Activate your premium subscription today
തിരുവനന്തപുരം ∙ കേരള കേഡറിൽ ആവശ്യത്തിന് ഐഎഎസുകാരില്ലാതെ സർക്കാർ നട്ടംതിരിയുമ്പോൾ മറ്റു വകുപ്പുകളെ അമ്പരപ്പിച്ച് ധനവകുപ്പിൽ മാത്രം 6 ഐഎഎസുകാർ. 3 ഐഎഎസ് കേഡർ പോസ്റ്റുകൾ മാത്രമുള്ള ധനവകുപ്പിൽ എങ്ങനെ ഇത്രയും പേരെ നിയമിച്ചെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമില്ല. നിലവിൽ സീനിയോറിറ്റിയിൽ മൂന്നാമനായ ഡോ.എ.ജയതിലകാണു ധനവകുപ്പിലെ അഡിഷനൽ ചീഫ് സെക്രട്ടറി. തൊട്ടുതാഴെ എക്സ്പെൻഡിചർ സെക്രട്ടറിയായി കേശവേന്ദ്ര കുമാറും റിസോഴ്സ് സെക്രട്ടറിയായി അജിത് പാട്ടീലുമുണ്ട്.
തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉൾപ്പെടെ പ്രധാന തസ്തികയിലുള്ള 5 ഐഎഎസ് ഉദ്യോഗസ്ഥർ ഇൗ വർഷം വിരമിക്കും. ചീഫ് സെക്രട്ടറി ഏപ്രിലിലും ഫിഷറീസ്, തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസൻ ഇൗ മാസവുമാണു വിരമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ അഡിഷനൽ ചീഫ് സെക്രട്ടറി ഇഷിത റോയി മാർച്ചിൽ വിരമിക്കും. വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മേയിലും കെഎസ്ഇബി സിഎംഡി ബിജു പ്രഭാകർ ഏപ്രിലിലുമാണ് വിരമിക്കുന്നത്. ഇവർക്കെല്ലാം മൂന്നും നാലും വകുപ്പുകളുടെ ചുമതലയുണ്ട്.
തിരുവനന്തപുരം ∙ സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ കൃഷിവകുപ്പിൽനിന്ന് ബി.അശോകിനെയും മാറ്റിയതോടെ ഐഎഎസുകാർക്കിടയിലെ ചേരിപ്പോര് രൂക്ഷമായി. സർക്കാരുമായി ചേർന്നുനിൽക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ ഒരു പക്ഷത്തും സർക്കാരിന്റെ ചില തീരുമാനങ്ങളെ വിമർശിക്കുന്ന ഉദ്യോഗസ്ഥർ മറുപക്ഷത്തുമായി.
തിരുവനന്തപുരം∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതിന്റെ പേരിലുള്ള അന്വേഷണത്തിൽ നിന്നും അച്ചടക്ക നടപടിയിൽ നിന്നു തലയൂരി കെ.ഗോപാലകൃഷ്ണൻ ‘ക്ലീനായി’ വീണ്ടും സർവീസിലേക്ക്. വാട്സാപ് ഗ്രൂപ്പ് വിവാദമുണ്ടായതിനു പിന്നാലെ ഗോപാലകൃഷ്ണനെ തള്ളിപ്പറഞ്ഞ സർക്കാർ, 2 മാസത്തിനു ശേഷം അദ്ദേഹത്തിനു ക്ലീൻ ചിറ്റ് നൽകി തിരിച്ചെടുത്തു.
തിരുവനന്തപുരം∙ ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നുറപ്പിച്ച് സസ്പെന്‍ഷനിലുള്ള കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, കെ. ഗോപാലകൃഷ്ണന് എന്നിവര്‍ക്ക് എന്‍. പ്രശാന്ത് വക്കീല്‍ നോട്ടിസ് അയച്ചു.
തിരുവനന്തപുരം∙ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതില്‍, സസ്പെന്‍ഷനിലായ വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി സർക്കാരിന്റെ ചാര്‍ജ് മെമ്മോ. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഗോപാലകൃഷ്ണന് പൊലീസില്‍ പരാതി നല്കിയ കാര്യം ചാര്‍ജ് മെമ്മോയില്‍ ഇല്ല. മുസ്ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയതും ഉള്‍പ്പെടുത്തിയിട്ടില്ല. പൊലീസിനു നല്കിയ സ്ക്രീന്‍ ഷോട്ടും റിപ്പോര്‍ട്ടും മെമ്മോയില്‍ ഇല്ല.
തിരുവനന്തപുരം∙ പല വകുപ്പുകളിലും ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ലെന്നു മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ ചൂണ്ടിക്കാട്ടി. വ്യവസായ ഡയറക്ടറായിരുന്ന കെ.ഗോപാലകൃഷ്ണനെ മതത്തിന്റെ പേരിൽ വാട്സാപ് ഗ്രൂപ്പ് സൃഷ്ടിച്ചതിന് സസ്പെൻഡ് ചെയ്തിരുന്നു. ധന അഡിഷനൽ ചീഫ് സെക്രട്ടറിയെ പരസ്യമായി വിമർശിച്ചതിന് കൃഷി സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തും സസ്പെൻഷനിലാണ്. ഇവർക്കു പകരം ആളെ നിയമിച്ചിട്ടില്ല.
ദീപാവലിയുടെ ഭാഗമായി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മതം തിരിച്ച് വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ. അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശവും ലഭിച്ചിരിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ, സഹപ്രവർത്തകരായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ വിമർശിച്ച മറ്റൊരു ഉദ്യോഗസ്ഥൻ. സമീപകാലത്ത് കേരളത്തിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത് പ്രത്യക്ഷത്തിൽ ഭരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കല്ല, അവരുടെ സ്വകാര്യ സൈബറിടങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തലിലാണ്. ഇന്ന് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിക്കാൻ ഭരണപരമായ ഇടപെടലുകളിലെ വീഴ്ചകൾ വേണ്ട എന്നാണ് ഇതു കാണിക്കുന്നത്. ഭരണയന്ത്രത്തെ ചലിപ്പിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ അതിന്റെ അപൂർവത കൊണ്ടാണ് വാർത്തയാകുന്നത്. വാട്സാപ് ഗ്രൂപ്പ് നിർമിച്ച് സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണനും മേലുദ്യോഗസ്ഥനെതിരെ പരസ്യവിമർശനം നടത്തിയ എൻ.പ്രശാന്തിനും ലഭിച്ച സസ്പെൻഷൻ വാർത്തയാകുമ്പോൾ കേരള ചരിത്രത്തിൽ വിവിധ കാലങ്ങളിൽ സസ്പെൻഷൻ ലഭിച്ച ഉദ്യോഗസ്ഥരുടെ കഥ രസകരമാണ്. സസ്പെൻഷൻ ലഭിച്ചവരിൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വരെയുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഭരണമേൽക്കുമ്പോൾ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ മൂക്കിനു താഴെ, സെക്രട്ടേറിയറ്റിൽ മാത്രം മൂന്നു ലക്ഷത്തിലേറെ ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നതു നിർവികാരമായല്ല കേരളം കേൾക്കുന്നത്.
തിരുവനന്തപുരം ∙ വേണ്ടത്ര ഐഎഎസ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ സർക്കാരിന്റെ മിക്ക വകുപ്പുകളുടെയും പ്രവർത്തനം മന്ദഗതിയിൽ. വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്കു നാലും അഞ്ചും വകുപ്പുകളും അല്ലാത്തവർക്ക് കുറച്ചു വകുപ്പുകളും എന്നതാണു സ്ഥിതി. സുപ്രധാന വകുപ്പുകൾപോലും ശ്രദ്ധിക്കാനാകാതെ ഉദ്യോഗസ്ഥർ വലയുന്നു.
Results 1-10 of 32