Activate your premium subscription today
കാനഡ തിരഞ്ഞെടുപ്പില്‍ മുൻ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടുമെന്നായിരുന്നു 2025 ജനുവരിയില്‍ നടത്തിയ സര്‍വേ ഫലങ്ങള്‍ പറഞ്ഞത്. പിയെ പൊയ്ലീവ്രിന്റെ നേതൃത്വത്തില്‍ തീവ്ര വലതുപക്ഷക്കാരായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തുമെന്നും സര്‍വേകള്‍ പ്രവചിച്ചു. തുടര്‍ന്നാണ് നാണംകെട്ട പരാജയം മണത്ത ട്രൂഡോ, ലിബറല്‍ പാര്‍ട്ടി നേതൃപദവിയില്‍നിന്നും കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കുകയും മാര്‍ക്ക് കാര്‍ണിയെ പിന്‍ഗാമിയാക്കുകയും ചെയ്തത്. എന്നാല്‍ യുഎസിലെ ട്രംപ് ഭരണകൂടത്തിന് നന്ദി!. ട്രംപിന്റെ ഭീഷണികളെ എതിര്‍ത്തുനിന്ന കാര്‍ണിക്ക് കാനഡ ഭരണത്തുടര്‍ച്ച സമ്മാനിച്ചിരിക്കുന്നു. പക്ഷേ, കാനഡ തിരഞ്ഞെടുപ്പില്‍ കാര്‍ണിയുടെ വിജയത്തേക്കാളും പൊയ്ലീവ്രിന്റെ പരാജയത്തെക്കാളും പ്രധാനപ്പെട്ട മറ്റൊന്നുണ്ട്. ഖലിസ്ഥാന്‍ അനുകൂലിയായ നാഷനല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) നേതാവ് ജഗ്മീത് സിങ്ങിനേറ്റ പരാജയവും തുടര്‍ന്ന് പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നുള്ള രാജിയും. കഴിഞ്ഞ ഏഴു വര്‍ഷമായി കനേഡിയന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് ജഗ്മീത് സിങ്. ഈ ജഗ്മീതിനെ ഒപ്പം നിര്‍ത്താനാണ് നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ട്രൂഡോ ഇന്ത്യയ്ക്കെതിരെ വാളെടുത്തതും ഒടുവില്‍ തെളിവൊന്നും ഹാജരാക്കാനില്ലാതെ ആരോപണങ്ങള്‍ പിന്‍വലിച്ച് പിന്‍വാങ്ങിയതും. എന്നാലിപ്പോള്‍ ദേശീയ പാര്‍ട്ടി പദവി പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് എന്‍ഡിപി. ആരാണ് ജഗ്മീത് സിങ്? ജഗ്മീതിന്റെ പരാജയം ഇന്ത്യയെ എങ്ങനെ സ്വാധീനിക്കും ? കാനഡയില്‍ ജഗ്മീതിനുള്ള സ്വാധീനമെന്താണ്?
ഖലിസ്ഥാന്‍ ഭീകരന് ഹര്‍പ്രീത് സിങ് യുഎസിൽ അറസ്റ്റിൽ. മെക്സിക്കോ വഴി അനധികൃതമായി അമേരിക്കയിലെത്തിയ ഹർപ്രീതിനെ എഫ്ബിഐ പിടികൂടുകയായിരുന്നു. കലിഫോര്‍ണിയയില്‍ താമസിക്കുന്നതിനിടയിലാണ് ഹാപ്പി പാസിയ എന്ന് അറിയപ്പെടുന്ന ഹർപ്രീത് സിങ് പിടിയിലായത്. ഹർപ്രീതിന്റെ അറസ്റ്റ് എഫ്ബിഐ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചു. പഞ്ചാബില്‍ നടന്ന ഒട്ടേറെ ഭീകരാക്രമണ കേസുകളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തേടുന്ന പ്രതിയാണ് ഇയാൾ.
ന്യൂഡൽഹി ∙ ഖലിസ്ഥാൻ വിഘടനവാദികളുടെ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) യുഎസിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് യുഎസ് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡിനെ ആശങ്ക അറിയിച്ചു. ഇന്ത്യാ സന്ദർശനത്തിലെത്തിയ തുൾസി ഗബാർഡ് പ്രതിരോധ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച അര മണിക്കൂറിലേറെ നീണ്ടു.
ന്യൂഡൽഹി ∙ പ്രതിരോധ രംഗത്തെ സഹകരണത്തിനും ഇന്ത്യ– പസിഫിക് മേഖലയിലെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ ധാരണ. ഇന്ത്യ സന്ദർശിക്കുന്ന ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയിലാണു തീരുമാനം. ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ സഹകരണം, ചരക്കുനീക്കം ലളിതമാക്കൽ എന്നിവയിലും ധാരണയായി.
ന്യൂഡൽഹി∙ അമേരിക്കൻ മണ്ണിൽ ഇന്ത്യൻ താൽപര്യങ്ങൾക്കെതിരായി ഖലിസ്ഥാൻ വിഘടനവാദികൾ പ്രവർത്തിക്കുന്ന വിഷയം യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഡൽഹിയിൽ നടക്കുന്ന റെയ്സീന ഡയലോഗിൽ പങ്കെടുക്കാനെത്തിയ യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി തുൾസി ഗബ്ബാർഡുമായി തിങ്കളാഴ്ചയായിരുന്നു രാജ്നാഥ് സിങ്ങിന്റെ കൂടിക്കാഴ്ച
ന്യൂഡൽഹി ∙ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സുരക്ഷാ വലയം ഭേദിച്ചു ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നു കേന്ദ്രസർക്കാർ യുകെ സർക്കാരിനോടു വീണ്ടും ആവശ്യപ്പെട്ടു. ഇത്തരം ശക്തികളുടെ ഭീഷണിയോടു പുലർത്തുന്ന നിസ്സംഗതയാണ് സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ന്യൂഡൽഹി ∙ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു നേരെ ലണ്ടനിൽ ആക്രമണശ്രമമുണ്ടായതു കനത്ത സുരക്ഷാവീഴ്ചയെന്നു കേന്ദ്രസർക്കാർ. ഔദ്യോഗിക സന്ദർശനത്തിനിടെയുണ്ടായ സംഭവത്തിൽ യുകെയെ ഇന്ത്യ ആശങ്ക അറിയിച്ചു. ജയശങ്കറിനുനേരെ ഖലിസ്ഥാൻവാദികളാണ് ആക്രമിക്കാൻ ഓടിയടുത്തത്. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞെത്തിയ ഖലിസ്ഥാനിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
ന്യൂഡൽഹി∙ ഗുർപട്വന്ത് സിങ് പന്നുവിന്റെ നേതൃത്വത്തിലുള്ള നിരോധിത ഖലിസ്ഥാൻ തീവ്രവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ന്യൂനപക്ഷങ്ങളെയും മണിപ്പുരിലെ ജനങ്ങളെയും സ്വാധീനിച്ച് രാജ്യത്ത് വിഘടനവാദത്തിനു ശ്രമിച്ചെന്ന് കേന്ദ്രം. മുസ്ലിം, തമിഴ് വിഭാഗങ്ങളെയും മണിപ്പുരിലെ ക്രിസ്ത്യൻ വിഭാഗക്കാരെയും പ്രത്യേക രാജ്യം ആവശ്യപ്പെടാൻ സിഖ് ഫോർ ജസ്റ്റിസ് പ്രേരിപ്പിച്ചെന്ന് ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് കേന്ദ്രം പറയുന്നു. എസ്എഫ്ജെയ്ക്ക് 2020ൽ പ്രഖ്യാപിച്ച വിലക്ക് 5 വർഷത്തേക്കു കൂടി നീട്ടുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായുള്ള ട്രൈബ്യൂണൽ വിധിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ന്യൂഡൽഹി ∙ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ വിദേശ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന തരത്തിലുള്ള വാർത്തകൾ കനേഡിയൻ സർക്കാർ തള്ളി. കനേഡിയൻ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി വന്ന വാർത്തകളാണ് ഔദ്യോഗിക വൃത്തങ്ങൾ നിഷേധിച്ചത്.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റ ചടങ്ങിൽ ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നുവും പങ്കെടുത്തെന്നു റിപ്പോർട്ട്. ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പന്നു പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന പന്നുവിന്റെ വിഡിയോയെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണമില്ല.
Results 1-10 of 183