Activate your premium subscription today
കോട്ടയം ∙ കോഴിക്കോടും പാലക്കാടും മറി കടന്ന് ‘എയിംസ്’ ആലപ്പുഴയിൽ എത്തുമോ ? കേരളത്തിൽ കേന്ദ്ര സർക്കാർ ആരംഭിക്കാനുദ്ദേശിക്കുന്ന ‘എയിംസ്’ സാധ്യതാ പട്ടികയിൽ ആലപ്പുഴയും. കോഴിക്കോട്, പാലക്കാട് ജില്ലകൾക്ക് പുറമെയാണ് ആലപ്പുഴയും പരിഗണിക്കുന്നത്. കേന്ദ്ര മന്ത്രി സഭയിൽ കേരളത്തിൽ നിന്നുള്ള മന്ത്രിയാണ് എയിംസ് ( ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) ആലപ്പുഴയിൽ സ്ഥാപിക്കുന്നതിനായി ശ്രമിക്കുന്നത്. എയിംസ് സ്ഥാപിക്കുന്നത് ആലപ്പുഴ മേഖലയുടെ വികസനത്തിന് വഴിയൊരുക്കുമെന്നതാണ് പരിഗണിക്കുന്നതിന് ഒരു കാരണം. കൂടാതെ ആലപ്പുഴയിൽ സ്ഥലവും ലഭ്യമാണ്. ആലപ്പുഴയിൽ പൂട്ടിക്കിടക്കുന്ന ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയാണ് എയിംസിനായി കണ്ടു വയ്ക്കുന്നത്.
തിരുവനന്തപുരം∙ രാജ്യത്താകെ 157 നഴ്സിങ് കോളജുകൾ കേന്ദ്രസർക്കാർ അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നും ലഭിച്ചില്ലെന്നും എയിംസിലും കേരളത്തെ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം ആശുപത്രിയുടെ ഭാഗമായ ശ്രീശാരദാ നഴ്സിങ് കോളജിന്റെ നെട്ടയത്തെ മന്ദിരം ഉദ്ഘാടനം
ബാലുശ്ശേരി ∙ ഒരു പതിറ്റാണ്ടിലേറെയായി കേരളം കാത്തിരിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കിനാലൂരിൽ വരാൻ സാധ്യതയേറി. ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രഫ.കെ.വി.തോമസ്, എയിംസുകളുടെ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ സീനിയർ സെക്രട്ടറി അങ്കിത മിശ്രയുമായി
ഉപരാഷ്ട്പതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് ഇന്നു പുലർച്ചെ 2 മണിക്കാണ് ഉപരാഷ്ട്രപതിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണത്തിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതിയെ ഡോക്ടർ രാജീവ് നാരഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്.
കേരളത്തിന്റെ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) എന്ന സ്വപ്നം രാജ്യസഭയിൽ ഉന്നയിച്ച് പി.ടി.ഉഷ. എയിംസിനു കേരളം അർഹമാണ്. കോഴിക്കോടു കിനാലൂരിൽ എയിംസ് സ്ഥാപിക്കാനാണു കേരളം പ്രഥമ പരിഗണന നൽകുന്നതെന്നും ഉഷ പറഞ്ഞു. ഇത്തവണയും കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് അനുവദിക്കാതിരുന്ന പശ്ചാത്തലത്തിലാണ് ഉഷയുടെ ഇടപെടൽ.
ഇടുക്കി ∙ കേന്ദ്ര ബജറ്റില് വയനാട് പാക്കേജില്ലെന്നും കേരളമെന്ന പേരു പോലും പരാമര്ശിക്കാത്ത തരത്തിലുള്ള അവഗണനയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബജറ്റിലുള്ളത് രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കാര്യങ്ങള് നേടിയെടുക്കുകയെന്ന അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട് ∙ ഇത്തവണയും കേരളത്തിന്റെ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) സ്വപ്നം മരീചികയായി. ബജറ്റിൽ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. 2014ൽ അരുൺ ജയ്റ്റ്ലി ധനമന്ത്രിയായിരുന്നപ്പോഴാണ്, ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് അറിയിച്ചത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിയിൽ വിവിധ ഘട്ടങ്ങളിലായി രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിനു മാത്രം ലഭിച്ചില്ല. ഓരോ തവണയും കേന്ദ്രബജറ്റിൽ പ്രഖ്യാപനം പ്രതീക്ഷിക്കുമെങ്കിലും നിരാശയായിരുന്നു. ഇത്തവണയും അതു സംഭവിച്ചു.
ന്യൂഡൽഹി ∙ തിഹാർ ജയിലിൽ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു. സൈനസുമായി ബന്ധപ്പെട്ട ചികിൽസയ്ക്കാണ് എയിംസിലെത്തിച്ചതെന്നും ശസ്ത്രക്രിയ നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. എയിംസിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു.
1956 ഫെബ്രുവരി 18ന് ഇന്ത്യൻ പാർലമെന്റ് സാക്ഷ്യം വഹിച്ചത് അതീവഹൃദ്യവും സൗമ്യവും വികാരഭരിതവുമായ ഒരു പ്രസംഗത്തിനാണ്. അതു മുൻകൂട്ടി എഴുതി തയാറാക്കിയതായിരുന്നില്ല. എന്നിട്ടും വാക്കുകൾ അനർഗളം പ്രവഹിച്ചുകൊണ്ടേയിരുന്നു. അന്നത്തെ ഇന്ത്യൻ ആരോഗ്യസംവിധാനത്തിന്റെ പരിമിതികളും പൊതുജനാരോഗ്യമേഖലയിൽ ഏറ്റവും മികച്ച സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാണിച്ച ആ പ്രസംഗത്തിന്റെ അവസാനമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ബിൽ അവതരിപ്പിക്കപ്പെട്ടതും ‘എയിംസ് ഡൽഹി’ സ്വയംഭരണ സ്ഥാപനമായി പിറവിയെടുത്തതും. ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ സുപ്രധാനരേഖകളിലൊന്നായ ആ പ്രഭാഷണത്തിന്റെ അന്തഃസത്തയോടു പൂർണമായും നീതി പുലർത്തുന്ന വിധത്തിൽ, അധികം വൈകാതെ ഏഷ്യയിലെതന്നെ ഏറ്റവും മികച്ച ആരോഗ്യഗവേഷണ കേന്ദ്രങ്ങളിൽ ഒന്നായിത്തീർന്നു എയിംസ് ഡൽഹി. അന്നു പാർലമെന്റിൽ പ്രസംഗിച്ചതും ബില്ലവതരിപ്പിച്ചതും എയിംസിനെ പൊതുമേഖലയിലെ ‘മഹാക്ഷേത്ര’ങ്ങളിൽ ഒന്നാക്കി മാറ്റിയതും ഇന്ത്യയുടെ ആദ്യ ആരോഗ്യമന്ത്രി രാജ്കുമാരി അമൃത്കൗറായിരുന്നു. സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രി കൂടിയായിരുന്നു അവർ. സ്വാതന്ത്ര്യസമരസേനാനി, ദീർഘകാലം മഹാത്മാഗാന്ധിയുടെ സെക്രട്ടറി, ഭരണഘടനാ നിർമാണസഭയിലെ
ന്യൂഡൽഹി ∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ അധ്യക്ഷൻ ഇ.അബൂബക്കറിന്റെ (70) ആരോഗ്യസ്ഥിതി പരിഗണിച്ചു ജാമ്യം നൽകാൻ കഴിയുമോ എന്നു പരിശോധിക്കാൻ സുപ്രീം കോടതി എയിംസിലെ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. 2 ദിവസത്തിനകം പൊലീസ് കാവലോടെ എയിംസിലേക്കു മാറ്റാൻ ഉത്തരവിട്ട കോടതി, അവിടെ അഡ്മിറ്റ് ചെയ്തു പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കാനും നിർദേശിച്ചു. സഹായത്തിനു മകനെ കൂടി ഒപ്പം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
Results 1-10 of 140