Activate your premium subscription today
കളമശേരി(കൊച്ചി) ∙ ഗവ.പോളിടെക്നിക് കോളജിലെ െപരിയാർ ഹോസ്റ്റലിൽ നിന്നു കഞ്ചാവു പിടിച്ച സംഭവത്തിൽ ആരോപണങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാനാകാതെ വിദ്യാർഥി സംഘടനകൾ. കേസിൽ പൊലീസ് പിടികൂടിയ 6 പേരുടെയും രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് കെഎസ്യുവും എസ്എഫ്ഐയും അന്യോന്യം ഉന്നയിക്കുന്ന ആരോപണങ്ങൾ ഇരു സംഘടനകൾക്കും പ്രതിരോധിക്കാൻ കഴിയാത്തതു ഹോസ്റ്റലിൽ വിദ്യാർഥികൾ രാഷ്ട്രീയഭേദമെന്യേ കഞ്ചാവു കച്ചവടം നടത്തിയെന്നതിനു തെളിവാണെന്നു പൊലീസ് കരുതുന്നു.
കൊച്ചി∙ കളമശേരി ഗവ.പോളിടെക്നിക് കോളജിലെ ഹോസ്റ്റലില്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവ് പിടിച്ച സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. കഞ്ചാവ് കൊണ്ടുവന്നതു മൂന്നാം വർഷ വിദ്യാർഥിയായ മറ്റൊരാള്‍ക്ക് വേണ്ടിയാണെന്നു പിടിയിലായ പൂർവ വിദ്യാർഥികൾ വെളിപ്പെടുത്തി. കൊല്ലം സ്വദേശിയായ ഈ വിദ്യാർഥിയെ തേടി പൊലീസ്
കൊച്ചി ∙ ലഹരിവസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഹോസ്റ്റലില്‍നിന്നു 2 കിലോഗ്രാം കഞ്ചാവ് പിടികൂടിയത് പൊലീസിനെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു. കളമശേരി സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ റെയ്ഡിനു ശേഷം പുറത്തിറങ്ങിയ നാർക്കോട്ടിക് സെൽ എസിപി അബ്ദുൾ സലാം ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. ചെറിയ അളവിൽ ലഹരി വസ്തുക്കൾ ഉണ്ടായേക്കാമെന്നു കരുതിയെങ്കിലും ഇത്രയും ഉണ്ടാകുമെന്നു തീരെ പ്രതീക്ഷിച്ചില്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
കൊച്ചി ∙ കളമശേരി സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽനിന്നു 2 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ എം.ആകാശിനെ റിമാൻഡ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശിയായ ആകാശി (21)നെ 14 ദിവസത്തേക്കാണ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ ആകാശ്, എസ്എഫ്ഐ നേതാവും യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജ്, ആദിത്യൻ എന്നീ വിദ്യാർഥികളെ കോളജ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്കടക്കം ലഹരി മരുന്നു വിൽക്കുന്ന ആളായിരുന്നു ആകാശ് എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. അഭിരാജിനും ആദിത്യനും നേരത്തെ സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. സംഭവത്തിൽ കെഎസ്യു, എബിവിപി സംഘടനകൾ ഇന്ന് എസ്എഫ്ഐക്കെതിരെ കളമശേരിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചു.
കൊച്ചി ∙ കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽനിന്നു പൊലീസ് കഞ്ചാവ് പിടികൂടിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ. ഹോളി ആഘോഷത്തിന്റെ പേരിൽ ഹോസ്റ്റലിൽ കഞ്ചാവ് വിൽപനയ്ക്കെത്തിക്കുന്നുണ്ടെന്നും അതിനായി പണപ്പിരിവു നടന്നെന്നും പൊലീസിനു വിവരം കിട്ടിയിരുന്നു. കളമശേരി പോളിടെക്നിക് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപനയും നടക്കുന്നെന്ന വിവരത്തെ തുടർന്ന്, നേരത്തേ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവിടം.
മലപ്പുറം ∙ ജില്ലയിലെ പോളിടെക്നിക് വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ യുഡിഎസ്എഫിന്റെ ഉജ്വല മുന്നേറ്റം. ആകെയുള്ള 5 സർക്കാർ പോളികളിൽ 4 എണ്ണത്തിൽ യുഡിഎസ്എഫ് വെന്നിക്കൊടി പാറിച്ചു. അങ്ങാടിപ്പുറം പോളിയിൽ അര നൂറ്റാണ്ടിലേറെയായി തുടരുന്ന എസ്എഫ്ഐ കുത്തക തകർത്തതാണു യുഡിഎസ്എഫിന്റെ പ്രധാന നേട്ടം. ഇവിടെ ആകെയുള്ള 7 സീറ്റുകളും പിടിച്ചടക്കിയാണു യുഡിഎസ്എഫിന്റെ തേരോട്ടം. അങ്ങാടിപ്പുറത്തിനു പുറമേ മഞ്ചേരി, തിരൂർ, കോട്ടയ്ക്കൽ വനിതാ പോളികളിലാണു യുഡിഎസ്എഫ് വിജയിച്ചത്. ചേളാരി തിരൂരങ്ങാടി പോളി ടെക്നിക്കിൽ മാത്രമാണ് എസ്എഫ്ഐയ്ക്കു വിജയിക്കാനായത്. മൂന്നു വർഷത്തിനു ശേഷമാണ് ഇവിടെ ചെങ്കൊടി പാറിയത്.
സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് /സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ ഡിപ്ലോമ ആറാം സെമസ്റ്റർ പഠനം, വ്യവസായ–ഇന്റേൺഷിപ് ആക്കി പരിഷ്കരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകളടക്കം താൽപര്യമുള്ള എല്ലാ വ്യവസായശാലകൾക്കും www.sitttrkerala.ac.in എന്ന സൈറ്റിൽ സെപ്റ്റംബർ 13 വരെ റജിസ്റ്റർ ചെയ്യാം. ഇന്റേൺഷിപ്പിനുള്ള
ഞാനേ പോളിടെക്നിക്കിൽ പഠിച്ചതാ, യന്ത്രങ്ങളുടെ പ്രവർത്തനരീതിയൊന്നും താൻ എന്നെ പഠിപ്പിക്കണ്ട ‘തലയണമന്ത്ര ’ത്തിൽ ഡ്രൈവിങ് പഠനത്തിനിടെ മാമുക്കോയയോട് ശ്രീനിവാസൻ പറയുന്ന ഹിറ്റ് ഡയലോഗ് ഓർമയില്ലേ? എന്നാൽ ഇനിയത് വെറും തമാശ ഡയലോഗ് അല്ല. പോളിടെക്നിക്കിൽ പഠിച്ചവരൊന്നും അത്ര ചെറിയ പുള്ളികളുമല്ല. ഈ വർഷം
സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശനനടപടികൾ തുടങ്ങി. www.polyadmission.org എന്ന വെബ്സൈറ്റിൽ പ്രോസ്പെക്ടസ് ലഭ്യമാണ്. ഈ സൈറ്റിൽ ജൂൺ 11ന് അകം ഓൺലൈനായി ഫീസടച്ച് ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തുക. അപേക്ഷാഫീ 200 രൂപ; പട്ടികവിഭാഗക്കാർ 100 രൂപ. റജിസ്ട്രേഡ് മൊബൈൽ നമ്പർ/ റജിസ്ട്രേഷൻ നമ്പർ, ഒടിപി
എഐസിടിഇ അംഗീകാരമുള്ള എൻജിനീയറിങ് / പോളിടെക്നിക് കോളജുകളിലെ അധ്യാപകർക്ക് സാങ്കേതിക വിഷയങ്ങളിലെ പുതിയ മേഖലകൾ പരിചയപ്പെടുന്നതിന് 6 മാസത്തെ സൗജന്യ പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാം (AICTE-QIP-PG Certificate Program) ഏർപ്പെടുത്തി. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കെമിക്കൽ, മെറ്റീരിയൽ,
Results 1-10 of 38