Activate your premium subscription today
ബ്രിസ്ബെന് ∙ പെരുമ്പാവൂർ സ്വദേശിനിയായ ലക്ഷ്മി ബാലചന്ദ്രന് നൃത്തം ജീവവായുവാണ്. വിവാഹത്തോടെ ഓസ്ട്രേലിയയിലേക്ക് ജീവിതം പറിച്ചു നട്ടതോടെ ചിലങ്കയണിയാനുള്ള അവസരമില്ലാതെ ലക്ഷ്മിക്ക് ജീവിക്കേണ്ടി വന്നത് നാലു വർഷക്കാലം. പക്ഷേ നഴ്സിങ് ജോലിക്കിടയിലും നർത്തകിയായി ജീവിക്കുകയെന്ന സ്വപ്നം ഉപേക്ഷിക്കാൻ ലക്ഷ്മി തയാറായില്ല.
പട്ന∙ ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. നൃത്തം ചെയ്തില്ലെങ്കിൽ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുമെന്നും തേജ് പ്രതാപ് ഭീഷണിപ്പെടുത്തി. തുടർന്ന് തേജ് പ്രതാപിന്റെ നിർദേശത്തിൽ പൊലീസുകാരൻ തേജ് പ്രതാപിന്റെ പട്നയിൽ വസതിയിൽ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച പാർട്ടി പ്രവർത്തകർക്കൊപ്പം തന്റെ വസതിയിലാണ് തേജ് പ്രതാപ് ഹോളി ആഘോഷിച്ചത്.
കൊടുംകാട്ടിൽ നളൻ ഉപേക്ഷിച്ച ദമയന്തിയായി കലാമണ്ഡലം പ്രഷീജ ഗോപിനാഥ് എന്ന മോഹിനിയാട്ടം നർത്തകി അരങ്ങിൽ വിലപിക്കുമ്പോൾ ഉള്ളൊന്നു പിടയും. കഥയുടെ ഒടുവിൽ ദമയന്തിയും നളനും ഒരുമിക്കും; എന്നാൽ പ്രഷീജയ്ക്കൊപ്പം പ്രിയതമനില്ല. ഭർത്താവെഴുതിയ വരികളിലെ കഥാപാത്രങ്ങളായി ജീവിക്കുമ്പോൾ മനസ്സിൽ മാത്രമാണ് അദ്ദേഹം ഉള്ളത്. ഇരിങ്ങാലക്കുട സ്വദേശിനി പ്രഷീജയ്ക്ക് നൃത്തവും നൃത്യവും നാട്യവുമാണു പ്രാണൻ. 30 വർഷമായി നൃത്തത്തിലലിഞ്ഞ ജീവിതം. എട്ടാംവയസ്സിൽ ഭരതനാട്യത്തിലൂടെ ചുവടുകൾവച്ച് എട്ടാം ക്ലാസ് മുതൽ കലാമണ്ഡലത്തിൽ നിന്ന് നൃത്തപഠനം. 15–ാം വയസ്സിൽ അരങ്ങേറ്റം. ഭരതനാട്യവും കുച്ചിപ്പുഡിയും പരിശീലിച്ച പ്രഷീജയുടെ ചുവടുകൾക്ക് മോഹിനിയാട്ടത്തിന്റെ ലാസ്യതാളം കൈവന്നത് 1998 മുതലായിരുന്നു. കഥകളി കലാകാരൻ കലാനിലയം ഗോപിനാഥനുമായി ആ വർഷമായിരുന്നു വിവാഹം.
'ഒന്നുമില്ലാതെയാണ് തുടങ്ങിയത്, പൂജ്യത്തിൽ നിന്ന്. അമ്പല പറമ്പിലും പൂര പറമ്പിലും സ്റ്റേജ് പരിപാടികൾ ചെയ്തു. അവിടെ നിന്നും റിയാലിറ്റി ഷോകളിലേക്ക്. അതിൽ അവസാനത്തേതായിരുന്നു ഡി 4 ഡാൻസ്'. നൃത്തത്തോടുള്ള അഭിനിവേശത്തിനപ്പുറം തന്നെ താനാക്കി മാറ്റിയ നൃത്തത്തെ ജനകീയമാക്കാനുള്ള ശ്രമത്തിന് സുഹൈദ് കുക്കു നൽകിയ
നൃത്തവും സംഗീതവും നാടകീയതയും ഒത്തു ചേര്ന്ന ദൃശ്യവിസ്മയം ‘ഹംസധ്വനി’ പ്രേക്ഷകരിലേക്ക്. തെരേസാ രാജ്യത്തെ ഒരു പ്രഭുകുടുംബത്തിലുള്ള മായയുടേയും അവളുടെ അസൂയക്കാരിയായ സഹോദരി ലീലയുടെയും കഥ പറഞ്ഞ നൃത്തശിൽപ്പം, വ്യാഴാഴ്ച രാവിലെ ഒൻപതു മുതൽ മനോരമ ഓൺലൈനിലൂടെയാണ് വെബ് കാസ്റ്റ് ചെയ്യുന്നത്. മോഹിനിയാട്ടം,
കൃഷ്ണനായി കുഞ്ഞുമകൾ വേദിയിൽ നിറഞ്ഞാടിയതിന്റെ വിഡിയോ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഗുരുവായൂരിൽ മകൾക്കൊപ്പം ചുവടു വെച്ചതിന്റെ മനോഹര ചിത്രങ്ങൾ കൂടി പങ്കുവെച്ചിരിക്കുകയാണ്. 'ഗുരുവായൂർ ഡയറീസ് - യശോദ - കൃഷ്ണ നിമിഷം പുനരാവിഷ്കരിക്കുന്നു' എന്ന
സിഡ്നി ∙ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക സംഗീത – നൃത്ത വിഡിയോ 'സ്റ്റെപ്സ് ഓഫ് യൂണിറ്റി' അവതരിപ്പിച്ച് സിഡ്നിയിലെ ഇന്ത്യൻ കലാകാരന്മാർ.
കൊച്ചി∙ മലയാളം ഫ്രീ സ്റ്റൈൽ റാപ്പിനൊത്ത് താളം ചവിട്ടി യുവാക്കൾ. റാപ്പർമാരുടെ കൂട്ടായ്മയായ പള്ളിക്കൂടം ബാൻഡ്, റാപ്പർ എം സി മാലാഖ, റാപ്പർ കൊളാപ്സ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത സന്ധ്യ കാണികൾക്ക് പുത്തൻ അനുഭവമായി. പനമ്പിള്ളി സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ഡാൻസ് കൊച്ചി പരിപാടിയിൽ നൂറ് കണക്കിന്
നന്മതിന്മയുടെ പ്രതീകങ്ങളാണ് ഇവരുടെ ലോകം. ‘ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും, മറുപകുതി പ്രജ്ഞയിൽ കരിപൂശിയ വാവും’ എന്ന് കവി പാടിയതുപോലെ ഈ സങ്കല്പ്പ ലോകമാണ് ‘ഹംസധ്വനി’.
ഉണ്ണിക്കണ്ണനായി വേദിയിൽ നിറഞ്ഞാടി നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ ഇളയ മകൾ ഐശ്വര്യ. പക്കമേളക്കാർക്കൊപ്പം അമ്മ ദിവ്യ ഉണ്ണിയും ചേർന്നതോടെ ഒരു അസുലഭനിമിഷമായിരുന്നു പിറന്നു വീണത്. അമ്മ ദിവ്യ ഉണ്ണിയുടെ കൈ പിടിച്ചാണ് കുഞ്ഞ് ഐശ്വര്യ വേദിയിലേക്ക് എത്തിയത്. ഗുരുവിൽ നിന്ന് ഏറ്റുവാങ്ങിയ ചിലങ്ക ആദ്യം
Results 1-10 of 178