Activate your premium subscription today
കൊച്ചി∙ സിനിമ മേഖലയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിർമാതാക്കളുടെ സംഘടന കൊണ്ടുവന്ന പുതിയ നിർദേശത്തിന്റെ ഭാവി തീരുമാനിക്കുക ‘അമ്മ’യുടെ നിർണായക യോഗം. കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് പുതിയ ഭാരവാഹികളെ കണ്ടെത്താനും കൂടിയാണ് അമ്മ ജനറൽ ബോഡി യോഗം വിളിച്ചിരിക്കുന്നത്. ഈ മാസം 22ന് കൊച്ചിയിൽ വച്ചാണ് ജനറല് ബോഡി. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അടക്കം ഇടപെട്ടിരിക്കുന്ന സാഹചര്യത്തിൽ ലഹരി ഉപയോഗം തടയാനുള്ള നടപടികൾ ഇനി വൈകേണ്ടതില്ല എന്ന തീരുമാനത്തിലാണ് നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുതിയ നിർദേശം അവതരിപ്പിച്ചിരിക്കുന്നത്.
ഹൈദരാബാദ്∙ ലഹരിമരുന്ന് ഇടപാടിനിടെ അറസ്റ്റിലായ യുവ വനിത ഡോക്ടർ ലഹരിക്കായി വിറ്റഴിച്ചത് ഒരു കോടിയിലേറെ രൂപയുടെ സ്വത്തെന്ന് തെലങ്കാന ആന്റി നർക്കോട്ടിക്സ് ബ്യൂറോ (ടിജിഎഎൻബി). കാൻസർ ചികിത്സാരംഗത്തെ മുൻനിര സ്വകാര്യ ആശുപത്രി ശൃംഖലയുടെ സ്ഥാപകന്റെ മകളും സിഇഒയുമായ ഡോ. നമ്രത ചിഗുരുപതി (34) ആണ് കഴിഞ്ഞദിവസം 53 ഗ്രാം കൊക്കെയ്നുമായി പിടിയിലായത്. നമ്രതയ്ക്ക് കൊക്കെയ്ൻ നൽകിയ മുംബൈ സ്വദേശി ബാലകൃഷ്ണയും പിടിയിലായി. ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.
കൊച്ചി ∙ ‘‘പൊലീസും എക്സൈസും ഇടപെടുന്നതു പോലെയാവില്ല. കുറഞ്ഞ അളവേയുള്ളൂ, ഊരിപ്പോരാം എന്നൊന്നും കരുതുകയും വേണ്ട, ചെയ്യേണ്ടത് ഞങ്ങൾ ചെയ്തുകൊള്ളാം, നിങ്ങൾ സഹകരിച്ചാൽ മതി’’- മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത സിനിമാസംഘടനാ ഭാരവാഹികൾക്കു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർ നൽകിയ മുന്നറിയിപ്പാണിത്.
മദ്യം പോലുള്ള ലഹരി ഉപയോഗം ബ്രെത്ത് അനലൈസര് പരിശോധനയിൽ തിരിച്ചറിയാനും സാധാരണ രക്തപരിശോധനയിൽ സ്ഥിരീകരിക്കാനും സാധിക്കും. എന്നാൽ രാസ ലഹരി പോലെയുള്ള മാരക മയക്കുമരുന്നുകൾ കണ്ടെത്താനും കോടതിയിൽ സമർപ്പിക്കാനും പൊലീസുൾപ്പെടെയുള്ള അധികാരികൾ മറ്റുചില രീതികളാണ് ഉപയോഗിക്കുന്നത്. കൊക്കെയ്ൻ, എംഡിഎംഎ, ഹെറോയിൻ
താനൂർ ∙ ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. എറണാകുളത്ത് ജോലി നോക്കിയിരുന്ന യുവാവ് അവിടെവച്ചാണ് ലഹരിക്കടിമപ്പെടുന്നത്. ഇതിനായി പിതാവിനോട് പണം ആവശ്യപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ അക്രമിക്കുകയായിരുന്നു.മാതാവിനെയും പ്രായം ചെന്ന
കായംകുളം∙ ബെംഗളൂരുവിൽ നിന്ന് 21 ഗ്രാം എംഡിഎംഎയുമായി സ്വകാര്യബസിൽ വന്നിറങ്ങിയപ്പോൾ പിടിയിലായ മൈനാഗപ്പള്ളി ചരുവിള കിഴക്കതിൽ ആകാശ് (23), കുന്നത്തൂർ പോരുവഴി ഇടയ്ക്കാട് തെക്ക് റീഗൽ രാജാലയത്തിൽ പുല്ലംപള്ളിൽ വീട്ടിൽ റീഗൽ രാജ്(24) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്
പാലക്കാട് ∙ വെസ്റ്റ് ബംഗാൾ സ്വദേശികളായ ദമ്പതികൾ 9.341 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി. മുർഷിദാബാദ് എൻ.മസദുൽ ഇസ്ലാം (38), ഭാര്യ റിന ബിബി (36) എന്നിവരാണു പിടിയിലായത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഒലവക്കോട് താണാവ് റെയിൽവേ മേൽപാലത്തിനു സമീപത്തു വച്ചാണ് ഇരുവരെയും പിടികൂടിയത്. ബംഗാളിൽ നിന്നാണ് പ്രതികൾ
കണ്ണൂർ ∙ പ്രണയം നഷ്ടപ്പെട്ട വേദനയിൽ ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ട വിദ്യാർഥി സുഹൃത്തിനോടു ചോദിച്ചു, ‘എടാ, ഉറങ്ങാൻ വല്ല മരുന്നും കിട്ടുമോ?’ അതായിരുന്നു തുടക്കം. ലഹരി ഉപയോഗിക്കുന്ന സുഹൃത്ത് ഒരു ഗുളിക നൽകി. ആ താൽക്കാലിക ആശ്വാസം പതിയെ ലഹരിയിലേക്കുള്ള വഴിവെട്ടി. നന്നായി പഠിച്ചിരുന്ന വിദ്യാർഥിക്കു
ആലപ്പുഴ ∙ ലഹരിമരുന്ന് ഉപയോഗത്തെത്തുടർന്നുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും വ്യാപകമായ സാഹചര്യത്തിൽ ജില്ലയിൽ എക്സൈസ് പരിശോധനകൾ കർശനമാക്കുന്നു. കഴിഞ്ഞ മാസം മാത്രം 89 ലഹരിമരുന്നു കേസുകളാണു റജിസ്റ്റർ ചെയ്തത്. ട്രെയിനുകളിലും ബസുകളിലും പരിശോധന കൂടുതൽ ശക്തമാക്കും. വൻ ലഹരി വേട്ടകളിൽ പ്രതിയുടെ 6 വർഷത്തെ
ആലപ്പുഴ∙ ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെ വിചാരണ കൂടാതെ 2 വർഷം കരുതൽതടങ്കലിൽ വയ്ക്കണമെന്ന കേന്ദ്രനിയമം കർശനമായി നടപ്പാക്കാൻ എക്സൈസ് തീരുമാനം. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് എല്ലാ ജില്ലകളിലും കണക്കെടുപ്പു തുടങ്ങി. കരുതൽതടങ്കലിലാക്കാൻ നൂറോളം പേരുടെ പട്ടിക നിലവിൽ തയാറാക്കിയിട്ടുണ്ട്. നർകോട്ടിക് നിയമത്തിൽ കർശന വ്യവസ്ഥകൾ ചേർത്ത ‘പിറ്റ്– എൻഡിപിഎസ് (പ്രിവൻഷൻ ഓഫ് ഇലിസിറ്റ് ട്രാഫിക്– നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ട് നിലവിൽ വന്നിട്ടു വർഷങ്ങളായെങ്കിലും ഇതുവരെ കർശനമാക്കിയിരുന്നില്ല. എക്സൈസിന്റെ പട്ടികയിൽ ആകെ 10 പേരാണുണ്ടായിരുന്നത്. കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ കരുതൽതടങ്കലിലായത് ഇതിൽ ഒരാൾ മാത്രം; കഴിഞ്ഞവർഷം കോട്ടയം ജില്ലയിൽ.
Results 1-10 of 170