Activate your premium subscription today
കുഫോസ് കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ 9 ഫാക്കൽറ്റി ഒഴിവ്. മേയ് 8വരെ അപേക്ഷിക്കാം. ∙തസ്തികകൾ: പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, ഫാക്കൽറ്റി ഓഫ് ഫിഷറീസ് സയൻസ്. ∙ഒഴിവുള്ള വകുപ്പുകൾ: അക്വാകൾച്ചർ, അക്വാറ്റിക് ആനിമൽ ഹെൽത്ത് മാനേജ്മെന്റ്, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, ഫുഡ്
ഏപ്രിൽ 15 കാലിക്കറ്റിൽപിജി കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളജുകൾ, സ്വാശ്രയ പഠനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പിജിക്കും ഇന്റഗ്രേറ്റഡ് പിജിക്കും 15നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. admission.uoc.ac.in കേരളയിൽ എംബിഎ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള കാര്യവട്ടം ക്യാംപസിൽ
ഗുരുഗ്രാം∙ പെൺകുട്ടിയെ സ്യൂട്ട്കേസിലാക്കി മെൻസ് ഹോസ്റ്റലിൽ എത്തിക്കാനുള്ള വിദ്യാർഥിയുടെ ശ്രമം പാതിവഴിയിൽ പൊളിഞ്ഞതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെ, വിഷയത്തിൽ വിശദീകരണവുമായി കോളജ് അധികൃതർ.
തിരുവനന്തപുരം ∙ 4 വർഷ ബിരുദ കോഴ്സിന്റെ പരീക്ഷാ ഫീസുകൾ കുറയ്ക്കുമെന്ന പ്രഖ്യാപനം പാഴ്വാക്കായി. രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കു വിദ്യാർഥികൾ ഉയർന്ന ഫീസാണ് അടയ്ക്കുന്നത്. സർവകലാശാലകൾ ആഭ്യന്തര വിഭവ സമാഹരണത്തിലൂടെ അധിക ഫണ്ട് കണ്ടെത്തണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണു ഫീസുകൾ സിൻഡിക്കറ്റ് ഇരട്ടിയായി
തിരുവനന്തപുരം∙ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ–കെഎസ്യു സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിവീശി. ലാത്തി ചാർജിൽ ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്കേറ്റു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ക്യാംപസിനകത്തുനിന്ന് പുറത്തേക്കും തിരിച്ചും വിദ്യാർഥികൾ പരസ്പരം കല്ലെറിഞ്ഞു. സംഘർഷത്തെ തുടർന്ന് പാളയത്ത് ഗതാഗത തടസവുമുണ്ടായി.
തിരുവനന്തപുരം∙ കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ ഗസ്റ്റ് അധ്യാപകനെ പിരിച്ചുവിടാൻ ശുപാർശ. അധ്യാപകൻ എ.പ്രമോദിനെ പിരിച്ചുവിടാന്‍ സെനറ്റ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തത്. ശുപാർശ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന് കുന്നുമ്മലിന് കൈമാറി. മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകനു നല്കിയ എംബിഎ പരീക്ഷയുടെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. വീണ്ടും പരീക്ഷ നടത്താനുള്ള സര്‍വകലാശാലാ തീരുമാനത്തിനെതിരെ പ്രതിഷേധം കനത്തതോടെയാണ് ഗസറ്റ് അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള തീരുമാനമുണ്ടായത്.
കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളജുകൾ, സ്വാശ്രയപഠനകേന്ദ്രങ്ങൾ എന്നിവയിലെ പിജി, ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിലേക്കുള്ള എൻട്രൻസ് പരീക്ഷയ്ക്ക് (CU-CET 2025) ഓൺലൈൻ അപേക്ഷ 15നു വൈകിട്ട് 5 വരെ സ്വീകരിക്കും. എൻട്രൻസ് മേയ് 6, 7, 8 തീയതികളിൽ. വെബ്സൈറ്റ്:
തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ 71 ഉത്തര പേപ്പറുകൾ കാണാതായ സംഭവത്തിൽ വൈസ് ചാൻസലർ വിളിച്ചു ചേർത്ത നിർണായക യോഗം ഇന്ന്. തങ്ങൾ ഈ വിഷയം നേരത്തെ അറിഞ്ഞിരുന്നില്ലെന്ന സർവകലാശാല ഉദ്യോഗസ്ഥരുടെ വാദം തെറ്റാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതായി ജനുവരി 15 ന് തന്നെ അധ്യാപകൻ പരീക്ഷാ കൺട്രോളറെ കണ്ട് റിപ്പോർട്ട് നൽകിയെങ്കിലും വിഷയത്തിന്റെ പ്രാധാന്യം ആരും ഉൾക്കൊണ്ടില്ലെന്നതാണ് വസ്തുത. ഡിജിറ്റലായി അയച്ച ഫയൽ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ പോലും രണ്ടാഴ്ചയോളം നോക്കാതെ കിടന്നു. തുടർന്നാണ് പുനഃപരീക്ഷ നടത്തണോ സിൻഡിക്കറ്റിന്റെ പരീക്ഷാ ഉപസമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കണോ എന്നതിൽ തീരുമാനത്തിനായി ഫെബ്രുവരി ആദ്യം വൈസ് ചാൻസലർക്ക് അയയ്ക്കുന്നത്. ഉപസമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനായിരുന്നു വിസിയുടെ നിർദേശം. ഫെബ്രുവരിയിൽ ഉപസമിതി യോഗം ചേർന്നില്ല. ഫെബ്രുവരി അവസാനം ചേർന്ന സിൻഡിക്കറ്റ് യോഗവും വിഷയം ചർച്ച െചയ്തില്ല. പിന്നീട് മാർച്ചിലെ ഉപസമിതി യോഗവും തുടർന്ന് സിൻഡിക്കറ്റുമാണ് പുനഃപരീക്ഷ ശുപാർശ ചെയ്തത്.
71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം സർവകലാശാലതന്നെ മറച്ചുവച്ചെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. നമ്മുടെ പരീക്ഷാ സമ്പ്രദായത്തിൽ കാലോചിത പരിഷ്കാരം കൊണ്ടുവരേണ്ട ഘട്ടമാണിത്. വാർഷിക പരീക്ഷാരീതി മാറി സെമസ്റ്റർ സമ്പ്രദായം ഏർപ്പെടുത്തിയശേഷം അടിക്കടിയുള്ള പരീക്ഷകൾ ഒഴിവാക്കാനാകാത്തതിനാലാണ് മൂല്യനിർണയത്തിൽ വികേന്ദ്രീകരണം നടപ്പാക്കിയത്. പരീക്ഷാ നടത്തിപ്പിനു സർവകലാശാലാതലത്തിൽ പരീക്ഷാ കൺട്രോളർ ഉണ്ട്. സ്വാശ്രയ കോളജുകളിലും പരീക്ഷാ കൺട്രോളർ ഉണ്ട്. പക്ഷേ, അത്തരം ഉത്തരവാദിത്തപ്പെട്ടവർ കടമ നിർവഹിക്കാത്തതാണ് ഇവിടെ സംഭവിച്ച വീഴ്ചയ്ക്കു കാരണം. സെമസ്റ്റർ സമ്പ്രദായമായതോടെ കോളജുകളിൽ
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ എംബിഎ പരീക്ഷ എഴുതിയ 71 വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ അധ്യാപകനു പുറമേ പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടിക്ക് സാധ്യത.
Results 1-10 of 451