Activate your premium subscription today
ബെംഗളൂരു∙ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ കാറിൽ ബസ് ഇടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. കണ്ണൂർ കണിച്ചാർ ചെങ്ങോം സ്വദേശി കാരുചിറ അതുലിന്റെ മകൻ കാർലോ ജോ കുര്യൻ (1) ആണു മരിച്ചത്. കാർലോയുടെ സഹോദരൻ സ്റ്റീവ് (3), മാതാവ് അലീന, അലീനയുടെ മാതാവ് റെറ്റി, ബന്ധുക്കളായ ആരോൺ, ആൽഫിൻ, കാർ ഡ്രൈവർ ആന്റണി എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ചന്നപട്ടണയിൽ ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിലേക്ക് പിന്നാലെയെത്തിയ ബസ് പാഞ്ഞുകയറി പിഞ്ചുകുഞ്ഞ് മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. കണ്ണൂർ കേളകം ചെങ്ങോത്ത് കൊളക്കാട് കാരിച്ചിറയിൽ അതുൽ– അലീന ദമ്പതികളുടെ മകൻ കാർലോ ജോ കുര്യൻ (1) ആണ് മരിച്ചത്. കാർലോയുടെ മാതാവ് അലീന (33), മൂത്ത മകൻ സ്റ്റീവ് (3), അലീനയുടെ മാതാവ് റെറ്റി (57), ബന്ധുക്കളായ ആരോൺ (14), ആൽഫിൻ (16), കാർ ഡ്രൈവർ ആന്റണി (27) എന്നിവരെ ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ∙ താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ മദ്യലഹരിയിലായ ഡ്രൈവർ ഓടിച്ച ലോറിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കര സ്വദേശി റിസ ഖദീജ (14), മഴയത്ത് മരത്തിന് താഴെ നിർത്തിയ ബൈക്കിലെ യാത്രക്കാരൻ തച്ചംപൊയിൽ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42) എന്നിവർക്കാണു പരുക്കേറ്റത്.
പെൻസിൽവേനിയ∙ അമേരിക്കയിൽ പെൻസിൽവേനിയയിലെ ലങ്കാസ്റ്റർ നഗരത്തിലുണ്ടായ കാറപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു.
മയിച്ച∙ ‘മഴ ഒന്നു പെയ്തോട്ടെ, ഏതുസമയവും മലയിടിഞ്ഞു റോഡിലേക്ക് എത്താം’. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇടിച്ചുനിരത്തിയ പല കുന്നുകളുടെയും അവസ്ഥയെക്കുറിച്ച് പ്രദേശവാസികളുടെ ആശങ്കയാണിത്. 4 കുന്നുകളിൽ മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പു പണ്ടേയുള്ളതാണ്. ബേവിഞ്ച, തെക്കിൽ, വീരമലക്കുന്ന്, മട്ടലായി എന്നീ കുന്നുകളിൽ മണ്ണെടുത്തത് അശാസ്ത്രീയമാണെന്ന് കണ്ടെത്തിയ ജിയോളജിസ്റ്റ് സംഘം പരിഹാര പ്രവർത്തനങ്ങൾ അപ്രായോഗികമാണെന്നും വിലയിരുത്തിയിരുന്നു.
മാവേലിക്കര∙ മഴയത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മാവേലിക്കര പ്രായിക്കര കുന്നിൽ വീട്ടിൽ പരേതനായ കാർത്തികേയന്റേയും സുമയുടേയും മകൻ കലേഷ് കാർത്തികേയൻ (31) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 12.10ന് മാവേലിക്കര കുടുംബ കോടതിക്ക് സമീപമായിരുന്നു അപകടം.
ആലപ്പുഴ∙ വേദന തണുത്തുറഞ്ഞ മനസ്സുമായി രണ്ട് അമ്മമാർ ഇന്നലെ വീണ്ടും ആലപ്പുഴ ഗവ.മെഡിക്കൽ കോളജിന്റെ പടികൾ ചവിട്ടി; കഴിഞ്ഞ ഡിസംബറിൽ കളർകോട് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ എംബിഎസ് വിദ്യാർഥികളായ മക്കളുടെ ഓർമകളുമായി.ഈ കുട്ടികളുടെ കുടുംബത്തിന് ആരോഗ്യ സർവകലാശാലയുടെ ധനസഹായം കൈമാറുന്ന ചടങ്ങാണു നടന്നത്. അമ്മമാരുടെ ദുഃഖത്തിൽ, വേദിയിൽ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
കുറവിലങ്ങാട് (കോട്ടയം) ∙ കൂത്താട്ടുകുളം - പാലാ റോഡിൽ താമരക്കാട് ഷാപ്പുംപടിയിൽ നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. ലോട്ടറി വിൽപനക്കാരനായ മൂവാറ്റുപുഴ പണ്ടപ്പിള്ളി തോട്ടക്കര പുതുമന കുന്നത്ത് മാത്യു (66) ആണ് മരിച്ചത്.
പനമരം∙ മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ കണിയാമ്പറ്റ സ്വദേശി മനീഷിനെതിരെയാണ് (34) കേസെടുത്തത്. അഞ്ചുകുന്ന് കൂളിവയലിലായിരുന്നു അപകടം. ഇന്നലെ രാത്രി ഏഴു മണിയോടെ മനീഷ് ഓടിച്ച കാർ കൂളിവയലിൽ
പനമരം∙ ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് രണ്ട് വാഹനങ്ങൾക്കു കേടുപാടുണ്ടായി.ഇന്നലെ രാത്രി എട്ടരയോടെ കൂളിവയൽ ടൗണിലാണ് കണിയാമ്പറ്റ സ്വദേശിയും ജയിൽ വകുപ്പ് ഉദ്യോഗസ്ഥനുമായ മനീഷ് വാഹനാപകടം ഉണ്ടാക്കിയത്. ഇദ്ദേഹം മദ്യലഹരിയിലായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ടൗണിൽ നിർത്തിയിട്ട പീച്ചങ്കോട് സ്വദേശി
Results 1-10 of 7169