Activate your premium subscription today
കൊടുംകാട്ടിൽ നളൻ ഉപേക്ഷിച്ച ദമയന്തിയായി കലാമണ്ഡലം പ്രഷീജ ഗോപിനാഥ് എന്ന മോഹിനിയാട്ടം നർത്തകി അരങ്ങിൽ വിലപിക്കുമ്പോൾ ഉള്ളൊന്നു പിടയും. കഥയുടെ ഒടുവിൽ ദമയന്തിയും നളനും ഒരുമിക്കും; എന്നാൽ പ്രഷീജയ്ക്കൊപ്പം പ്രിയതമനില്ല. ഭർത്താവെഴുതിയ വരികളിലെ കഥാപാത്രങ്ങളായി ജീവിക്കുമ്പോൾ മനസ്സിൽ മാത്രമാണ് അദ്ദേഹം ഉള്ളത്. ഇരിങ്ങാലക്കുട സ്വദേശിനി പ്രഷീജയ്ക്ക് നൃത്തവും നൃത്യവും നാട്യവുമാണു പ്രാണൻ. 30 വർഷമായി നൃത്തത്തിലലിഞ്ഞ ജീവിതം. എട്ടാംവയസ്സിൽ ഭരതനാട്യത്തിലൂടെ ചുവടുകൾവച്ച് എട്ടാം ക്ലാസ് മുതൽ കലാമണ്ഡലത്തിൽ നിന്ന് നൃത്തപഠനം. 15–ാം വയസ്സിൽ അരങ്ങേറ്റം. ഭരതനാട്യവും കുച്ചിപ്പുഡിയും പരിശീലിച്ച പ്രഷീജയുടെ ചുവടുകൾക്ക് മോഹിനിയാട്ടത്തിന്റെ ലാസ്യതാളം കൈവന്നത് 1998 മുതലായിരുന്നു. കഥകളി കലാകാരൻ കലാനിലയം ഗോപിനാഥനുമായി ആ വർഷമായിരുന്നു വിവാഹം.
കൊച്ചി ∙ കൊച്ചിയിൽ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഒരാഴ്ച നീളുന്ന അരങ്ങൊരുക്കി ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’നു തുടക്കം. ജെയിൻ ഡീംഡ് ടു ബി സർവകലാശാലയാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. അക്കാദമിക് താൽപര്യമുള്ളവരെയും വിനോദപ്രേമികളെയും ഒരുപോലെകണ്ട് ഒരുക്കിയ പരിപാടികളാണ് സമ്മിറ്റിൽ. ഇന്നലെ കാക്കനാട് കിൻഫ്ര കൺവൻഷൻ ഹാളിലെ ഉദ്ഘാടനച്ചടങ്ങിനു ശേഷം കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ അരങ്ങേറി. കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തിലായിരുന്നു ദൃശ്യവിരുന്ന് ഒരുക്കിയത്.
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാമെന്ന പ്രവിതയുടെയും സമീക്ഷയുടെയും പ്രതീക്ഷകൾക്കുമേൽ ദുർഗ ഒരു ചോദ്യചിഹ്നമായിരുന്നു. ഒടുവിൽ, കലോത്സവപ്രതീക്ഷകൾ അവസാനിച്ചെന്നു തോന്നിയ നിമിഷത്തിൽ ആഹ്ലാദത്തിന്റെ ലാൻഡിങ്. എച്ച്എസ് കഥകളി ഗ്രൂപ്പ് ഇനത്തിൽ കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി മെമ്മോറിയൽ വിഎച്ച്എസ്എസിലെ ദുർഗ സുരേഷ്, പ്രവിത ആർ.നാഥ്, സമീക്ഷ എസ്.സുജീഷ് എന്നിവർ.
കൊച്ചി/ ചെറുതുരുത്തി: കേരളത്തിന്റെ പാരമ്പര്യ ശാസ്ത്രീയ കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം 'കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിങ് ട്രെഡിഷൻസ്' എന്ന പേരിൽ പുതുമയാർന്നതും വ്യത്യസ്തവുമായ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ ഈ മാസം 31 ന് ഉച്ചകഴിഞ്ഞ് 2 മണിമുതൽ
ചെറുതുരുത്തി (തൃശൂർ) ∙ കലാമണ്ഡലത്തിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്് അധ്യാപകരടക്കം 134 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി ഇന്നലെ രാത്രി റദ്ദാക്കി. മന്ത്രി സജി ചെറിയാൻ വൈസ് ചാൻസലർ പ്രഫ. ബി.അനന്തകൃഷ്ണനുമായി നടത്തിയ ചർച്ചയെത്തുടർന്നാണു പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കുന്നതെന്ന് റജിസ്ട്രാർ ഡോ. പി.രാജേഷ്കുമാർ അറിയിച്ചു.
ചെറുതുരുത്തി ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കലാമണ്ഡലത്തിലെ 134 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് വൈസ് ചാൻസലർ ഉത്തരവിട്ടു. 70 സ്ഥിരം ഉദ്യോഗസ്ഥർ മാത്രമേ കൽപിത സർവകലാശാലയായ കലാമണ്ഡലത്തിൽ ഇനിയുള്ളൂ. ഇവരിൽ 52 പേരാണ് അധ്യാപകർ. ജീവനക്കാർക്ക് ശമ്പളം നൽകാനും മറ്റും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് വരുമാനം കണ്ടെത്തണമെന്നു കഴിഞ്ഞമാസം ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. അതിനുശേഷം ജീവനക്കാരെ പിരിച്ചുവിടുന്ന ആദ്യ സ്ഥാപനമാണു കലാമണ്ഡലം.
തിരുവനന്തപുരം ∙ കേരള കലാമണ്ഡലം, സാഹിത്യ അക്കാദമി, സ്പോർട്സ് കൗൺസിൽ, ലൈബ്രറി കൗൺസിൽ, ലളിതകലാ അക്കാദമി തുടങ്ങി ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾക്കു പണം സ്ഥാപനങ്ങൾ സ്വയം കണ്ടെത്തണമെന്നു ധനവകുപ്പിന്റെ സർക്കുലർ.
ചെറുതുരുത്തി ∙ കഴിഞ്ഞ വർഷം കേരള കലാമണ്ഡലത്തിൽ വിതരണം ചെയ്ത യൂണിഫോമിനു വ്യത്യസ്തമായ തുക ഈടാക്കിയെന്നാരോപിച്ച് കേരള കലാമണ്ഡലം വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ സമരം വിജയം കണ്ടു. ഒരേ ബാച്ചിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നു 4,500 രൂപയും 3,500 രൂപയുമാണ് വാങ്ങിച്ചിരുന്നതെന്നും എല്ലാവർക്കും ഒരു
തിരുവനന്തപുരം∙ കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലറായ പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിക്ക് ഓണറേറിയവും ഓഫിസ് ചെലവും അനുവദിച്ച് സര്‍ക്കാര്‍. 1.75 ലക്ഷം രൂപയാണ് ഓണറേറിയം. ഓഫിസ് ചെലവായി 25,000 രൂപയും അനുവദിച്ചിട്ടുണ്ട്. കലാമണ്ഡലം റജിസ്ട്രാറുടെ അപേക്ഷപ്രകാരമാണ് നടപടിയെന്ന് സാംസ്കാരിക വകുപ്പിന്റെ
കൽപിത സർവകലാശാലയായ കേരള കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 25ന് അകം തപാൽവഴി അപേക്ഷ ലഭിക്കണം.വിലാസം: റജിസ്ട്രാർ, കേരള കലാമണ്ഡലം, വള്ളത്തോൾ നഗർ, തൃശൂർ – 679531, ഫോൺ: 04884 – 262418, ഇ–മെയിൽ: academic.kalamandalam@gmail.com. വെബ്സൈറ്റ്: www.kalamandalam.ac.in. 14
Results 1-10 of 46