Activate your premium subscription today
ബെംഗളൂരു ∙ ഇരുപത്തിയെട്ടുകാരിയായ ബംഗ്ലദേശ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൃതദേഹം ഇന്ന് രാവിലെയോടെ കൽകെരെ തടാകത്തിനു സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോർട്ടത്തിലാണ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായത്.
കൊൽക്കത്ത ∙ മോഷണ ശ്രമത്തിനിടെ നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ ബംഗ്ലദേശ് പൗരൻ മുഹമ്മദ് ഷെരിഫുൽ ഇസ്ലാം ഷെഹ്സാദ് കേസിലെ യഥാർഥ പ്രതിയല്ലെന്ന് പിതാവ് രോഹുൽ അമീൻ. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ഷെരിഫുൽ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാൻ ശ്രമിക്കുകയാണെന്നും പിതാവ് പറഞ്ഞു.
മുംബൈ ∙ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിന്റെ രംഗങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് പുനരാവിഷ്കരിക്കും. പ്രതി ബംഗ്ലദേശ് സ്വദേശി മുഹമ്മദ് െഷരിഫുൾ ഇസ്ലാം ഷെഹ്സാദ് (30) തനിക്കെതിരെയുള്ള വാർത്ത കണ്ട് കടുത്ത ആശങ്കയിലായിരുന്നെന്നും സ്വദേശത്തേക്ക് മുങ്ങാനുള്ള ശ്രമത്തിനിടെയാണ്
മംഗളൂരു ∙ മംഗളൂരുവിൽ ഉള്ളാളിനു സമീപമുള്ള കോട്ടേക്കർ കാർഷിക സഹകരണ ബാങ്കിൽ നിന്ന് 15 കോടിയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. ആറംഗ സായുധ സംഘമാണ് ബാങ്ക് ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. കോട്ടേക്കര്‍ കാര്‍ഷിക സഹകരണ ബാങ്കിന്റെ കെസി റോഡ് ശാഖയിലായിരുന്നു കവര്‍ച്ച.
ബെംഗളൂരു∙ പട്ടാപ്പകല്‍ സുരക്ഷാജീവനക്കാര്‍ക്ക് നേരേ വെടിയുതിര്‍ത്ത് എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച പണം കവര്‍ന്നു. വ്യാഴാഴ്ച ഉച്ചയോടെ കര്‍ണാടകയിലെ ബിദറിലായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികൾ വാഹനം തടഞ്ഞു നിർത്തി സുരക്ഷാ ജീവനക്കാർക്ക് നേരെ വെടി വയ്ക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ
ബെംഗളൂരു∙ ബെംഗളൂരുവിൽ മക്കൾക്ക് വിഷംനൽകി കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്വെയർ എൻജിനിയറും ഭാര്യയും ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശികളായ അനൂപ് കുമാർ (38), ഭാര്യ രാഖി (35), മകൾ അനുപ്രിയ (5), പ്രിയാൻഷ് (2) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സോഫ്റ്റ്വെയർ കമ്പനിയിൽ കൺസൽട്ടന്റായി ജോലി ചെയ്യുകയായിരുന്നു അനൂപ്.
ന്യൂഡൽഹി ∙ സഹപാഠിയുമായുള്ള വഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർഥി ഡൽഹിയിലെ സ്കൂളിനു പുറത്ത് കുത്തേറ്റു മരിച്ചു. പ്ലസ് വൺ വിദ്യാർഥിയായ ഇഷു ഗുപ്തയാണ് മരിച്ചത്. ഷക്കർപൂർ ഏരിയയിലെ രാജ്കിയ സർവോദയ ബാലവിദ്യാലയയിൽ ആയിരുന്നു സംഭവം.
‘‘നിമിഷയുടെ ശിക്ഷ നടപ്പാക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ എന്നാണ് ഞാനറിഞ്ഞത്. ആ ജീവൻ രക്ഷിക്കാനായി എല്ലാവരും സഹായിക്കണം. എന്റെ അവസാനത്തെ അപേക്ഷയാണിത്.’’ യെമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതിന്റെ പേരിൽ യെമൻ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ച, പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വാക്കുകളാണിത്. 2018ലാണ് കൊലപാതകക്കുറ്റത്തിന്റെ പേരിൽ യെമൻ നിമിഷപ്രിയയെ ജയിലിലടച്ചത്. 2023ൽ സുപ്രീം കോടതി വധശിക്ഷ ശരിവച്ചു. ഏറ്റവും ഒടുവിൽ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി ഒപ്പുവച്ചതോടെ മോചനസാധ്യതകൾക്കായി ഇനി നിമിഷപ്രിയയുടെ മുന്നിലുള്ളത് ഒരു മാസത്തോളം സമയം മാത്രം. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം സ്വീകരിച്ച് മാപ്പുനൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏകവഴി. നിമിഷപ്രിയയെ മോചിപ്പിക്കാൻ കേസിന്റെ തുടക്കം മുതൽ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിരുന്നെങ്കിലും യെമനിൽ തുടരുന്ന ആഭ്യന്തര സംഘർഷങ്ങളും ഹൂതികളുടെ ഭരണവുമാണ് സാധ്യതകൾ സങ്കീർണമാക്കിയത്. നിമിഷപ്രിയയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിക്കുമ്പോഴും, കടുത്ത ചൂഷണങ്ങൾക്കൊടുവിൽ ജീവൻ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊല ചെയ്യേണ്ടിവന്നതെന്നാണ് കുടുംബത്തിന്റെ വാദം. എന്തായിരുന്നു നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ച കേസ്? ഇനി മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ള വഴികൾ എന്തെല്ലാമാണ്?
ലക്നൗ ∙ ഉത്തർപ്രദേശിൽ മാതാവിനെയും 4 സഹോദരിമാരെയും ഹോട്ടൽ മുറിയിൽ വച്ച് പിതാവുമായി ചേർന്ന് യുവാവ് കൊലപ്പെടുത്തി. ആഗ്രയിൽ നിന്നുള്ളവരാണ് ക്രൂരതയ്ക്ക് ഇരയായത്. പ്രതി മുഹമ്മദ് അർഷദ് (24) അറസ്റ്റിലായി. കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തുന്ന അർഷദിന്റെ വിഡിയോയും പുറത്തുവന്നു.
ഹൈദരാബാദ്∙ തെലങ്കാനയിലെ മദ്യവിൽപ്പനശാലയിൽ മോഷണത്തിനു കയറിയ കള്ളൻ മദ്യം കുടിച്ച് ‘പൂസായി’ കിടന്നുറങ്ങി. മദ്യവിൽപ്പനശാലയുടെ മേൽക്കൂരയിലെ ഓടുകൾ നീക്കം ചെയ്തും സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കിയുമായിരുന്നു മോഷണം. മേശ തുറന്ന് ഡ്രോയറുകളിൽനിന്ന് പണം മോഷ്ടിച്ചു. എല്ലാം പദ്ധതി അനുസരിച്ച് നടന്നെങ്കിലും മദ്യം കഴിച്ചതോടെ അനങ്ങാൻ പറ്റാതെയായി.
Results 1-10 of 1504