Activate your premium subscription today
കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു തിക്കിലും തിരക്കിലും 2 മരണം, കോട്ടയം നഴ്സിങ് കോളജിലെ റാഗിങ് കേസിൽ കൂടുതൽപ്പേരിൽനിന്ന് മൊഴിയെടുക്കുമെന്ന് പൊലീസ് തുടങ്ങി നിരവധി വാർത്തകളാൽ നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. സതീശനെ സ്പീക്കര്‍ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണവും ബഹളവും, ടിപി കേസ് പ്രതികൾക്ക് സർക്കാർ വക 1000 ദിവസം പരോൾ, പുതിയ ആദായനികുതി ബിൽ ധനമന്ത്രി ലോക്സഭയിൽ വച്ചു തുടങ്ങിയവയായിരുന്നു മറ്റു ചില വാർത്തകൾ. ഈ വാർത്തകൾ ഒരിക്കൽ കൂടി വായിക്കാം.
തിരുവനന്തപുരം ∙ ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികള്‍ക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതൽ നല്‍കിയത് 1000 ദിവസത്തെ പരോള്‍. ആറു പ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോള്‍ അനുവദിച്ചുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ
വടകര∙ പി.കെ.ദിവാകരനെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതോടെ മണിയൂരിൽ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവർത്തകർ. ഇന്നലെ വൈകിട്ട് പി.കെ.ദിവാകരനെ അനുകൂലിച്ച് മണിയൂർ ഹൈസ്കൂൾ – പാലയാട് ക്ഷേത്രം പരിസരത്ത് സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയത്, നേതൃത്വത്തിനു വലിയ തലവേദനയായിരിക്കുകയാണ്. ഒഞ്ചിയത്തുണ്ടായതിനു സമാനമായ വിഭാഗീയ പ്രശ്നങ്ങളിലേക്കു പോകാനിടയുള്ള സംഭവങ്ങളാണ് മണിയൂരിൽ അരങ്ങേറുന്നത്.
വടകര∙ കെ.കെ.രമയുടെ കൈ പിടിച്ച് അഭിനന്ദ് വിവാഹ മണ്ഡപത്തിലേക്കു കടന്നുവന്നപ്പോൾ നിറഞ്ഞമനസ്സോടെ അതിഥികൾ ഒപ്പം നിന്നു. കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎൽഎയുടെയും മകൻ ആർ.സി.അഭിനന്ദും റിയ ഹരീന്ദ്രനും തമ്മിലുള്ള വിവാഹത്തിനു രാഷ്ട്രീയ, പൊതുരംഗത്തെ പ്രമുഖരാണു സാക്ഷ്യം വഹിച്ചത്.
കൊച്ചി ∙ പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ എ.പീതാംബരനെ കാണാൻ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി എം.കെ.സുനിൽകുമാർ (കൊടി സുനി) കോടതി വരാന്തയിൽ കാത്തുനിന്നു. ഇന്നലെ ഫസൽ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതാണു കൊടി സുനി.
കോഴിക്കോട് ∙ കൊലപാതകികളെ പരസ്യമായി തള്ളിപ്പറയുക; അതേസമയം, പണവും നിയമസഹായവും നൽകി പിന്തുണയ്ക്കുക. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ അതേ നിലപാടാണ് പെരിയ കേസിലും സിപിഎം ആവർത്തിച്ചത്. എന്നിട്ടും നേതാക്കൾ അടക്കമുള്ളവരെ രക്ഷിച്ചെടുക്കാൻ കഴിയാതിരുന്നത് ഇരട്ടത്താപ്പിനുള്ള കനത്ത പ്രഹരമായി. പെരിയ ഇരട്ടക്കൊലക്കേസിലും ടിപി വധക്കേസിലും പാർട്ടിക്കാർ ശിക്ഷിക്കപ്പെട്ടപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറിമാർ ഒരേ വിശദീകരണമാണു നൽകിയത്. ‘പാർട്ടി ഗൂഢാലോചന നടത്തിയിട്ടില്ലെന്നു തെളിഞ്ഞു’ എന്ന്. അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനും ഇന്നത്തെ സെക്രട്ടറി എം.വി.ഗോവിന്ദനും ഒരേ വാചകങ്ങൾ ആവർത്തിക്കുമ്പോൾ ‘ഇവരൊന്നും പാർട്ടിയല്ലെങ്കിൽ പിന്നെ ആരാണു പാർട്ടി?’ എന്ന ചോദ്യവും ആവർത്തിക്കപ്പെടുന്നു.
തലശ്ശേരി ∙ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന കൊടിസുനിക്ക് പരോൾ ലഭിച്ചത് ഇയാൾ രണ്ടാംപ്രതിയായ ഇരട്ടക്കൊലക്കേസിൽ വിചാരണ തുടങ്ങാനിരിക്കെ. ബിജെപി–ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മൽക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29) എന്നിവർ കൊല്ലപ്പെട്ട കേസിന്റെ വിചാരണ 22ന് ആണ് ആരംഭിക്കുക. 2010 മേയ് 28ന് രാവിലെ 11ന് ന്യൂമാഹി പെരിങ്ങാടി റോഡിൽ കല്ലായിയിലായിരുന്നു കൊലപാതകം. ഒരു കേസിൽ മാഹി കോടതിയിൽ ഹാജരായി തിരിച്ചുപോകുമ്പോൾ ബൈക്ക് തടഞ്ഞ് രണ്ടുപേരെയും സമീപത്തെ ആടുവളർത്തു കേന്ദ്രത്തിൽ ഓടിച്ചുകയറ്റി ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നെന്നാണ് കേസ്.
കൊച്ചി∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് ജാമ്യം അനുവദിച്ച തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊടി സുനിയെ പരോളിൽ വിടാൻ പൊലീസ് റിപ്പോർട്ട് ലംഘിച്ചാണു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. അതിനു മനുഷ്യാവകാശ കമ്മിഷന്റെ പേര് ഉപയോഗിച്ചിരിക്കുകയാണ്.
കണ്ണൂർ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലയ്ക്ക് കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിനു ശുപാർശ ചെയ്തിട്ടുണ്ട്. കോവിഡ് കാലത്തുപോലും പരോൾ നൽകിയിരുന്നില്ലെന്നും ആറു
കോട്ടയം∙ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഇഷ്ടാനുസരണം പരോൾ. ജയിലിൽ ആവശ്യത്തിനു സ്വാതന്ത്ര്യവും. ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈൽ ഫോണുമെല്ലാം പ്രതികൾക്ക് എപ്പോഴും ലഭിക്കുന്നുണ്ട്. ആരോപണങ്ങളെ തുടർന്ന് ജയിൽ മാറ്റിയിട്ടും സൗകര്യങ്ങൾ തുടരുന്നു. അനൂപ്, മനോജ്, സിജിത്ത്, റഫീഖ്, മനോജൻ, കെ.സി.രാമചന്ദ്രൻ, കുഞ്ഞനന്തൻ, ഷാഫി, ഷിനോജ്, രജീഷ്, സുനിൽകുമാർ (കൊടി സുനി) എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ.
Results 1-10 of 173