Activate your premium subscription today
റായ്പുർ∙ ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബാസ്തർ മേഖലയിലുള്ള ബിജാപുർ, കൻകർ ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. രാവിലെ ഏഴു മണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 18 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിനു സമീപം തോക്കും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു. ഒരു ജവാനും വീരമൃത്യു വരിച്ചു.
‘രാജ്യത്തെ പ്രീമിയം ട്രെയിനായ രാജധാനിയെ റാഞ്ചി!’ വൈകിട്ട് നാലോടെ ന്യൂസ് ചാനലുകളിൽ ഒരു വരി വാർത്ത ബ്രേക്കിങ് ന്യൂസായി എത്തുമ്പോൾ അതിനും മണിക്കൂറുകൾക്കു മുൻപേ ഭുവനേശ്വർ രാജധാനി എക്സ്പ്രസ് വനപ്രദേശത്തു നിശ്ചലമായിരുന്നു. 1200 യാത്രക്കാരുമായി ഒഡീഷയിലെ ഭുവനേശ്വറിൽനിന്ന് രാജ്യതലസ്ഥാനം ലക്ഷ്യമാക്കിയാണ് രാജധാനി എക്സ്പ്രസ് പുറപ്പെട്ടത്. എന്നാൽ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂരിലെ ബൻസ്ഥലയിൽ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റ് കെ. ആനന്ദ് റാവു ട്രാക്കിൽ അകലെയായി ചുവപ്പുകൊടികൾ കണ്ടത്. ഇതോടെ വേഗം കുറച്ചു. കുറച്ചുകൂടി അടുത്തേക്ക് എത്തിയപ്പോൾ കണ്ടത് ട്രാക്കിൽ വീണുകിടക്കുന്ന മരം. പിന്നീട് സംഭവിച്ചത് ഇന്ത്യയെത്തന്നെ ഞെട്ടിച്ച ഒരു അപൂർവ ‘തട്ടിക്കൊണ്ടുപോകലാ’യിരുന്നു. 2009 ഒക്ടോബറിലായിരുന്നു സംഭവം. അതിവേഗക്കാരനായ രാജധാനി പാതിവഴിയിൽ ബ്രേക്കിട്ടത് രാജ്യമൊട്ടാകെ വാർത്തയായി. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു രാജധാനി പോലെയുള്ള അതിവേഗ ട്രെയിൻ തട്ടിയെടുത്ത സംഭവം. ചമ്പലിലെ കൊള്ളക്കാരുടെ കഥ പറഞ്ഞ ബോളിവുഡ് സിനിമകളിൽ ഒട്ടേറെ തവണ കുതിരപ്പുറത്തേറി എത്തുന്ന കൊള്ളക്കാർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ തടഞ്ഞു കൊള്ളയടിക്കുന്ന രംഗങ്ങളുണ്ട്. എന്നാൽ ഇതുപോലെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച 1200 യാത്രക്കാരുടെ അവസ്ഥ എന്താവും? 2009ൽ ബംഗാളിൽ മാവോയിസ്റ്റുകൾ രാജധാനി എക്സ്പ്രസ് തട്ടിയെടുത്തത് എങ്ങനെയാണ്? അന്ത്യശാസനം നൽകി മണിക്കൂറുകളോളം യാത്രക്കാരെ തടവിൽവച്ച മാവോയിസ്റ്റുകളെ എങ്ങനെയാണ് തുരത്തിയത്? ഈ ഓപറേഷനിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചോ? വായിക്കാം ‘ഡാർക്ക് സ്റ്റോറീസി’ൽ.
റായ്പൂർ ∙ ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചെ ഇന്ദ്രാവതി നാഷനൽ പാർക്കിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ബീജാപൂർ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം. ജനുവരി 12ന് ബീജാപൂരിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് സ്ത്രീകൾ അടക്കം 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
റായ്പൂർ ∙ ഛത്തീസ്ഗഡിലെ ബിജാപുരിൽ 8 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഗംഗ്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു. രാവിലെ 8.30 ഓടെയാണ് വെടിവയ്പ്പ് ഉണ്ടായത്.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. അവസാന കനലും കെട്ടു: കേരളത്തിലെ മാവോയിസം ഇനി പഴങ്കഥ കേരളത്തിലെ വനമേഖലകളിൽ മാവോയിസ്റ്റുകൾ ഇല്ലാതായതോടെ തണ്ടർബോൾട്ടിനു പുതിയ ജോലികൾ ഏറ്റെടുക്കേണ്ടി വരും. നിലവിൽ
കൽപറ്റ∙ ഛത്തീസ്ഗഡ് – ഒഡീഷ വനത്തിൽ സുരക്ഷാ ഏജൻസികൾ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ വാർത്ത വരുമ്പോൾ േകരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാന കനൽത്തരിയും കെട്ട നിലയിലാണ്. വയനാട് ഉൾപ്പെടെയുള്ള പശ്ചിമഘട്ട മലനിരകളിൽ മാവോയിസ്റ്റുകൾ വൻ ശക്തിയായി വിലസിയിരുന്ന കാലം ഇനി പഴങ്കഥ. മലയാളിയായ അവസാനത്തെ മാവോയിസ്റ്റും കീഴടങ്ങിയതോടെയാണു രക്തരൂക്ഷിതമായ കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് അന്ത്യമായത്. മാവോയിസ്റ്റ് വേട്ട മുൻനിർത്തി രൂപീകരിച്ച തണ്ടർബോൾട്ടിന് ഇനി മറ്റു പണികൾ നോക്കേണ്ടി വരും.
റായ്പുർ/ഭുവനേശ്വർ ∙ മാവോയിസ്റ്റുകളുടെ മുതിർന്ന നേതാക്കളിലൊരാളായ ചലപതി (ജയ്റാം) ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ചലപതി അടക്കം 14 മാവോയിസ്റ്റുകളെയാണ് ഗരിയാബന്ദ് ജില്ലയിൽ മെയിൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുൽഹാദിഘട്ടിലെ കാട്ടിൽ നടന്ന ഏറ്റുമുട്ടലിൽ വധിച്ചത്. ഒഡീഷ അതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ അകലെ നടന്ന ഏറ്റുമുട്ടലിൽ 2 വനിതാ മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.
ഭുവനേശ്വർ ∙ ഛത്തീസ്ഗഡിലെ ഗാരിയാബന്ദ് ജില്ലയിലെ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സെൻട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗവും മാവോയിസ്റ്റ് നേതാവുമായ ചലപതി (ജേറാം) അടക്കമുള്ളവർ കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് വിവരം. ചലപതിയുടെ തലയ്ക്ക് ഒരു കോടി രൂപയാണ് സുരക്ഷാസേന വിലയിട്ടിരുന്നത്. കുലാരിഘട്ട് റിസർവ് വനത്തിൽ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. ഒഡിഷയിലെ നുവാപദ ജില്ലാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ ദൂരെയാണ് ഏറ്റുമുട്ടലുണ്ടായതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റായ്പുര്‍∙ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബീജാപുര്‍ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്റ്റേഷന് പരിധിയിലെ വനത്തില്‍ ഞായറാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. നക്സല്‍വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ടതായിരുന്നു
ഹൈദരാബാദ് ∙ എഒബി അഥവാ ആന്ധ്ര ഒഡീഷ ബോർഡർ– മാവോയിസ്റ്റുകളുടെ രഹസ്യ കേന്ദ്രങ്ങളെ സുരക്ഷാ സേന വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയാണ്. എഒബിയിലെ ഏറ്റവും അപകടകാരിയായ മാവോയിസ്റ്റ് നേതാവായിരുന്നു ഞായറാഴ്ച പുലർച്ചെ തെലങ്കാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാപ്പണ്ണ. പൊലീസ് രേഖകൾ പ്രകാരം 61 വയസ്സാണ് പ്രായം. പക്ഷേ മേഖലയിലെ ഏറ്റവും അപകടകാരി. ഒരു സമയത്ത് അവിഭക്ത ആന്ധ്രയയെ വിറപ്പിച്ച സിപിഐ (മാവോയിസ്റ്റ്) വിഭാഗത്തിന്റെ ഏരിയാ കമാൻഡർ. അതായിരുന്നു നന്ദു അഥവാ പാപ്പണ്ണ എന്നറിയപ്പെട്ടിരുന്ന പല്ലൊജുല പരമേശ്വര റാവു.
Results 1-10 of 115