Activate your premium subscription today
കൽപറ്റ ∙ മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപയോളം കവർച്ച നടത്തി കേരളത്തിലേക്കു കടന്ന പാലക്കാട് സ്വദേശികളെ കേരള പൊലീസ് അതിസാഹസികമായി പിടികൂടി. കുമ്മാട്ടർമേട് ചിറക്കടവ് ചിത്തിര വീട്ടിൽ നന്ദകുമാർ (32), കാണിക്കുളം കഞ്ഞിക്കുളം അജിത്കുമാർ (27), പോൽപുള്ളി പാലാനംകുറിശ്ശി സുരേഷ് (47) കാരെക്കാട്ട്പറമ്പ് ഉഷ നിവാസിൽ വിഷ്ണു (29), മലമ്പുഴ കാഞ്ഞിരക്കടവിൽ ജിനു (31), വാവുല്യപുരം തോണിപാടം കലാധരൻ (33) എന്നീ ആറു പേരെയാണ് ഹൈവേ പൊലീസും കൽപറ്റ പൊലീസിന്റെ പ്രത്യേക സ്ക്വാഡും ചേർന്നു പിടികൂടിയത്.
തൊടുപുഴ ∙ സാമ്പത്തിക തർക്കത്തെ തുടർന്നു മുൻ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ സംഭവത്തിൽ പ്രതികൾ നാലുപേരെയും ഒന്നിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്തു. കൊല്ലപ്പെട്ട തൊടുപുഴ കോലാനി സ്വദേശി ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയത് ഒന്നാംപ്രതി ജോമോന്റെ കലയന്താനിയിലെ വീട്ടിലേക്കാണെന്നു പ്രതികൾ മൊഴി നൽകി.
തൊടുപുഴ ∙ കലയന്താനിയിൽ ദേവമാതാ കേറ്ററിങ് ജോമോന്. ടിപ്പർ, മണ്ണുമാന്തി, വർക്ഷോപ് അടക്കമുള്ള ബിസിനസുകൾ ബിജുവിന്. വാഹനം നന്നാക്കാനും മറ്റുമായി വർക്ഷോപ്പിൽ ചെല്ലുമ്പോൾ ബിജുവുമായി ജോമോൻ പരിചയത്തിലായി. തുടർന്നു ബിസിനസ് പങ്കാളികളായി. ആദ്യഘട്ടത്തിൽ കുഴപ്പമില്ലാതെ പോയി. ബിസിനസിൽ കൂടുതൽ തുക ജോമോനു നിക്ഷേപിക്കേണ്ടതായി വന്നതോടെ തർക്കമായി. പാർട്നർഷിപ് പിരിഞ്ഞു. പിരിഞ്ഞപ്പോൾ അർഹതപ്പെട്ട ഷെയറോ വാഹനങ്ങളോ വസ്തുക്കളോ ലഭിച്ചില്ലെന്നു ജോമോന് പരാതിയായി.
തൊടുപുഴ ∙ പതിവായി പുലർച്ചെ ടൗണിലേക്കു പോകുന്ന സമയത്തായിരുന്നു ബിജുവിനെ തട്ടിക്കൊണ്ടുപോയത്. അതിനാൽത്തന്നെ കരുതിക്കൂട്ടിയ കൊലപാതകമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജോമോനും ക്വട്ടേഷൻ സംഘവും കുറച്ചുദിവസങ്ങളായി ബിജുവിനെ നിരീക്ഷിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.
തൊടുപുഴ ∙ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയിൽ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് എത്തിയിരുന്നതായി സൂചന. കൊലപാതകം നടത്തിയ ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള ആഷിക് ജോൺസനെ കാപ്പ കേസിലെ പ്രതിയെന്ന നിലയിൽ പിടികൂടുന്നതിനാണു പൊലീസ് എത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കലയന്താനി–ചെലവ് റോഡിലെ ഗോഡൗണിനു മുന്നിലായിരുന്നു. ഇവിടെ നിന്നാണു പറവൂർ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്.
തൃശൂർ∙ അന്തിക്കാട് താന്ന്യത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിക്കാനെത്തിയ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് അയൽവാസിയായ സ്ത്രീക്ക് ഗുരുതര പരുക്ക്. താന്ന്യം തെക്ക് കുളപ്പാടത്തിനു സമീപം കാതിക്കുടത്ത് കുട്ടന്റെ ഭാര്യ ലീല (52)യ്ക്കാണ് ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തൊട്ടടുത്തുള്ള വീട്ടിൽ ഗുണ്ടകൾ കയറി ബഹളമുണ്ടാക്കുന്നത് കേട്ടാണ് ലീലയും മകനും അങ്ങോട്ട് എത്തിയത്. ഗുണ്ടാ സംഘം മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ലീലയ്ക്ക് വെട്ടേറ്റത്. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെട്ടു.
കൊല്ലം∙ സിനിമാക്കഥയെയും വെല്ലുന്ന തിരക്കഥയാണ് സി. പാപ്പച്ചൻ കൊലപാതകത്തിനായി സരിതയും സംഘവും ആസൂത്രണം ചെയ്തത്. മൂന്നു തവണ ആസൂത്രണം പാളിയപ്പോഴാണ് സരിത ക്വട്ടേഷൻ സംഘത്തിലെ അനിമോനെയും മറ്റു ഭീഷണിപ്പെടുത്തിയതെന്നു പൊലിസ് പറയുന്നു.
കൽപറ്റ ∙ ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ് ശക്തമാക്കി പൊലീസ്. സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വാറന്റ് കേസിൽ പ്രതികളായ 11 പേർക്കെതിരെ കഴിഞ്ഞദിവസം നിയമനടപടികൾ സ്വീകരിച്ചു. 67 പേരെ കരുതൽ തടങ്കലിലാക്കി. ഓപ്പറേഷൻ ആഗിൽ ജില്ലയിൽ ആകെ ഇതുവരെ 449 പേർക്കെതിരെയാണു നടപടിയെടുത്തത്. ഒരാളെ കാപ്പ ചുമത്തി നാടുകടത്തുകയും
പുൽപള്ളി ∙ കുടകിലെ സോമവാർപെട്ടിൽ മലയാളി ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ പുൽപള്ളി സ്വദേശിയായ കർഷകൻ നടക്കുഴയ്ക്കൽ ജോസ്(77) മരിച്ചു. മാർച്ച് 17നാണ് പുൽപള്ളി, ഇരുളം സ്വദേശികളായ ക്വട്ടേഷൻ സംഘം ജോസിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയത്. കൃഷിയിടത്തിലെ വീട് തകർത്ത് ജോസിനെയും മകൻ സാബുവിനെയും
തിരുവനന്തപുരം∙ കൊലപാതക പരമ്പരകളും ബോംബ് നിർമാണവുമൊക്കെയായി നഗരത്തിൽ പൊലീസിന്റെ തലയ്ക്കു മീതേ വളർന്ന് ഗുണ്ടകൾ. ഗുണ്ടകൾ അഴിഞ്ഞാടുമ്പോഴും അമർച്ച ചെയ്യാൻ ഒരു നടപടിയുമില്ല. കരമനയിൽ യുവാവിനെ കല്ലും കമ്പുമുപയോഗിച്ച് മർദിച്ചു കൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം. മണ്ണന്തലയിൽ ഗുണ്ടകൾ ബോംബ് നിർമിച്ചു
Results 1-10 of 82