Activate your premium subscription today
ന്യൂഡൽഹി ∙ രാജ്യത്തെ എല്ലാ സൈനിക താവളങ്ങളും പൂർണ സജ്ജമാണെന്നും ഏതു ദൗത്യവും ഏറ്റെടുക്കാൻ തയാറാണെന്നും ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ.കെ. ഭാരതി പ്രഖ്യാപിച്ചു. പാക്കിസ്ഥാന്റെ ആക്രമണത്തെ തകർക്കാൻ കരുത്തായ സൈനിക ക്രമീകരണങ്ങളെക്കുറിച്ചു വിശദീകരിച്ച അദ്ദേഹം രാജ്യത്തെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള പാക്ക് ശ്രമങ്ങളെ വ്യോമപ്രതിരോധ സംവിധാനം തച്ചുടച്ചെന്നും പറഞ്ഞു.
ന്യൂഡൽഹി ∙ വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെവരെ തുടർച്ചയായ ഷെൽ, ഡ്രോൺ ആക്രമണങ്ങളാണ് പാക്ക് പട്ടാളം നടത്തിയത്. ജമ്മു കശ്മീരിലും വിവിധ അതിർത്തിസംസ്ഥാനങ്ങളിലും ജനവാസ മേഖല അവർ ലക്ഷ്യമിട്ടു. ഡ്രോണുകളിലേറെയും വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടു. പഞ്ചാബിലെ ഗുർദാസ്പുരിലെ കൃഷിയിടത്തിൽ വൻസ്ഫോടനം മൂലം ഗർത്തമുണ്ടായി. മറ്റു ചില പ്രദേശങ്ങളിലും സമാനമായ രീതിയിൽ സ്ഫോടനങ്ങളും ഗർത്തങ്ങളുമുണ്ടായി. ശ്രീനഗറിലെ പ്രശസ്തമായ ദാൽ തടാകത്തിൽ മിസൈൽ എന്നു സംശയിക്കുന്ന വസ്തു വീണ് ഉഗ്ര സ്ഫോടനമുണ്ടായി.
പാക്കിസ്ഥാൻ നിർമിത ഫത്താ 2 മിസൈലുകളാണ് ഡൽഹി ലക്ഷ്യമാക്കി കുതിച്ചെത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇന്ത്യൻ പ്രതിരോധ സംവിധാനമായ ബറാക് 8 ഹരിയാനയിലെ സിർസയുടെ ആകാശത്ത് വെച്ച് ഈ മിസൈലുകൾ വിജയകരമായി തടഞ്ഞുനിർത്തി നശിപ്പിച്ചുവെന്നും വാർത്തകൾ വരുന്നു. എന്താണ് ഫത്താ, എങ്ങനെയാണ് ഈ മിസൈൽ അപകടകരമാകുന്നത്?
ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം രാത്രി പാക്കിസ്ഥാൻ തൊടുത്തത് തുർക്കി നിർമിത സോംഗർ ഡ്രോണുകൾ, മിസൈലുകളാണ്. ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് സിസ്റ്റമാണു കൂട്ടമായെത്തിയ ഡ്രോണുകളെയും മിസൈലുകളെയും നേരിട്ടത്. നമ്മുടെ വ്യോമസുരക്ഷാകവചത്തിനു നേതൃത്വം നൽകിയത് എസ് 400 ട്രയംഫ് മിസൈൽ സംവിധാനം, ആകാശ് മിസൈൽ, ബറാക് 8 മിസൈൽ എന്നിവ.
ഓപ്പറേഷൻ സിന്ദൂരിന് പ്രതികാരമായി പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണം സുദർശൻ ചക്ര" എന്ന് വിളിക്കപ്പെടുന്ന എസ് -400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ പരാജയപ്പെടുത്തിയിരിക്കുന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയിലെ നിരവധി പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു.റഷ്യൻ
പാകിസ്ഥാൻ തങ്ങളുടെ ആയുധപ്പുരയിൽ നൂതന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളായിരുന്നു തയാറാക്കിയിരുന്നത്. പക്ഷേ ഇതുവരെയുള്ള വിവരങ്ങളിൽ ഇന്ത്യ തൊടുത്ത മിസൈലുകളും ഹാമ്മർ ബോംബുകളും ഡ്രോണുകളും ഈ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്നു ലക്ഷ്യം കണ്ടു. പുലർച്ചെ 1.44ന് നടന്ന ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനിലെ ഒൻപത്
തിരുവനന്തപുരം ∙ വ്യോമാക്രമണം ഉണ്ടായാല്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലാക്ക് ഔട്ട് ആക്ഷന്‍ പ്ലാന്‍ വിഡിയോ കേന്ദ്ര സര്‍ക്കാര്‍ പുറത്തവിട്ടു. ആക്രമണം സംബന്ധിച്ച് അറിയിപ്പു കിട്ടിയാല്‍ എന്തൊക്കെ ചെയ്യണമെന്നാണ് വിഡിയോയില്‍ പറയുന്നത്. ‘‘ജീവിതം സമാധാനപരമായി സന്തോഷത്തോടെ പോകുമ്പോഴോ, കുടുംബാംഗങ്ങള്‍ ഒരുമിച്ച് ആഹാരം കഴിക്കുമ്പോഴോ, കുട്ടികള്‍ കളിക്കുന്നതിനിടയിലോ, ചന്തകളില്‍ ആളുകള്‍ കൂടി നില്‍ക്കുമ്പോഴോ ആകാം എയര്‍ റെയ്ഡ് സൈറന്‍ മുഴങ്ങുന്നത്.
ന്യൂഡൽഹി∙ കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഒരുങ്ങി കരസേന. ലഭ്യമായ വിവരങ്ങൾ പ്രകാരം, നാൽപ്പത്തിയഞ്ച് ലോഞ്ചറുകളും എൺപത്തിയഞ്ച് മിസൈലുകളും മറ്റു അവശ്യ ഉപകരണങ്ങളുമാണ് വാങ്ങുക.
വിചിത്രമായ ഒരു ആയുധം ഉണ്ടാക്കിയെടുക്കാൻ ഒരിക്കൽ അമേരിക്ക പദ്ധതിയിട്ടിരുന്നു. എയര്‍ ഫോഴ്സിനായാണ് ഈ വിചിത്ര ജൈവായുധം ഉണ്ടാക്കിയെടുക്കാന്‍ ഒരിക്കല്‍ അമേരിക്കയ്ക്ക് പദ്ധതിയുണ്ടായിരുന്നത് എന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തെത്തിയിരിക്കുന്നത് . ഒരു ഗേ ബോം (gay bomb) ഉണ്ടാക്കാനായിരുന്നു പദ്ധതി. എതിര്
വ്യോമസേനയിൽ അഗ്നിവീർ വായു (മ്യുസിഷ്യൻ) ആകാൻ അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം. നാലു വർഷ നിയമനമാണ്. ജൂൺ 10 മുതൽ 18 വരെ ന്യൂഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ റിക്രൂട്മെന്റ് റാലി നടത്തും. റാലിയിൽ പങ്കെടുക്കാൻ ഏപ്രിൽ 21 മുതൽ മേയ് 11 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. ∙യോഗ്യത: പത്താം ക്ലാസ്
Results 1-10 of 95