Activate your premium subscription today
ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചത് ഭീകരത്താവളങ്ങളെക്കുറിച്ചുള്ള നിർണയക വിവരശേഖരണത്തിനു ഗുണം ചെയ്തതായി അന്വേഷണ ഏജൻസികൾ. എൻഐഎ കസ്റ്റഡിയിലുള്ള പാക്ക് വംശജനായ റാണ പാക് സൈന്യത്തിൽ ഡോക്ടറായിരുന്നു. 1990 ൽ കാനഡയിലേക്ക് കുടിയേറിയിട്ടും ലഷ്കറെ തയിബ, ഹർക്കത്തുൽ ജിഹാദി ഇസ്ലാമി, ഐഎസ്ഐഎസ് സംഘടനകളുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു.
തിരുവനന്തപുരം∙ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ മോക്ഡ്രില്‍ നടത്താനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നാളെ കേരളത്തില്‍ 14 ജില്ലകളിലും തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മോക്ഡ്രില്‍ നടത്തും. നാളെ നാലു മണിക്കാണ് മോക്ഡ്രില്‍. സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള് സംഘടിപ്പിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ 12 ദിവസത്തേക്കുകൂടി എൻഐഎയുടെ കസ്റ്റഡിയിൽവിട്ട് പ്രത്യേക കോടതി ഉത്തരവിട്ടു. 18 ദിവസത്തെ കസ്റ്റഡി ഇന്നലെ അവസാനിച്ചിരുന്നു. എൻഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അഭിഭാഷകനെ കാണാൻ റാണയെ കോടതി അനുവദിച്ചു.
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ കൊച്ചി സന്ദർശിച്ചിരുന്നുവെന്നു റിപ്പോർട്ട്. മുംബൈയും ഡൽഹിയും കേരളവും സന്ദർശിച്ചെന്നും കേരളത്തിലെത്തിയതു പരിചയക്കാരെ കാണാനായിരുന്നെന്നും റാണ മൊഴി നൽകി. വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ചവരുടെ വിലാസം ചോദ്യംചെയ്യലിൽ ക്രൈംബ്രാഞ്ചിന് കൈമാറി.
ശ്രീനഗർ∙ ഒരു വിനോദയാത്ര വിലാപത്തിൽ അവസാനിച്ചതിന്റെ കണ്ണീർച്ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലാകെ നിറയുന്നത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ മരിച്ച ഉറ്റവരുടെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്നവരുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്.
1966 ഏപ്രിൽ 20: അസമിലെ ലുംഡിങ് സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനിലുണ്ടായ സ്ഫോടനത്തിൽ 55 പേർ കൊല്ലപ്പെട്ടു.
ന്യൂഡൽഹി ∙ 2008 ലെ മുംബൈ ഭീകരാക്രമണം ഇന്ത്യയിലെ ചില ഭീകരസംഘടനകൾ നടത്തിയതാണെന്നു വരുത്തിത്തീർക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചിരുന്നതായി ഇന്റലിജൻസ് ബ്യൂറോയുടെ മുൻ സ്പെഷൽ ഡയറക്ടർ അശോക് പ്രസാദ് വെളിപ്പെടുത്തി. ഭീകരസംഘത്തിലെ അജ്മൽ കസബ് പിടിയിലായതു കൊണ്ടു മാത്രമാണ്, യഥാർഥ ഗൂഢാലോചന പുറത്തുവന്നതെന്നും പിന്നിൽ പാക്കിസ്ഥാനാണെന്നു തെളിയിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
തഹാവൂർ റാണ– ഈയൊരൊറ്റപ്പേര് ഇന്ത്യയെ ഓർമിപ്പിക്കുന്നത് 2008 നവംബർ 26ന് മുംബൈയുടെ നെഞ്ചിൽവീണ നിരപരാധികളുടെ ചോരയെയാണ്. തോർന്നു തീരാത്ത കണ്ണീരിന്റെ ഉപ്പു പുരണ്ടു നീറുന്ന, ഇനിയുമുണങ്ങാത്തൊരു മുറിവിനെയാണ്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളിലൊരാളായ തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കാനായത് രാജ്യത്തിന്റെ നേട്ടമാണ്. അതിൽ ഏറെ സന്തോഷവാനാണ് കണ്ണൂർ ജില്ലയിലെ അഴീക്കോട് കണ്ണോത്തെ പി.വി.മനേഷ്. മുംബൈയിൽ ഭീകരരെ നേരിട്ട എൻഎസ്ജി (നാഷനൽ സെക്യൂരിറ്റി ഗാർഡ്) കമാൻഡോ ടീമിലെ അംഗമായിരുന്നു മനേഷ്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യപ്രതികളിലൊരാളായ തഹാവൂർ ഹുസൈൻ റാണയെ 16 വർഷത്തിനുശേഷം ഇന്ത്യൻ നിയമത്തിനു മുന്നിലെത്തിക്കാനായത് രാജ്യത്തിന്റെ നയതന്ത്ര –നിയമ മേഖലകൾ കൈകോർത്തുനേടിയ വിജയം തന്നെയാണ്.
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ ശബ്ദ സാംപിളുകൾ ശേഖരിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). അന്വേഷണ ഏജൻസിയുടെ പക്കലുള്ള ശബ്ദരേഖയുമായി താരതമ്യം ചെയ്യാനാണിത്. ശബ്ദ സാംപിൾ ലഭിക്കണമെങ്കിൽ റാണയുടെ അനുമതി ആവശ്യമാണ്. റാണ ഇതു നിഷേധിച്ചാൽ അനുമതി തേടി എൻഐഎയ്ക്ക് കോടതിയിൽ പോകാം. സാംപിൾ നൽകാൻ വിസമ്മതിച്ചതു കുറ്റപത്രത്തിൽ രേഖപ്പെടുത്തുകയും ചെയ്യും.
Results 1-10 of 79