Activate your premium subscription today
ഒരിക്കൽ കേട്ടാൽ മറക്കാത്ത വാക്യം മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ പറഞ്ഞതായി കഥയുണ്ട്, ‘ഹൃദയ ബൈപാസ് ശസ്ത്രക്രിയയ്ക്ക് കറിക്കത്തി ഉപയോഗിക്കരുത്’. ഏതാണ്ട് ഇതേ കാര്യം തിരിച്ചുപറയുന്ന മലയാളമൊഴി നമുക്കുമുണ്ട്, ‘ഈച്ചയെ കൊല്ലാൻ വാളെടുക്കരുത്’. ഏതു കാര്യത്തിനും തന്ത്രം മെനയുമ്പോൾ അതിനു തക്ക ആയുധം തിരഞ്ഞെടുക്കണം. ഇതു യുദ്ധത്തിന്റെ മാത്രം കാര്യമല്ല. ഭാഷ പ്രയോഗിക്കുന്നതു സന്ദർഭത്തിനു യോജിച്ചതാകണം. ഭാര്യയോടു ചിലപ്പോൾ പറയുന്ന ഭാഷ അപ്പൂപ്പനോടു പ്രയോഗിച്ചാൽ എങ്ങനെയിരിക്കും? ആശയവിനിമയം മുഖ്യമായും ഭാഷാപ്രയോഗത്തിലൂടെയാണു നാം നിർവഹിക്കുന്നത്. ഈ വിഷയത്തിൽ പ്രൗഢഗ്രന്ഥങ്ങൾ തന്നെയുണ്ട്. പലതും സാഹിത്യവുമായി ബന്ധപ്പെട്ട രചനകളിലെ സർഗാത്മകത, സൗന്ദര്യാത്മകത, വ്യവഹാരരൂപങ്ങൾ, വൃത്തം, അലങ്കാരം, കാവ്യഭാഷ, കാവ്യഗുണം, രസാത്മകത, ഭാഷാശാസ്ത്രം തുടങ്ങിയവയെപ്പറ്റിയാവും ചർച്ച ചെയ്യുന്നത്. നമുക്ക് സാമാന്യജീവിതത്തിൽ അത്യാവശ്യം മനസ്സിൽ വയ്ക്കേണ്ട പ്രായോഗിക കാര്യങ്ങളിലെക്ക് ശ്രദ്ധ പരിമിതപ്പെടുത്താം.
2024 ഡിസംബർ 18ന് നാഗർകോവിലിലെ ഇറച്ചിവെട്ടുകാരൻ മാരിമുത്തു (35) ഭാര്യ മരിയ സത്യത്തെ (30) വെട്ടിനുറുക്കി കഷണങ്ങളാക്കി മൂന്നു ബാഗുകളിൽ നിറച്ചു. രാത്രി പത്തരയ്ക്കു ബാഗുകൾ രഹസ്യമായി ഉപേക്ഷിക്കാൻ പോയവഴി ഇറച്ചിമണം തിരിച്ചറിഞ്ഞ തെരുവുനായ്ക്കൾ ചുറ്റുംകൂടി കുരച്ചു വലിയ ശബ്ദമുണ്ടാക്കി. ബാഗുകളിൽ
ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്നു നോക്കണം രണ്ടു നാലു ചിരട്ട കുടിച്ചീടിൽ അച്ഛനാരെടാ - ഞാനെടാ - മോനെടാ! എന്ന് സഞ്ജയന്റെ ഹാസ്യവരികൾ. ‘അങ്ങോട്ടു തലയിൽ മുണ്ടിട്ടുപോകുന്നവൻ മടങ്ങിവരുമ്പോൾ മുണ്ടഴിച്ചു തലയിൽക്കെട്ടും’ എന്ന പഴയ നർമമൊഴിയുണ്ട്. ‘ഇന്ത്യൻ നിർമിത വിദേശമദ്യം’ എന്ന ദ്രാവകം ഇന്നത്തെപ്പോലെ സുലഭമല്ലാതിരുന്ന കാലത്ത് പല മാന്യന്മാരും രഹസ്യമായി കുടിക്കാൻ നാടൻ കള്ളുഷാപ്പുകളിൽ പോകുമായിരുന്നു. കള്ളുകുടിക്കാൻ ആഗ്രഹമുണ്ടെങ്കിലും, അതിലേർപ്പെടുന്നത് തന്റെ മാന്യതയ്ക്ക് ഇടിവു വരുത്തുമോയെന്ന ശങ്കമൂലം തല മുണ്ടിട്ടു മറയ്ക്കും. പക്ഷേ മദ്യം തലയ്ക്കു പിടിച്ചുകഴിയുമ്പോൾ യുക്തിപൂർവം ചിന്തിക്കാനുള്ള ശേഷി കുറയും, മാന്യതയെക്കുറിച്ചുള്ള ചിന്ത പമ്പ കടക്കും. കള്ള് കുടിക്കുന്നത് അധാർമികമാണോയെന്ന് പലർക്കും സംശയമുണ്ട്. അത്തരക്കാരുടെ മുന്നിലും എന്റെ ജീവിതം തീർത്തും ധാർമികമാണെന്ന് ബോധ്യപ്പെടുത്താനാണ് ഈ തലമറയ്ക്കൽ. (മദ്യപാനം അധാർമികമാണെന്നു സൂചിപ്പിക്കുകയല്ല. പക്ഷേ കള്ളുകുടിയൻ എന്ന ലേബൽ പൊതുവേ ആരും ഇഷ്ടപ്പെടാറില്ലല്ലോ.) അതായത്, അധാർമികമായി ജീവിക്കുന്നയാളും താൻ ധാർമികമായി ജീവിക്കുന്നുവെന്ന്
മോഡേൺ മെഡിസിനിലെ വിവിധതലങ്ങളിൽ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളുടേതിനെക്കാൾ തീരെക്കുറവാണ് ലഭ്യമായ സീറ്റുകൾ. ഇത് ഒരു പരിധിവരെ പരിഹരിക്കാനുളള സംവിധാനമാണ് കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന NBEMS ഏർപ്പെടുത്തിയിട്ടുള്ള പഠനപരിശീലന സൗകര്യങ്ങൾ. – ‘നാഷനൽ ബോർഡ്
‘മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും അനേകമുണ്ട്, കാത്തിടേണ്ട മാമക പ്രതിജ്ഞകൾ അനക്കമറ്റു നിദ്രയിൽ ലയിപ്പതിന്നു മുൻപിലായ് എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ’. പ്രശസ്ത അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിന്റെ (1874 – 1963) ‘സ്റ്റോപ്പിങ് ബൈ വുഡ്സ് ഇൻ ഏ സ്നോയി ഈവനിങ്’ എന്ന ലഘുകവിതയിലെ ഏതാനും വരികൾ കടമ്മനിട്ട രാമകൃഷ്ണൻ മൊഴിമാറ്റിയതാണിത്. The woods are lovely, dark and deep, But I have promises to keep, And miles to go before I sleep ഏകാന്തപഥികനായ കവി മഞ്ഞുപെയ്യുന്ന സായംസന്ധ്യയിൽ ചേതോഹരമായ വനത്തിനരികെയെത്തുന്നു. അതിന്റെ ശാന്തതയിലേക്കാണോ, തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ തിരക്കിട്ട ജീവിതത്തിലേക്കാണോ പോകേണ്ടതെന്ന സംഘർഷം മനസ്സിലുണ്ടാകുന്നു.
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1864-1914) മലയാളസാഹിത്യത്തിലെ അനന്യവിസ്മയമാണ്. ഒന്നേകാൽ ലക്ഷത്തിലേറെ ശ്ലോകങ്ങളുള്ള വ്യാസഭാരതം കേവലം 874 ദിവസംകൊണ്ട് പദ്യരൂപത്തിൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തു. തീർന്നില്ല, അദ്ദേഹത്തിന്റെ വിവർത്തനത്തിൽ പിഴവുണ്ടെന്ന് മാവേലിക്കരത്തമ്പുരാനും ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാരും ആരോപണമുന്നയിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ പദ്യരൂപത്തിൽ മറുപടിയെഴുതി, ഇത്ര ബൃഹത്തായ രചനയിൽ തനിക്ക് ഒരു പിശകു പോലും വരില്ലെന്നും, വല്ലതും കണ്ടെങ്കിൽ അത് അച്ചടിത്തെറ്റാണെന്നും പറയുന്നയാളുടെ ആത്മവിശ്വാസം ആരെയാണ് അദ്ഭുതപ്പെടുത്താത്തത്? 101 ശ്ലോകങ്ങളും ഗദ്യത്തിലുള്ള സംഭാഷണവും ഉൾപ്പെടുന്ന നാടകം അഞ്ചു മണിക്കൂറിലെഴുതിയും മറ്റും അതിവേഗരചനയിൽ പ്രതിഭ തെളിയിച്ച അദ്ദേഹത്തിനു ‘സരസദ്രുതകവികിരീടമണി’ എന്ന പേരും ലഭിച്ചു...
‘ഈ ഭൂമുഖത്തു ജനിച്ചു ജീവിച്ചു സത്യം മാത്രം പറഞ്ഞ് മൺമറഞ്ഞ ആരെങ്കിലുമുണ്ടോ?’ എന്ന പഴയ ചോദ്യമുണ്ട്. അതിന്റെ ഉത്തരം ആരും പറയാതെ നമുക്കെല്ലാമറിയാം. പക്ഷേ, സത്യം എന്ന ആദർശം ആവശ്യമില്ലെന്നു കരുതാനാവില്ല. ശുദ്ധസത്യത്തിൽനിന്ന് നാം എത്ര വ്യതിചലിച്ചു നിൽക്കുന്നുവെന്ന സ്വയംവിലയിരുത്തൽ നമ്മെ നേർവഴിയിലേക്കു നയിക്കും. സത്യത്തെ പടവാളാക്കിയ ഗാന്ധിജിയെപ്പറ്റി പണ്ടൊരു സരസൻ നേരമ്പോക്കു പറഞ്ഞു. ആത്മകഥയ്ക്ക് ‘ഞാൻ പറഞ്ഞതെല്ലാം സത്യങ്ങൾ’ എന്ന് അദ്ദേഹം പേരിട്ടില്ല. ‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ’ എന്നേ പേരു കൊടുത്തുള്ളൂ. അക്കാര്യത്തിൽ അദ്ദേഹം സത്യസന്ധത പുലർത്തി! പൊതുജീവിതത്തിൽ ആ മഹാമനുഷ്യൻ അസാധാരണമായ സത്യസന്ധത പുലർത്തിയെന്നു നമുക്കറിയാം. അച്ഛനറിയാതെ അദ്ദേഹത്തിന്റെ പോക്കറ്റിൽനിന്നു രണ്ടു രൂപയെടുത്ത് മിഠായി വാങ്ങിത്തിന്നുന്ന ചെറുബാലനും, നൂറുകോടി രൂപയുടെ അഴിമതി കാട്ടുന്ന രാഷ്ട്രീയക്കാരനും ഒരുപോലെ കള്ളന്മാരാണെന്നു വാദിക്കാം. അതിൽ കഴമ്പില്ലെന്നതാണു വാസ്തവം. അങ്ങനെ രണ്ടു രൂപയെടുത്ത കുട്ടി
മനുഷ്യനുള്ള കാലത്തോളം കാണും അഭിപ്രായവ്യത്യാസങ്ങളും അതുവഴിയുള്ള ചെറുതും വലുതുമായ കലഹങ്ങളും. അവ പരിഹരിക്കാതെ ഒരു സ്ഥാപനത്തിനുമെന്നല്ല, സമൂഹത്തിനുതന്നെയും മുന്നോട്ടു പോകാൻ കഴിയില്ല. എത്ര അടുപ്പമുള്ളവരാണെങ്കിൽപ്പോലും അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എല്ലാം പരസ്പരം പറയുന്ന ദമ്പതികൾക്കിടയിൽ ഈ
ഇന്ത്യയിലെ ബിസിനസ് സ്കൂളുകളിൽ മികവിന്റെ പര്യായമെന്നു കരുതിവരുന്ന ഐഐഎമ്മുകളിലെ പോസ്റ്റ്–ഗ്രാജ്വേറ്റ് / എംബിഎ / ഫെലോ (പിഎച്ച്ഡി) പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയാണ് ക്യാറ്റ് (CAT 2024: കോമൺ അഡ്മിഷൻ ടെസ്റ്റ്). ഇതിനു സെപ്റ്റംബർ 20നു വൈകിട്ട് 5 വരെ www.iimcat.ac.in എന്ന വെബ്സൈറ്റിൽ
സ്ഥലജലഭ്രമം എന്ന പദം മഹാഭാരതകഥയിലൂടെ പ്രസിദ്ധി നേടി. പാണ്ഡവർക്ക് അവകാശപ്പെട്ടതു ഖാണ്ഡവപ്രസ്ഥമെന്ന തരിശുഭൂമി മാത്രമെന്നു കൗശലത്തോടെ പറഞ്ഞ്, ധൃതരാഷ്ട്രരും കൗരവരും ചേർന്ന് അവരെ ചതിച്ചു. പക്ഷേ കഠിനപ്രയത്നംവഴി യുധിഷ്ഠിരനും സഹോദരന്മാരും അതിനെ ഐശ്വര്യപൂർണമായ ഇന്ദ്രപ്രസ്ഥമാക്കി. മയൻ എന്ന അസുരശില്പി അതിമനോഹരമായ സൗധങ്ങൾ പണിഞ്ഞുകൊടുത്തു. സമൃദ്ധിയുടെ കൊടുമുടിയിലെത്തിയ അവർ നിരവധി രാജാക്കന്മാരെ ക്ഷണിച്ച് ആഘോഷത്തോടെ രാജസൂയം നടത്തി. അവിടെയെത്തിയ ദുര്യോധനൻ ഇതെല്ലാം കണ്ടു കണ്ണുമഞ്ഞളിച്ച്, അസൂയയുടെ കൊടുംതീയിൽപ്പെട്ടു. സ്ഫടികത്തെ വെല്ലുന്ന തിളക്കമുള്ള രാജമന്ദിരത്തിൽ വെള്ളമില്ലാത്തിടത്തു വെള്ളമുണ്ടെന്നു തോന്നി, വസ്ത്രമുയർത്തിനടന്നു. വെറും തറയെന്നു കരുതി കുളത്തിലേക്കു കാൽവഴുതി മറിഞ്ഞുവീണ് പരിഹാസ്യനായി. ഭീമസേനൻ കൈയടിച്ചു പൊട്ടിച്ചിരിച്ചു. മുകൾ നിലയിൽനിന്ന ദ്രൗപദി ‘അന്ധന്റെ മകൻ അന്ധൻ’ എന്നു പരിഹസിച്ച് ആർത്തുവിളിച്ചു വൈരത്തിന്റെ കടുത്ത മാനസികാവസ്ഥ മൂലം ദുര്യോധനനു
Results 1-10 of 426