Activate your premium subscription today
സാവോ പോളോ ∙ ബ്രസീലിൽ സമൂഹമാധ്യമ താരത്തിന് നേരെ കത്തിയാക്രമണം. ലൂണ അംബ്രോസെവിച്ചസ് അബ്രഹാവോയെ ആണ് കാമുകൻ ലൈവ് സ്ട്രീമിങ്ങിനിടെ ഒൻപത് തവണ കുത്തി പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ലൂണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രണയ ബന്ധത്തിൽ നിന്ന് ലൂണ പിന്മാറിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
തിരുവനന്തപുരം ∙ രണ്ടര പവൻ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം 25 ദിവസത്തിനു ശേഷം പുറത്തറിഞ്ഞതിനു പിന്നാലെ മുഖം രക്ഷിക്കാൻ പൊലീസ് നടപടി. ആരോപണവിധേയനായ പേരൂർക്കട എസ്ഐ എസ്.ജെ.പ്രസാദ് ബാബുവിനെ സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. പരാതിയിൽ
കണ്ണൂർ∙ പേരൂർക്കടയിൽ വീട്ടുജോലിക്കാരിയായ ആർ.ബിന്ദുവിനെ പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ സമൂഹമാധ്യമത്തിൽ പ്രതികരിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി പോസ്റ്റ് തിരുത്തി. എസ്ഐയെ സസ്പെൻഡ് ചെയ്ത നടപടിയെ സ്വാഗതം ചെയ്തുള്ള പോസ്റ്റിൽ ബിന്ദുവിനെ അപമാനിച്ച മറ്റുള്ളവർക്കെതിരെയും അന്വേഷണം
പാലോട് ∙ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തത് സന്തോഷമുള്ളതാണെങ്കിലും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത് പൊലീസുകാർക്ക് അടക്കമുള്ളവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പൊലീസ് സ്റ്റേഷനിൽ മോഷണക്കുറ്റമാരോപിച്ച് പീഡനം സഹിക്കേണ്ടിവന്ന ബിന്ദു. വീട്ടുടമ ഓമന ഡാനിയേലിനെതിരെയും പരാതി നൽകും. കാണാതായ മാല
തിരുവനന്തപുരം∙ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ അഭിഭാഷകൻ ബെയ്ലിൻ ദാസിന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.50,000 രൂപയുടെ രണ്ട് ബോണ്ട്, രണ്ടു മാസം വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ പരാതിക്കാരിയെ ബന്ധപ്പെടാനോ
ന്യൂഡൽഹി∙ മൂന്നു ദിവസം പ്രായമുള്ളപ്പോൾ ഒഡീഷയിലെ ഭുവനേശ്വറിന്റെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞ് പതിമൂന്നാം വയസ്സിൽ വളർത്തമ്മയെ കൊലപ്പെടുത്തി. എട്ടാം ക്ലാസുകാരിയായ പെൺകുട്ടി രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഗജപതി ജില്ലയിലെ പരാലഖേമുൻഡി നഗരത്തിലെ വാടക വീട്ടിലാണ് അൻപത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടു പുരുഷൻമാരുമായുള്ള മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിർത്തിരുന്നു
ചെന്നൈ ∙ജോലി കഴിഞ്ഞ് മടങ്ങിയ മലയാളി ഐടി ജീവനക്കാരിയെ ആക്രമിച്ചു പരുക്കേൽപിച്ച ഹോട്ടൽ തൊഴിലാളി പിടിയിലായി. സംശയ സാഹചര്യത്തിൽ ഒരാൾ പിന്തുടരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് യുവതിയെ ആക്രമിച്ചത്. വായ പൊത്തി റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യുവതി അക്രമിയുടെ കൈ കടിച്ചു മുറിച്ചു. യുവതിയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും അക്രമി കടന്നുകളഞ്ഞു.
ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമായ മർദ്ദനത്തെത്തുടർന്ന് എട്ടുവയസ്സുകാരിയായ മകളെയും കൊണ്ട് അർധരാത്രിയിൽ വീടുവിട്ടോടിയ യുവതിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഇന്നലെ രാത്രി ഭർത്താവ് നൗഷാദിന്റെ ക്രൂരമർദ്ദനത്തിന് ഇരയായത്.
തലശ്ശേരി ∙ റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതി കൂട്ട ബലാത്സംഗത്തിനിരയായതായി പരാതി. കൂത്തുപറമ്പ് സ്വദേശിനിയായ 29 വയസ്സുകാരിയാണ് പീഡനത്തിനിരയായതത്രെ. ഏതാനും ദിവസം മുൻപാണ് സംഭവം.ഇതരസംസ്ഥാനക്കാർ ഉൾപ്പെടെ അഞ്ചംഗ സംഘം പീഡിപ്പിച്ചതായാണ് പരാതി.അവശനിലയിലായ യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. തനിക്ക്
കണ്ണൂർ ∙ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പായം കേളൻപീടിക സ്വദേശിനി സ്നേഹ (24) യുടെ മരണത്തിൽ ഭർത്താവ് ജിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടിൽവച്ച് ഇന്നലെയാണ് സ്നേഹയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ജിനീഷിനെതിരെ പരാതിയുമായി സ്നേഹയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
Results 1-10 of 1248