Activate your premium subscription today
1817ൽ സ്ഥാപിതമായതാണ് കോട്ടയം സിഎംഎസ് കോളജ്. തിരുവിതാംകൂർ റസിഡന്റും ദിവാനുമായിരുന്ന കേണൽ ജോൺ മൺറോയുടെ ദീർഘവീക്ഷണമാണു ‘പഠിത്ത വീട്’ എന്ന് അറിയപ്പെട്ടിരുന്ന, ഇന്നും തലയെടുപ്പോടെ നിൽക്കുന്ന സിഎംഎസ് (ചർച്ച് മിഷനറി സൊസൈറ്റി) കോളജ്. അതിനും 4 വര്ഷം മുന്പ് 1813ല്, തിരുവിതാംകൂർ രാജകുടുംബത്തിലെ മഹാറാണി ഗൗരി ലക്ഷ്മിബായിയുടെ സംഭാവനയാണ് ഈ കലാലയത്തിന്റെ പിറവിക്കു നിർണായകമായതായി ചരിത്രം രേഖപ്പെടുത്തുന്നത്. ഒട്ടേറെ പെൺകുട്ടികളും അധ്യാപികമാരും പിന്നീട് സിഎംഎസ് കുടുംബാംഗങ്ങളായി. രണ്ടു നൂറ്റാണ്ടിനിപ്പുറം കലാലയ മുത്തശ്ശി, ആദ്യ വനിതാ പ്രിസിപ്പലിനെ നിയമിച്ചുകൊണ്ട് സ്ത്രീകളുമായി കോളജിനുള്ള ബന്ധം ഒരിക്കൽകൂടി ചരിത്രത്താളിൽ പകർത്തിയെഴുതി. ഒരു വർഷത്തോളം പ്രിൻസിപ്പൽ ഇൻ ചാർജ് ആയി സേവനമനുഷ്ഠിച്ച ശേഷം 2025 മേയിലാണ് ഇംഗ്ലിഷ് വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. അഞ്ജു ശോശൻ ജോർജ് കോളജ് പ്രിൻസിപ്പലായി നിയമിതയാകുന്നത്. ഗവേഷകയും എഴുത്തുകാരിയും
കോട്ടയം . സിഎംഎസ് കോളജ് പ്രിൻസിപ്പൽ ആയി ഡോ. അഞ്ജു ശോശൻ ജോർജിനെ നിയമിച്ചു. സിഎംഎസ് കോളജിലെ(ഓട്ടോണമസ് ) ആദ്യ വനിതാ പ്രിൻസിപ്പൽ ആണ്. പ്രിൻസിപ്പലായിരുന്ന പ്രഫ.വർഗീസ് സി.ജോഷ്വ വിരമിച്ചത്തിനെത്തുടർന്നു 2024 ജൂൺ മുതൽ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചു വരികയായിരുന്നു. കോളജിലെ 29-ാമത് പ്രൻസിപ്പലാണ്.
കൊച്ചി ∙ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ എം.തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കായംകുളം എംഎസ്എം കോളജിലെ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹയുടെ നിയമനത്തിന് അംഗീകാരം നൽകാതിരുന്ന കേരള സർവകലാശാല നടപടിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിദ്യാർഥിക്കു പിജി പ്രവേശനം നൽകിയതിൽ ഹർജിക്കാരനു പങ്കില്ലെന്നു വിലയിരുത്തിയ ജസ്റ്റിസ് എൻ.നഗരേഷ്, നിയമന അംഗീകാരം സ്ഥിരപ്പെടുത്താൻ സർവകലാശാലയ്ക്കു നിർദേശം നൽകി.
പാലക്കാട് ∙ മൊബൈൽ ഫോൺ പിടിച്ചെടുത്തതിനു പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥി മാപ്പ് ചോദിച്ചു. വിദ്യാർഥിയോട് ക്ഷമിച്ചുവെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി ശിവൻകുട്ടി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ അധ്യാപകർ പകർത്തിയ ദൃശ്യം വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് കൈമാറിയിരുന്നുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്നും പ്രിൻസിപ്പൽ അനിൽകുമാർ പറഞ്ഞു.
കാസർകോട്∙ വാർഷിക പരീക്ഷ തുടങ്ങാനിരിക്കെ, ജില്ലയിലെ പകുതിയിലേറെ സർക്കാർ ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ പ്രിൻസിപ്പൽമാരില്ല. അടുത്തിടെ നടന്ന സ്ഥലം മാറ്റത്തെതുടർന്നാണു ഇത്രയും ഒഴിവുകളുണ്ടായത്. ജില്ലയിൽ 65 സർക്കാർ ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ 39 ഇടങ്ങളിലാണ് പ്രിൻസിപ്പൽ ഇല്ലാത്തത്. സ്ഥലം മാറ്റത്തിനു മുൻപ് 20
പത്തനംതിട്ട ∙ ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ അന്നത്തെ പ്രിൻസിപ്പൽ അബ്ദുൽ സലാം, അധ്യാപകൻ സജി ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്തു. അമ്മുവിന്റെ മരണത്തിനു മുൻപ് കുടുംബം കോളജിൽ നൽകിയ പരാതിയിൽ കൃത്യമായി അന്വേഷണം നടത്തി പരിഹാരം കാണുന്നതിൽ വീഴ്ച വരുത്തിയതിനാണു നടപടി. സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ പി.ഹരികൃഷ്ണനാണ് നടപടിയെടുത്തത്.
തിരുവനന്തപുരം∙ വിദ്യാഭ്യാസ വർഷം പകുതിയായിട്ടും സംസ്ഥാനത്തെ ഇരുനൂറിലേറെ ഹൈസ്കൂളുകളിൽ പ്രഥമാധ്യാപകരും നൂറ്റി അൻപതിലേറെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരുമില്ല. ഇതിനു പുറമേ 16 എഇഒ, രണ്ട് ഡിഇഒ, ഒരു ഡിഡിഇ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. സ്ഥാനക്കയറ്റം നൽകി തസ്തികകൾ നികത്താത്തതാണു പ്രശ്നം.
അഹമ്മദാബാദ്∙ ലൈംഗികാതിക്രമം ചെറുത്ത ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഗുജറാത്തിലെ ദഹോദ് ജില്ലയിൽ നടന്ന സംഭവത്തിൽ 55 വയസ്സുകാരനായ ഗോവിന്ദ് നാട്ട് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് സ്കൂൾ പരിസരത്തുനിന്ന് ഒന്നാംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊച്ചി ∙ സ്കൂൾ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും വിദ്യാർഥികളുടെ കവിളത്തടിച്ചെന്ന പരാതിയിൽ പാവറട്ടി പൊലീസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്നും എല്ലാവരും കാൺകെ ചെയ്ത പ്രവൃത്തി ഗൗരവത്തോടെയുള്ളതല്ലെന്നും സ്കൂളിൽ അച്ചടക്കം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടിയാണെന്നും വ്യക്തമാക്കിയാണു ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
കോഴിക്കോട്∙ കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിൻസിപ്പൽ സുനില് ഭാസ്കരനിൽ നിന്ന് വിശദീകരണം തേടി കാലിക്കറ്റ് സർവകലാശാല. സുനിൽ ഭാസ്കരന്റെ യോഗ്യത സംബന്ധിച്ചും കോളജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാലു വിദ്യാർഥികളെ പുറത്താക്കിയതും സംബന്ധിച്ചും നൽകിയ പരാതിയിലാണ് വിശദീകരണം തേടിയത്. കത്ത് കിട്ടിയെന്നും വിശദീകരണം നൽകിയെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Results 1-10 of 24