Activate your premium subscription today
പഹൽഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിട്ടും, അതിർത്തിയിൽ ഇപ്പോഴും പാക്ക് പ്രകോപനം പൂർണമായി അവസാനിച്ചിട്ടില്ല. എന്നാല്‍ അതിനും മുൻപേ മറ്റൊരു ‘യുദ്ധം’ ഇന്ത്യയ്ക്കു നേരിടേണ്ടി വന്നിരുന്നു. അമേരിക്കയിൽനിന്ന് ട്രംപ് എയ്തുവിട്ട ‘താരിഫ് യുദ്ധം’. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനെ തറപറ്റിച്ചതു പോലെ കൃത്യമായ നീക്കത്തിലൂടെ താരിഫ് യുദ്ധത്തെയും പ്രതിരോധിക്കാൻ ഇന്ത്യയ്ക്കു സാധിച്ചു. തടസ്സങ്ങൾ ഏറെ നേരിട്ടിട്ടും ഇന്ത്യൻ ഓഹരിവിപണി വളരുന്ന കാഴ്ചയാണ് നമുക്കു മുന്നില്‍. വെല്ലുവിളികളെ അസാമാന്യ കരുത്തോടെ നേരിടാൻ ഇന്ത്യൻ വിപണിക്ക് സാധിച്ചത് നിക്ഷേപകരിലും ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമായി നിക്ഷേപം നടത്താൻ എന്തൊക്കെ കരുതലുകളാണ് നിക്ഷേപകർ സ്വീകരിക്കേണ്ടത് ? നിക്ഷേപകരിൽ പൊതുവായി ഉയരുന്ന ഈ സംശയങ്ങൾക്ക് മറുപടി നൽകാൻ മനോരമ ഓൺലൈൻ പ്രീമിയം സംഘടിപ്പിച്ച വെബിനാറിൽ ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ ഡോ. വി.കെ.വിജയകുമാർ സംസാരിച്ചു. സുരക്ഷിത നിക്ഷേപത്തെക്കുറിച്ചും ട്രംപിന്റെ താരിഫ് തീരുമാനങ്ങൾ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചും അദ്ദേഹം ദീർഘമായി വിവരിച്ചു. ഒപ്പം വെബിനാറിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. ഇനിയും താരിഫ് യുദ്ധങ്ങൾ വന്നേക്കാം, അപ്പോഴെല്ലാം പരിഭ്രാന്തരാവാതെ ഭാവിയിലെ ആവശ്യങ്ങള്‍ മുൻകൂട്ടിക്കണ്ട് സുരക്ഷിതമായി എങ്ങനെ നിക്ഷേപം നടത്താം? ഡോ. വി.കെ.വിജയകുമാർ വിശദീകരിക്കുന്നു.
"A little knowledge is a dangerous thing" (അൽപ ജ്ഞാനം ആപത്ത്). പ്രശസ്തവും പ്രസക്തവുമായ ഇംഗ്ലീഷ് പഴഞ്ചൊല്ലാണിത്. ഓഹരി വിപണിയിലേക്ക് ആദ്യമായി ചുവടുവയ്ക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും കേട്ടിരിക്കേണ്ടൊരു ചൊല്ല്. ഓഹരി വിപണിയെക്കുറിച്ചും ഓഹരികളെ കുറിച്ചും പൂർണമായ അറിവില്ലാതെ നിക്ഷേപത്തിന് തുനിഞ്ഞാൽ
ന്യൂഡൽഹി ∙ ഗൗതം അദാനിയുടെ അനന്തരവനായ പ്രണവ് അദാനി ബിസിനസ് ഗ്രൂപ്പിന്റെ നീക്കങ്ങൾ ബന്ധുക്കൾക്കു ചോർത്തി നൽകി ഓഹരിവ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാൻ ശ്രമിച്ചെന്ന് (ഇൻസൈഡർ ട്രേഡിങ്) ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ ആരോപിച്ചു. കഴിഞ്ഞ വർഷം സെബി പ്രണവിന് അയച്ച കത്തിനെക്കുറിച്ച് ഇപ്പോഴാണ് വാർത്ത പുറത്തുവന്നത്.
വിവിധ രാജ്യങ്ങൾക്കെതിരെ യുഎസ് പ്രഖ്യാപിച്ച താരിഫ് യുദ്ധം നമ്മുടെ ഓഹരി വിപണിയെയും അസ്ഥിരപ്പെടുത്തി. ഏപ്രിൽ 7ന് യുഎസ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 26% താരിഫ് പ്രഖ്യാപിച്ചപ്പോൾ നിഫ്റ്റി 21,743 പോയിന്റ് എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. എന്നാൽ, പ്രഖ്യാപിച്ച താരിഫുകള്‍ 90 ദിവസത്തേക്കു മരവിപ്പിച്ചതോടെ വിപണി ശക്തമായ തിരിച്ചുവരവ് നടത്തി. 90 ദിവസത്തെ സമയപരിധി അവസാനിക്കുന്നതിന് മുൻപ് ഇന്ത്യ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെടുമെന്നാണു പ്രതീക്ഷ. മറ്റു രാജ്യങ്ങൾക്ക് യുഎസ് ഏര്‍പ്പെടുത്തുന്ന ഉയർന്ന താരിഫ് ഇന്ത്യയ്ക്കും ഗുണം ചെയ്യും. കൂടാതെ, ആഗോളതലത്തിൽ കമ്പനികളുടെ ചൈന പ്ലസ് വൺ നയത്തിനു പ്രാധാന്യവും വർധിക്കും. താരിഫ് യുദ്ധം ഇന്ത്യൻ ലിസ്റ്റഡ് കമ്പനികൾക്കു കൂടുതൽ
പഹൽഗാം ഭീകരാക്രമണത്തിനുശേഷം നിലനിൽക്കുന്ന സമ്മർദങ്ങൾ, കമ്പനികളുടെ നാലാം പാദഫലങ്ങൾ, രാജ്യത്തിന്റെ ചില സുപ്രധാന സാമ്പത്തിക ഡേറ്റകൾ തുടങ്ങിയവയാണ് ഈ ആഴ്ച (ഏപ്രിൽ 28– മേയ് 2) വിപണിയുടെ ചലനങ്ങൾ നിശ്ചയിക്കുന്നത്. മേയ് 1ന് മഹാരാഷ്ട്ര ദിനത്തിന്റെ അവധിയായതിനാൽ ഈ ആഴ്ച 4 ദിനങ്ങളിൽ മാത്രമായിരിക്കും വ്യാപാരമുണ്ടാവുക. അതിർത്തിയിലെ യുദ്ധനീക്കങ്ങൾക്കൊപ്പം അമേരിക്ക തുടങ്ങിവച്ച വ്യാപാരയുദ്ധത്തിൽ സുപ്രധാനമായ നീക്കങ്ങളുണ്ടായാലും വിപണിയിൽ അതിന്റെ പ്രകമ്പനമുണ്ടാകും. അതേസമയം, വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിലേക്കു തിരിച്ചെത്തുന്നതും കമ്പനികളുടെ പ്രവർത്തനഫലങ്ങൾ മികച്ചു നിൽക്കുന്നതും വിപണിക്ക് അനുകൂല ഘടകങ്ങളാണ്. ഇന്ത്യ–യുഎസ് ഉഭയകക്ഷി വ്യാപാരക്കരാറിലെ പുരോഗതിയും വിപണിക്ക് പ്രതീക്ഷയേകുന്നതാണ്.
റിസ്കും റിട്ടേണും ബാലൻസ് ചെയ്യുന്ന ഒരു നിക്ഷേപമെങ്കിലും ഉറപ്പായും പോർട്ട്ഫോളിയോയുടെ ഭാഗമാവണം. ഇക്കാര്യം ബോധ്യപ്പെടുത്താൻ ഈ തിരുത്തലിനെക്കാൾ വലിയ ഒരു അനുഭവപാഠമില്ല. ഓഹരി വിപണിയിലെ തിരുത്തൽ പുതുതലമുറ നിക്ഷേപകരെ പുതിയ പാഠങ്ങൾ പഠിപ്പിക്കുകയാണ്. നിക്ഷേപം പൂർണമായും ഓഹരിയിൽ കേന്ദ്രീകരിക്കുന്നതിലെ പ്രശ്നങ്ങൾ ഏറക്കുറെ അവർക്കു ബോധ്യപ്പെട്ടുകാണും. ദീർഘകാല നിക്ഷേപകരെ തിരുത്തൽ ബാധിക്കില്ലെന്നതു വസ്തുതതന്നെയാണ്. എന്നാൽ ഈ കഴിഞ്ഞ മാസങ്ങളിൽ പണം പിൻവലിക്കേണ്ട അത്യാവശ്യം ഉണ്ടായിരുന്നെങ്കിൽ ആലോചിച്ചുനോക്കൂ, നിങ്ങളുടെ ആദായം എത്രത്തോളം കുറയുമായിരുന്നു? ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപിക്കുക വഴി
ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നവർക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് അത്യാവശ്യമാണ്. ഡിജിറ്റൽ ഫോർമാറ്റിൽ ഓഹരികളും,ബോണ്ടുകളും, മ്യൂച്ചൽ ഫണ്ടുകളും സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും വിൽക്കാനും ഇതിലൂടെ സാധിക്കും. സാമ്പത്തിക ആസ്തികൾ ഇലക്ട്രോണിക് രൂപത്തിൽ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് ഡീമാറ്റ്
റീറ്റെയ്ൽ നിക്ഷേപകർക്കും ഓഹരി വിപണിയിൽ കമ്പ്യൂട്ടർ പ്രോഗ്രാം സഹായത്തോടെ ട്രെഡിങ് ചെയ്യാൻ ഉള്ള സംവിധാനം ആയ അൽഗോരിതമിക് ട്രെഡിങ് നു ഓഹരി വിപണി റെഗുലേറ്റർ ആയ സെബി അനുമതി നൽകി. അൽഗോരിതമിക് ട്രെഡിങ് സംവിധാനം ഉപയോഗിച്ച് ഓഹരി വിപണിയിലെ മാർക്കറ്റ് ഡാറ്റാ വിശകലനത്തിനും ട്രെഡിങ്ങിനുള്ള സാധ്യതകൾ
വിട പറയുന്ന വർഷം വില സൂചികകൾ സർവകാല ഔന്നത്യം കൈവരിച്ചെങ്കിലും പിന്നീട് ആഴ്ചകളോളം ഇടിവു നേരിട്ടതിന്റെ നിരാശ വിട്ടുമാറിയിട്ടില്ലാത്ത ഓഹരി വിപണി പുതുവർഷത്തിലേക്കു കടക്കുന്നതു പ്രത്യാശയോടെ. റെക്കോർഡ് തിരുത്തി മുന്നേറാൻ കഴിയുമെന്നു മാത്രമല്ല ഏറ്റവും മികച്ച ആസ്തി സമ്പാദന മാർഗമായി ഓഹരി നിക്ഷേപം മാറുമെന്നുമുള്ള പ്രതീക്ഷയിലാണു വിപണി. ഓഹരി നിക്ഷേപം പ്രോത്സാഹിപ്പിക്കാനുതകുന്ന ബജറ്റ് നിർദേശങ്ങൾ, വിദേശ നിക്ഷേപകരുടെ സജീവ പിന്തുണ, കോർപറേറ്റ് മേഖലയുടെ മികച്ച പ്രവർത്തനം, വനിതകളുടെ കൂടിയ പങ്കാളിത്തം, ചില്ലറ നിക്ഷേപകർക്കും‘അൽഗോരിത്മിക് ട്രേഡിങ്’ അവസരം എന്നിവയും പ്രതീക്ഷകളിലുണ്ട്. നാലു കോടിയോളം നിക്ഷേപകരുടെ വിപണി പ്രവേശവും പുതുവർഷ പ്രതീക്ഷകളിൽ ഉൾപ്പെടുന്നു. ∙ കുതിപ്പു സൂചിപ്പിക്കുന്ന പ്രവചനങ്ങൾ മുന്നേറാനാകുമെന്ന വിപണിയുടെ പുതുവർഷ പ്രതീക്ഷ സഫലമാകുമെന്ന അനുമാനമാണു പൊതുവേയുള്ളത്. സെൻസെക്സ് 93,000 പോയിന്റ് വരെ ഉയർന്നേക്കാമെന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ മോർഗൻ സ്റ്റാൻലി പ്രവചിച്ചിട്ടുണ്ട്. അതു സാധ്യമായില്ലെങ്കിൽക്കൂടി 90,000 പോയിന്റിനപ്പുറത്തേക്കു സെൻസെക്സ് കുതിക്കുമെന്നു കരുതാം. നിഫ്റ്റിക്ക് 29,000 പോയിന്റ് വരെയുള്ള ഉയർച്ചയാണു പ്രവചിക്കപ്പെട്ടിട്ടുള്ളത്.
അങ്കമാലി ∙ ഓൺലൈൻ ഓഹരി വ്യാപാരത്തിലൂടെ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽ നിന്ന് 56,50,000 രൂപ തട്ടിയെന്ന കേസിൽ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനിയെ (49) പൊലീസ് അറസ്റ്റ് ചെയ്തു.
Results 1-10 of 152