Activate your premium subscription today
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് അന്വേഷിച്ച സിബിഐ സംഘം മുൻ ഗവർണർ സത്യപാൽ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ചെനാബ് നദിയിലെ കീരു ജലവൈദ്യുത പദ്ധതിയുടെ 2200 കോടി രൂപയുടെ കരാർ പട്ടേൽ എൻജിനീയറിങ് കമ്പനിക്ക് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2018– 19 ൽ ആണ് സത്യപാൽ മാലിക് കശ്മീർ ഗവർണറായിരുന്നത്.
ന്യൂഡൽഹി ∙ 20 ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാൻ സഹായിച്ച കരാറുകാരനു പഞ്ചായത്ത് പണയപ്പെടുത്തിയ വനിതാ പ്രസിഡന്റിനെ (സർപഞ്ച്) ചുമതലകളിൽനിന്നു നീക്കി. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കരോട് പഞ്ചായത്തിന്റെ സർപഞ്ചായ ലക്ഷ്മിഭായിക്കും കരാറുകാരനും പഞ്ചായത്ത് അംഗവുമായ രൺവീർ ഖുഷ്വാഹയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. 100 രൂപയുടെ മുദ്രപ്പത്രത്തിലുണ്ടാക്കിയ കരാർപ്രകാരം ഖുഷ്വാഹയ്ക്കു ലക്ഷ്മിഭായ് പഞ്ചായത്ത് ‘കൈമാറി’.
തിരുവനന്തപുരം ∙ പൊലീസുകാരിയെ ബലാൽസംഗം ചെയ്ത സംഭവം ഒതുക്കിത്തീർക്കാൻ പ്രതിയായ എസ്ഐയോട് അന്വേഷണ ഉദ്യോഗസ്ഥർ 25 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്. പണം ആവശ്യപ്പെട്ടെന്ന കാര്യം ഇരയായ ഉദ്യോഗസ്ഥ നിഷേധിച്ചിരുന്നു. സംഭവത്തിൽ അസിസ്റ്റന്റ് കമൻഡാന്റ് സ്റ്റാർമോൻ ആർ.പിള്ള, സൈബർ ഓപ്പറേഷൻസ് റൈറ്റർ അനു ആന്റണി എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
കൊച്ചി∙ കൈക്കൂലി കേസിലെ പ്രതിയായ രഞ്ജിത് വാരിയർ, ഇ.ഡിയിലെ അഴിമതിക്കാർ ഇരകളെ കുടുക്കാനിട്ട ചൂണ്ട എന്നു വിജിലൻസ് നിഗമനം. കൈക്കൂലിക്കായി ഇരകളെ സമീപിക്കുന്ന ഇടനിലക്കാർക്കും ഇ.ഡി ഉദ്യോഗസ്ഥർക്കും ഇടയിലെ പാലമായിരുന്നു രഞ്ജിത്തെന്നാണു വിവരം. ഇരകളെ സംബന്ധിച്ച് ഇ.ഡി ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ രഞ്ജിത്ത് ഏജന്റുമാർക്ക് കൈമാറുകയാണു ചെയ്തിരുന്നത്. രഞ്ജിത്തിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത രേഖകളിൽ നിന്നോ ലാപ്ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിന്നോ ഇതിനുള്ള തെളിവുകൾ ലഭിക്കുമെന്നാണു വിജിലൻസിന്റെ പ്രതീക്ഷ. എന്നാൽ, രഞ്ജിത്തിന്റെ വീടു റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച ഡയറിയിൽ നിന്ന് ചിലരുടെ പേരു ലഭിച്ചുവെന്ന പ്രചരണത്തിൽ കഴമ്പില്ലെന്നും വിജിലൻസ് വ്യക്തമാക്കുന്നു.
തിരുവനന്തപുരം ∙ പൊലീസുകാരിയെ ബലാൽസംഗം ചെയ്ത സംഭവം ഒതുക്കിത്തീർക്കാൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിനു സസ്പെൻഷനിലായ അസിസ്റ്റന്റ് കമൻഡാന്റിനും സീനിയർ സിവിൽ പൊലീസ് ഓഫിസർക്കുമെതിരെ അന്വേഷണം ഉടൻ തുടങ്ങും. അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കകം തീരുമാനിക്കും. ബലാൽസംഗക്കേസിൽ പ്രതിയായ സബ് ഇൻസ്പെക്ടർ വിൽഫർ ഫ്രാൻസിസിൽനിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട കെഎപി മൂന്നാം ബറ്റാലിയൻ അസിസ്റ്റന്റ് കമൻഡാന്റ് സ്റ്റാർമോൻ ആർ.പിള്ള, സൈബർ ഓപ്പറേഷൻസ് ഓഫിസ് റൈറ്റർ അനു ആന്റണി എന്നിവരെയാണു കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. വിൽഫർ തന്നെ ബലാൽസംഗം ചെയ്തെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ ഇടപെട്ട ഇവർ സംഭവം ഒതുക്കിത്തീർക്കാൻ പണം ആവശ്യപ്പെട്ടെന്ന പരാതിയിലാണു നടപടി. കഴിഞ്ഞ നവംബർ 16നാണ് ഉദ്യോഗസ്ഥ ബലാൽസംഗത്തിനിരയായത്. തുടർന്ന് വിൽഫറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി∙ ഇ.ഡി കേസ് ഒഴിവാക്കാൻ 2 കോടി കൈക്കൂലി ആവശ്യപ്പെട്ട കേസിലെ ഒന്നാം പ്രതി ഇ.ഡി അസി. ഡയറക്ടർ ശേഖർ കുമാറിനെതിരെ ശക്തമായ തെളിവു കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിൽ വിജിലൻസ്. പ്രാഥമിക തെളിവുകൾ ഇതിനോടകം വിജിലൻസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ഉന്നത ഉദ്യോഗസ്ഥനായതിനാൽ അറസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി തെളിവുകൾ പൂർണമായും ശേഖരിക്കേണ്ടതുണ്ടെന്ന നിലപാടിലാണു വിജിലൻസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമുണ്ടാകുന്ന ഏതു പിഴവും വിജിലൻസ് സേനയ്ക്കു നാണക്കേടാകും എന്നതാണു കാരണം. ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇ.ഡിയെ ഔദ്യോഗികമായി ഇനിയും ബന്ധപ്പെട്ടിട്ടില്ലെന്നും വിജിലൻസ് മധ്യമേഖല എസ്പി എസ്.ശശിധരൻ പറഞ്ഞു.
ന്യൂഡൽഹി ∙ പഞ്ചാബ് പൊലീസിലെ മുൻ ഓഫിസറുടെ 1.29 കോടി രൂപ മൂല്യമുള്ള സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. പണം തട്ടിയെടുക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അസി. ഇൻസ്പെക്ടർ ജനറലായിരുന്ന ആഷിഷ് കപൂറിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന 2 പേരെ ഭീഷണിപ്പെടുത്തി അവരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സ്വർണവും പണവും ഉൾപ്പെടെ തട്ടിയെടുത്തെന്നാണ് പരാതി.
ചെന്നൈ ∙1000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ തമിഴ്നാട്ടിലെ മദ്യവിതരണ കോർപറേഷൻ (ടാസ്മാക്) എംഡി എസ്.വിശാഖൻ, ഭാര്യ എന്നിവരെ ചോദ്യം ചെയ്യാനായി ഇ.ഡി കസ്റ്റഡിയിലെടുത്തു. ഉന്നത ഉദ്യോഗസ്ഥരുടെയും വ്യവസായികളുടെ ഓഫിസുകളിൽ ഒരേ സമയം റെയ്ഡ് നടത്തിയ ശേഷമാണ് കൂടുതൽ നടപടികളിലേക്ക് അന്വേഷണ സംഘം കടന്നത്.
മൂവാറ്റുപുഴ∙ ശുദ്ധജല വിതരണ പദ്ധതിയുടെ എസ്റ്റിമേറ്റിൽ കൃത്രിമം കാണിച്ച് 1,62,818 തട്ടിയ കേസിൽ കെഎസ്ഇബി മുൻ ജീവനക്കാരനെ 3 വർഷം തടവിനും 15000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. കമ്പിളികണ്ടം കെഎസ്ഇബി ഓഫിസിലെ ലൈൻമാനായിരുന്ന എം.പി. ജോസഫിനെ (62) ആണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ.വി. രാജു ശിക്ഷിച്ചത്.
പാലക്കാട് ∙ പണിമുടക്ക് ഉൾപ്പെടെ ജീവനക്കാരുടെ അവകാശ സമരങ്ങളോടുള്ള സമീപനത്തിൽ ഇടതു പ്രത്യയശാസ്ത്രത്തോടു നീതി പുലർത്താൻ സർക്കാരിനു കഴിഞ്ഞില്ലെന്നു ജോയിന്റ് കൗൺസിലിന്റെ വിമർശനം. ഇടതുഭരണമായിട്ടും സംഘടനയ്ക്ക് ഏറ്റവും കൂടുതൽ സമരം ചെയ്യേണ്ടിവന്ന കാലമാണിതെന്നു സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
Results 1-10 of 241