്. അര ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കിയ
ഇന്ത്യൻ ഓഹരി സൂചികകൾ 2024ലെ അവസാന പ്രവൃത്തിദിനം നഷ്ടത്തോടെ അവസാനിപ്പിച്ചു. സെൻസെക്സ് 102.12 പോയിന്റ് (-0.14%) താഴ്ന്ന് 78,139.01ലും നിഫ്റ്റി 0.10 പോയിന്റ് (0%) കുറഞ്ഞ് 23,644.80ലുമാണുള്ളത്. ഒരുവേള ഇന്ന് സെൻസെക്സ് 77,560 വരെ ഇടിഞ്ഞിരുന്നു. പിന്നീട് 600ലേറെ പോയിന്റ് തിരിച്ചുകയറി നഷ്ടം കുറയ്ക്കുകയായിരുന്നു.
മുബൈ∙ വർഷാവസാനം ഓഹരി വിപണിക്ക് തിരിച്ചടി. മുംബൈ സൂചിക സെൻസെക്സ് 451 പോയിന്റ് ഇടിഞ്ഞു. ആഗോള വിപണികളിലെ നിശ്ചലാവസ്ഥയും വിദേശ നിക്ഷേപകർ കൂടുതൽ ഓഹരികൾ വിറ്റൊഴിക്കുന്നതു തുടരുന്നതും ആഭ്യന്തര നിക്ഷേപകർ നടത്തുന്ന ബ്ലൂചിപ് ഓഹരി വിൽപനയുമാണ് വിപണിക്ക് തിരിച്ചടിയായത്. സെൻസെക്സ് 450.94 പോയിന്റ് ഇടിഞ്ഞ്
വിട പറയുന്ന വർഷം വില സൂചികകൾ സർവകാല ഔന്നത്യം കൈവരിച്ചെങ്കിലും പിന്നീട് ആഴ്ചകളോളം ഇടിവു നേരിട്ടതിന്റെ നിരാശ വിട്ടുമാറിയിട്ടില്ലാത്ത ഓഹരി വിപണി പുതുവർഷത്തിലേക്കു കടക്കുന്നതു പ്രത്യാശയോടെ. റെക്കോർഡ് തിരുത്തി മുന്നേറാൻ കഴിയുമെന്നു മാത്രമല്ല ഏറ്റവും മികച്ച ആസ്തി സമ്പാദന മാർഗമായി ഓഹരി നിക്ഷേപം മാറുമെന്നുമുള്ള പ്രതീക്ഷയിലാണു വിപണി. ഓഹരി നിക്ഷേപം പ്രോത്സാഹിപ്പിക്കാനുതകുന്ന ബജറ്റ് നിർദേശങ്ങൾ, വിദേശ നിക്ഷേപകരുടെ സജീവ പിന്തുണ, കോർപറേറ്റ് മേഖലയുടെ മികച്ച പ്രവർത്തനം, വനിതകളുടെ കൂടിയ പങ്കാളിത്തം, ചില്ലറ നിക്ഷേപകർക്കും‘അൽഗോരിത്മിക് ട്രേഡിങ്’ അവസരം എന്നിവയും പ്രതീക്ഷകളിലുണ്ട്. നാലു കോടിയോളം നിക്ഷേപകരുടെ വിപണി പ്രവേശവും പുതുവർഷ പ്രതീക്ഷകളിൽ ഉൾപ്പെടുന്നു. ∙ കുതിപ്പു സൂചിപ്പിക്കുന്ന പ്രവചനങ്ങൾ മുന്നേറാനാകുമെന്ന വിപണിയുടെ പുതുവർഷ പ്രതീക്ഷ സഫലമാകുമെന്ന അനുമാനമാണു പൊതുവേയുള്ളത്. സെൻസെക്സ് 93,000 പോയിന്റ് വരെ ഉയർന്നേക്കാമെന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ മോർഗൻ സ്റ്റാൻലി പ്രവചിച്ചിട്ടുണ്ട്. അതു സാധ്യമായില്ലെങ്കിൽക്കൂടി 90,000 പോയിന്റിനപ്പുറത്തേക്കു സെൻസെക്സ് കുതിക്കുമെന്നു കരുതാം. നിഫ്റ്റിക്ക് 29,000 പോയിന്റ് വരെയുള്ള ഉയർച്ചയാണു പ്രവചിക്കപ്പെട്ടിട്ടുള്ളത്.
Results 1-10 of 1231