Activate your premium subscription today
ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം ഫെബ്രുവരി എട്ടിന്. തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടന്നു. പോളിങ് ശതമാനം 60.42.
ന്യൂഡൽഹി ∙ ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹം കാരണമാണു ഡൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ഡൽഹിയിലെ ഭരണപരമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ വൈകുകയാണെന്നും എഎപി മുഖ്യ വക്താവ് പ്രിയങ്ക കാക്കർ
അരവിന്ദ് കേജ്രിവാൾ മത്സരിച്ച ന്യൂഡൽഹി മണ്ഡലത്തിൽ 5 വർഷത്തിനുള്ളിൽ നാലിൽ ഒരാൾ വീതം വോട്ടർപട്ടികയിൽ നിന്ന് പുറത്തായി. അതായത് 27.2% വോട്ടുകൾ നീക്കം ചെയ്യപ്പെട്ടു. 2020ൽ 1,46,122 വോട്ടർമാരാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നതെങ്കിൽ 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പായപ്പോൾ എണ്ണം 1,06,365 ആയി കുറഞ്ഞു– നീക്കം ചെയ്യപ്പെട്ടത് 39,757 വോട്ട് (27.2%). നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് 2209 വോട്ട് കൂടുതലായി ചേർക്കപ്പെടുകയും ചെയ്തു. അതോടെ 2020 നിയമസഭാ തിരഞ്ഞെടുപ്പിനും 2025 നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിൽ കുറഞ്ഞ വോട്ടുകളുടെ എണ്ണം 37,000 ആയി (25.7%). ഈ സമയമാണ് എഎപി അപകടം മണത്തത്. തിരഞ്ഞെടുപ്പു കമ്മിഷൻ വൻതോതിൽ വോട്ട് നീക്കം ചെയ്തത് എഎപി വലിയ വിഷയമായി പാർലമെന്റിലും പുറത്തും ഉയർത്തി. എന്നാൽ ഈ പ്രതിഷേധം കമ്മിഷൻ പരിഗണിച്ചില്ല. 2020ൽ 46,758 വോട്ടു നേടിയ കേജ്രിവാളിന് ഇത്തവണ 25,999 വോട്ടാണ് കിട്ടിയത്. കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥിക്ക് 22,061 വോട്ടാണ് കിട്ടിയതെങ്കിൽ ഇത്തവണ 30088 വോട്ടായി. എണ്ണായിരത്തോളം കൂടുതൽ. നീക്കം ചെയ്യപ്പെട്ടത് പ്രധാനമായും എഎപിയോട് അനുഭാവമുള്ള വോട്ടുകളാണെന്ന് പാർട്ടി ആരോപിക്കുന്നു. സോംനാഥ് ഭാരതി, മനീഷ് സിസോദിയ, സൗരവ് ഭരദ്വാജ് എന്നിവരും സമാനമായ രീതിയിൽ വീണുവെന്ന് എഎപി ആരോപിക്കുന്നു. തിരഞ്ഞെടുപ്പിൽ രണ്ടു ശതമാനത്തിൽ താഴെ വോട്ടുകൾക്കാണ് എഎപി തോറ്റത്. ബിജെപിക്ക് 45.76% വോട്ടു കിട്ടി. എഎപിയുടെ 43.83% വോട്ട് എന്നത് തോറ്റ ഒരു പാർട്ടിക്ക് സമീപകാലത്ത് ഡൽഹിയിൽ കിട്ടിയ ഏറ്റവും ഉയർന്ന വോട്ടുശതമാനം ആണ്. കഴിഞ്ഞ 2 തവണയും ദുർബലമായ പ്രതിപക്ഷ നിരയായിരുന്നു ഡൽഹിയിലെങ്കിൽ ഇത്തവണ അങ്ങനെയല്ല. എഎപി
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ അലയൊലി ഇപ്പോഴും മുഴങ്ങിനിൽക്കുകയാണ്. കാരണം, രാജ്യതലസ്ഥാനത്തു നടന്ന തിരഞ്ഞെടുപ്പ് 70 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പു മാത്രമായിരുന്നില്ല; രാജ്യമാകെ ഉറ്റുനോക്കിയ ഏറ്റവും ആവേശകരവും ഉദ്വേഗജനകവുമായ പോരാട്ടം തന്നെയായിരുന്നു. 27 വർഷത്തിനുശേഷം അധികാരക്കസേരയിലേക്കുള്ള ബിജെപിയുടെ ആധികാരികവിജയം ആ പാർട്ടിക്കു നൽകുന്ന ആത്മവിശ്വാസവും ആത്മബലവും വലുതാണ്.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയത്തിലൂടെ 27 വർഷത്തിനു ശേഷം അധികാരത്തിലെത്തിയ ബിജെപി, വനിത മുഖ്യമന്ത്രിയെ രംഗത്തിറക്കുമെന്ന് സൂചന. ദ്വിരാഷ്ട്ര സന്ദർശനത്തിനു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികെയെത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി ആരെന്നതിൽ അന്തിമ തീരുമാനം എന്നാണ് ബിജെപി വൃത്തങ്ങൾ അറിയിക്കുന്നതെങ്കിലും വനിത
ഇംഫാൽ താഴ്വരയിൽ അതീവ സുരക്ഷാ ജാഗ്രത. മണിപ്പുർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച എൻ.ബിരേൻ സിങ്ങിനെ പിന്തുണയ്ക്കുന്ന തീവ്ര മെയ്തെയ് സംഘടനകളുടെ പ്രതിഷേധം രൂക്ഷമാകുമെന്ന സൂചനയെത്തുടർന്നാണിത്. തൗബാൽ ജില്ലയിൽ സായുധ സംഘം ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഔട്ട്പോസ്റ്റ് ആക്രമിച്ച് എകെ.47 ഉൾപ്പെടെയുള്ള യന്ത്രത്തോക്കുകളും വെടിയുണ്ടകളും തട്ടിയെടുത്തു. ബിരേൻ സിങ്ങിന്റെ പിൻഗാമിയെ കണ്ടെത്താൻ ബിജെപി എംഎൽഎമാരുടെ യോഗം ഡൽഹിയിലായിരിക്കുമെന്നാണു സൂചന. കുക്കി വിഭാഗക്കാരായ 10 എം എൽഎമാരോടു ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടത് യമുനയുടെ ശാപം മൂലമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന. രാജി സമർപ്പിക്കാൻ രാജ്ഭവനിലെത്തിയ ഡൽഹി മുഖ്യമന്ത്രി അതിഷിയോട് ‘‘യമുനയുടെ ശാപമാണ്’’ എഎപിയുടെ പരാജയകാരണമെന്ന് സക്സേന പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
Results 1-6 of 76