Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കാൻ മന്ത്രിമാരായ വി.ശിവൻകുട്ടിയുടെയും എം.ബി.രാജേഷിന്റെയും നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനം. പുതിയ കെട്ടിടങ്ങൾ നിർമിച്ച സ്കൂളുകളിൽ പോലും പഴക്കമുള്ള കെട്ടിടങ്ങൾ സാങ്കേതിക
തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും. പുതിയ കെട്ടിടങ്ങൾ നിർമിച്ച സ്കൂളുകളിൽ പോലും, വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ സാങ്കേതിക തടസങ്ങൾ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
കൽപറ്റ ∙ അധ്യയന വർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, സ്കൂൾ വിപണി സജീവമായി. കാർട്ടൂൺ കഥാപാത്രങ്ങളുടെയും സൂപ്പർ ഹീറോകളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ബാഗുകളും കുടകളുമാണ് ഇത്തവണത്തെയും പ്രധാന ആകർഷണങ്ങൾ. പഠനോപകരണങ്ങൾക്കു വില വർധിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്
തിരുവനന്തപുരം ∙ കേരള സിലബസ് സ്കൂളുകളിലെ 1 മുതൽ 9 വരെ ക്ലാസുകളിലെ പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഇന്ന് ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം 12ന് കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒന്നാം ക്ലാസിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ സമാഹരിച്ച് മന്ത്രി വി.ശിവൻകുട്ടി എഡിറ്ററായി
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ ചേരാനുള്ള കുറഞ്ഞ പ്രായം 6 വയസ്സാക്കുന്നതിന് 2027 വരെ സാവകാശം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലുള്ള 5 വയസ്സ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ പ്രീപ്രൈമറിയിൽ ചേർത്ത രക്ഷിതാക്കളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ഈ കുട്ടികളിൽ 2026 ജൂണിനു മുൻപ് 6 വയസ്സ്
മസ്കത്ത്∙ മൂന്നാഴ്ച നീണ്ട അവധിക്കാലത്തിന് ശേഷം ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തിന് ( 2025-2026) തുടക്കമായി. അറ്റകുറ്റ പണികൾ നടത്തിയും വേനൽക്കാലത്തേക്ക് പ്രവേശിക്കുന്നതിനാൽ ക്ലാസ് മുറികളിലെ ശിതീകരണ സംവിധാനം അടക്കമുള്ളവയുടെ കേടുപാടുകള്‍ പരിഹരിച്ചും സ്കൂള്‍ മാനേജ്മെന്റുകള്‍ പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ എല്ലാ ക്രമീകരണങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.
വാർത്താ പ്രാധാന്യമുള്ള ഒട്ടേറെ സംഭവങ്ങൾക്കാണ് പോയ വാരം സാക്ഷ്യം വഹിച്ചത്. അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ച പകരം തീരുവ യുദ്ധത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോക സാമ്പത്തിക വ്യവസ്ഥ. അതേസമയം ഇന്ത്യയിൽ പാർലമെന്റ് സമ്മേളനത്തിലെ സംഭവങ്ങളാണ് വാർത്തകളിൽ ഇടം നേടിയത്. കേരളം ഭരിക്കുന്ന എൽഡിഎഫിലെ പ്രധാന പാർട്ടിയായ സിപിഎമ്മിന്റെ പാര്‍ട്ടി കോൺഗ്രസും തമിഴ്നാട്ടിലെ മധുരയിൽ പുരോഗമിക്കുകയാണ്. ഇനിയും കെട്ടടങ്ങാത്ത ‘എമ്പുരാൻ’ വിവാദങ്ങൾ പുതിയ തലത്തിലേക്ക് കടന്നതിനും പോയവാരം സാക്ഷ്യം വഹിച്ചു. ഈ സംഭവങ്ങളെ കുറിച്ചുള്ള വിശകലനങ്ങള്‍ മനോരമ ഓൺലൈൻ പ്രീമിയത്തിലും ഇടം നേടി. ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിർദേശങ്ങൾ പാലിക്കാനുള്ള കേരളത്തിന്റെ തീരുമാനം സ്കൂൾ പ്രവേശനത്തിൽ വലിയ മാറ്റമുണ്ടാക്കും. ഒന്നാം ക്ലാസിൽ ചേരാനുള്ള 5 വയസ്സ് മാനദണ്ഡം ആറു വയസ്സിലേക്കു മാറ്റുമ്പോൾ അതുണ്ടാക്കുന്ന ഗുണങ്ങളും രക്ഷിതാക്കളുടെ ആശങ്കകളും പങ്കുവച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധ നേടി. അതേസമയംതന്നെ, സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച ഒരു ആശയത്തിനു പ്രീമിയത്തിൽ മികച്ച വായന ലഭിച്ചു. സ്കൂളിൽ കുട്ടികളിലെ സമ്മർദം ഒഴിവാക്കാൻ സൂംബ ഡാൻസ് ഗുണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി ഒരു ചടങ്ങിൽ പ്രസംഗിക്കവേ അഭിപ്രായപ്പെട്ടത്. സൂംബ ഡാൻസ് എന്താണെന്നും അതിന്റെ ഗുണങ്ങളുമാണ് വിദഗ്ധരുടെ അഭിപ്രായ– നിര്‍ദേശങ്ങൾ സഹിതം പ്രീമിയം ചര്‍ച്ച ചെയ്തത്.
സംസ്ഥാനത്തെ കുട്ടികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മൂന്നാം വയസ്സില്‍ പഠനം തുടങ്ങുമെങ്കിലും ആറാം വയസ്സിലേ ഒന്നിലെത്തൂ. 2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള (The National Education Policy- എന്‍ഇപി) നിര്‍ദേശങ്ങളാണ് 2026-27 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തു നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2020 എന്‍ഇപി പ്രകാരവും 2009ലെ സൗജന്യ, നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 2024-25 അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം 6 വയസ്സ് ആക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇതു നടപ്പാക്കിയിരുന്നില്ല. സ്കൂള്‍ പ്രവേശനം നടത്തുന്ന കുട്ടികള്‍ വലിയതോതില്‍ കൊഴിഞ്ഞുപോകുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത്. 6-8 ക്ലാസുകളിലെ മൊത്ത പ്രവേശന നിരക്ക് (Gross Enrolment Ratio- ജിഇആര്‍) 90.9 ശതമാനമാണെങ്കില്‍ 9-10 ക്ലാസില്‍ 79.3 ശതമാനവും 11-12 ക്ലാസില്‍ എത്തുമ്പോള്‍ അത് 56.5 ശതമാനവുമായി കുറയുകയാണ്. കൊഴിഞ്ഞുപോക്കിന്റെ ഗുരുതരമായ സ്ഥിതിയാണ് ഇതു വ്യക്തമാക്കുന്നത്. 2017-18ല്‍ ദേശീയ സാംപിള്‍ സര്‍വേ ഓഫിസ് നടത്തിയ പഠനം പ്രകാരം 6 മുതല്‍ 17 വയസ്സു വരെയുള്ള 3.22 കോടി കുട്ടികളാണ് സ്കൂളുകളില്‍നിന്നു കൊഴിഞ്ഞുപോയത്. ഇത് ഒഴിവാക്കി 2030ല്‍ മൊത്ത പ്രവേശന നിരക്ക് 100 ശതമാനമാക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമാക്കുന്നത്.
തിരുവനന്തപുരം ∙ കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അടുത്ത വർഷം മുതൽ 6 വയസ്സാക്കുമ്പോൾ നിലവിൽ പ്രീപ്രൈമറിയിൽ പഠിക്കുന്ന ഒരു വിഭാഗം കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നു രക്ഷിതാക്കൾക്ക് ആശങ്ക. നിലവിലെ എൽകെജി കുട്ടികളിൽ 2026 ജൂണിനു മുൻപ് 6 വയസ്സ് തികയാത്തവർ ഒരു വർഷം
അബുദാബി ∙ ശൈത്യകാല അവധി അവധിക്കുശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കും.
Results 1-10 of 695