Activate your premium subscription today
ഭുവനേശ്വർ ∙ ഛത്തീസ്ഗഡിലെ ഗാരിയാബന്ദ് ജില്ലയിലെ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സെൻട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗവും മാവോയിസ്റ്റ് നേതാവുമായ ചലപതി (ജേറാം) അടക്കമുള്ളവർ കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് വിവരം. ചലപതിയുടെ തലയ്ക്ക് ഒരു കോടി രൂപയാണ് സുരക്ഷാസേന വിലയിട്ടിരുന്നത്. കുലാരിഘട്ട് റിസർവ് വനത്തിൽ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. ഒഡിഷയിലെ നുവാപദ ജില്ലാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ ദൂരെയാണ് ഏറ്റുമുട്ടലുണ്ടായതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബീജാപൂർ∙ ഛത്തീസ്ഗഡിലെ ബീജാപൂരിൽ സംയുക്ത സുരക്ഷാ സേനയും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തെക്കൻ ബീജാപൂരിലെ വനത്തിനുള്ളിൽ വച്ച് വ്യാഴാഴ്ച രാവിലെയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. മൂന്ന് ജില്ലകളിൽ നിന്നുള്ള സംസ്ഥാന പോലീസിന്റെ ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആർപിഎഫിന്റെ എലൈറ്റ് ജംഗിൾ വാർഫെയർ യൂണിറ്റ് കമാൻഡോ ബറ്റാലിയൻ), സിആർപിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.
ഇംഫാൽ ∙ മണിപ്പുരിലെ കിഴക്കൻ ഇംഫാൽ, കാങ്പോക്പി ജില്ലകളിൽ കഴിഞ്ഞ ആഴ്ചയുണ്ടായ വെടിവയ്പിനു തുടർച്ചയായി സായുധസംഘം ഉപയോഗിച്ചിരുന്ന 4 ബങ്കറുകൾ സുരക്ഷാസേന തകർക്കുകയും മൂന്നെണ്ണം പിടിച്ചെടുക്കുകയും ചെയ്തു. സമീപത്തെ കുന്നുകളിൽനിന്നു താഴ്വരയിലെ 2 ഗ്രാമങ്ങളിലേക്ക് അക്രമികൾ കഴിഞ്ഞദിവസങ്ങളിൽ വെടിയുതിർത്തിരുന്നു. വെള്ളിയാഴ്ച തമ്നാപോക്പി, സനസാബി ഗ്രാമങ്ങളിൽ ഉണ്ടായ വെടിവയ്പിൽ പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീയുമുൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്നാണ് കരസേന, ബിഎസ്എഫ്, സിആർപിഎഫ് എന്നിവയുടെ നേതൃത്വത്തിൽ സൈനിക നടപടി ആസൂത്രണം ചെയ്തത്.
ന്യൂഡൽഹി∙ മണിപ്പുരിൽ കൂടുതൽ സൈനികരെ അയയ്ക്കാൻ കേന്ദ്ര തീരുമാനം. വിവിധ സേനകളിൽ നിന്നായി 5,000 ജവാന്മാരെ കൂടി മണിപ്പുരിലേക്ക് അയയ്ക്കും. സംസ്ഥാനത്തെ സുരക്ഷ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. കലാപം ഏറ്റവും കൂടുതൽ പടർന്ന ജിരിബാം ജില്ലയിൽ
ന്യൂഡൽഹി∙ ഡൽഹി സ്കൂളിനു പുറത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെ രാജ്യത്തെ വിവിധ സിആർപിഎഫ് സ്കൂളുകൾക്കുനേരെയും വ്യാജ ബോംബ് ഭീഷണി. ഡൽഹിയിലെ രോഹിണി, ദ്വാരക എന്നിവിടങ്ങളിലെ സ്കൂളുകളിലും ഹൈദരാബാദിലെ സ്കൂളിലുമാണ് തിങ്കളാഴ്ച രാത്രി ഇ–മെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. സിആർപിഎഫ്, ഇന്റലിജൻസ് ബ്യൂറോ, ഡൽഹി പൊലീസ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം തുടങ്ങി.
കൊൽക്കത്ത ∙ ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം മണിപ്പുരിലെ ജിരിബാമിൽ സായുധ ഗ്രൂപ്പുകളുടെ ആക്രമണം. പുലർച്ചെ വെടിവയ്പും ബോംബാക്രമണവും നടന്നെങ്കിലും ആർക്കും അപായമില്ല. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഇന്നലെ പുലർച്ചെ ബോറബെക്ര പൊലീസ് സ്റ്റേഷനു സമീപമുള്ള ഗ്രാമം ആക്രമിക്കുകയായിരുന്നു. സിആർപിഎഫും പൊലീസും എത്തി തിരിച്ചു വെടിവച്ചതിനെത്തുടർന്ന് അക്രമികൾ പിൻവാങ്ങി. ഇതിനിടെ, ഇംഫാൽ ഈസ്റ്റ് ജില്ലയിൽ കാംഗ്ലിപാക് കമ്യുണിസ്റ്റ് പാർട്ടിയിൽ പെട്ട 2 തീവ്രവാദികളെ പൊലീസ് അറസ്റ്റ് ചെയ്തു.
പെരിങ്ങോം ∙ ചരിത്രമുഹൂർത്തത്തിന്റെ പാസിങ് ഔട്ട് പരേഡിനാണ് പെരിങ്ങോം സിആർപിഎഫ് റിക്രൂട്സ് ട്രെയ്നിങ് സെന്റർ സല്യൂട്ട് ചെയ്തത്. പരിശീലനം പൂർത്തിയാക്കിയ1363 സൈനികരിൽ 507 വനിതകൾ. ഇത്രയധികം വനിതാ സൈനികർ ഇവിടെനിന്ന് പരിശീലനം പൂർത്തിയാക്കുന്നത് ആദ്യം. 40 പേർ മലയാളികളാണ്. പരിശീലകരുടെ മൂന്ന് ബാച്ചിൽ ഒന്ന്
തിരുവനന്തപുരം∙ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രിയുടേതിനു തുല്യമായി ഉയർത്തിയ സാഹചര്യത്തിൽ കേരള പൊലീസും സുരക്ഷ ശക്തമാക്കി. സുരക്ഷ ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം വന്നശേഷം മോഹൻ ഭാഗവത് പങ്കെടുക്കുന്ന ആദ്യ പരിപാടി കേരളത്തിലാണ്. ശനിയാഴ്ച പാലക്കാട് തുടങ്ങുന്ന സമന്വയ ബൈഠക്കിൽ പങ്കെടുക്കാനാണ് മോഹൻ ഭാഗവത് കേരളത്തിലെത്തിയത്. സംഘപരിവാർ സംഘടനകളുടെ പ്രവർത്തനം വിലയിരുത്താൻ വർഷത്തിലൊരിക്കൽ ചേരുന്ന സമ്മേളനമാണിത്. 3 ദിവസമാണ് യോഗം.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഉധംപുരിലുണ്ടായ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന സിആർപിഎഫ്, ജമ്മു പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എന്നിവയുടെ സംയുക്ത സംഘത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾ സൈനികർ ആരംഭിച്ചു.
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാം ജില്ലയിൽ മെയ്തെയ് -കുക്കി സംഘടനകൾ സമാധാനക്കരാറിൽ ഒപ്പുവച്ചു. സിആർപിഎഫിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സേനാ വിഭാഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു കരാർ. വെടിവയ്പോ തീവയ്പോ നടത്തില്ലെന്നും സുരക്ഷാ ഏജൻസികളുമായി സഹകരിക്കുമെന്നും കരാറിലുണ്ട്.
Results 1-10 of 91