Activate your premium subscription today
കോഴിക്കോട് ∙ ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ യുവതിയിൽനിന്നു 51.48 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടിക്കൽ താഴം സ്വദേശിനിയിൽനിന്നു പണം തട്ടിയ കേസിലാണ് പ്രതി കാസർകോട് വിദ്യാനഗർ സ്വദേശി ബെധിര വീട്ടിൽ മൊഹമ്മത് അൻതാഷിനെ (25) ചേവായൂർ പൊലീസ് പിടികൂടിയത്. യുവതിയുടെ വാട്സാപ് നമ്പറിൽ ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ വ്യാജ ലിങ്ക് അയച്ചു കൊടുത്ത്, ആപ് വഴിയുള്ള ഓൺലൈൻ ട്രേഡിങ് എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
കോഴിക്കോട്∙ ഫറോക്കിൽ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് കുത്തേറ്റു. ചെറുവണ്ണൂരിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. ഈ വിദ്യാർഥിയുമായി പ്രശ്നമുണ്ടായിരുന്ന മണ്ണൂർ സ്വദേശിയായ വിദ്യാർഥിയാണ് തർക്കം പറഞ്ഞു തീർക്കുന്നതിനിടെ കഴുത്തിൽ കത്തികൊണ്ടു കുത്തിയത്.
കോട്ടയം / കഴക്കൂട്ടം∙ തിരുവനന്തപുരം കഠിനംകുളത്ത് പട്ടാപ്പകൽ വീടിനുള്ളിൽ കയറി വടക്കേ പാടിക്കവിളാകത്ത് ആതിരയെ (മാളു– 30 ) കഴുത്തറുത്തു കൊലപ്പെടുത്തിയത് കിടപ്പുമുറിയിൽ വച്ചായിരുന്നെന്ന് അറസ്റ്റിലായ കൊല്ലം ദളവാപുരം നീണ്ടകര സ്വദേശി ജോൺസൺ ഔസേപ്പിന്റെ (34) മൊഴി. കഠിനംകുളത്തു നിന്നുള്ള അന്വേഷണ സംഘത്തിനാണ് ഇയാൾ മൊഴി നൽകിയത്.
തിരുവനന്തപുരം ∙ കഷായത്തിൽ കളനാശിനി കലർത്തി ഷാരോണിനു നൽകിയ ശേഷം നിഷ്കളങ്കത അഭിനയിച്ചാണ് അവസാനം വരെ ഗ്രീഷ്മ വാട്സാപ്പിൽ ചാറ്റ് ചെയ്തിരുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ഷാരോണിന്റെ ബന്ധുക്കൾ പുറത്തു വിട്ടിരുന്നു. കഷായം കുടിച്ചു ഛർദിച്ച് അവശനായി വീട്ടിൽനിന്ന് പോയ ഷാരോണിനു തൊട്ടുപിന്നാലെ ഗ്രീഷ്മ വാട്സാപ്പിൽ അയച്ച ചില സന്ദേശങ്ങളും മറുപടിയും ഇങ്ങനെ:
കൊച്ചി ∙ കൂട്ടക്കൊലയിൽ കുറ്റബോധമില്ലാതെ കൊലപാതക കുറ്റം ഏറ്റുപറഞ്ഞ് ഋതു ജയൻ. ചേന്ദമംഗലത്ത് ദമ്പതികളേയും മരുമകളേയും അടിച്ചുകൊന്ന കേസിലെ പ്രതി അയൽവാസിയായ ഋതുവിനെ ചോദ്യം ചെയ്തപ്പോൾ പ്രകടിപ്പിച്ച മാനസികാവസ്ഥ ഇതാണെന്നാണ് പൊലീസ് പറയുന്നത്. തന്റെ കുടുംബത്തെ നിരന്തരം അധിക്ഷേപിച്ചതിനാലും സഹോദരിയെക്കുറിച്ച് ജിതിൻ ബോസ് മോശമായി സംസാരിച്ചതിനാലുമാണ് കൂട്ടക്കൊല നടത്തിയതെന്നും ഇയാൾ പറയുന്നു. കൊലപാതകത്തിനു പിന്നാലെ ഇന്നലെ കസ്റ്റഡിയിലെടുത്ത ഋതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അതിനിടെ, ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജിതിൻ ബോസിന്റെ ചികിത്സക്കായി ചേന്ദമംഗലം പഞ്ചായത്ത് ധനസമാഹരണം തുടങ്ങി.
തിരുവനന്തപുരം ∙ ഏതുവിധേനയും ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ച ഗ്രീഷ്മ ഇതിനായി നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. 2021 ഒക്ടോബര്‍ മുതലാണു ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാര്‍ച്ച് 4ന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി. 2022 മേയ് മുതല്‍ വീണ്ടും ഷാരോണുമായി വീണ്ടും അടുപ്പത്തിലായി.
പത്തനംതിട്ട ∙ പതിനെട്ടുകാരിയായ വിദ്യാർഥിനിയെ കഴിഞ്ഞ 5 വർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നു പരാതി. ശിശുക്ഷേമ സമിതിയോടു പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ 40 പ്രതികൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു.
മാടക്കത്തറ ∙ വിവരാവകാശ രേഖ ലഭിക്കാൻ 3000 രൂപ കൈക്കൂലി വാങ്ങിയ മാടക്കത്തറ വില്ലേജ് ഓഫിസറെ തൃശൂർ വിജിലൻസ് പിടികൂടി . കൊടകര സ്വദേശി പോളി ജോർജ് ആണ് താണിക്കുടം ഒറയാംപുറത്ത് ദേവേന്ദ്രനിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോൾ പിടിയിലായത്. ദേവേന്ദ്രന്റെ അമ്മ ഭാരതിയമ്മയുടെ 17 സെന്റ് സ്ഥലത്തിന് പട്ടയം
‘‘നിമിഷയുടെ ശിക്ഷ നടപ്പാക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ എന്നാണ് ഞാനറിഞ്ഞത്. ആ ജീവൻ രക്ഷിക്കാനായി എല്ലാവരും സഹായിക്കണം. എന്റെ അവസാനത്തെ അപേക്ഷയാണിത്.’’ യെമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതിന്റെ പേരിൽ യെമൻ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ച, പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വാക്കുകളാണിത്. 2018ലാണ് കൊലപാതകക്കുറ്റത്തിന്റെ പേരിൽ യെമൻ നിമിഷപ്രിയയെ ജയിലിലടച്ചത്. 2023ൽ സുപ്രീം കോടതി വധശിക്ഷ ശരിവച്ചു. ഏറ്റവും ഒടുവിൽ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി ഒപ്പുവച്ചതോടെ മോചനസാധ്യതകൾക്കായി ഇനി നിമിഷപ്രിയയുടെ മുന്നിലുള്ളത് ഒരു മാസത്തോളം സമയം മാത്രം. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം സ്വീകരിച്ച് മാപ്പുനൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏകവഴി. നിമിഷപ്രിയയെ മോചിപ്പിക്കാൻ കേസിന്റെ തുടക്കം മുതൽ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിരുന്നെങ്കിലും യെമനിൽ തുടരുന്ന ആഭ്യന്തര സംഘർഷങ്ങളും ഹൂതികളുടെ ഭരണവുമാണ് സാധ്യതകൾ സങ്കീർണമാക്കിയത്. നിമിഷപ്രിയയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിക്കുമ്പോഴും, കടുത്ത ചൂഷണങ്ങൾക്കൊടുവിൽ ജീവൻ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊല ചെയ്യേണ്ടിവന്നതെന്നാണ് കുടുംബത്തിന്റെ വാദം. എന്തായിരുന്നു നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ച കേസ്? ഇനി മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ള വഴികൾ എന്തെല്ലാമാണ്?
മാനന്തവാടി∙ മധ്യവയസ്കനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടിയ കേസിലെ പ്രതികളെ വെറുതെ വിട്ടു. 2017ൽ എടവക പൈങ്ങാട്ടിരിയിലാണു ‘ദൃശ്യം മോഡൽ’ കൊലപാതകം അരങ്ങേറിയത്. നല്ലൂർനാട് വില്ലേജ് ഓഫിസ് പരിസരത്തു നിർമാണം നടക്കുന്ന വീടിനകത്തു കുഴിച്ചിട്ട നിലയിലാണ് ആശൈക്കണ്ണന്റെ മൃതദേഹം കണ്ടെത്തിയത്.
Results 1-10 of 919