Activate your premium subscription today
കരിപ്പൂർ (മലപ്പുറം) ∙ ലഹരി കലർത്തിയ 15 കിലോഗ്രാം ചോക്കലേറ്റ്, ക്രീം ബിസ്കറ്റ്, കേക്ക്, 34 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് തുടങ്ങി 40 കോടിയോളം രൂപയുടെ ലഹരിവസ്തുക്കളുമായി 3 യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ. തൃശൂർ സ്വദേശിനി സിമി (39), ചെന്നൈ സ്വദേശിനി റാബിയത്ത് (40), കോയമ്പത്തൂർ സ്വദേശിനി
ഹൈദരാബാദ്∙ ലഹരിമരുന്ന് ഇടപാടിനിടെ അറസ്റ്റിലായ യുവ വനിത ഡോക്ടർ ലഹരിക്കായി വിറ്റഴിച്ചത് ഒരു കോടിയിലേറെ രൂപയുടെ സ്വത്തെന്ന് തെലങ്കാന ആന്റി നർക്കോട്ടിക്സ് ബ്യൂറോ (ടിജിഎഎൻബി). കാൻസർ ചികിത്സാരംഗത്തെ മുൻനിര സ്വകാര്യ ആശുപത്രി ശൃംഖലയുടെ സ്ഥാപകന്റെ മകളും സിഇഒയുമായ ഡോ. നമ്രത ചിഗുരുപതി (34) ആണ് കഴിഞ്ഞദിവസം 53 ഗ്രാം കൊക്കെയ്നുമായി പിടിയിലായത്. നമ്രതയ്ക്ക് കൊക്കെയ്ൻ നൽകിയ മുംബൈ സ്വദേശി ബാലകൃഷ്ണയും പിടിയിലായി. ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.
കോട്ടയം ∙ ജില്ലയിൽ പൊലീസും എക്സൈസും പിടിച്ച ലഹരിക്കേസുകളുടെ എണ്ണം കുറയുന്നതായി കണക്ക്.കേസുകളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതു ലഹരി വിതരണ ശൃംഖല തകർന്നതിന്റെ സൂചനയാണെന്ന വിലയിരുത്തലിൽ പൊലീസും എക്സൈസും.ജില്ലയിൽ രണ്ട് മാസങ്ങൾക്കിടെ പ്രധാനമായും പിടികൂടിയത് കഞ്ചാവ്, എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയ്ൻ
കൊച്ചി ∙ ‘‘പൊലീസും എക്സൈസും ഇടപെടുന്നതു പോലെയാവില്ല. കുറഞ്ഞ അളവേയുള്ളൂ, ഊരിപ്പോരാം എന്നൊന്നും കരുതുകയും വേണ്ട, ചെയ്യേണ്ടത് ഞങ്ങൾ ചെയ്തുകൊള്ളാം, നിങ്ങൾ സഹകരിച്ചാൽ മതി’’- മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത സിനിമാസംഘടനാ ഭാരവാഹികൾക്കു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർ നൽകിയ മുന്നറിയിപ്പാണിത്.
ആലപ്പുഴ∙ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചേർത്തല കോടതിയാണ് ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. എക്സൈസിന്റെ ചോദ്യം ചെയ്യലിന് ശേഷം കേസിൽ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
കൊച്ചി ∙ സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ ലഹരി കേസിൽ സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സമീറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം സമീറിനെ ജാമ്യത്തിൽ വിട്ടു. സമീറിന്റെ ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായത്.
ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള കലാരൂപമാണു സിനിമ. ഇഷ്ട സിനിമാതാരങ്ങളെ ലഹരിയായി കൊണ്ടുനടക്കുന്നവർ കോടിക്കണക്കിനാണ്. എന്നാൽ, സിനിമയിലെ ഒരു വിഭാഗം ലഹരിയുടെ ആരാധകരായി മാറുന്നുവെന്നാണ് ഈയിടെയുണ്ടായ സംഭവങ്ങൾ തെളിയിക്കുന്നത്. മലയാള സിനിമയിലെ പ്രതിഭാധനരായ ചെറുപ്പക്കാർ ലഹരിപ്പുകയിൽ ഒടുങ്ങുന്ന കാഴ്ച സങ്കടകരമാണ്. സമൂഹത്തിലെമ്പാടുമുള്ള ലഹരിവ്യാപനം മലയാള സിനിമയെയും ബാധിച്ചതാണെന്നു വാദിക്കാമെങ്കിലും ലക്ഷക്കണക്കിന് ആരാധകരെ പ്രചോദിതരാക്കാനും സ്വാധീനിക്കാനും കഴിയുന്ന സിനിമാപ്രവർത്തകർ ലഹരിയെ പുണരുന്നതു തെറ്റായ സന്ദേശമാണു സമൂഹത്തിലേക്കു പടർത്തുന്നത്. പ്രതിവർഷം ഇരുനൂറിലേറെ സിനിമകൾ റിലീസ് ചെയ്യുന്ന മലയാള സിനിമ വലിയൊരു വ്യവസായമാണ്.
മലയാള സിനിമയെ ലഹരിയിൽ മുക്കുന്ന യുവനടന്മാരുടെ ഉറക്കംകെടുത്തി ഇൻഫോമർമാർ. ലഹരിയിൽ ചുവടുറപ്പിച്ചു സിനിമയിൽ വിലസുന്ന വൻമരങ്ങളെപ്പോലും ഉലയ്ക്കാൻ ശക്തിയുള്ള മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നാണ് വ്യക്തമായ സൂചന. സ്ഥിരം ലഹരിക്കാരുടെ ആരെയും കൂസാതെയുള്ള പരസ്യ ഉപയോഗത്തിനാണു പിടിവീണിരിക്കുന്നത്. സെറ്റിലോ ഹോട്ടലിലോ കാരവനിലോ ആകട്ടെ, ലഹരിമരുന്ന് എത്തിയാൽ മിനിറ്റുകൾക്കുള്ളിൽ കൃത്യമായ വിവരങ്ങൾ രഹസ്യമായി പങ്കുവയ്ക്കാൻ തയാറുള്ള ഒരുസംഘം സിനിമാപ്രവർത്തകർ പൊലീസിനും എക്സൈസിനും നിർണായകവിവരങ്ങൾ നൽകിയതോടെയാണ് സിനിമാ–സംഗീത മേഖലയിൽ വമ്പൻ അറസ്റ്റുകൾ നടന്നത്. മലയാള സിനിമയുടെ ‘ലഹരിബന്ധങ്ങൾ’ അന്വേഷണ ഏജൻസികൾക്ക് എന്നും ബാലികേറാമലയായിരുന്നു, ഈയിടെവരെ. കൃത്യമായ വിവരങ്ങൾ കിട്ടുന്നില്ല എന്നതായിരുന്നു പ്രധാനപ്രശ്നം. താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും ലഹരി ഉപയോഗം സംബന്ധിച്ച അഭ്യൂഹങ്ങൾക്കു പഞ്ഞമില്ലെങ്കിലും തെളിവുകളുണ്ടായിരുന്നില്ല. ചെറിയ കേസുകളിൽ ആരെങ്കിലും കുടുങ്ങിയാലോ, സംഭവം പുറത്തറിയും മുൻപ് ഉന്നത ഇടപെടലുകളുണ്ടാവുകയും അവർ ഊരിപ്പോവുകയും ചെയ്യും. രഹസ്യമാക്കി വച്ചിരുന്ന വിവരങ്ങൾ
കൊച്ചി ∙ ‘ഡാ മക്കളേ, ഡ്രഗ്സ് ഉപയോഗിക്കല്ലേ, അതു ചെകുത്താനാണ്. അമ്മയും അപ്പനും കരയുവാണ്.’– രാസലഹരിക്കെതിരെ റാപ്പർ വേടൻ യുവാക്കൾക്കു നൽകിയ മുന്നറിയിപ്പാണിത്. ലഹരിക്കെതിരെയുള്ള പ്രചാരണത്തിലൂടെ കയ്യടി നേടിയ ഗായകൻ ഒടുവിൽ കുടുങ്ങിയത് ലഹരിക്കെണിയിൽ. തൃശൂരിലെ ബീച്ച് ഫെസ്റ്റിനിടെയാണു രാസലഹരിക്കെതിരെ വേടൻ ആഹ്വാനം നടത്തിയത്. ‘ഞാൻ അനുഭവംകൊണ്ടു പറയുകയാണ് മക്കളേ, സിന്തറ്റിക് ഡ്രഗ് 10 പേർ അടിച്ചാൽ 2 പേരു ചത്തുപോകും. എത്ര അമ്മയും അപ്പനും ആണ് എന്റെ അടുത്തുവന്ന് മക്കളെ ഇതൊക്കെ ഒന്നു പറഞ്ഞ് മനസ്സിലാക്കെന്നു പറഞ്ഞു കരയുന്നത്. എനിക്ക് ഇതിപ്പോൾ പറയേണ്ട ആവശ്യമില്ല. എന്നാലും ഞാൻ നിങ്ങളുടെ ചേട്ടനാണല്ലോ. അനിയന്മാരോടും അനുജത്തിമാരോടും പറയേണ്ട കടമ എനിക്കുണ്ടല്ലോ.’–ഈ പരാമർശം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.
ബെംഗളൂരു ∙ ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് ബെംഗളൂരുവിൽ പിടിയിൽ. പ്രതിയെ നാളെ കേരളത്തിലെത്തിക്കും. കേസിൽ ഒന്നാം പ്രതിയായ നാരായണദാസ് ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയപ്പോൾ ഒളിവിൽ പോവുകയായിരുന്നു. സംഭവത്തില് പ്രതിയായ നാരായണദാസിന്റെ മുന്കൂര് ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
Results 1-10 of 572