Activate your premium subscription today
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ ചോദ്യം ചെയ്ത ഡൽഹി സർവകലാശാല, വിവരാവകാശനിയമത്തിന്റെ ഉദ്ദേശ്യം മൂന്നാമതൊരാളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തലല്ലെന്നു കോടതിയിൽ വാദിച്ചു.
ന്യൂഡൽഹി ∙ ഡൽഹി സർവകലാശാലയ്ക്കു കീഴിലെ സവർക്കറുടെ പേരിലുള്ള കോളജിന്റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്നു വിവരം. പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും ഓഫിസിൽ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സർവകലാശാല അധികൃതർ പറഞ്ഞു. നജ്ഫ്ഗഡിലെ സവർക്കർ കോളജ് 140 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്.
ന്യൂഡൽഹി∙ ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് തിരിച്ചടി. കോടതി തിരഞ്ഞെടുപ്പ് ഫലം തടഞ്ഞുവച്ചതിനെ തുടർന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം നടത്തിയത്. യൂണിയൻ തിരഞ്ഞെടുപ്പിൽ എൻഎസ്യുഐയും എബിവിപിയും രണ്ടു സീറ്റുകൾ വീതം നേടി വിജയിച്ചു. പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളാണ് എബിവിപിയിൽനിന്ന് എൻഎസ്യു പിടിച്ചെടുത്തത്
ഡൽഹി സർവകലാശാലയിൽ അധ്യാപകർക്കു മോശമല്ലാത്ത ശമ്പളവും സൗകര്യങ്ങളുമുണ്ട്. അതുമായി സ്വന്തം കാര്യം നോക്കി കഴിയാമായിരുന്നിട്ടും അതിനു നിൽക്കാതെ സദാ പോരാട്ടമനസ്സുമായി ജീവിച്ചയാളാണ് ഡോ.ജി.എൻ.സായിബാബ. ചലനമറ്റ കാലുകളുമായി സിപിഐയുടെ ദേശീയ ആസ്ഥാനമന്ദിരമായ അജോയ് ഭവനിലെ ഒന്നാം നിലയിലേക്കു തൊണ്ണൂറുകളുടെ അവസാനം വീൽചെയറിൽ പതിവായി വന്നിരുന്ന സർവകലാശാലാ അധ്യാപകനായ സായിയുടെ മുഖം ജീവിതത്തിലൊരിക്കലും മായില്ല. അന്നു ഞങ്ങളുടെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന എ.ബി.ബർദന്റെ മുറിയിലേക്കാണ് സായി എത്തിയിരുന്നത്. ചുറ്റുമുള്ളവരുടെ പ്രശ്നങ്ങളെക്കുറിച്ചു നിരന്തരം സംസാരിക്കുമ്പോൾ സായിക്കു ശാരീരിക ബുദ്ധിമുട്ടുകൾ പ്രശ്നമായില്ല. സഖാവ് ബർദൻ അവരുടെ ചർച്ചകളിലേക്ക് എന്നെയും കൂട്ടി. ഞാനും ഡോ. സായിയും തമ്മിലുള്ള സൗഹൃദം തുടങ്ങിയതും ശക്തമായതും ബർദന്റെ ഓഫിസ് മുറിയിലെ കൂടിക്കാഴ്ചകളിൽ നിന്നായിരുന്നു. സായി തെറ്റുചെയ്തിട്ടില്ലെന്നു കോടതിക്കും പൊലീസിനും മനസ്സിലാക്കാൻ അയാളുടെ ജീവിതത്തിലെ വിലപ്പെട്ട 10 വർഷം നഷ്ടപ്പെടുത്തേണ്ടി വന്നു.
ന്യൂഡൽഹി∙ ഡൽഹി സർവകലാശാല മുൻ അധ്യാപകൻ പ്രഫസർ ജി.എൻ.സായിബാബ അന്തരിച്ചു. ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 10 വർഷം ജയിൽവാസം അനുഭവിച്ചിരുന്നു.
ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല യിലെ പിജി പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ നടപടികൾ 25ന് തുടങ്ങും. സിയുഇടി–പിജിയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. ഇക്കുറി 82 കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിടെക്, 5 വർഷ എൽഎൽബി എന്നിവയ്ക്കുള്ള റജിസ്ട്രേഷനും ഇതിനൊപ്പം തുടങ്ങിയേക്കും. ജെഇഇ മെയിൻ പരീക്ഷ അടിസ്ഥാനമാക്കിയാണ് ബിടെക്
ന്യൂഡൽഹി∙ ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ശാരീരിക പരിമിതിയുള്ള മലയാളി അധ്യാപകനെ കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിച്ച വിഷയത്തിൽ സിഐഎസ്എഫ് അന്വേഷണം നടത്തും. സംഭവം സിഐഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡൽഹി സർവകലാശാലയിലെ മലയാളി അധ്യാപകൻ ജസ്റ്റിൻ
ന്യൂഡൽഹി∙ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിന് എതിരെ ഡൽഹി യൂണിവേഴ്സിറ്റിയില് ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. എസ്എഫ്ഐയും എഐഎസ്എയും പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധിച്ച മുപ്പതോളം എസ്എഫ്ഐ പ്രവർത്തകരെ സുരക്ഷാ ജീവനക്കാർ മർദിക്കുകയും ക്യാംപസിനു പുറത്താക്കുകയും ചെയ്തു. തുടർന്ന് വിദ്യാർഥികളെ കേന്ദ്രസേനയും പൊലീസും സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
ന്യൂഡൽഹി ∙ വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം. അസമിൽ ഹർത്താൽ
ദേശീയ ബിരുദാനന്തര ബിരുദ പൊതുപ്രവേശന പരീക്ഷയ്ക്ക് (സിയുഇടി–പിജി) അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജനുവരി 24. വെബ്സൈറ്റ്: pgcuet.samarth.ac.in ഡൽഹി സർവകലാശാല, ജെഎൻയു, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) അടക്കം രാജ്യത്തെ വിവിധ സർവകലാശാലകളിലെ പിജി പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണിത്.
Results 1-10 of 51