Activate your premium subscription today
ജനാധിപത്യത്തിന്റെ അളവുകോലുകളാണ് അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും. ഇവയ്ക്കെതിരെയുള്ള അധികാരശക്തികളുടെ ഇടപെടൽ അപകടകരമാണെന്നതിനു ചരിത്രം സാക്ഷിയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ ജനാധിപത്യസമൂഹം എക്കാലത്തും ജാഗ്രതയോടെ നിലയുറപ്പിച്ചുപോരാറുണ്ട്.
മ്യൂണിക് ∙ പാശ്ചാത്യരാജ്യങ്ങൾ സ്വന്തം ദേശത്തു വിലമതിക്കുന്ന കാര്യങ്ങളല്ല വിദേശത്തു നടപ്പാക്കാറെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ വിമർശനം. മ്യൂണിക് സുരക്ഷാ കോൺഫറൻസിൽ ജനാധിപത്യത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആത്യന്തികമായി ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിജയകരമായ ജനാധിപത്യ മാതൃകകൾ പാശ്ചാത്യലോകത്തിനു പുറത്തും സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമപ്പെടുത്തി. തങ്ങൾക്കു സവിശേഷമായ ഒന്നാണു ജനാധിപത്യമെന്നാണ് പാശ്ചാത്യലോകം കരുതുന്നത്. എന്നാൽ പടിഞ്ഞാറൻലോകത്തിനു പുറത്ത് ജനാധിപത്യേതര ശക്തികൾക്കു പ്രോത്സാഹനമേകുകയാണ്– ജയശങ്കർ കുറ്റപ്പെടുത്തി.
അധികാരശക്തികളോട് അപ്രിയസത്യങ്ങൾ പറയുന്നത് ആപൽക്കരമാണ്; പലപ്പോഴും ആത്മഹത്യാപരമാണ്. ജീവൻതന്നെ വിലകൊടുക്കേണ്ടി വന്നേക്കാം. സോക്രട്ടീസിന് അതാണു സംഭവിച്ചത്. ആതൻസിലെ ആസ്ഥാന ദൈവങ്ങളെ നിരാകരിച്ചതിനും അധികാരികളെ ചോദ്യം ചെയ്യാൻ ചെറുപ്പക്കാരെ പ്രേരിപ്പിച്ചതിനുമാണു സോക്രട്ടീസിനു വധശിക്ഷ ലഭിച്ചത്. യേശു മറ്റൊരു ഉദാഹരണമാണ്. യഹൂദ മതപ്രമാണികളെ ചോദ്യം ചെയ്തതിനാണു യേശു കൊല്ലപ്പെട്ടത്. സ്വാതന്ത്യ്രാനന്തര ഇന്ത്യയിൽ അധികാരത്തോട് അപ്രിയസത്യം പറയുന്നവരെ നിശ്ശബ്ദരാക്കുന്ന ശൈലി അധികം വ്യത്യസ്തമല്ല. ചിലപ്പോളത് നിയമസംവിധാനത്തിലൂടെയാണ്. കള്ളക്കേസുണ്ടാക്കി തടവിലിട്ട് വിചാരണ നിഷേധിക്കുന്നു. അല്ലെങ്കിൽ, മുഖാമുഖം കൊലപ്പെടുത്തുന്നു. ചരിത്രത്തിലേക്കു കടന്നുപോകാതെ സമീപകാലം മാത്രമെടുത്താൽ, ഫാ. സ്റ്റാൻ സ്വാമി തടവിൽ കിടന്നു മരിച്ചു; ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു. ഡോണൾഡ് ട്രംപ് അമേരിക്കയെയും ലോകത്തെയും അതിശയിപ്പിച്ചുകൊണ്ട്, ഒരുപക്ഷേ, നടുക്കിക്കൊണ്ട്, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. ‘തിരഞ്ഞെടുക്കപ്പെട്ട’ എന്ന പദത്തിന് അടിവരയിടുന്നു. കാരണം, ട്രംപിന്റെ വിജയത്തെപ്പറ്റിയുള്ള വിമർശനങ്ങളിലൊന്നും തിരഞ്ഞെടുപ്പിൽ കൈകടത്തലോ തട്ടിപ്പോ നടത്തിയതായി പറയുന്നില്ല. ഭൂരിപക്ഷം അമേരിക്കക്കാർ പിന്തുണച്ചതിന്റെ ഫലമായാണു ട്രംപ് രണ്ടാമതും അധികാരത്തിലെത്തിയതെന്നു തീർച്ച പറയാം. ആ പിന്തുണ നേടാൻ ട്രംപ് ചെയ്ത കാര്യങ്ങളിലും
നാം, ഇന്ത്യയിലെ ജനത’ എന്നു തുടങ്ങി, ഒന്നരലക്ഷത്തോളം വാക്കുകൾക്കൊണ്ട് ഇന്ത്യയുടെ ജീവിതം നിർണയിച്ച ഭരണഘടനയ്ക്ക് ഇന്ന് 75 തികയുന്നു. പൗരാവകാശങ്ങളുടെയും കടമകളുടെയും രാഷ്ട്രീയ സംവിധാനത്തിന്റെയും മഹത്തായ പ്രമാണരേഖ നൽകിയ ഭരണഘടനാ പിതാക്കളെയും മാതാക്കളെയും ഈ ശുഭദിനത്തിൽ നമുക്കു നമിക്കാം.
75 വർഷം മുൻപ് ഇതേ ദിവസം നമ്മുടെ ഭരണഘടനാ നിർമാണസഭ ഇന്ത്യയുടെ ഭരണഘടനയ്ക്ക് ഏകകണ്ഠമായി അംഗീകാരം നൽകിയ സംഭവം ലോക നീതിന്യായ ചരിത്രത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നാണ്. വിമത ഫ്യൂഡൽ പ്രഭുക്കന്മാരുടെ അവകാശസംരക്ഷണത്തിനായി 1215 ജൂൺ 15ന് ഇംഗ്ലണ്ടിലെ ജോൺ രാജാവ് ഒപ്പുവച്ച മാഗ്നാ കാർട്ടയോളംതന്നെ ചരിത്രപ്രാധാന്യം അതിനുണ്ട്. എല്ലാം തികഞ്ഞതും കുറ്റമറ്റതുമായൊരു രേഖ എന്ന നിലയ്ക്കല്ല, ഉദ്ഭവത്തിലും ഉദ്ദേശ്യലക്ഷ്യങ്ങളിലും അടങ്ങിയിരിക്കുന്ന ജനാധിപത്യസ്വഭാവംകൊണ്ടാണ് ഇന്ത്യൻ ഭരണഘടന ആ പ്രാധാന്യം കൈവരിക്കുന്നത്. സ്വാതന്ത്ര്യത്തിലും സമത്വത്തിലും സാഹോദര്യത്തിലും സ്വാഭിമാനത്തിലും തുല്യനീതിയിലും അധിഷ്ഠിതമായൊരു മതനിരപേക്ഷ, സോഷ്യലിസ്റ്റ്, ജനാധിപത്യ, ഫെഡറൽ റിപ്പബ്ലിക് രാഷ്ട്രത്തെയാണ് അന്നു ലോകജനസംഖ്യയുടെ (250 കോടി) 14% (35 കോടി) വരുന്ന ഇന്ത്യൻ ജനത (ദാരിദ്ര്യത്തിലും നിരക്ഷരതയിലും കഴിഞ്ഞിരുന്ന നിസ്വരായൊരു ജനത) വിജയകരമായൊരു സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പരിസമാപ്തിയിലൂടെ 1949 നവംബർ 26നു സ്വന്തമാക്കിയത്. ലോകരാജ്യങ്ങളിലെ ജനാധിപത്യ വ്യവസ്ഥകളെക്കുറിച്ചു പഠനം നടത്തുന്ന സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയിലെ വെറൈറ്റീസ് ഓഫ് ഡെമോക്രസി (വി–ഡെം) പ്രോജക്ടിന്റെ വിലയിരുത്തലിൽ, കഴിഞ്ഞ എട്ടു വർഷത്തിനിടെ, ‘ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണം’ എന്നതിൽനിന്ന് ‘ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം’ എന്നതിലേക്കു തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ പദവി. 202 രാജ്യങ്ങളിലെ ഭരണത്തെ വിലയിരുത്തുന്നതാണ് വി–ഡെം പ്രോജക്ട്. യുഎസിലെ ‘ഫ്രീഡം ഹൗസ്’ എന്ന സന്നദ്ധ സംഘടനയുടെ 2023ലെ വാർഷിക റിപ്പോർട്ട് ഇന്ത്യയെ ഉൾപ്പെടുത്തിയത് ‘ഭാഗികമായ സ്വാതന്ത്ര്യം മാത്രം നിലനിൽക്കുന്ന’ രാജ്യങ്ങളുടെ പട്ടികയിലാണ്. ‘ദി ഇക്കോണമിസ്റ്റ്’ ഗ്രൂപ്പിന്റെ ഇന്റലിജൻസ് യൂണിറ്റ് പ്രസിദ്ധീകരിച്ച ഡെമോക്രസി ഇൻഡക്സിൽ ഇന്ത്യയ്ക്കു നൽകിയ വിശേഷണം ‘പിഴച്ചുപോയ ജനാധിപത്യം’ എന്നാണ്.
ഇന്ത്യയിലെ ഭരണവർഗങ്ങളുടെ അധികാര മനഃശാസ്ത്രത്തിന്റെ ചില വല്ലാത്ത ഭാവങ്ങൾ ഈയിടെ കാണാനിടയായി. പുച്ഛിച്ചുതള്ളേണ്ടവയെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. പക്ഷേ, അവ യഥാർഥത്തിൽ കാണിച്ചുതരുന്നത് ഇന്ത്യൻ ഭരണവർഗങ്ങളുടെ മനസ്സ് എത്രയാഴത്തിൽ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ് എന്ന ഭയപ്പെടുത്തുന്ന സത്യമാണ്. ഡൽഹിയിലെ വിഠൽഭായ് പട്ടേൽ ഹൗസിനെ (വി.പി.ഹൗസ്) പാർലമെന്റ് അംഗങ്ങൾക്കുവേണ്ടിയുള്ള ഹോസ്റ്റൽ എന്നു വിശേഷിപ്പിക്കാം. പത്രസ്ഥാപനങ്ങളുടെ സംഘടനയായ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ ആസ്ഥാനത്തിനും വാർത്താ ഏജൻസിയായ യുഎൻഐക്കും തൊട്ടടുത്താണ് അതിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും സാന്നിധ്യം വി.പി.ഹൗസിലുണ്ട്. അതേ വളപ്പിലാണ് പാർലമെന്റ് അംഗങ്ങൾക്കും മുൻ അംഗങ്ങൾക്കും മാത്രമായുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് സ്ഥിതി ചെയ്യുന്നത്. കഷ്ടിച്ച് അരക്കിലോമീറ്ററിനുള്ളിലാണ് പുതിയതും പഴയതുമായ പാർലമെന്റ് കെട്ടിടങ്ങളും രാഷ്ട്രപതി ഭവനും പ്രധാനപ്പെട്ട മന്ത്രാലയങ്ങളും. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയുടെ ‘ഭരണ ഹബ്’ ആണവിടം. വി.പി.ഹൗസിന്റെ പിന്നിൽതന്നെയാണ് അവിടത്തെ ജോലിക്കാരുടെ താമസസ്ഥലം. അതിന്റെ കവാടത്തിൽ വലിയ അക്ഷരങ്ങളിലെഴുതിവച്ചിരിക്കുന്ന വാക്കുകൾ ഒരു പൗരനെന്ന നിലയിൽ എന്നെ നടുക്കി. ഇന്ത്യൻ ജനാധിപത്യത്തിന്റെ സിരാകേന്ദ്രത്തിൽനിന്നുകൊണ്ട് ഞാൻ വായിച്ച വാക്കുകളിതാ: MEMBER OF PARLIAMENT SERVANT QUARTERS. പുല്ലിംഗത്തിൽ മാത്രം പറഞ്ഞാൽ, സെർവന്റ് എന്ന വാക്കിന്റെ അർഥം വേലക്കാരൻ, ഭൃത്യൻ, സേവകൻ എന്നിങ്ങനെയാണ്. എന്നിരിക്കെ, മേൽപറഞ്ഞ വാക്കുകളുടെ പരിഭാഷ ഇതാണ്: ‘എംപിയുടെ വേലക്കാരുടെ
ഒരേ ദിവസം സുപ്രീം കോടതിയിൽനിന്നുണ്ടായ രണ്ടു സുപ്രധാന ഇടപെടലുകൾ മതനിരപേക്ഷതയ്ക്കും മൗലികാവകാശങ്ങൾക്കുമുള്ള അഭിവാദ്യങ്ങളായി മാറുന്നു; രാജ്യത്തെ പരമോന്നത നീതിപീഠം ജനങ്ങൾക്കൊപ്പമെന്നും ജനാധിപത്യവും ഭരണഘടനയും അവയുടെ അടിസ്ഥാനമൂല്യങ്ങളും സംരക്ഷിക്കാൻ മുന്നിൽനിൽക്കുന്നുവെന്നുമുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.
കൊച്ചി ∙ മാധ്യമസ്വാതന്ത്ര്യമില്ലെങ്കിൽ ജനാധിപത്യമില്ലെന്നു ഹൈക്കോടതി. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനത്തിലേക്കും സ്വാതന്ത്ര്യത്തിന്റെ തന്നെ നിഷേധത്തിലേക്കും നയിക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
ന്യൂഡൽഹി ∙ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രക്രിയ വിജയകരമായി പൂർത്തിയായതിലും പുതിയ സർക്കാരിന്റെ സ്ഥാനാരോഹണത്തിലും ആശംസകളുമായി ലോകനേതാക്കൾ. പൊതുതിരഞ്ഞെടുപ്പിൽ 64.2 കോടി പേർ സമ്മതിദാനാവകാശം നിർവഹിച്ചതായാണ് കണക്കുകൾ. ഏപ്രിൽ 19 മുതൽ ഏഴു ഘട്ടങ്ങളിലായി നടന്ന
നിർണായക ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കുന്നതു ജനാധിപത്യ വിരുദ്ധമെന്നു മാത്രമല്ല, നിയമനിർമാണ സഭയുടെ അന്തസ്സത്തയെത്തന്നെ ചോദ്യം ചെയ്യുന്നതുമാണ്. നിയമനിർമാണത്തിൽ പാലിക്കപ്പെടേണ്ട ഉയർന്ന നിലവാരം ഉറപ്പാക്കേണ്ടതു സഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന പൗരജനത്തിന്റെ അവകാശംതന്നെ. എന്നാൽ, വിയോജനസ്വരങ്ങൾക്ക് ഇടംകൊടുക്കാതെയും ചർച്ചയില്ലാതെയും അപ്പം ചുടുംപോലെ ബിൽ പാസാക്കിയെടുക്കുമ്പോൾ നമ്മുടെ ജനാധിപത്യമാണു ലജ്ജിക്കുന്നത്; പരാജയപ്പെടുന്നതു നമ്മുടെ ഭരണഘടനയും.
Results 1-10 of 25