Activate your premium subscription today
കോഴിക്കോട് ∙ കേന്ദ്ര, സംസ്ഥാന ജീവനക്കാർക്ക് ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ബാധകമായ ക്ഷാമബത്തയിൽ (ഡിഎ) 2% വർധന വരും. ഡിഎ കണക്കാക്കുന്നതിനു മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാർഷിക ശരാശരി 400.92 പോയിന്റിൽനിന്ന് 407.75 പോയിന്റ് ആയി ഉയർന്നതിനാലാണിത്. ഇതോടെ കേന്ദ്ര ഡിഎ 55 ശതമാനവും സംസ്ഥാന ഡിഎ 33 ശതമാനവുമായി ഉയരും. കേന്ദ്ര ഡിഎ യഥാർഥത്തിൽ 55.97 ശതമാനമായാണ് ഉയർന്നതെങ്കിലും കേന്ദ്ര സർക്കാർ ലോവർ റൗണ്ടിങ് രീതി പിന്തുടരുന്നതു മൂലം ഇത് 56 ആക്കി റൗണ്ട് ചെയ്യുന്ന പതിവില്ല. അതുകൊണ്ടാണ് വർധന 2 ശതമാനത്തിൽ ഒതുങ്ങുന്നത്. നിലവിലുള്ള 53% ഡിഎ പൂർണമായി കേന്ദ്ര സർക്കാർ അനുവദിച്ചുകഴിഞ്ഞതാണ്.
തിരുവനന്തപുരം ∙ മറ്റു സംസ്ഥാനങ്ങളിലെ സേവനവേതന വ്യവസ്ഥ ഉൾപ്പെടെ പരിഗണിച്ച ശേഷമാണ് കേരളത്തിൽ പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം കൂട്ടാൻ തീരുമാനിച്ചതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നു. അതേസമയം, കേന്ദ്ര ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന യുപിഎസ്സിയിൽ വെറും 10 അംഗങ്ങൾ മാത്രമുള്ളപ്പോൾ കേരള പിഎസ്സിയിൽ ചെയർമാനടക്കം 20 അംഗങ്ങളുണ്ട്. ഒരാളെക്കൂടി നിയമിക്കാമെങ്കിലും രാഷ്ട്രീയത്തർക്കം കാരണം നീളുകയാണ്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങൾ തമിഴ്നാട്ടിലാണ്: 15. കർണാടകയിൽ 10 പേരുണ്ട്. ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും പത്തിൽ താഴെയാണ് അംഗങ്ങൾ. കഴിഞ്ഞ നവംബറിൽ ശമ്പളവർധന അജൻഡയായി വന്നെങ്കിലും 4 മന്ത്രിമാർ സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടി എതിർത്തതോടെ മുഖ്യമന്ത്രി തന്നെ ശുപാർശ പിൻവലിച്ചു.
ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാർക്കുള്ള പുതിയ പങ്കാളിത്ത പെൻഷൻ പദ്ധതിയായ യൂണിഫൈഡ് പെൻഷൻ സ്കീം (ഏകീകൃത പെൻഷൻ പദ്ധതി– യുപിഎസ്) ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകും. ജീവനക്കാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് നിലവിലുള്ള നാഷനൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) പരിഷ്കരിച്ചതാണ് യുപിഎസ്. പ്രതിമാസം നിശ്ചിത തുക പെൻഷനായി ഉറപ്പാക്കുന്ന പദ്ധതി സംബന്ധിച്ച വിജ്ഞാപനമിറക്കി.
‘‘അഞ്ചു ദിവസം ജോലി ചെയ്യുമ്പോൾ അതിൽ ഒരു ദിവസത്തെ വേതനം കിട്ടാതിരുന്നാൽ പിന്നെ എന്താണു ഞങ്ങൾ ചെയ്യേണ്ടത്? ബുധനാഴ്ചയിലെ പണിമുടക്കു കൊണ്ടു സർക്കാരിന്റെ കണ്ണുതുറന്നാൽ അതിന്റെ നേട്ടം ഈ സമൂഹത്തിനാണ്.’’ ‘സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം ബുധനാഴ്ച പണിമുടക്കുമ്പോൾ പൊതുജനത്തിനു ബുദ്ധിമുട്ടാകില്ലേ?’ എന്ന ചോദ്യത്തിനുള്ള മറുപടിയാണിത്. ബജറ്റ് പ്രഖ്യാപനങ്ങൾക്കായി കേരളം കാതോർക്കുന്ന വേളയിലാണ് ശമ്പളത്തില്‍നിന്നും മറ്റ് ആനുകൂല്യങ്ങളിൽനിന്നും പിടിച്ചുവച്ചിരിക്കുന്ന 65,000 കോടി രൂപയ്ക്കായി സർക്കാർ ജീവനക്കാരും അധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ പണിമുടക്കുന്നത്. പൊതുസമൂഹത്തിന്റെ കണ്ണിൽ സർക്കാർ ജീവനക്കാർ സംസ്ഥാന വരുമാനത്തിന്റെ നല്ലൊരു പങ്കും ശമ്പളമായി വീട്ടിൽ കൊണ്ടുപോകുന്നവരാണ്. എന്നാൽ ഇതല്ല യാഥാർഥ്യമെന്ന് കണക്കുകൾ നിരത്തി വിശദീകരിക്കുകയാണ് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ. സർക്കാർ ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പണിമുടക്കിലേക്കു നയിച്ച വിഷയങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ അദ്ദേഹം സംസാരിക്കുന്നു.
ന്യൂഡല്‍ഹി ∙ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എട്ടാം ശമ്പള കമ്മിഷന് രൂപവത്കരിക്കാന്‍ തീരുമാനമാനിച്ച് കേന്ദ്ര മന്ത്രിസഭായോഗം. കേന്ദ്ര ജീവനക്കാരുടെ നിലവിലുള്ള കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപ എന്നത് 40,000 രൂപ കടന്നേക്കും. 50,000 രൂപ വരെയാകാനും സാധ്യതയുണ്ട്. ശമ്പളവും പെന്‍ഷനും നിർണയിക്കാന്‍ ഉപയോഗിക്കുന്ന ഗുണിതമായ ഫിറ്റ്മെന്റ് ഫാക്ടര്‍ 2.57 ആയിരുന്നത് ഏറിയാല്‍ 2.86 വരെ ആകാം. ഇത് 2.86 ആക്കി നിശ്ചയിച്ചാല്‍ ഇപ്പോഴത്തെ 18,000 രൂപ എന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 51,480 രൂപയായി ഉയരും.
ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനുള്ള എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. റെയിൽവേയും പ്രതിരോധവും ഉൾപ്പെടെ 50 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും. കമ്മിഷന്റെ അധ്യക്ഷനെയും 2 അംഗങ്ങളെയും ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ന്യൂഡൽഹി ∙ തൊഴിലിടങ്ങളിലെ സമ്മർദം രാജ്യത്ത് 33 ശതമാനം ജീവനക്കാരെ മാനസികവിഭ്രാന്തിയിലേക്കു തള്ളിവിടുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അമിത ജോലി, നീണ്ട ജോലി സമയം, തൊഴിൽ സുരക്ഷിതത്വമില്ലായ്മ, കുറഞ്ഞ വേതനം, വർധിച്ചുവരുന്ന മത്സരം, തൊഴിലിടങ്ങളിലെ പീഡനങ്ങൾ, അതിക്രമങ്ങൾ, വിവേചനം തുടങ്ങിയവയാണ് ജീവനക്കാരെ സമ്മർദത്തിലാക്കുന്നത്. പ്രതിസന്ധി തരണം ചെയ്യാൻ ചിലർ ചികിത്സ തേടുമ്പോൾ മറ്റുചിലർ തൊഴിൽ ഉപേക്ഷിക്കുന്നു. ചിലർ ജീവിതം തന്നെ അവസാനിപ്പിക്കുന്നു.
കേന്ദ്രസർക്കാർ സർക്കാർ ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതി അടുത്ത വർഷം തുടങ്ങും. 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇത് പ്രയോജനപ്പെടും.വിരമിച്ചശേഷം, ഉറപ്പായ പെൻഷൻ നൽകുമെന്നാണ് യുപിഎസിന്റെ പ്രധാന സവിശേഷത. സംസ്ഥാന സർക്കാരിന് അവരുടെ ജീവനക്കാർക്കും യുപിഎസ്
ന്യൂഡൽഹി ∙ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കണമെന്ന് രാജ്യാന്തര സർക്കാർ തല ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) നിർദേശം നൽകി. ഭീകരപ്രവർത്തനത്തിനുള്ള ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും നിരീക്ഷിക്കുന്ന ഏജൻസിയാണ് എഫ്എടിഎഫ്.
Results 1-10 of 61