Activate your premium subscription today
അബുദാബി ∙ യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്കായി ലുലു ഗ്രൂപ്പുമായി ചേർന്ന് നൊസ്റ്റാൾജിയ അബുദാബി ക്യാപിറ്റൽ മാളിൽ സംഘടിപ്പിച്ച ഓപ്പൺ ചിത്രരചന, പെയ്ന്റിങ് മത്സരം (റിഫ്ലെക്ഷൻസ് 2025 സീസൺ-7) വരകളുടെ വർണങ്ങളുടെയും മഹോത്സവമായി. വിവിധ എമിറേറ്റുകളിൽ നിന്നായി 1700ലേറെ വിദ്യാർഥികൾ പങ്കെടുത്തു. ചിത്രരചന, കളറിങ്,
കേരളത്തിൽ പെയ്ന്റ് വിപണിക്ക് മഴക്കാലം ഓഫ് സീസണാണ്. എന്നാൽ രാജ്യത്ത് പെയ്ന്റ് വിപണി ഇളകി മറിയുകയാണ്. പുതിയ നിക്ഷേപം, കമ്പനികളെ ഏറ്റെടുക്കൽ തുടങ്ങി 82,000 കോടി മൂല്യമുള്ള, പ്രതിവർഷം 8.75% നിരക്കിൽ വളരുന്ന ഇന്ത്യൻ പെയ്ന്റ് വിപണിയുടെ നിയന്ത്രണത്തിനായി നടക്കുന്നത് പൊരിഞ്ഞ പോര്.
ചിത്രകലയിൽ ഒന്നാം റാങ്കോടെ ബിരുദം, ചിത്രകലാ വിദ്യാർഥിയായിരിക്കെ 2018ൽ കേരള ലളിതാ അക്കാദമി പുരസ്കാരത്തിൽ പ്രത്യേക പരാമർശം, ബിരുദാനന്തര ബിരുദം(എംഎഫ്എ) എ ഗ്രേഡോടെ. എന്നിട്ടും സ്വതന്ത്ര ചിത്രകാരി എന്ന സ്വപ്നം യാഥാർഥ്യമാക്കേണ്ട ബ്രഷ് താത്കാലികമായി താഴെവച്ച് ഈ മലയാളി യുവചിത്രകാരി യുഎഇയിൽ ജോലി തേടിയെത്തി.
അബുദാബി ∙ യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്കായി ലുലു ഗ്രൂപ്പുമായി ചേർന്നു നൊസ്റ്റാൾജിയ സംഘടിപ്പിക്കുന്ന ചിത്രരചന, പെയ്ന്റിങ് മത്സരം (റിഫ്ലക്ഷൻസ് 2025 സീസൺ-7) 31നു രാവിലെ 10 മുതൽ മുസഫ ക്യാപ്പിറ്റൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടത്തും.
കോട്ടയം ∙ കടിക്കാൻ ഓടിയെത്തുന്ന തെരുവുനായ്ക്കളെക്കണ്ടു പേടിച്ചോടുന്ന കുട്ടികളായിരുന്നില്ല ഇന്നലെ അവർ! ഒപ്പം ഓടിനടക്കുന്ന നായയുമായി അവർ കൂട്ടുകൂടി. മലയാള മനോരമയും നൈപുണ്യവികസന കേന്ദ്രമായ കൊച്ചി ഐഎസ്എസ്ഡിയും ചേർന്നു നടത്തുന്ന അവധിക്കാല ക്യാംപ് ‘ഹോർത്തൂസ് മലയാളം പാഠശാല’യിലാണ് ഇന്നലെ റോബോ ഡോഗ് താരമായത്. ദുബായ് ആസ്ഥാനമായ യുണീക് വേൾഡ് റോബട്ടിക്സ് കമ്പനിയുടെ കൊച്ചി കേന്ദ്രത്തിൽനിന്നുള്ള പരിശീലകർ ജിതിൻ അനു ജോസും മോനിഷ് മോഹനും റോബട്ടിക്സ്, നിർമിതബുദ്ധി എന്നിവയെപ്പറ്റി ക്ലാസെടുത്തു. ഹ്യുമൻ റോബട്ട്, റോബോ ഡോഗ് എന്നിവയെ ഇവർ ക്യാംപിൽ കൊണ്ടുവന്നു കുട്ടികൾക്കു മുന്നിൽ അവതരിപ്പിച്ചു.
കനേഡിയൻ മലയാളികളുടെ ഇടയിൽ ആദ്യമായി കലോത്സവ വേദിയൊരുക്കിക്കൊണ്ട് മെയ് 17,18,19 തീയതികളിലായി ബാൽവിൻ കമ്യൂണിറ്റിഹാളിൽ വച്ചു നടത്തപ്പെടുന്ന എഡ്മിന്റൻ നേർമ കലോത്സവത്തിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു.
1947ൽ ഇന്ത്യയിൽ വിഭജന കലാപങ്ങൾ നടക്കുമ്പോൾ തെരുവിൽ ഒരുകൂട്ടം ആളുകൾ ഒരാളെ കല്ലെറിഞ്ഞ് കൊല്ലുന്നത് അദ്ദേഹം കാണാൻ ഇടയായി. അന്നു തെയ്ബിനു 22 വയസ് മാത്രമായിരുന്നു പ്രായം. അദ്ദേഹം കണ്ട കാഴ്ച, ചിത്രമായി വരച്ചു കാണിച്ചാണ് അദ്ദേഹം തന്റെ ചിത്രരചനാ ജീവിതം ആരംഭിക്കുന്നത്.
ഏഷ്യൻ മോഡേൺ പ്ലസ് കണ്ടംപ്രറി ആർട്ട് വിഭാഗത്തില്‍ ചരിത്രം സൃഷ്ടിച്ച് എം.എഫ്. ഹുസൈന്റെ 'ഗ്രാമ യാത്ര' എന്ന ചിത്രം. ഒരു ഇന്ത്യൻ പെയിന്റിങ്ങിന് ലഭിച്ചിട്ടുളളതിൽ വെച്ച് ഏറ്റവും ഉയർന്ന ലേല തുക നേടിയാണ് 'ഗ്രാമ യാത്ര' ലോകത്തെ ഞെട്ടിച്ചത്. ന്യൂയോര്‍ക്കിലെ ഇന്ത്യൻ മോഡേൺ ആർട്ട് ഗാലറിയിൽ വെച്ച് നടത്തിയ
കൊച്ചി ബിനാലെയുടെ ഡയറക്ടർ ബോസ് കൃഷ്ണമാചാരി മിഥുൻ മോഹൻ എന്ന യുവചിത്രകാരനെ വിശേഷിപ്പിച്ചത് ‘ആത്മാക്കളോടു സംസാരിക്കുന്ന ഭാഷയിൽ ചിത്രം വരയ്ക്കുന്നയാൾ’ എന്നായിരുന്നു. വെറുമൊരു ചിത്രകാരൻ മാത്രമായിരുന്നില്ല മിഥുൻ. ആധുനിക ദൃശ്യമാധ്യമമായ ഡിജിറ്റൽ പെയിന്റിങ് ഉൾപ്പെടെ ചിത്രകലയിലെ എല്ലാ സങ്കേതങ്ങളിലും മികവു തെളിയിച്ച ആർടിസ്റ്റ്. 2023 ജൂൺ നാലിന് ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണം മിഥുനെ ഭൂമിയിൽനിന്ന് ഓർമകളുടെ അനന്തതയിലേക്ക് തള്ളിമറിച്ചിട്ടു. ഗവേഷകർ, ചരിത്രാന്വേഷികൾ, തത്വചിന്തകർ തുടങ്ങിയവരുമായുള്ള നിരന്തര സംവാദങ്ങളിലൂടെ വിസ്തൃതമാക്കിക്കൊണ്ടിരുന്ന ബൃഹത്തായ കലാലോകമായിരുന്നു മിഥുന്റേത്. സമൂഹത്തിന്റെ പലതുറകളിലുള്ളവരുമായുള്ള സൗഹൃദങ്ങളായിരുന്നു അയാളിലെ കലാകാരന്റെ ആത്മാവ്. ആ സുഹൃത്തുക്കൾ മിഥുന്റെ ഓർമയ്ക്കായി ഒരു നാടകം ഒരുക്കുകയാണ്. ലോക ക്ലാസിക്കുകളിലൊന്നായ മിഗുവൽ ഡി സെർവാന്റസ് സാവേദ്രയുടെ ഡോൺ ക്വിക്സോട്ട് എന്ന ക്ലാസിക് നോവലിന്റെ സ്വതന്ത്ര നാടകാവിഷ്കാരമായ ‘നന്മയിൽ ജോൺ കിയോത്തെ’ എന്ന നാടകം. ഭ്രാന്തമായ ആലോചനകൾക്കു പിന്നാലെ പോകുന്ന യഥാർഥ്യബോധമില്ലാത്ത ആളുകളെ വിളിക്കാൻ ഉപയോഗിക്കുന്ന ‘ക്വിക്സോട്ടുകൾ’ എന്ന വാക്കിന്റെ ഒരു പുനർവായന കൂടിയാണ് നാടകമെന്ന് സംവിധായകൻ അലിയാർ അലി പറയുന്നു. പ്രമുഖ നാടകപ്രവർത്തകനും അന്തരിച്ച മിഥുൻ മോഹന്റെ സുഹൃത്തുമായ അലിയാർ അലി ‘നന്മയിൽ ജോൺ കിയോത്തെ’ എന്ന നാടകത്തെക്കുറിച്ചും അതിനു പ്രചോദനമായ മിഥുന്റെ കലാസംവാദങ്ങളെക്കുറിച്ചും മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
ന്യൂയോർക്ക് ∙ എം.എഫ്. ഹുസൈന്റെ മാന്ത്രികവിരലുകളൊരുക്കിയ ‘ഗ്രാമയാത്ര’ ലേല റെക്കോർഡുകൾ തകർത്തും വിസ്മയം തീർത്തു. പുതുകാല ഇന്ത്യയുടെ വൈവിധ്യസുന്ദരക്കാഴ്ചകളെ 13 പാനലുകളിലായി ഒറ്റ ക്യാൻവാസിൽ അവതരിപ്പിച്ച വിഖ്യാത ചിത്രമാണ് ന്യൂയോർക്കിലെ ലേലത്തിൽ 138 ലക്ഷം ഡോളറിന് (118 കോടിയിലേറെ രൂപ) വിറ്റുപോയത്. മോഡേൺ
Results 1-10 of 61