Activate your premium subscription today
തിരുവനന്തപുരം∙ കേരള സർവകലാശാല റജിസ്ട്രാർ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാനിങ് ഡയറക്ടര്‍ മിനി കാപ്പൻ വി.സിക്ക് കത്തു നൽകി. വിവാദങ്ങൾക്ക് താൽപര്യമില്ലെന്നും പദവി ഏറ്റെടുക്കാനാകില്ലെന്നും കത്തിൽ പറയുന്നു. മിനി കാപ്പന് റജിസ്ട്രാറുടെ ചുമതല നല്കി കഴിഞ്ഞദിവസം വി.സി ഉത്തരവ് ഇറക്കിയിരുന്നു.
നാഥനില്ലാക്കളരി എന്നു ഭാഷയിൽ ഒരു പ്രയോഗമുണ്ട്. അതിന് ഇക്കാലത്തെ മികച്ച ഉദാഹരണം കേരളത്തിലെ വൈസ് ചാൻസലർമാരില്ലാത്ത സർവകലാശാലകളും പ്രിൻസിപ്പൽമാരില്ലാത്ത കലാലയങ്ങളുമാണ്. മിക്ക സ്ഥാപനങ്ങളിലും ഭരണാധിപരായി ഉള്ളത് ‘ഇൻചാർജ്’ പാർട്ടികളാണ്.
ഭാരതാംബ വിവാദത്തിൽ സസ്പെൻഡു ചെയ്ത റജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ തിരിച്ചെടുത്ത കേരള സർവകലാശാല സിൻഡിക്കറ്റ് തീരുമാനം ഗവർണർ രാജേന്ദ്ര അർലേക്കർ റദ്ദാക്കിയേക്കും. താൽക്കാലിക വൈസ് ചാൻസലർ സിസാ തോമസ് ഇന്നലെ വൈകിട്ട് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 4 പേജ് റിപ്പോർട്ടിൽ സിൻഡിക്കറ്റ് തീരുമാനം നിയമവിരുദ്ധമെന്നാണ് സിസ തോമസ് രാജ്ഭവനെ അറിയിച്ചത്.
വൈസ് ചാൻസലർ തന്നെ സസ്പെൻഡ് ചെയ്തത് ചോദ്യം ചെയ്ത് കേരള സർവകലാശാലാ റജിസ്ട്രാർ നിയമയുദ്ധം ആരംഭിച്ചതിനു പിന്നാലെ അദ്ദേഹത്തിനെതിരായ സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചിരിക്കുകയാണ് ഇടത് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സർവകലാശാലാ സിൻഡിക്കറ്റ്. താൽക്കാലിക വിസിയായ സിസാ തോമസിന്റെ എതിർപ്പ് മറികടന്നാണ് സിൻഡിക്കറ്റ് തീരുമാനം. റഷ്യൻ പര്യടനം കഴിഞ്ഞ് ബുധനാഴ്ച വിസി ഡോ. മോഹൻ കുന്നുമ്മൽ സർവകലാശാലയിലേക്ക് തിരിച്ചെത്തും. കോടതി കയറിയ കേസിൽ അധികാരം വൈസ് ചാൻസലർക്കോ സിൻഡിക്കറ്റിനോ? വൈസ് ചാൻസലറുടെ തീരുമാനം മറികടക്കാൻ സിൻഡിക്കറ്റിനാകുമോ?
തിരുവനന്തപുരം ∙ കേരള സർവകലാശലയിലെ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് സിൻഡിക്കറ്റ്. വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത റജിസ്ട്രാർ സർവകലാശാല ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്തു. ഇന്ന് തന്നെ ചുമതല ഏറ്റെടുക്കണമെന്ന് റജിസ്ട്രാറോട് സിൻഡിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് 4.30നാണ് റജിസ്ട്രാർ കെ.എസ്. അനിൽകുമാർ സർവകലാശലയിൽ എത്തിയതെന്നാണ് വിവരം.
തിരുവനന്തപുരം ∙ ഭാരതാംബചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി അധികാരപരിധി ലംഘിച്ചാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. സസ്പെൻഷൻ നടപടി അടിയന്തരമായി പിന്‍വലിക്കാന്‍ അധികചുമതലയുള്ള വിസി ഡോ. സിസാ തോമസിനു നിര്‍ദേശം നല്കി പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി കത്തയച്ചു. റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ലെന്ന് മന്ത്രി കത്തില്‍ പറയുന്നു.
കോട്ടയം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും അതേ തുടർന്ന് നടന്ന പ്രതിഷേധവുമാണ് ഇന്നത്തെ പ്രധാന വാർത്ത. സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. അപകടത്തെപ്പറ്റി അന്വേഷിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചു. ഡോ.ഹാരിസിന്റെ പരസ്യപ്രതികരണത്തിൽ നടപടി വേണ്ടെന്ന് ആരോഗ്യവകുപ്പ് സമിതി റിപ്പോർട്ട് നൽകിയതും കേരള സർവകലാശാലയുടെ താൽക്കാലിക വിസിയായി സിസ തോമസ് ചുമതലയേറ്റതും മറ്റു പ്രധാന വാർത്തകളിൽ ചിലത്.
തിരുവനന്തപുരം ∙ ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ വിവാദം അതിരുവിട്ടതോടെ ഇനി സർക്കാരും ഗവർണറുമായി നടക്കുന്നതു രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം. റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം പതിവുപോലെ വൈകുകയാണെങ്കിലും പാർട്ടിയും മുന്നണിയും കടുത്ത നിലപാടെടുക്കാൻ നിർബന്ധിതമാകും. ഗവർണറുടെ നിർദേശം കേട്ടു വൈസ് ചാൻസലർ നിയമപരമല്ലാത്ത അധികാരം പ്രയോഗിച്ചെന്ന അഭിപ്രായമുള്ളതിനാൽ കോടതി നടപടികളിലേക്കും ഉടൻതന്നെ കടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയമോപദേശം തേടും.
തിരുവനന്തപുരം ∙ ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്ത് തുടങ്ങിയ ഭാരതാംബചിത്ര വിവാദം ഒടുവില്‍ ഒരു ഉദ്യോഗസ്ഥന്റെ കസേര തെറിപ്പിച്ച് കോടതി കയറുന്നു. വിവാദത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനെതിരെ ആദ്യമായി നടപടി ഉണ്ടായതോടെ വരും ദിവസങ്ങളില്‍ വിവാദം ചൂടുപിടിക്കുമെന്നും ഉറപ്പായി. വിഷയത്തില്‍ സസ്പെന്‍ഷനിലായ കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.കെ.എസ്.അനികുമാര്‍ വിസിയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നു പറഞ്ഞതോടെ നിയമപോരാട്ടത്തിനും കളമൊരുങ്ങുകയാണ്. സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായി മതചിഹ്നം പ്രദര്‍ശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് റജിസ്ട്രാര്‍ പരിപാടി റദ്ദാക്കിയതും സംഘാടകര്‍ക്കെതിരെ ഡിജിപിക്കു പരാതി നല്കിയതും.
കോട്ടയം∙ എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ജൂലൈ 2ന് വൈകിട്ടു 4 നു മുൻപ് കോളജുകളിൽ പ്രവേശനം നേടണം. താൽക്കാലിക പ്രവേശനം തിരഞ്ഞടുക്കുന്നവർ കോളജുകളിൽ
Results 1-10 of 494