Activate your premium subscription today
യക്ഷ-കിന്നര-ഗന്ധർവന്മാരെ പോലെ ദേവഗായകരാണു പുരാണങ്ങളിലെ വിദ്യാധരന്മാർ. മറ്റുള്ളവരെ ആകർഷിക്കാനും മനസ്സുവായിച്ചെടുക്കാനും സംഗീതത്തിലൂടെ സന്തോഷിപ്പിക്കാനും സിദ്ധിയുള്ളവർ. തൃശൂരിലെ ആറാട്ടുപുഴ ദേശത്ത് 1945 മാർച്ച് 6ന് പറതൂക്കംപറമ്പിൽ ശങ്കരനും തങ്കമ്മയ്ക്കും ഒരു ഉണ്ണിപിറന്നപ്പോൾ ഈ കഥയറിയാതെ അച്ഛൻ ഇട്ട പേരും അതായിരുന്നു-വിദ്യാധരൻ. പക്ഷേ, സംഗീതം ആ പേരിനെ യാഥാർഥ്യമാക്കി. കെ.രാഘവൻ, വി.ദക്ഷിണാമൂർത്തി, എം.കെ. അർജുനൻ, ജി.ദേവരാജൻ, എം.എസ്.വിശ്വനാഥൻ തുടങ്ങിയ സംഗീത മഹാരഥന്മാർക്കൊപ്പം തനിവഴി വെട്ടിയ പിന്മുറക്കാരനായി അവൻ വളർന്നു. ഏഴു മക്കളിലെ മുതിർന്നയാളായിരുന്നു വിദ്യാധരൻ. താഴെ നാലാണും രണ്ടു പെണ്ണും. അച്ഛന്റെ രണ്ടനുജൻമാരും ഭാര്യമാരും കുട്ടികളുമൊക്കെയായി 22 പേരടങ്ങുന്ന കൂട്ടുകുടുംബം. തുന്നൽപ്പണിയിൽനിന്ന് അച്ഛൻ ശങ്കരനു കിട്ടുന്ന തുച്ഛമായ കൂലിയായിരുന്നു വീട്ടിലെ ഏകവരുമാനം. പഠിക്കുന്ന കാലം മുതൽ ഉള്ളിൽ സംഗീതവാസനയുണ്ട്. അച്ഛനിൽനിന്നു കിട്ടിയതാണ്. കുടുംബത്തിലെ കാരണവരായിരുന്ന കൊച്ചക്കനാശാൻ ആണ് സംഗീതത്തിന്റെ ബാലപാഠം പകർന്നത്. ചവിട്ടാർമോണിയത്തിൽ ആശാൻ പഠിപ്പിച്ചതു വള്ളിപുള്ളി തെറ്റാതെ പഠിച്ചു. പഠിച്ച സംഗീതപാഠങ്ങൾ മറ്റു കുട്ടികൾക്കു പകർന്നു കൊടുക്കാൻ ആശാൻ ഏൽപ്പിച്ചതോടെ കുഞ്ഞു വിദ്യാധരനെ കാലം വിദ്യാധരൻ മാഷാക്കി ഉയർത്തുകയായിരുന്നു. ഉത്സവങ്ങൾ, പാർട്ടി പരിപാടികൾ, കാർണിവലുകൾ, സൈക്കിൾ യജ്ഞങ്ങൾ എന്നിവയിലൊക്കെ അന്നു പാടും, ഹാർമോണിയം വായിക്കും. ട്രൗസറിട്ട ബാലതാരം വേദികളിലും കാണികളിലും അദ്ഭുതം തീർത്തു.
യൂണിഫോം മ്യൂസിക് ബാൻഡിന്റെ മ്യൂസിക് ആൽബം 'ദിവ്യാനുഭവം' റിലീസിന് ഒരുങ്ങുന്നു.
പാട്ടുകേൾവി പണക്കാരുടെ മാത്രം വിനോദോപാധിയായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആകാശവാണിയിലല്ലാതെ പാട്ട് കേൾക്കണമെങ്കിൽ ഗ്രാമഫോൺ - വൈനൽ റെക്കോർഡുകൾ മാത്രമായിരുന്നു എഴുപതുകളുടെ ഒടുവിൽ വരേക്കും ആശ്രയം. റെക്കോർഡുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും പണച്ചെലവേറെയുണ്ടായിരുന്നതിനാലാണ് അത്തരം ആസ്വാദനങ്ങൾ ഉന്നതരിൽ മാത്രമായി ഒതുങ്ങിയത്. റേഡിയോ പോലും അക്കാലത്ത് ഒരു ആഡംബരമായിരുന്നു.
സുഗീത് സംവിധാനം ചെയ്ത ഓർഡിനറിയിലെ പാട്ടു മൂളി കരിക്ക് താരങ്ങൾ. അനു അനിയനും ശബരീഷ് സജിനും ചേർന്നാണ് പാട്ടു പാടിയത്. കാർത്തികും മധു ബാലകൃഷ്ണനും ചേർന്ന് ആലപിച്ച പാട്ട് ശബരീഷും അനു അനിയനും ഒരുമിച്ച് പാടിയപ്പോൾ ആരാധകർക്ക് വേറിട്ട അനുഭവമായി.
തിരുവനന്തപുരം: സംഗീതരംഗത്തെ മികവുറ്റ സംഭാവനകൾ നല്കുന്ന പ്രതിഭകൾക്ക് തിരുവനന്തപുരം മ്യൂസിക് ക്ലബ്ബ് വർഷം തോറും നല്കുന്ന സംഗീത പ്രഭ പുരസ്കാരം ചലച്ചിത്രപിന്നണി ഗായിക രാജലക്ഷ്മിയ്ക്ക് നൽകും. 10,000 രൂപയും പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഒക്ടോബർ 20 ന് ഞായറാഴ്ച വൈകിട്ട് 5.30 ന് തമ്പാനൂർ
റിലീസ് ചെയ്തതു മുതൽ സംഗീതാസ്വാദകരുടെ മനസിൽ ഇടം നേടിയവയാണ് 'സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'യിലെ പാട്ടുകളെല്ലാം. ചങ്കുരിച്ചാലും പ്രേമലോലയും നാടാകെ നാടകവും ബോണ്ട പാട്ടുമൊക്കെ ആരാധകരുടെ കാതോരത്ത് കൂടുകൂട്ടിക്കഴിഞ്ഞു. ചിത്രത്തിൽ ആകെ മൊത്തം ഒമ്പതരപാട്ടുകള് ഉണ്ടെന്നാണ് സംഗീത സംവിധായകൻ ഡോൺ
ശാസ്ത്രീയസംഗീതത്തിൽ ജയിച്ചു. ഇനി ‘ലളിതമായി’ ഒരു ജയം കൂടി വേണം, എങ്കിലും ഭരതനാട്യത്തിൽ കാലിടറി രണ്ടാം സ്ഥാനത്തേക്ക് പോയതോടെ ഇത്തവണ തിലകപ്പട്ടത്തിലേക്ക് എത്താനാകുമോയെന്ന ആശങ്കയിലാണ് സഞ്ജന ചന്ദ്രൻ.
∙ തിരുനക്കര മൈതാനം വേദി 1– സംഘഗാനം വെസ്റ്റേൺ– രാവിലെ 9, ഒപ്പന– വൈകിട്ട് 4 ∙ സിഎംഎസ് കോളജ് വേദി 2 – സംഘഗാനം ഇന്ത്യൻ – രാവിലെ 9, വേദി 5 – മലയാളം പ്രസംഗം– രാവിലെ 9 ∙ ബസേലിയസ് കോളജ് വേദി 3– സുഷിരവാദ്യം ഈസ്റ്റേൺ – രാവിലെ 9, സുഷിരവാദ്യം വെസ്റ്റേൺ – വൈകിട്ട് 3, വേദി 6– ലളിതഗാനം ട്രാൻസ്ജെൻഡർ– രാവിലെ
കൂറ്റനാട് ∙ തികച്ചും ഗ്രാമാന്തരീക്ഷത്തിൽ വിശ്രമജീവിതം എന്ന ആഗ്രഹത്തിൽ നിർമിച്ച വീട്ടിൽ താമസം തുടങ്ങും മുൻപാണു കവിയും ഗാനരചയിതാവുമായ എസ്. രമേശൻനായരുടെ മടക്കം. തിരുമിറ്റക്കോട് പഞ്ചായത്തിലെ മതുപ്പുള്ളിയിൽ അദ്ദേഹം വീട് നിർമിച്ചിരുന്നു. പക്ഷേ, വീട്ടിൽ താമസിക്കും മുൻപ് അദ്ദേഹം മടങ്ങി. ഗുരുവായൂരപ്പ
Results 1-9