Activate your premium subscription today
ലോകം മറ്റൊരു വ്യാപാരയുദ്ധം (trade war) അഭിമുഖീകരിക്കേ, ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരത്തിൽ (india-china trade) ചൈനീസ് ഉൽപന്നങ്ങളുടെ അപ്രമാദിത്തം വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച 2024-25 സാമ്പത്തിക വർഷത്തിൽ ചൈനയോടുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി (trade deficit) റെക്കോർഡ് 99.2 ബില്യൻ ഡോളറിലെത്തി. 2023-24ലെ 85.07 ബില്യനിൽ നിന്നാണ് വളർച്ച.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘പകരംതീരുവ’ പ്രഖ്യാപനത്തോടെ, ആഗോളവിപണിയെ പിടിച്ചുകുലുക്കുന്നൊരു മാറ്റം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പ്രകമ്പനങ്ങൾ ലോകമെങ്ങുമുള്ള വ്യവസായ സ്ഥാപനങ്ങളിലും ഓഹരി വിപണികളിലും പടർന്നുകഴിഞ്ഞു. കമ്പനികൾ കടുത്തതീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതമാകുന്നു. ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വർ ലാൻഡ് റോവർ (ജെഎൽആർ) തന്നെ ഉദാഹരണം. വാഹന ഇറക്കുമതിക്കു ട്രംപ് ഏർപ്പെടുത്തിയ 25% തീരുവയെത്തുടർന്ന് ജെഎൽആർ യുഎസിലേക്കുള്ള കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ആഗോളതലത്തിൽ വർഷംതോറും നാലു ലക്ഷം വാഹനങ്ങൾ വിൽക്കുന്നൊരു കമ്പനിക്ക്, അവരുടെ വിൽപനയുടെ നാലിലൊന്നും നടക്കുന്ന രാജ്യത്തേക്കുള്ള കയറ്റുമതി നിർത്തേണ്ടിവരുമ്പോൾ നേരിടേണ്ടി വരുന്നത് വെറും അസൗകര്യം മാത്രമല്ല, വലിയൊരു പ്രതിസന്ധി തന്നെയാണ്. ‘ട്രംപ് തീരുവ’യുടെ വിനാശകരമായ ശക്തിക്ക് അടിവരയിടുന്നു ജെഎൽആറിന്റെ ഈ തീരുമാനം. തങ്ങളുടെ ഏറ്റവും നിർണായകമായിരുന്ന വിപണിയിൽ പുതിയ തീരുവ പ്രാബല്യത്തിലായതോടെ കമ്പനിയുടെ കയറ്റുമതി തന്ത്രംതന്നെ അഴിച്ചുപണിയേണ്ട സ്ഥിതിയിലാണു ജെഎൽആർ.
വിദേശ ഉൽപന്നങ്ങളുടെ ഇറക്കുമതിത്തീരുവയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വർധന, ആഗോള വിപണിയെ തത്സമയംതന്നെ ബാധിച്ചിട്ടുണ്ട്. ഉരുക്ക്, അലുമിനിയം ഇറക്കുമതിക്ക് അദ്ദേഹം നേരത്തേതന്നെ തീരുവ ചുമത്തിയിരുന്നു. വാഹനഭാഗങ്ങൾക്ക് 25% തീരുവയും നേരത്തേ പ്രഖ്യാപിച്ചതാണ്. യുഎസിൽനിന്നുള്ള ഇറക്കുമതിയെക്കാൾ യുഎസിലേക്കുള്ള കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങൾക്കാണ് ഇപ്പോൾ ‘പകരംതീരുവ’ ഏർപ്പെടുത്തിയിരിക്കുന്നത്. യുഎസിന് അതതു രാജ്യവുമായുള്ള വ്യാപാരക്കമ്മി, ആ രാജ്യം യുഎസ് ഉൽപന്നങ്ങൾക്കു ചുമത്തിയിട്ടുള്ള തീരുവ, സ്വന്തം കറൻസിയുടെ വിനിമയനിരക്ക് പെരുപ്പിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന പ്രവണത, വിദേശ വാണിജ്യ ഇടപാടുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മറ്റു നിയന്ത്രണങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ഓരോ രാജ്യത്തിനുമുള്ള പകരംതീരുവ നിശ്ചയിച്ചിരിക്കുന്നത്. ഒരു രാജ്യത്തിന്റെ എല്ലാ ഉൽപന്നങ്ങൾക്കും ഒരേ നിരക്കിലാണ് ഈ തീരുവ. എല്ലാ ഇറക്കുമതിക്കും കുറഞ്ഞത് 10% തീരുവയുണ്ട്. യുഎസ് ഉൽപന്നങ്ങളുടെ തീരുവ പൂർണമായും ഒഴിവാക്കിയെന്ന് അവകാശപ്പെടുന്ന ഇസ്രയേലിനുവരെ ഇതു ബാധകം. കംബോഡിയയ്ക്കു 49 ശതമാനവും വിയറ്റ്നാമിനു 46 ശതമാനവുമാണു ട്രംപിന്റെ പകരംതീരുവ. യുഎസ്- ഇന്ത്യ ഉഭയകക്ഷി വ്യാപാരക്കരാറിനുള്ള ചർച്ചയൊക്കെ നടക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ഉൽപന്നങ്ങൾക്കും ചുമത്തിയിട്ടുണ്ട് 27%. സാമ്പത്തികമായി ദുർബലമായ പാക്കിസ്ഥാനെയും ബംഗ്ലദേശിനെയും വരെ പകരംതീരുവയിൽനിന്ന് ഒഴിവാക്കിയിട്ടില്ല. തുണിത്തരങ്ങളുടെ കയറ്റുമതിയെ ബാധിച്ച് ബംഗ്ലദേശിന്റെ സാമ്പത്തികനില അതു കൂടുതൽ വഷളാക്കുകയും ചെയ്യും.
വാഹന, ഫാർമസ്യൂട്ടിക്കൽ, സെമികണ്ടക്ടർ മേഖലകളിലും 25% ഇറക്കുമതിത്തീരുവ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഹനത്തിന്റെ തീരുവ സംബന്ധിച്ച പ്രഖ്യാപനം ഏപ്രിൽ 2നായിരിക്കും. ഫാർമ, ചിപ് ഇറക്കുമതിത്തീരുവ സംബന്ധിച്ച പ്രഖ്യാപനം പിന്നീടായിരിക്കും.
വാഷിങ്ടൻ ∙ യുഎസിന്റെ വ്യാപാര കമ്മി കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും മറ്റു നയലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി കൂടുതൽ ഉൽപന്നങ്ങൾക്ക് തീരുവ പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാറുകൾ, ചിപ്പുകൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയ്ക്ക് അടുത്ത മാസമോ അതിനുമുൻപോ പുതിയ നികുതികൾ നടപ്പിലാക്കുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്കു തീരുവകളിൽ ഇളവ് നല്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർച്ചയായി മൂന്നാം മാസവും ഇന്ത്യയുടെ കയറ്റുമതിയിൽ കുറവ്. 2024 ജനുവരിയെ അപേക്ഷിച്ച് 2.38 ശതമാനത്തിന്റെ കുറവ് ഇക്കുറിയുണ്ടായി. അതേസമയം, ഇറക്കുമതിയിൽ 10.28 ശതമാനത്തിന്റെ വർധനയുണ്ട്. ജനുവരിയിൽ 5,942 കോടി ഡോളറിന്റെ ഇറക്കുമതിയും 3,643 കോടി ഡോളറിന്റെ കയറ്റുമതിയും നടന്നു.
മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രിയരാജ്യങ്ങളിലൊന്നാണ് യുഎഇ. ആ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വാണിജ്യ ഇറക്കുമതി നവംബറിൽ രേഖപ്പെടുത്തിയത് 109.57% വർധന.
സ്വർണം ഇറക്കുമതി കൂടുന്നത് കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും തിരിച്ചടിയാണ്. ഇന്ത്യയുടെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടുമെന്നതാണ് കാരണം. നവംബറിൽ ഇന്ത്യയുടെ മൊത്തം വാണിജ്യാധിഷ്ഠിത കയറ്റുമതി വരുമാനം 4.9% താഴ്ന്ന് 3,211 കോടി ഡോളറായിരുന്നു. ഇറക്കുമതി 27% കുതിച്ച് 6,995 കോടി ഡോളറായി. അതായത്, 3,784 കോടി രൂപയുടെ വ്യാപാരക്കമ്മി
ഓരോ വര്ഷം അവസാനിക്കുമ്പോഴും പുതുവര്ഷം ആരംഭിക്കുമ്പോഴും സമ്പദ് വ്യവസ്ഥയെക്കുറിച്ചാണ് എല്ലാവര്ക്കും ആശങ്കകളും പ്രതീക്ഷകളും. ആഗോള സമ്പദ് വ്യവസ്ഥയില് എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ബജറ്റ് നയങ്ങളും മാറിമറയുന്നത്. 2024 ആഗോള വ്യാപാരത്തിനും സമ്പദ് വ്യവസ്ഥയ്ക്കും
ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ 5% പങ്കുവഹിക്കുന്നത് സ്വർണമാണ്. ഉത്സവകാല സീസണാണെന്നതും സ്വർണ വിപണിയെ ഉഷാറാക്കി. നവരാത്രി, ദസ്സറ, ദീപാവലി സീസണും അടുത്തിരിക്കേ, സ്വർണ ഡിമാൻഡ് ഇനിയും കൂടാനാണ് സാധ്യത.
Results 1-10 of 13