Activate your premium subscription today
സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ ചില പ്രശ്നങ്ങളും ഇതിൽ സർക്കാർ നടത്തുന്ന ഇടപെടലുകളും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇത് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിനു നാണക്കേടാണെന്ന് ആരോപണമുണ്ടെങ്കിലും ഒറ്റപ്പെട്ട ഏതെങ്കിലും സംഭവങ്ങൾ കാരണം സിവിൽ സർവീസിന്റെ അന്തസ്സിനു കോട്ടം തട്ടുമെന്നു ഞാൻ കരുതുന്നില്ല. പക്ഷേ, ഐഎഎസുകാർ പൊതുവേ പാലിക്കേണ്ട ചില മര്യാദകൾ പാലിക്കുക തന്നെ വേണം. ഭരണഘടനയോടുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ പേരിൽ വിഭാഗീയത സൃഷ്ടിക്കുന്നതിനോടു യോജിക്കാൻ കഴിയില്ല. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ മുഖംനോക്കാതെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. ഉദ്യോഗസ്ഥർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പക്ഷം ചേർന്നു പ്രവർത്തിക്കുന്നതും ശരിയല്ല. സർവീസിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ പരസ്യമായി പുകഴ്ത്തുന്നതും അസാധാരണ നടപടിയായാണ് എനിക്കു തോന്നുന്നത്. വിരമിച്ച ശേഷം ചില ഉദ്യോഗസ്ഥർ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയുന്നതും പാർട്ടികളെയും നേതാക്കളെയും പിന്തുണയ്ക്കുന്നതും ഇന്നു സാധാരണമാണ്. എന്നാൽ, സർവീസിലിരിക്കുമ്പോൾ അതു പാടില്ല.
തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെ, ഏതാനും ഐഎഎസ് ഉദ്യോഗസ്ഥരെ ഉന്നമിട്ട് സമൂഹമാധ്യമത്തിൽ എൻ.പ്രശാന്തിന്റെ പരിഹാസക്കുറിപ്പ്. സമീപകാലത്ത് ഏതാനും ഉദ്യോഗസ്ഥർ നേരിട്ട ആരോപണങ്ങളെ പരോക്ഷമായി സൂചിപ്പിക്കുന്ന കുറിപ്പാണു സസ്പെൻഷനിൽ കഴിയുന്ന പ്രശാന്ത് പങ്കുവച്ചത്. കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ: ‘പിച്ചി, മാന്തി, നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രഫ.അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വിഡിയോ നമുക്ക് കാണാം.
തിരുവനന്തപുരം ∙ അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകും വ്യവസായ വകുപ്പ് മുൻ സെക്രട്ടറി കെ.ഗോപാലകൃഷ്ണനും പട്ടികവിഭാഗ വകുപ്പിൽ സാമ്പത്തിക തിരിമറിയും ബെനാമി സ്ഥാപനങ്ങളും നടത്തിയെന്ന ഗുരുതര ആരോപണവുമായി സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത് രംഗത്ത്. സംസ്ഥാനത്തെ ഐഎഎസുകാർക്കിടയിൽ അനൗദ്യോഗിക പവർ ഗ്രൂപ്പുണ്ടെന്നും ഭരണസർവീസിലെ സമാന്തര സംവിധാനമായി ഇവർ പ്രവർത്തിക്കുകയാണെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരന് അയച്ച കത്തിൽ പ്രശാന്ത് ആരോപിച്ചു.
കടലിൽ ഖനനം നടത്തുന്ന പദ്ധതിയിൽ കേരളത്തിലെ കടൽത്തീരവും ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധത്തിനു സംയുക്ത വേദിയൊരുങ്ങും. എൽഡിഎഫ്–യുഡിഎഫ് സംയുക്ത പ്രക്ഷോഭം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനാണ് വെളിപ്പെടുത്തിയത്. അതേസമയം പാതിവിലത്തട്ടിപ്പിൽ ഞെട്ടിയ കേരളത്തെ വീണ്ടും പിടിച്ചുകുലുക്കുകയാണ് ഇരിങ്ങാലക്കുടയിൽ നിന്നുള്ള 150 കോടിയുടെ നിക്ഷേപത്തട്ടിപ്പ്. അതേസമയം വന്യമൃഗശല്യത്താൽ പൊറുതിമുട്ടുന്ന മലയോരജനതയ്ക്കുള്ള ആശ്വാസ വാർത്തയാണ് എമർജൻസി ഓപറേഷൻ സെന്ററുകൾ തുടങ്ങുമെന്ന തീരുമാനം. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.
തിരുവനന്തപുരം∙ കോടതിയലക്ഷ്യത്തിനു നടപടിയാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കെതിരെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി.അശോക് രംഗത്തിറങ്ങിയതോടെ, സംസ്ഥാനത്തെ ഭരണ സർവീസ് തലപ്പത്ത് അസാധാരണ നിയമപ്പോര്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോക് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഏപ്രിൽ 1നു മറുപടി നൽകാൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരനു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നോട്ടിസയച്ചു. പുതുതായി രൂപീകരിച്ച തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ അധ്യക്ഷനായി നിയമിച്ചതു ചോദ്യംചെയ്ത് അശോക് തുടക്കമിട്ട നിയമപോരാട്ടമാണ് ചീഫ് സെക്രട്ടറിക്കെതിരായ ഏറ്റുമുട്ടലായി മാറിയിരിക്കുന്നത്. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പിടിച്ചാണ് അശോകിന്റെ ഹർജി. ട്രൈബ്യൂണൽ മുൻപ് പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചെന്നു കാട്ടി, ചീഫ് സെക്രട്ടറിയെ കോടതിയലക്ഷ്യത്തിനു ശിക്ഷിക്കണമെന്നാണു ഹർജിയിലെ ആവശ്യം.
തിരുവനന്തപുരം∙ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാര്‍മേഴ്സ് വെല്‍ഫയര്‍ വകുപ്പ് ഡയറക്ടറായി നിയമിച്ചു. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് എംഡി പി.ബി.നൂഹിനെ ഗതാഗത വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായി നിയമിച്ചു
ബി. അശോകിനെ തദ്ദേശഭരണ പരിഷ്കരണ കമ്മിഷൻ അധ്യക്ഷനാക്കിയ നടപടി സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. കമ്മിഷൻ രൂപീകരണം എവിടെയെത്തിയെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിനോട് ചോദിച്ചു. ഐഎഎസുകാർക്ക് വെറുതെ ശമ്പളം നൽകാനാണോ നിയമനമെന്നും ട്രൈബ്യൂണൽ ചോദിച്ചു. കാറും ഡ്രൈവറെയും നൽകുന്നുണ്ടെന്ന സർക്കാരിന്റെ മറുപടിക്ക് ഓഫിസല്ലേ ആദ്യം വേണ്ടതെന്നായിരുന്നു ട്രൈബ്യൂണലിന്റെ മറുചോദ്യം.
തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉൾപ്പെടെ പ്രധാന തസ്തികയിലുള്ള 5 ഐഎഎസ് ഉദ്യോഗസ്ഥർ ഇൗ വർഷം വിരമിക്കും. ചീഫ് സെക്രട്ടറി ഏപ്രിലിലും ഫിഷറീസ്, തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസൻ ഇൗ മാസവുമാണു വിരമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ അഡിഷനൽ ചീഫ് സെക്രട്ടറി ഇഷിത റോയി മാർച്ചിൽ വിരമിക്കും. വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മേയിലും കെഎസ്ഇബി സിഎംഡി ബിജു പ്രഭാകർ ഏപ്രിലിലുമാണ് വിരമിക്കുന്നത്. ഇവർക്കെല്ലാം മൂന്നും നാലും വകുപ്പുകളുടെ ചുമതലയുണ്ട്.
തിരുവനന്തപുരം∙ മതാടിസ്ഥാനത്തില്‍ വാട്സാപ് ഗ്രൂപ്പുകള്‍ തുടങ്ങിയെന്ന ആരോപണത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥനെ രണ്ടു മാസം പോലും തികയുന്നതിനു മുന്‍പ് തിരിച്ചെടുക്കുന്നു, ഐഎഎസ് അസോസിയേഷന് പ്രസിഡന്റ് കൂടിയായ ബി. അശോകിനെ മന്ത്രി പോലും അറിയാതെ വകുപ്പില്‍നിന്നു തെറിപ്പിക്കുന്നു, ചീഫ് സെക്രട്ടറിയെ ചോദ്യം ചെയ്ത എന്‍.പ്രശാന്തിന്റെ സസ്പെന്ഷന് 120 ദിവസം കൂടി നീട്ടുന്നു.
തിരുവനന്തപുരം ∙ മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുകൾ തുടങ്ങിയെന്ന വിവാദത്തെത്തുടർന്നു സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു. വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെ ഏതു തസ്തികയിൽ നിയമിക്കണമെന്നു പിന്നീടു തീരുമാനിക്കും. ഗോപാലകൃഷ്ണനൊപ്പം സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥനായ എൻ.പ്രശാന്ത്, തനിക്കു ലഭിച്ച കുറ്റപത്രത്തിനു മറുപടിയായി ചീഫ് സെക്രട്ടറിയുടെ നടപടികളെ ചോദ്യംചെയ്തു കത്തയച്ചിരുന്നു. എന്നാൽ, ഗോപാലകൃഷ്ണൻ താൻ തെറ്റു ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറിക്കു മറുപടി നൽകിയത്.
Results 1-10 of 167