Activate your premium subscription today
‘‘സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളർന്നു വന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ അവർ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്’’. കലോത്സവം തുടങ്ങുന്നതിന് ദിവസങ്ങൾക്കു മുൻപ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നടത്തിയ ഈ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. നൃത്തം പഠിപ്പിക്കാൻ ഇത്രയും പണം വേണമെന്നും വേണ്ടായെന്നും അഭിപ്രായങ്ങൾ ഉയർന്നു. വെറും 10 മിനിറ്റല്ലേ എന്നാണ് മന്ത്രി ചോദിച്ചത്. 10 മിനിറ്റിനെന്താ വിലയില്ലേ എന്നാണ് നൃത്തപരിശീലകർ തിരിച്ചു ചോദിക്കുന്നത്. അവർക്കത് ചോദിക്കാനുള്ള അവകാശമുണ്ട്. കാരണം കലോത്സവത്തിലെ സുപ്രധാന മത്സര ഇനങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയവയ്ക്കെല്ലാം 10 മിനിറ്റാണ് സമയം അനുവദിച്ചിരിക്കുന്നത്. ആ 10 മിനിറ്റിൽ കഴിവു മാത്രമല്ല കാശും ഏറെ ഇറക്കിയാൽ മാത്രമേ മികച്ച ഗ്രേഡ് കയ്യിലെത്തുകയുള്ളൂ. സുന്ദരിയായി അണിഞ്ഞൊരുങ്ങി വേദിയിലെത്താൻ ഓരോ വിദ്യാർഥിയും എത്ര രൂപയാണ് മുടക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ പണം മാതാപിതാക്കളും സ്കൂളുകളും എങ്ങനെയാണ് കണ്ടെത്തുന്നതെന്നും? യഥാർഥത്തിൽ ഒരു നർത്തകിക്ക് സ്കൂള് കലോത്സവത്തിനു വേണ്ടി ചെലവാക്കേണ്ടി വരുന്നത് എത്ര രൂപയാണ്? തിരുവനന്തപുരത്തെ സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലൂയൊന്നു നടന്നാൽ കിട്ടും അതിന്റെ ഉത്തരം. എവിടെയും പണത്തിന്റെ കണക്കുകളാണ്. നൃത്ത വേദികളിൽ വാരിയെറിയുന്ന ആ പണത്തിന്റെ യഥാർഥ കണക്കെന്താണ്?
ബെംഗളൂരു ∙ കർണാടകയിലെ ബിജെപിയുടെ യുവനേതൃമുഖവും ബെംഗളൂരു സൗത്തിൽനിന്നുള്ള എംപിയുമായ തേജസ്വി സൂര്യയുടെ വിവാഹിതനാകുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ, വധു ശിവശ്രീ സ്കന്ദപ്രസാദും വാർത്തകളിൽ നിറയുന്നു. ചെന്നൈ സ്വദേശിനിയായ ശിവശ്രീ അറിയപ്പെടുന്ന കർണാടക സംഗീതജ്ഞയും ഭരതനാട്യം നർത്തകിയും പിന്നണിഗായികയുമാണെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രശസ്തയായത് ചലച്ചിത്രതാരം ശോഭനയുമായുള്ള മുഖസാദൃശ്യം കൊണ്ടാണ്. മാർച്ച് നാലിനാണ് തേജസ്വിയുടെയും ശിവശ്രീയുടെയും വിവാഹമെന്നാണ് വിവരം. മണിരത്നം ചിത്രം പൊന്നിയിൽ സെൽവന്റെ കന്നഡ പതിപ്പിൽ പാടിയിട്ടുണ്ട് ശിവശ്രീ.
കൊച്ചി ∙ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 പേർ ചേർന്ന് കലൂർ സ്റ്റേഡിയത്തിൽ അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോർഡിലേക്ക്. 10,176 നർത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ റെക്കോർഡ്.
മുടിയിൽ സൂര്യനെയും ചന്ദ്രനെയും അണിഞ്ഞ് ചുവടുവച്ച്, ഭരതനാട്യത്തെ ലോകത്തിനു മുന്നിൽ സൂര്യപ്രഭയോടെ അവതരിപ്പിച്ച നർത്തകി. ആ ഭാവ–താള–രാഗ–ലയങ്ങൾക്കു പുതുവ്യാഖ്യാനമെഴുതുന്ന കലാകാരി, ഡോ. ജാനകി രംഗരാജൻ. നൃത്യനികേതനെന്ന തന്റെ നൃത്ത വിദ്യാലയത്തിലൂടെ ഇന്ത്യൻ ക്ലാസിക് കലകളെ വിദേശത്തും പ്രശസ്തമാക്കിയ നൃത്താധ്യാപിക കൂടിയായ അവർക്കു പറയാനിത്രമാത്രം; അവസാന ശ്വാസം വരെ നൃത്തത്തിലലിയണം. നാലാം വയസ്സിൽ പാട്ടിയുടെ കൈ പിടിച്ചു ഭരതനാട്യ ലോകത്തെത്തിയ അവർ നാൽപതു വർഷത്തിലേറെയായി കീഴടക്കിയ വേദികളേറെ. നടനമാമണി, ഒറീസ നൃത്ത ശിരോമണി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്, അസോസിയേഷൻ ഓഫ് ഭരതനാട്യം ആർടിസ്റ്റ്സ് ഓഫ് ഇന്ത്യയിൽ അംഗമായ ജാനകി ‘മനോരമ ഓൺലൈൻ പ്രീമിയത്തോട്’ മനസ്സുതുറന്നപ്പോൾ
കോട്ടയം ∙ സഹോദയ സിബിഎസ്ഇ കലോത്സവത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡോടെ ഒന്നാം സമ്മാനം നേടി നിരഞ്ജന ശ്രീരാജ്. കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ നിരഞ്ജന ശ്രീരാജ്, കോട്ടയം കഞ്ഞിക്കുഴി ശ്രീഭവനിൽ കെ.ശ്രീരാജ് – സ്മിത ശ്രീരാജ് ദമ്പതികളുടെ മകളാണ്. ആർഎൽവി പ്രദീപ് കുമാർ, കലാക്ഷേത്ര ചിത്ര പ്രദീപ് എന്നിവരിൽ നിന്നാണ് നൃത്തം അഭ്യസിക്കുന്നത്.
സുള്ള്യ ∙ നാലായിരത്തോളം വിദ്യാർഥികൾക്ക് ഭരതനാട്യം പഠിപ്പിച്ചു. രണ്ടായിരത്തിലധികം വേദികളിൽ ഭരതനാട്യം അവതരിപ്പിച്ചു. ഇങ്ങനെ ഭരതനാട്യവും, നൃത്തവും പ്രാണവായു പോലെ കൊണ്ടു നടക്കുന്ന ഡോ.ചേതന രാധാകൃഷ്ണ ഭരതനാട്യം കലയെ ജീവിതസപര്യയാക്കിയ കലാകാരിയാണ്. സുള്ള്യ കനകമജലു പി.എം.രാധാകൃഷ്ണന്റെ ഭാര്യയായ ഡോ.ചേതന
കലിഫോർണിയയിൽ ഫോൾസോമിലുള്ള ഹാരിസ് സെന്റർ തിയറ്ററിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ വംശജയായ വർഷിണി നഗം. എൻആർഐ ഹൈസ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ് വർഷിണി.
ഇന്ദ്രനീലശോഭയുള്ള വേഷവും ഭാവസാന്ദ്ര മുദ്രകളും. ചൈനീസ് ബാലികയുടെ ഭരതനാട്യം അരങ്ങേറ്റത്തിനു പാട്ടും പിന്നണിയും അതിലേറെ വാത്സല്യവുമായി ലീല സാംസൺ ഉൾപ്പെടെ പ്രമുഖർ. ഇന്ത്യയുടെ സ്വന്തം ഭരതനാട്യം പഠിച്ച ചൈനീസ് ബാലികയ്ക്കാണ് ചൈനയിൽ ഞായറാഴ്ച ഗംഭീര അരങ്ങേറ്റം നടന്നത്.
ന്യൂഡൽഹി ∙ പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി (84) അന്തരിച്ചു. അനാരോഗ്യം മൂലം ചികിൽസയിലായിരുന്ന യാമിനിയുടെ അന്ത്യം ഡൽഹി അപ്പോളോ ആശുപത്രിയിലായിരുന്നു. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും അസാമാന്യ പ്രതിഭയുള്ള യാമിനി കൃഷ്ണമൂർത്തിയെ 1968 ൽ പത്മശ്രീ (1968), പത്മഭൂഷൺ (2001), പത്മവിഭൂഷൺ (2016) എന്നീ
മനാമ ∙ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കുമൊന്നും പ്രായം ഒരു തടസ്സമേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥ. ബഹ്റൈനിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി ചന്ദ്രമോഹനന്റെ ഭാര്യ പ്രസന്നാ ചന്ദ്രമോഹൻ ആണ് വൈകിയ വേളയിലും തന്റെ ഭരതനാട്യ അരങ്ങേറ്റം എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. പൂനയിൽ ദീർഘകാലം
Results 1-10 of 26