Activate your premium subscription today
കൊച്ചി∙ 25000 കോടി രൂപയുടെ ലഹരിമരുന്നു കേരള തീരത്തു നിന്നു പിടികൂടിയ കേസിലെ പ്രതിയായ ഇറാൻ പൗരൻ സുബൈറിനെ വിചാരണക്കോടതി വിട്ടയച്ചു. 2023ലാണ് ഇന്ത്യൻ നേവി സുബൈറിനെ പിടികൂടിയത്. കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ എൻസിബിയാണു കേസ് റജിസ്റ്റർ ചെയ്തു പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചത്. 2525 കിലോഗ്രാം രാസലഹരി പദാർഥവും പിടികൂടിയിരുന്നു.
കൊരട്ടി ∙ലോറിയിലും അകമ്പടി വന്ന കാറിലുമായി 211 കിലോഗ്രാം കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ 2021ൽ ലഹരി വിരുദ്ധ സ്ക്വാഡും കൊരട്ടി പൊലീസും പിടി കൂടിയ 5 പേർക്കു 10 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും തൃശൂർ ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിച്ചു. എൽത്തുരുത്ത് പൊന്തേക്കൻ ജോസ് (44), മണ്ണുത്തി
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി തയാറാക്കിയ റിപ്പോർട്ടുപ്രകാരം ജില്ലയിൽ ഒരു വർഷംകൊണ്ട് ലഹരിമരുന്നു വിൽപനയിലുണ്ടായ വർധന 300 ശതമാനമാണ്. പിടിക്കപ്പെട്ട കേസുകൾ മാത്രമാണ് ഈ കണക്കിൽപെടുന്നത്. പിടിക്കപ്പെടാത്തവ അവയെക്കാൾ എത്രയോ അധികമായിരിക്കും എന്നു സാമാന്യബുദ്ധികൊണ്ട് ചിന്തിക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ വർത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഒട്ടും ശുഭപ്രതീക്ഷ നൽകുന്നതല്ല ഈ റിപ്പോർട്ട്. ഇതു തിരുവനന്തപുരം റൂറൽ ജില്ലയ്ക്കു മാത്രമാണ് ബാധകമെന്നു പലരും ചിന്തിച്ചേക്കാം. പക്ഷേ, വാസ്തവം അങ്ങനെയല്ല. സംസ്ഥാനത്ത് 2024ൽ കഞ്ചാവ് പിടികൂടിയതിൽ തിരുവനന്തപുരം ജില്ല നാലാം സ്ഥാനത്തു മാത്രമാണ്. പാലക്കാട്, തൃശൂർ, കോഴിക്കോട് എന്നിവ മുന്നിലുണ്ട്. എംഡിഎംഎ വിൽപനയിലും തിരുവനന്തപുരം അങ്ങനെതന്നെ. നാലാം സ്ഥാനത്തെ വർധന 300 ശതമാനമാണെങ്കിൽ, മുകളിലെ സ്ഥാനങ്ങളിലെ വർധന എന്തായിരിക്കാം? പട്ടികയിൽ താഴെയുള്ള ജില്ലകളുടെ ഇത്തരമൊരു കണക്ക് ലഭ്യമല്ലെന്നു തോന്നുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന്റെ റിപ്പോർട്ട് മറ്റു ചില വസ്തുതകളും നൽകുന്നുണ്ട്. ലഹരിമരുന്നു വിൽപനയിൽ സ്ത്രീകൾ
കൊച്ചി∙ നാവികസേനയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് കൊച്ചി പുറംകടലിൽനിന്ന് 200 കിലോഗ്രാം ഹെറോയിൻ പിടികൂടിയ സംഭവത്തില്‍ ആറ് ഇറാന് പൗരന്മാർക്കു ശിക്ഷ. അബ്ദുൽ നാസർ, അബ്ദുൽ ഗനി, അബ്ദുൽ മാലിക് ഔസാർണി, റാഷിദ് ബാഗ്ഫർ എന്നിവരെ 12 വർഷം കഠിന തടവിനും 1,75,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. അർഷാദ് അലി, സുൈനദ് എന്നിവരെ 10 വർഷം തടവിനും 1,25,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണു പ്രതികൾക്കു ശിക്ഷ വിധിച്ചത്.
എലപ്പുള്ളി ∙ മിനിലോറിയിലും കാറുകളിലുമായി കടത്തുന്നതിനിടെ എലപ്പുള്ളിയിൽ പൊലീസ് പിടികൂടിയ സ്പിരിറ്റ് കേരളത്തിലേക്കു കൊണ്ടുവന്നതു പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള വ്യാജമദ്യ നിർമാണം ലക്ഷ്യമാക്കിയെന്നു പൊലീസ്. കൊഴിഞ്ഞാമ്പാറയിലെ തെങ്ങിൻതോപ്പിലെത്തിച്ചു കള്ളിലും മറ്റു മിശ്രിതങ്ങളിലും ചേർത്താണു വീര്യം
എലപ്പുള്ളി ∙ വ്യാജമദ്യ നിർമാണത്തിനായി ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കെത്തിച്ച 3,500 ലീറ്റർ സ്പിരിറ്റുമായി 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിത്തീറ്റച്ചാക്കുകൾക്കടിയിലും 2 കാറുകളിലുമായി ഒളിപ്പിച്ചു കടത്തിയ 100 കന്നാസ് സ്പിരിറ്റാണു പിടിച്ചത്. സംഭവത്തിൽ വണ്ണാമട ആറാംമൈൽ സ്വദേശി എസ്.ബിനു (32), കൊടുമ്പ്
അഹമ്മദാബാദ് ∙ ഗുജറാത്തിലെ പോർബന്ദർ തീരത്തുനിന്നു 2,100 കോടി രൂപയോളം വിലമതിക്കുന്ന 700 കിലോഗ്രാം മെത്താംഫെറ്റാമൈൻ ലഹരിമരുന്നു പിടികൂടി. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി), ഇന്ത്യൻ നാവികസേന, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു വൻ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തത്.
ജിദ്ദ ഇസ്ലാമിക് പോർട്ട് മുഖേന വൻ തോതിൽ ലഹരി മരുന്ന് ശേഖരം കടത്താനുള്ള ശ്രമം നാർക്കോട്ടിക് കൺട്രോൾ ഡയറക്ടറേറ്റ് പരാജയപ്പെടുത്തി.
‘ഹലോ, ഡോ. ശ്രീകാന്ത്...’ ‘യെസ്.’ ‘അയാം എസ്പി ധൻരാജ്. മുംൈബ പൊലീസ് നർക്കോട്ടിക്സ്. നിങ്ങൾ തിരുവനന്തപുരത്ത് നെടുമങ്ങാടല്ലേ താമസിക്കുന്നത്?’ ‘അതെ സാർ, എന്താ കാര്യം?’ നിങ്ങളുടെ അഡ്രസിലേക്കു വന്ന ഒരു പാർസൽ നർക്കോട്ടിക് സെൽ പിടിച്ചു. അതിൽനിന്ന് 500 ഗ്രാം MDMA കണ്ടെടുത്തിട്ടുണ്ട്.’ ‘ഇല്ല സാർ, എനിക്ക്
കുവൈത്തില്‍ ലിറിക്ക ഗുളികകള്‍ നിര്‍മിക്കുന്ന രഹസ്യ കേന്ദ്രം നാര്‍ക്കോട്ടിക് കണ്ട്രോള് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തി.
Results 1-10 of 156