Activate your premium subscription today
ക്ഷമയില്ലാത്തവരിൽ നിന്ന് ക്ഷമയുള്ളവരിലേക്ക് പണം മാറാൻ സഹായിക്കുന്ന മാർഗമാണ് ഓഹരി വിപണി. ‘ഒമാഹയിലെ ഒറാക്ക്ൾ ’ (The Oracle of Omaha) എന്ന് ലോകം വിളിക്കുന്ന സാക്ഷാൽ വാറൻ ബഫറ്റിന്റെ പ്രശസ്തമായ വാക്കുകൾ. 94-ാം വയസ്സിൽ ഏവരെയും ഞെട്ടിച്ച് ബഫറ്റ് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ വാക്കുകളും ഒരിക്കലും ഓഹരി വിപണിയെയോ നിക്ഷേപകരെ വിട്ടൊഴിയില്ലെന്ന് വ്യക്തം. ‘ക്ഷമ’ ആയിരിക്കണം ഓഹരി നിക്ഷേപകനു വേണ്ട ആദ്യ യോഗ്യതയെന്ന് അദ്ദേഹം സ്വജീവിതംകൊണ്ട് കാണിച്ചു. ഓഹരി നിക്ഷേപം ഹ്രസ്വകാലത്തേക്കല്ല, ദീർഘകാലത്തേക്ക് ആവണമെന്നും സ്വന്തം അനുഭവത്തിലൂടെ ലോകത്തെ പഠിപ്പിച്ച ബഫറ്റ്, തന്റെ കമ്പനിയായ ബെർക്ഷർ ഹാത്തവേയുടെ സിഇഒ സ്ഥാനം 2025 അവസാനത്തോടെ ഒഴിയും. എത്രാം വയസ്സിലാണ് നിങ്ങൾ ആദ്യമായി ഓഹരി നിക്ഷേപം നടത്തിയത്? 20? 30? 40? ഓഹരിയിൽ നിക്ഷേപിക്കാൻ പ്രായം ഒരു വിഷയമേയല്ലെന്ന് തെളിയിച്ചതും ബഫറ്റ് തന്നെ. 11-ാം വയസ്സിൽ ആദ്യ നിക്ഷേപം. ആദ്യം രുചിച്ചതും നഷ്ടം. പിന്നീട്, ക്ഷമ എന്തെന്നറിഞ്ഞു. പിന്നാലെ, നിക്ഷേപം ഒരിക്കലും ചെറുകാലത്തേക്കാവരുതെന്ന പാഠവും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓഹരി വിപണിയിലെ കുതിപ്പ് കാണുമ്പോൾ ഓഹരിയിൽ നിക്ഷേപിക്കണമെന്ന കനത്ത ആഗ്രഹത്തിലായിരുന്നു പലരും. എന്നാല് നിക്ഷേപ മേഖലകളെല്ലാം കൂട്ടക്കുഴപ്പത്തിലായതോടെ നിക്ഷേപത്തിന് തയാറെടുക്കുന്നവരും ആശങ്കയിലാണ്. കുറച്ച് മാസങ്ങളായി ഓഹരി വിപണി എന്നും താഴ്ചയിലോ കനത്ത ചാഞ്ചാട്ടത്തിലോ ആണ്, അടുത്ത
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും 25% തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ തുടർന്ന് ഓഹരി, കറൻസി വിപണികളിൽ ലോകവ്യാപകമായി തകർച്ച. അതേസമയം, ഡോളറിന്റെ മൂല്യവർധന സ്വർണവിലയെ പുതിയ റെക്കോർഡിലേക്കുയർത്തി.
സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പല പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും കേന്ദ്ര സർക്കാർ വീണ്ടും നിക്ഷേപം നടത്തുന്നതായി റിപ്പോർട്ട്. കേന്ദ്ര പൊതുമേഖലാ ഹെലികോപ്റ്റർ കമ്പനിയായ പവൻ ഹംസ് വിൽക്കാനുള്ള നിലവിലെ തീരുമാനം ഒരു വർഷം മുൻപാണ് കേന്ദ്രം മരവിപ്പിച്ചത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ആധുനികവൽക്കരണത്തിനായി 2,000 മുതൽ 3,000 കോടി രൂപ വരെ നിക്ഷേപിക്കാൻ ഒരുങ്ങുന്നു എന്നാണ് സൂചന.
?സ്ഥലം, വീട്, ഓഹരി വിൽക്കുമ്പോഴുള്ള നികുതിബാധ്യതയിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടല്ലോ. ഇവ ഒന്ന് വിശദമാക്കമോ?
ന്യൂഡൽഹി∙ യുഎസ് കുറ്റപത്രത്തിൽ ഗൗതം അദാനി, സഹോദരപുത്രൻ സാഗർ അദാനി തുടങ്ങിയവർക്കെതിരെ കൈക്കൂലിക്കുറ്റം ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. 5 കുറ്റങ്ങളാണ് കുറ്റപത്രത്തിലൂടെ ചുമത്തിയിരിക്കുന്നത്. ഇതിൽ അഴിമതിവിരുദ്ധ നിയമലംഘനം (കൈക്കൂലിക്കുറ്റം), അന്വേഷണത്തെ തടസ്സപ്പെടുത്തൽ എന്നീ 2
കോഴിക്കോട് ∙ പ്രമുഖ വ്യവസായ ശൃംഖലയായ കോയെൻകോ ഗ്രൂപ്പിന്റെ 70% ഓഹരികളും തന്റെ രണ്ടു മക്കൾ ചേർന്നു തട്ടിയെടുത്തതായി ഉടമയും മാനേജിങ് ഡയറക്ടറുമായ പൊന്നംപറമ്പത്ത് പി.പി.മൊയ്തീൻ കോയ പൊലീസിൽ പരാതി നൽകി. പാർക്കിൻസൺസ് രോഗം വന്നു കിടപ്പിലായ സമയം, വിവിധ ജില്ലകളിലായുള്ള 200 കോടിയോളം രൂപയുടെ സ്വത്തുക്കൾ തന്റെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ ഒപ്പുകളിട്ടും വ്യാജ രേഖകൾ സൃഷ്ടിച്ചും ബലം പ്രയോഗിച്ചു വിരലടയാളം പതിപ്പിച്ചും തട്ടിയെടുത്തതായാണു പരാതി. ഓഹരി കൈമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കമ്പനി റജിസ്ട്രാർക്കു പരാതിയും നൽകി.
ബജാജ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരിക്ക് വിപണിയിൽ വമ്പൻ അരങ്ങേറ്റം. 114% പ്രീമിയത്തിലാണ് ബജാജ് ഹൗസിങ് ഫിനാൻസ് ഓഹരി ഇന്നലെ വിപണിയിൽ ലിസ്റ്റ് ചെയ്തത്. 70 രൂപയായിരുന്നു ഐപിഒയിൽ ഓഹരിയുടെ ഇഷ്യൂ വില. 150 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഓഹരി വാങ്ങാൻ വീണ്ടും നിക്ഷേപകരെത്തിയതോടെ വില 165 രൂപ വരെ ഉയർന്ന് അപ്പർ സർക്കീറ്റിലെത്തി. കമ്പനിയുടെ വിപണി മൂല്യം 1.37 ലക്ഷം കോടി രൂപയായി ഉയർന്നു.
കല്യാൺ ജ്വല്ലേഴ്സിന്റെ 2.36% ഓഹരികൾ കൂടി പ്രമോട്ടർമാർക്കു വിൽക്കാൻ വിദേശ നിക്ഷേപകരായ ഹൈഡെൽ ഇൻവെസ്റ്റ്മെന്റ്സ്. 1300 കോടി രൂപയുടെ ഓഹരികളാണ് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ വാങ്ങുന്നത്. ഷെയർ പർച്ചേസ് എഗ്രിമെന്റ് (എസ്പിഎ) പ്രകാരം ഓഹരിയൊന്നിന് 535 രൂപയ്ക്കാണ് തിരിച്ചുവാങ്ങുക.
സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കോപ്പറിന്റെ 2.09 ശതമാനം ഓഹരി എൽഐസി വിറ്റു. 447 കോടി രൂപയുടെ ഇടപാട് ഓപ്പൺ മാർക്കറ്റ് വഴിയാണ്. ഓഹരിയൊന്നിന് 221.64 രൂപയ്ക്കാണ് വിൽപന.
Results 1-10 of 77