Activate your premium subscription today
ചെന്നൈ ∙ജോലി കഴിഞ്ഞ് മടങ്ങിയ മലയാളി ഐടി ജീവനക്കാരിയെ ആക്രമിച്ചു പരുക്കേൽപിച്ച ഹോട്ടൽ തൊഴിലാളി പിടിയിലായി. സംശയ സാഹചര്യത്തിൽ ഒരാൾ പിന്തുടരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് യുവതിയെ ആക്രമിച്ചത്. വായ പൊത്തി റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യുവതി അക്രമിയുടെ കൈ കടിച്ചു മുറിച്ചു. യുവതിയുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും അക്രമി കടന്നുകളഞ്ഞു.
കോഴിക്കോട് ∙ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ ശിക്ഷിച്ച് കോടതി. കോഴിക്കോട് പുതുപ്പാടി എലോക്കര സ്വദേശി കുന്നുമ്മല്‍ വീട്ടില്‍ മുസ്തഫ(52)യെയാണ് 20 വര്‍ഷം കഠിന തടവിനും 32,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി കെ.നൗഷാദലിയാണ് േകസിൽ വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിന്‍ ഹാജരായി
തളിപ്പറമ്പ്∙ 15 കാരിയെ പീഡിപ്പിച്ച 17 കാരനെതിരെ പൊലീസ് കേസെടുത്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. പെൺകുട്ടിയും ആൺകുട്ടിയും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്.
ഹൈദരാബാദ്∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28കാരി അറസ്റ്റിൽ. ജൂബിലി ഹിൽസിൽ വീട്ടു ജോലിക്കാരിയായ യുവതിയാണ് ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനായ 17കാരനെ പീഡിപ്പിച്ചത്. പോക്സോ വകുപ്പു പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഒരേ ക്വാർട്ടേഴ്സിലാണ് പ്രതിയായ യുവതിയും
കടുത്തുരുത്തി മധുരവേലി ഇൻഫന്റ് ജീസസ് ദേവാലയത്തിലെ അൾത്താരയ്ക്കരികിൽ ഉരുകിയൊലിച്ച മെഴുകുതിരി പോലെ ആ യുവതി നിന്നു. ഉള്ളിൽ കനലെരിയും ധൂപക്കുറ്റി പോലെ ജോമോനും സമീപത്തുണ്ടായിരുന്നു. അവിടെക്കൂടിയിരുന്ന വിശ്വാസികൾക്കു മുന്നിൽ അവൾ വിറയാർന്ന ചുണ്ടുകളോടെ മാപ്പിരന്നു, ജോമോനോട്, ഭാര്യയോട്. ‘അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റിനു മാപ്പ് ചോദിക്കുന്നു’.
കോട്ടയം ∙ 2017 ഡിസംബർ. വീട്ടിൽ സന്ധ്യാപ്രാർഥനയ്ക്കു ശേഷം കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനിരുന്നതാണ് കോട്ടയം ആയാംകുടി സ്വദേശി ജോമോൻ. പെട്ടെന്നാണ് വീട്ടിലേക്ക് പൊലീസുകാർ എത്തിയത്. ബലമായി പിടിച്ചു കൊണ്ടു പോകുമ്പോൾ, എന്താണു കാര്യമെന്ന് അന്വേഷിച്ചെങ്കിലും സ്റ്റേഷനിലെത്തിച്ച ശേഷമാണ് തൻ്റെ പേരിലുള്ള കേസ് എന്താണെന്ന് ജോമോൻ അറിഞ്ഞത് - സ്വന്തം പാരാമെഡിക്കൽ സ്ഥാപനത്തിലെ വിദ്യാർഥിനിയെ നഴ്സിങ് പരിശീലനത്തിന് കൊണ്ടുപോയപ്പോൾ പീഡിപ്പിച്ചു. അതുകേട്ട് തകർന്നു പോയ ജോമോന് എന്തു പറയണമെന്നു പോലും അറിയാതായി. മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യമായിരുന്നു അത്.
തിരുവനന്തപുരം∙ ഷൂട്ടിങ്ങിനിടെ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. ഇത്തരം പ്രവണതകള്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
നെയ്യാറ്റിൻകര ∙ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബാങ്കിലെ ജീവനക്കാരൻ വിഴിഞ്ഞം ചപ്പാത്ത് സ്വദേശി സുരേഷ് കുമാറിനെ കോടതി റിമാൻഡ് ചെയ്തു. അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈ ജീവനക്കാരനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഇയാൾക്കെതിരെ
കോഴിക്കോട്∙ നല്ലളത്ത് പത്താം ക്ലാസ് വിദ്യാർഥിയായ പതിനഞ്ചുകാരിയെ സമപ്രായക്കാരായ ആൺകുട്ടികൾ ചേർന്ന് പീഡനത്തിന് ഇരയാക്കി. കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനഞ്ചും പതിനാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികള്‍ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡനദൃശ്യം മറ്റൊരു പതിനാലുകാരൻ ഫോണിൽ പകർത്തിയതായും പെൺകുട്ടി കൗൺസലിങ്ങിനിടെ പറഞ്ഞു.
പത്തനംതിട്ട ∙ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. 108 ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 1,08,000 രൂപ പിഴയും അടയ്ക്കണം. നൗഫൽ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ബലാത്സംഗം , തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വർഷമായി വിചാരണത്തടവിലുള്ള ഇയാൾ മുൻപും വധശ്രമക്കേസിൽ പ്രതിയാണ്.
Results 1-10 of 574