Activate your premium subscription today
1871ൽ ഓഗസ്റ്റ് മരിയാറ്റി, ല്യൂഗി വസാലി എന്നീ പുരാവസ്തു ഗവേഷകര് ഒരു ചിത്രം കല്ലറയിൽനിന്നു കണ്ടെത്തി. ഈജിപ്ഷ്യൻ രാജകുമാരനായ നെഫർമാറ്റ് ഒന്നാമന്റെയും ഭാര്യ ഐടെറ്റിന്റെയും 4600 വർഷം പഴക്കമുള്ള കല്ലറയിൽ നിന്നാണ് ഈ ചിത്രം കണ്ടെത്തിയത്. ദുരൂഹമായ വാത്തക്കോഴികളാണ് ഈ ചിത്രത്തിലുള്ളത്. ഈ ചിത്രത്തിലുള്ള
ഇന്ത്യൻ മധുര പലഹാരങ്ങളിൽ പ്രാചീനകാലത്തോളം പഴക്കമുള്ള ഒന്നാണ് ലഡു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും പ്രതീകമാണ് ഈ മധുരപലഹാരം. തിരഞ്ഞെടുപ്പ് വിജയങ്ങളിലും മറ്റും ധാരാളം ലഡു വിതരണം ചെയ്യുന്നത് നാം കാണാറുണ്ട്. കടലമാവ് അല്ലെങ്കിൽ മറ്റേതെങ്കിലും ധാന്യം, പഞ്ചസാര, നെയ്യ്, ഉണക്കമുന്തിരി, കശുവണ്ടി തുടങ്ങിയവ
ഒരുപാടൊരുപാട് ചർച്ചകളും സാഹിത്യവും വാദങ്ങളും പ്രതിവാദങ്ങളും ലേഖനങ്ങളുമൊക്കെ ക്ലിയോപാട്രയെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. എന്നാൽ ക്ലിയോപാട്രയുടെ മകളോ? അത്രയധികം സ്മരിക്കപ്പെട്ടിട്ടില്ലെങ്കിലും ശ്രദ്ധേയമായ വിജയങ്ങൾ നേടിയിരുന്നു അവർ. മാർക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും മകളായ ക്ലിയോപാട്ര
നീയൊരു മനുഷ്യൻ തന്നെയാണോ എന്നൊക്കെ ദേഷ്യം വരുമ്പോൾ ചിലർ ചോദിക്കാറുണ്ട്. എന്നാൽ തങ്ങൾ മനുഷ്യരല്ലെന്നും വേറെയേതോ ജീവികളാണെന്നും ചിന്തിക്കുന്ന ചില മനുഷ്യർ ലോകത്തുണ്ട്. അതർകിൻ എന്നാണ് ഇവർ ഇവരെത്തന്നെ വിശേഷിപ്പിക്കുന്നത്. ഇവർ സമൂഹമാധ്യമങ്ങളിലും ഇന്റർനെറ്റ് കൂട്ടായ്മകളിലുമൊക്കെ സജീവമാണ്. താനൊരു
സൗത്ത് കാരോലൈനയിൽ ആറുമാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളുടെ ശരീരത്തിൽ എലി കടിച്ചതിന്റെ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
ആപ്പിളിന്റെ കംപ്യൂട്ടറുകൾക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റമുകൾക്ക്(മാക് ഒഎസ്) പല പേരു നൽകാറുണ്ട്. ഏറ്റവും അടുത്തിറങ്ങിയ മാക് ഒഎസിന്റെ പേര് സെക്കോയ എന്നാണ്. എന്താണ് സെക്കോയ? ഇവ മരങ്ങളാണ്, ആകാശത്തേക്കു തലയുയർത്തി നിൽക്കുന്ന വൻമരങ്ങൾ. കലിഫോർണിയയിൽ വൻ സെക്കോയമരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന സെക്കോയ നാഷനൽ
പൂച്ച എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലെത്തുന്നത് മ്യാവൂ കരഞ്ഞുകൊണ്ട് വീട്ടുപരിസരങ്ങളിൽ റോന്തുചുറ്റുന്ന നമ്മുടെ അരുമകളായ നാട്ടുപൂച്ചകളെയാണ്. എന്നാൽ അവയിൽ ഒതുങ്ങിനിൽക്കുന്നതല്ല പൂച്ചകുടുംബം. അതിൽ സിംഹവും കടുവയും പുലിയുമുൾപ്പെടെ ജന്തുലോകത്തെ കില്ലാടികൾ അനേകം പേരുണ്ട്. വടക്കേ അമേരിക്ക, തെക്കേ
പാലക്കാട് / ചേർത്തല ∙ പാലക്കാട്ട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന എട്ടുവയസ്സുകാരനും ആലപ്പുഴ തണ്ണീർമുക്കത്ത് എട്ടുപേർക്കും തെരുവുനായ ആക്രമണത്തിൽ പരുക്ക്.
ലോകത്തിലെ സവിശേഷ മൃഗങ്ങളിലൊന്നാണ് ചീറ്റകൾ. ലോകത്തിലെ ജീവികളിൽ ഏറ്റവും വേഗത്തിൽ ഓടാനുള്ള കഴിവാണ് ചീറ്റകളെ അദ്വിതീയരാക്കുന്നത്. മണിക്കൂറിൽ 80 മുതൽ 100 വരെ കിലോമീറ്റർ വേഗത്തിൽ ഓടാനുള്ള കഴിവ് ഇവയ്ക്കുണ്ട്. മനുഷ്യരുടെ സാധാരണ വേഗം മണിക്കൂറിൽ 13 കിലോമീറ്റർ എന്നതാണ്. ഏറ്റവുമുയർന്ന വേഗം മനുഷ്യർ
ഗിസയിലെ പിരമിഡുകൾക്ക് സമീപം ബൃഹത്തായ ഭൂഗർഭ ഘടനകൾ കണ്ടെത്തി ഗവേഷകർ. റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണു ഗവേഷകർ കണ്ടെത്തൽ നടത്തിയത്. ഇറ്റലിയിലെ പിസ സർവകലാശാലയിൽനിന്നുള്ള കൊറാഡോ മാലംഗ, സ്ട്രാത്ക്ലൈഡ് സർവകലാശാലയിലെ ഫിലിപ്പിയോ ബിയോൺഡി എന്നിവരാണു ഗവേഷണം നടത്തിയത്. ഗിസയിലെ പിരമിഡുകളായ ഗ്രേറ്റ് പിരമിഡ്, ഖഫ്റെ
Results 1-10 of 548