Activate your premium subscription today
തിരുവനന്തപുരം∙ കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളിൽ 7ൽ 6 സീറ്റുകളിൽ എസ്എഫ്ഐ വിജയിച്ചു. 3 വൈസ് ചെയർപഴ്സൻ സീറ്റുകളിലൊന്ന് കെഎസ്യു നേടി.ചെയർമാനായി അശ്വിൻ എസ്.നായർ (യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം), ജനറൽ സെക്രട്ടറിയായി എ.വി.ഗോവിന്ദ് (മില്ലത്ത് ബിഎഡ് കോളജ്, ശൂരനാട്), വൈസ്
തിരുവനന്തപുരം∙ കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ ഗസ്റ്റ് അധ്യാപകനെ പിരിച്ചുവിടാൻ ശുപാർശ. അധ്യാപകൻ എ.പ്രമോദിനെ പിരിച്ചുവിടാന്‍ സെനറ്റ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തത്. ശുപാർശ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന് കുന്നുമ്മലിന് കൈമാറി. മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകനു നല്കിയ എംബിഎ പരീക്ഷയുടെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. വീണ്ടും പരീക്ഷ നടത്താനുള്ള സര്‍വകലാശാലാ തീരുമാനത്തിനെതിരെ പ്രതിഷേധം കനത്തതോടെയാണ് ഗസറ്റ് അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള തീരുമാനമുണ്ടായത്.
തിരുവനന്തപുരം ∙ ഉത്തരക്കടലാസുകൾ നഷ്ടമായതിനെ തുടർന്നു കേരള സർവകലാശാല നടത്തിയ എംബിഎ മൂന്നാം സെമസ്റ്റർ പുനഃപരീക്ഷയ്ക്ക് എത്തിയത് 65 പേർ. 71 പേരുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. പുനഃപരീക്ഷ പ്രയാസമായിരുന്നെന്നു വിദ്യാർഥികൾ പറഞ്ഞു.6 കേന്ദ്രങ്ങളിലായാണു പരീക്ഷ നടന്നത്. വിദേശത്തുള്ള പലരും ഇന്നലെ
തിരുവനന്തപുരം∙ പാളയം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയ തമിഴ്നാട് സ്വദേശിയുടെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. മൂന്നാം നിലയിലെ 455–ാം നമ്പർ മുറിയിൽ താമസിക്കുന്ന ഇയാൾ ഇന്നലെ രാവിലെ 5 മണിയോടെ നാട്ടിലേക്കു പോയിരുന്നു. ഇയാളുടെ വിവരങ്ങൾ എക്സൈസ് ശേഖരിച്ചു. പിടിച്ചെടുത്ത കഞ്ചാവ് കുറഞ്ഞ അളവിലുള്ളതായതിനാൽ ജാമ്യം ലഭിക്കുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്.
കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം. വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. ഏപ്രില്‍ ഏഴിനു പുനഃപരീക്ഷ നടത്തും.
തിരുവനന്തപുരം ∙ പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ അപ്രതീക്ഷിത എക്സൈസ് റെയ്ഡ്. ചില മുറികളില്‍നിന്ന് ചെറിയ അളവില്‍ കഞ്ചാവ് പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. 15 മുറികളില്‍ പരിശോധന നടത്തി.
തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ 71 ഉത്തര പേപ്പറുകൾ കാണാതായ സംഭവത്തിൽ വൈസ് ചാൻസലർ വിളിച്ചു ചേർത്ത നിർണായക യോഗം ഇന്ന്. തങ്ങൾ ഈ വിഷയം നേരത്തെ അറിഞ്ഞിരുന്നില്ലെന്ന സർവകലാശാല ഉദ്യോഗസ്ഥരുടെ വാദം തെറ്റാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതായി ജനുവരി 15 ന് തന്നെ അധ്യാപകൻ പരീക്ഷാ കൺട്രോളറെ കണ്ട് റിപ്പോർട്ട് നൽകിയെങ്കിലും വിഷയത്തിന്റെ പ്രാധാന്യം ആരും ഉൾക്കൊണ്ടില്ലെന്നതാണ് വസ്തുത. ഡിജിറ്റലായി അയച്ച ഫയൽ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ പോലും രണ്ടാഴ്ചയോളം നോക്കാതെ കിടന്നു. തുടർന്നാണ് പുനഃപരീക്ഷ നടത്തണോ സിൻഡിക്കറ്റിന്റെ പരീക്ഷാ ഉപസമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കണോ എന്നതിൽ തീരുമാനത്തിനായി ഫെബ്രുവരി ആദ്യം വൈസ് ചാൻസലർക്ക് അയയ്ക്കുന്നത്. ഉപസമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനായിരുന്നു വിസിയുടെ നിർദേശം. ഫെബ്രുവരിയിൽ ഉപസമിതി യോഗം ചേർന്നില്ല. ഫെബ്രുവരി അവസാനം ചേർന്ന സിൻഡിക്കറ്റ് യോഗവും വിഷയം ചർച്ച െചയ്തില്ല. പിന്നീട് മാർച്ചിലെ ഉപസമിതി യോഗവും തുടർന്ന് സിൻഡിക്കറ്റുമാണ് പുനഃപരീക്ഷ ശുപാർശ ചെയ്തത്.
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ വീഴ്ച വരുത്തിയ അധ്യാപകനെതിരെ കർശന നടപടിക്ക് വൈസ് ചാൻസലർ നിർദേശം നൽകി. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകാനും വകുപ്പുതല നടപടിയെടുക്കാനും തീരുമാനമായി. ഇതിന് സർവകലാശാല സിൻഡിക്കറ്റ് റജിസ്ട്രാറെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം∙ കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം വിവാദമായതോടെ ഏപ്രില്‍ ഒന്നിന് പരീക്ഷാ വിഭാഗത്തിന്റെ അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നുമ്മല്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിസി പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും അറിയിക്കാന്‍ പരീക്ഷാ കണ്ട്രോളര്ക്കു വിസി നിര്‍ദേശം നല്കി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വീഴ്ചകളും പരിശോധിക്കും. വിദ്യാര്‍ഥികള്‍ക്കു പ്രയാസം ഉണ്ടാകാത്ത തരത്തില്‍ പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നും വിസി അറിയിച്ചു.
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ ഗവേഷണത്തിന് മൂന്നു വർഷം, 5 വർഷം എന്നിങ്ങനെ സ്ലാബുകൾ നിശ്ചയിക്കാൻ വാഴ്സിറ്റി ബജറ്റ് നിർദേശം. 3 വർഷ സ്ലാബിന് പ്രതിമാസം 25,000 രൂപയും 5 വർഷ സ്ലാബിന് 15,000 രൂപയും ഫെലോഷിപ് ലഭ്യമാക്കും. പുതിയതായി റജിസ്റ്റർ ചെയ്യുന്നവർക്ക് സ്ലാബ് തിരഞ്ഞെടുക്കാം. അഫിലിയേറ്റഡ് കോളജുകളിൽ
Results 1-10 of 358