Activate your premium subscription today
എയ്റോ ഇന്ത്യയിൽ പോർവിമാനങ്ങളുടെ അഭ്യാസക്കാഴ്ചകൾ ഇന്നും നാളെയും പൊതുജനങ്ങൾക്കു കാണാം. ഇക്കഴിഞ്ഞ 3 ദിവസങ്ങളിൽ സാധാരണക്കാർ യെലഹങ്ക വ്യോമസേനാ താവളത്തിലെ മതിൽക്കെട്ടിനു പുറത്തെ റോഡിൽ നിന്നാണ് കാഴ്ചകൾ കണ്ടിരുന്നത്.
ന്യൂഡൽഹി ∙ വ്യോമസേനയ്ക്ക് തേജസ് യുദ്ധവിമാനങ്ങൾ വൈകാതെ ലഭ്യമാക്കുമെന്നും സാങ്കേതിക വിഷയങ്ങൾ കാരണമാണു വിമാനങ്ങൾ കൈമാറാൻ വൈകിയതെന്നും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) വിശദീകരണം. വിമാനങ്ങൾ നൽകുന്നതിലെ കാലതാമസം കാട്ടി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിങ് എച്ച്എഎലിൽ അവിശ്വാസം രേഖപ്പെടുത്തിയതിനു പിന്നാലെയാണു കേന്ദ്രസർക്കാർ സ്ഥാപനം വിശദീകരണവുമായി രംഗത്തെത്തിയത്
പൊതുമേഖലയിലെ ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്സ് നിർമിക്കുന്ന പുതിയ ലഘു യുദ്ധ വിമാനം തേജസിന്റെ മാർക്ക്–2 പതിപ്പിനുള്ള ടയറുകൾ വരെ നിർമിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ടയർ കമ്പനിയായ എംആർഎഫ് ആണ്. സുഖോയ് മുതൽ തേജസ് മാർക്ക് – 1 വരെയുള്ള ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ എംആർഎഫ് ടയറുകളാണ് ഉപയോഗിക്കുന്നന്.
ബെംഗളൂരു ∙ ഇനിയുള്ള 5 ദിനം ബെംഗളൂരുവിന്റെ ആകാശം പോർവിമാനങ്ങളാൽ നിറയും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദർശനമായ ‘എയ്റോ ഇന്ത്യ’ ഇന്ന് രാവിലെ 9.30ന് യെലഹങ്ക വ്യോമസേനാ താവളത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും.
ന്യൂഡൽഹി∙ 10 മണിക്കൂർ നീണ്ട ദൗത്യത്തിലൂടെ കടൽക്കൊള്ളക്കാരിൽനിന്ന് കപ്പലിനെയും അതിലുണ്ടായിരുന്ന 17 പേരെയും രക്ഷിച്ച ഇന്ത്യൻ വ്യോമസേനയുടെ അതിസാഹസിക സൈനിക നീക്കത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2024 മാര്‍ച്ച് 16ന് നടന്ന ഓപ്പറേഷനില്‍ നിര്‍ണായക പങ്കുവഹിച്ച വ്യോമസേന പൈലറ്റ് വിങ് കമാൻഡർ
ന്യൂഡൽഹി ∙ അമ്മയ്ക്കും മകനും രാഷ്ട്രപതിയുടെ സൈനിക മെഡൽ. ആർമി മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർക്ക് അതിവിശിഷ്ട സേവാ മെഡലും മകൻ ഫ്ലൈറ്റ് ലഫ്റ്റനന്റ് തരുൺ നായർക്ക് ധീരതയ്ക്കുള്ള വായുസേനാ മെഡലുമാണു ലഭിച്ചത്. പാലക്കാട് ഒറ്റപ്പാലം പനയൂർ സ്വദേശി റിട്ട. എയർ മാർഷൽ കെ.പി.നായരാണു സാധനയുടെ ഭർത്താവ്. ഇദ്ദേഹത്തിനും മുൻപ് അതിവിശിഷ്ട സേവാ മെഡൽ ലഭിച്ചിട്ടുണ്ട്. ആർമി മെഡിക്കൽ സർവീസസ് ഡിജി പദവിയിലെത്തിയ ആദ്യ വനിതയായ സാധന യുപി സ്വദേശിയാണ്.
ലോകത്തിലെ ഏറ്റവും വർണാഭമായ സംഗീതവിരുന്നുകളിലൊന്നാണ് നമ്മുടെ ബീറ്റിങ് റിട്രീറ്റ്. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു സമാപനം കുറിച്ച് രാജ്യതലസ്ഥാനത്തെ വിജയ് ചൗക്കിൽ അരങ്ങേറുന്ന സംഗീത വിസ്മയം. അതാണ് നമ്മുടെ ബീറ്റിങ് റിട്രീറ്റ്. എല്ലാ കൊല്ലവും ജനുവരി 29ന് നടക്കുന്ന ബീറ്റിങ് റിട്രീറ്റിനായി സേനാംഗങ്ങൾ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. സൗത്ത്–നോർത്ത് ബ്ലോക്കുകൾ, രാഷ്ട്രപതി ഭവൻ, പഴയതും പുതിയതുമായ പാർലമെന്റ് ഇവയൊക്കെ സ്ഥിതി കൊള്ളുന്ന വിജയ് ചൗക്കിൽ സൈനിക ബാൻഡുകൾ അണിനിരക്കുന്ന സുന്ദരകാഴ്ചയുടെ പിരിശീലനങ്ങളുടെ ചിത്രങ്ങൾ. ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിനും 29നു നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങുകൾക്കും പ്രതീകാത്മകമായ ഒരർഥമുണ്ട്. പടയ്ക്ക് സജ്ജരാണെന്ന് സർവസൈന്യാധിപനു മുന്നിൽ സൈന്യം നടത്തുന്ന പ്രകടനമാണ് പരേഡ്. പണ്ട് ഇതു മിക്കവാറും രാജാവിന്റെ ജന്മദിനത്തിലാകും. തങ്ങൾക്കു ലഭിച്ച പുതിയ ആയുധങ്ങളെല്ലാം രാജാവിനു മുന്നിൽ അവർ പ്രദർശിപ്പിക്കും. ഇന്നും സൈന്യത്തിനു ലഭിച്ച പുതിയ ആയുധങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കുന്നത് ഇതിന്റെ തുടർച്ചയാണ്. പ്രദർശനത്തിനു ശേഷം ഇവയെല്ലാം സമ്മാനിച്ച സർവസൈന്യാധിപന് വാദ്യങ്ങളും മറ്റുമുപയോഗിച്ച് സംഗീതസാന്ദ്രമായ നന്ദിപ്രകടനം കാഴ്ചവച്ചശേഷം അവർ ബാരക്കുകളിലേക്കു മടങ്ങും. ജോസ്കുട്ടി പനയ്ക്കും രാഹുൽ ആർ പട്ടവും പകർത്തിയ കാഴ്ചകളിലൂടെ ഒരു യാത്ര...
1965ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊണ്ട സമയം. പാക്കിസ്ഥാനിലെ ലാഹോറിലെ ശത്രു പാളയം തകര്‍ത്ത് തിരിച്ചു വരികയായിരുന്ന ഇന്ത്യന്‍ പോര്‍വിമാനം പാക്ക് സൈനികര്‍ വെടിവെച്ചിട്ടു. വിമാനത്തിലെ പൈലറ്റിനെ പരുക്കുകളോടെ പിടികൂടി യുദ്ധ തടവുകാരനാക്കി. പൈലറ്റിന്റെ പേരുവിവരങ്ങള്‍
പിറവിയിലേ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. സംഘര്‍ഷഭരിതമായ പിറവിക്കു ശേഷവും പല രീതിയില്‍ ഇന്ത്യ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ചേരി ചേരാനയം തുടരുമ്പോള്‍ പോലും അയല്‍ക്കാരുമായി, പ്രത്യേകിച്ചും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളും പലപ്പോഴും യുദ്ധത്തിലാണ് അവസാനിച്ചത്.
ന്യൂഡല്‍ഹി ∙ യുദ്ധവിമാനങ്ങള്‍ സൈന്യത്തിനു നൽകുന്നതിലെ കാലതാമസത്തില്‍ അതൃപ്തി പരസ്യമാക്കി വ്യോമസേന തലവന്‍ അമൃത് പ്രീത് സിങ് (എ.പി.സിങ്). 2009- 10 കാലത്ത് ഓര്‍ഡര്‍ നല്കിയ 40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് സിങ് പറഞ്ഞു. ചൈനയടക്കമുള്ള ശത്രുരാജ്യങ്ങള്‍ അവരുടെ വ്യോമസേനയ്ക്കായി കൂടുതല്‍ പണം ചെലവഴിക്കുകയാണ്. പ്രതിരോധരംഗത്തെ ഉൽപാദനത്തില് രാജ്യം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
Results 1-10 of 340