Activate your premium subscription today
പരിശീലനം പൂർത്തിയാക്കിയ 400 ട്രെയിനികളെ പിരിച്ചുവിട്ട് ഇൻഫോസിസ്. വൈകിട്ട് 6 മണിയോടെ മൈസൂരു ക്യാംപസ് വിട്ടു പോകാനും ഇവർക്ക് കമ്പനി നിർദേശം നൽകി. പരിശീലന കാലത്തെ പരീക്ഷയിൽ തുടർച്ചയായി 3 തവണ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ വർഷം ഒക്ടോബറിൽ പരിശീലനം തുടങ്ങിയവരിൽ പകുതി പേർക്കാണു ജോലി
പലരും ചോദിക്കാറുണ്ട്- “എന്താണിപ്പോഴത്തെ പ്ലേസ്മെന്റ് ട്രെൻഡ്? ഏതു തരം കമ്പനികളെയാണ് ലക്ഷ്യം വയ്ക്കേണ്ടത് ?” ട്രെൻഡുകൾ നിരന്തരം മാറിക്കൊണ്ടിരിക്കും– എൻജിനീയറിങ്, ടെക്നോളജി മേഖലകളിൽ പ്രത്യേകിച്ചും. അതനുസരിച്ച് നമ്മൾ അപ്ഡേറ്റഡ് ആകുകയാണു പ്രധാനം. ഏറ്റവും പുതിയ ട്രെൻഡുകൾപ്രകാരം ഏറെ ശ്രദ്ധിക്കേണ്ട രണ്ടു
ഐടി മേഖലയിലെ കമ്പനികൾ പോസ്റ്റ് ചെയ്യുന്ന ജോലി വിവരങ്ങളിൽ 10% ‘ഗോസ്റ്റ് ജോബു’കളാണെന്നു റിപ്പോർട്ട്. റിക്രൂട്ടിങ് കമ്പനിയായ എക്സ്ഫെൻസോ (Xphenso) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. മറ്റു മേഖലകളിലും ഈ പ്രവണതയുണ്ട്. ഇല്ലാത്ത ജോലികളിലേക്ക് ‘ആളെയെടുക്കുന്ന’ രീതിയാണു ഗോസ്റ്റ് ജോബ്. ഒരു തസ്തികയിൽ
കാലം മാറുന്നതിനനുസരിച്ചു പുതിയ സ്കിൽ ശീലിക്കേണ്ട സാഹചര്യമാണിപ്പോൾ. അത്രയ്ക്കു വേഗത്തിലാണ് സാങ്കേതികരംഗത്തെ വളർച്ച. ഒരേ ടെക്നോളജി ഉപയോഗിച്ചു 10 – 15 വർഷം ജോലി ചെയ്തെങ്കിൽ ഇനിയതു സാധിക്കില്ലെന്ന വെല്ലുവിളി ക്യാംപസുകളും മനസ്സിലാക്കുന്നു പഠിച്ചത് എന്തായാലും അതുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ
ക്യാംപസുകളിലെ പ്ലേസ്മെന്റ് കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കുകയാണ് വിദ്യാർഥികൾ സംഘം ചേർന്ന് ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകൾ. ഒട്ടേറെ വിദ്യാർഥികൾ പഠനം കഴിയുന്ന മുറയ്ക്ക് ഒറ്റയ്ക്കോ കൂട്ടായോ സ്വന്തം കമ്പനികൾ തുടങ്ങാൻ മുന്നിട്ടിറങ്ങുന്നു. ഐഐടി, ഐഐഎം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) പോലുള്ള
പ്രോജക്ടുകളും ഇന്റേൺഷിപ്പുകളും പാഠ്യപദ്ധതിയുടെ ഭാഗം എന്നതിനപ്പുറം ജോലിയിലേക്കുള്ള വാതിൽ കൂടി ആകുന്നതാണ് പുതിയകാല റിക്രൂട്മെന്റ് ട്രെൻഡ്. ജോലിക്കായി കാത്തിരിക്കാതെ, ക്യാംപസിൽനിന്നുതന്നെ സ്വയം സംരംഭങ്ങളുമായി മുന്നോട്ടു വരുന്നവരും ഏറെ. പ്രോജക്ടായി തുടങ്ങി; ഇപ്പോൾ ജോലിയായി കോട്ടയം ഐഐഐടിയിലെ (ഇന്ത്യൻ
ക്യാംപസ് പ്ലേസ്മെന്റിന് പണ്ടത്തെ ഗ്ലാമർ കുറഞ്ഞു വരികയാണോ? രാജ്യത്തെ മുൻനിര കോളജുകളിലെ 5–25% വിദ്യാർഥികളും ഇപ്പോൾ പ്ലേസ്മെന്റിനു റജിസ്റ്റർ ചെയ്യാറില്ല. ഉപരിപഠനത്തിനു പോകുകയാണെന്ന് ഉറപ്പിച്ചവരാണ് ഇവരിൽ കൂടുതലും. സിവിൽ സർവീസ് പോലുള്ള മത്സരപരീക്ഷകൾക്കും മറ്റും തയാറെടുക്കുന്നവരും സംരംഭകത്വ, സ്റ്റാർട്ടപ്
രാജ്യത്തെ ക്യാംപസ് പ്ലേസ്മെന്റ് സീസൺ ആരംഭിച്ചതോടെ മികച്ച ഓഫറുകൾക്കായി കാത്തിരിക്കുകയാണ് വിദ്യാർഥികള്. എങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളായി പ്ലേസ്മെന്റ് രംഗത്തെ പിടിച്ചുലയ്ക്കുന്ന ആശങ്കകൾ മാറുമോ എന്ന കാര്യത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ശുഭാപ്തി വിശ്വാസം പോരാ. മുൻനിര സ്ഥാപനങ്ങളിൽ പഠിച്ചവർക്കുപോലും
പഠിച്ചത് എന്തായാലും അതുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ നൈപുണ്യങ്ങൾ (സ്കിൽസ്) നേടിയെടുക്കുക ക്യാംപസ് പ്ലേസ്മെന്റിൽ പ്രധാനമാണ്. സ്കിൽ വിലയിരുത്താൻ ഓൺലൈൻ കോഡിങ് ചാലഞ്ചുകളും ഹാക്കത്തോണുകളും കേസ് സ്റ്റഡി പ്രോജക്ടുകളുമെല്ലാം കമ്പനികൾ നടത്തുന്നു. ഈ ട്രെൻഡ് മനസ്സിലാക്കി വിദ്യാർഥികൾക്കു റീ സ്കില്ലിങ്, അപ് സ്കില്ലിങ് എന്നിവ ഉറപ്പാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കുന്നു. കോട്ടയം ഐഐഐടിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) കരിക്കുലത്തിൽ ജർമൻ, ഫ്രഞ്ച് ഭാഷാപഠനം ഉൾപ്പെടുത്തിയത് ഉദാഹരണം. ഒരു ജപ്പാൻ കമ്പനി വിദ്യാർഥികളെ റിക്രൂട്ട് ചെയ്തശേഷം സ്റ്റൈപൻഡോടെ ജാപ്പനീസ് പഠിപ്പിച്ചതു പ്രേരണയായി. എല്ലാ വിദ്യാർഥികൾക്കും അനലറ്റിക്കൽ സ്കിൽ, കമ്യൂണിക്കേഷൻ സ്കിൽ, ബിടെക് പ്രോഗ്രാമുകളിൽ കോഡിങ് എന്നിവയിൽ പരിശീലനം നൽകിയാണു കുസാറ്റ് (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല) വിദ്യാർഥികളെ ഒരുക്കുന്നതെന്നു പ്ലേസ്മെന്റ് കോഓർഡിനേറ്റർ ഡോ. ഗിരീഷ് കുമാരൻ തമ്പി പറയുന്നു. കമ്പനികളുമായി ബന്ധപ്പെട്ട് അവരുടെ ആവശ്യങ്ങൾ എന്തെന്നറിഞ്ഞു വിദ്യാർഥികളെ ഒരുക്കുന്നതാണു ചില ക്യാംപസുകളുടെ രീതി. ഉദാഹരണമായി, ഈ വർഷം
നിശ്ചിത ജോലിക്കായി നിയമിക്കപ്പെടുന്നവർ അതേ ജോലി തന്നെയാണോ ചെയ്യേണ്ടിവരികയെന്നു കമ്പനികൾക്കു തീർത്തുപറയാൻ കഴിയാത്തത്ര വേഗത്തിലാണു ജോബ് മാർക്കറ്റിലെ ട്രെൻഡുകൾ മാറിമറിയുന്നത്. അതിനനുസരിച്ചു റിക്രൂട്മെന്റ് രീതികളും മാറുന്നു. കോവിഡിനു മുൻപു ക്യാംപസ് പ്ലേസ്മെന്റുകളെല്ലാം നേരിട്ടുള്ള അഭിമുഖങ്ങളിലൂടെ ആയിരുന്നു. ഇപ്പോൾ അഭിമുഖങ്ങൾ ഏതാണ്ടു പൂർണമായി ഓൺലൈനിലായി. പരീക്ഷ, അഭിമുഖം എന്നിവവഴി മാത്രം തിരഞ്ഞെടുപ്പെന്ന രീതിയും മാറി. കോട്ടയം ഐഐഐടിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) ബിടെക് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർഥി നിവേദ് കൃഷ്ണയുടെ അനുഭവം ഇതാ...‘‘ അടുത്തവർഷമാണ് എന്റെ പാസിങ് ഔട്ട്. ബിടെക് പ്രോഗ്രാമിന്റെ ഭാഗമായി റെഡ്യൂസ്ഡ് ഇൻസ്ട്രക്ഷൻ സെറ്റ് കംപ്യൂട്ടിങ് വേർഷൻ 5 (ആർഐഎസ്സി–5) ആർക്കിടെക്ചർ എന്ന വിഷയത്തിൽ പ്രോജക്ട് ചെയ്തു. വൈവിധ്യമാർന്ന ആപ്ലിക്കേഷനുകൾക്കുള്ള ഇഷ്ടാനുസൃത പ്രോസസറുകൾ വികസിപ്പിക്കുന്നതാണു പ്രോജക്ട്. ഇതു കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയിൽനിന്ന് ഓഫർ ലെറ്റർ കിട്ടി.’’ പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് ജോലിയിലേക്കുള്ള വാതിലാകുന്നതാണു നിവേദിന്റെ അനുഭവം നൽകുന്ന പാഠം. വിദ്യാർഥികൾ പ്രോജക്ടുകൾ ചെയ്ത കമ്പനികൾ വിദ്യാർഥികളെ നേരിട്ട് ഇന്റർവ്യൂവിനു വിളിക്കുന്നു; അഭിരുചി, സാങ്കേതിക പരീക്ഷകളില്ല.
Results 1-10 of 37